ETV Bharat / state

'ഒരു മുഖ്യമന്ത്രി സ്വര്‍ണക്കടത്ത് കേസില്‍ പങ്കാളിയായി എന്ന ആരോപണം രാജ്യത്ത് ആദ്യ സംഭവം'; വി മുരളീധരന്‍

author img

By

Published : Jun 19, 2022, 4:47 PM IST

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷ് ഉന്നയിച്ചത് ആരോപണങ്ങള്‍ മാത്രമല്ല, കോടതിയില്‍ കൊടുത്ത മൊഴിയാണെന്ന് വി. മുരളീധരന്‍

സ്വര്‍ണക്കടത്ത് കേസ്  സ്വര്‍ണക്കള്ളക്കടത്ത് കേസ്  സ്വപ്‌ന സുരേഷിന്‍റെ ആരോപണങ്ങള്‍  പിണറായി വിജയന്‍  വി മുരളീധരന്‍  gold smuggling case  pinarayi vijayan  v muraleedharan against pinarayi vijayan
'ഒരു മുഖ്യമന്ത്രി സ്വര്‍ണക്കടത്ത് കേസില്‍ പങ്കാളിയായി എന്ന ആരോപണം രാജ്യത്ത് ആദ്യ സംഭവം'; വി മുരളീധരന്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ തൃപ്‌തിയുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകാതെ കേന്ദ്രമന്ത്രി വി.മുരളീധരന്‍. മറുപടി നൽകി വാർത്തയാക്കാന്‍ ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ഒരു മുഖ്യമന്ത്രി സ്വര്‍ണക്കടത്ത് കേസില്‍ പങ്കാളിയായി എന്ന ആരോപണം രാജ്യത്ത് ആദ്യ സംഭവമാണെന്നും മുരളീധരന്‍ പറഞ്ഞു.

വി മുരളീധരന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു

സ്വപ്‌ന സുരേഷിന്‍റെ ആരോപണങ്ങളില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയാണ്. നരേന്ദ്ര മോദി രാജ്യം ഭരിക്കുന്നിടത്തോളം കാലം ഒരു അഴിമതിക്കാരനും രക്ഷപ്പെട്ട് പോകാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിക്ക് പരിഭ്രാന്തിയാണ്. എന്തുകൊണ്ടാണ് ആരോപണങ്ങളിൽ മാധ്യമങ്ങളോട് വിശദീകരണം നൽകാത്തത്. സ്വർണക്കടത്ത് കേസിൽ സ്വപ്‌ന ഉന്നയിച്ചത് കേവലം ആരോപണം മാത്രമല്ല. കോടതിയിൽ കൊടുത്ത മൊഴിയാണ്.

മുഖ്യമന്ത്രിക്ക് കേസിൽ പങ്കുണ്ടെന്ന് ബിജെപിക്ക് സംശയിക്കാൻ നിരവധി വസ്‌തുതകളുണ്ട്. പല അവിഹിത ബന്ധവും മുഖ്യമന്ത്രി ഈ കേസുമായി പുലർത്തി. ഡിപ്ലോമാറ്റിക് ഐഡി ഉപയോഗിച്ചുകൊണ്ട് അക്കൗണ്ടന്‍റിന് പോലും സ്വർണം കടത്താൻ കഴിയുന്നു.

രാജ്യത്തിന്‍റെ വിവിധ സംസ്ഥാനങ്ങളിൽ കോൺസുലേറ്റുകളുണ്ട്. എന്നാൽ കേരളത്തിൽ മാത്രം മുഖ്യമന്ത്രിയടക്കം കോൺസുലേറ്റുമായി അവിശുദ്ധ ബന്ധം പുലർത്തുകയാണ്. കേസിൽ സ്വപ്‌ന കൊടുത്തിരിക്കുന്ന മൊഴികൾ ഇ.ഡി പരിശോധിക്കാൻ തയ്യാറാണ്.

ഇ.ഡി വിവരങ്ങൾ ലഭിക്കുന്നതനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കും. അന്വേഷണ ഏജൻസി അവർക്ക് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ കാര്യക്ഷമമായി മുന്നോട്ട് പോകുന്നുണ്ട്. അന്വേഷണം മുന്നോട്ടു പോയാൽ മുഖ്യമന്ത്രിക്കോ ബന്ധപ്പെട്ടവർക്കോ വലിയ ഭവിഷ്യത്തുകൾ സംഭവിച്ചേക്കാമെന്നും വി. മുരളീധരൻ വ്യക്തമാക്കി.

Also read: അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം നടത്തുന്നത് തെറ്റിദ്ധരിക്കപ്പെട്ട യുവാക്കൾ; കേന്ദ്രമന്ത്രി വി മുരളീധരൻ

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ തൃപ്‌തിയുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകാതെ കേന്ദ്രമന്ത്രി വി.മുരളീധരന്‍. മറുപടി നൽകി വാർത്തയാക്കാന്‍ ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ഒരു മുഖ്യമന്ത്രി സ്വര്‍ണക്കടത്ത് കേസില്‍ പങ്കാളിയായി എന്ന ആരോപണം രാജ്യത്ത് ആദ്യ സംഭവമാണെന്നും മുരളീധരന്‍ പറഞ്ഞു.

വി മുരളീധരന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു

സ്വപ്‌ന സുരേഷിന്‍റെ ആരോപണങ്ങളില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയാണ്. നരേന്ദ്ര മോദി രാജ്യം ഭരിക്കുന്നിടത്തോളം കാലം ഒരു അഴിമതിക്കാരനും രക്ഷപ്പെട്ട് പോകാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിക്ക് പരിഭ്രാന്തിയാണ്. എന്തുകൊണ്ടാണ് ആരോപണങ്ങളിൽ മാധ്യമങ്ങളോട് വിശദീകരണം നൽകാത്തത്. സ്വർണക്കടത്ത് കേസിൽ സ്വപ്‌ന ഉന്നയിച്ചത് കേവലം ആരോപണം മാത്രമല്ല. കോടതിയിൽ കൊടുത്ത മൊഴിയാണ്.

മുഖ്യമന്ത്രിക്ക് കേസിൽ പങ്കുണ്ടെന്ന് ബിജെപിക്ക് സംശയിക്കാൻ നിരവധി വസ്‌തുതകളുണ്ട്. പല അവിഹിത ബന്ധവും മുഖ്യമന്ത്രി ഈ കേസുമായി പുലർത്തി. ഡിപ്ലോമാറ്റിക് ഐഡി ഉപയോഗിച്ചുകൊണ്ട് അക്കൗണ്ടന്‍റിന് പോലും സ്വർണം കടത്താൻ കഴിയുന്നു.

രാജ്യത്തിന്‍റെ വിവിധ സംസ്ഥാനങ്ങളിൽ കോൺസുലേറ്റുകളുണ്ട്. എന്നാൽ കേരളത്തിൽ മാത്രം മുഖ്യമന്ത്രിയടക്കം കോൺസുലേറ്റുമായി അവിശുദ്ധ ബന്ധം പുലർത്തുകയാണ്. കേസിൽ സ്വപ്‌ന കൊടുത്തിരിക്കുന്ന മൊഴികൾ ഇ.ഡി പരിശോധിക്കാൻ തയ്യാറാണ്.

ഇ.ഡി വിവരങ്ങൾ ലഭിക്കുന്നതനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കും. അന്വേഷണ ഏജൻസി അവർക്ക് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ കാര്യക്ഷമമായി മുന്നോട്ട് പോകുന്നുണ്ട്. അന്വേഷണം മുന്നോട്ടു പോയാൽ മുഖ്യമന്ത്രിക്കോ ബന്ധപ്പെട്ടവർക്കോ വലിയ ഭവിഷ്യത്തുകൾ സംഭവിച്ചേക്കാമെന്നും വി. മുരളീധരൻ വ്യക്തമാക്കി.

Also read: അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം നടത്തുന്നത് തെറ്റിദ്ധരിക്കപ്പെട്ട യുവാക്കൾ; കേന്ദ്രമന്ത്രി വി മുരളീധരൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.