ETV Bharat / state

ഗൃഹനാഥനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ പിടിയിൽ ; അറസ്റ്റിലായത് പെൺസുഹൃത്തിനെ കാണാൻ എത്തിയപ്പോൾ

ആറു മാസങ്ങൾക്ക് മുമ്പാണ് പരശുവയ്ക്കൽ സ്വദേശി അജികുമാറും കുടുംബവും കഞ്ചാവ് സംഘത്തിന്‍റെ ആക്രമണത്തിന് ഇരയായത്. സംഭവത്തിൽ മുഖ്യ പ്രതിയായ മിഥുൻ നേരത്തെ അറസ്റ്റിലായിരുന്നു

author img

By

Published : Jun 10, 2023, 10:53 AM IST

crime news  Parasala  Trivandrum  ഗൃഹനാഥനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ്  കഞ്ചാവ് മാഫിയ  Suspects arrested in case of assault householder  Suspects arrested
ഗൃഹനാഥനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ പിടിയിൽ

തിരുവനന്തപുരം : പാറശാലയിൽ ഗൃഹനാഥനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ കഞ്ചാവ് മാഫിയ സംഘത്തിലെ രണ്ട് പേർകൂടി പൊലീസ് പിടിയിൽ. പരശുവയ്ക്കൽ സ്വദേശികളായ അനീഷ്, അബിൻ എന്നിവരാണ് പിടിയിലായത്. സംഭവത്തിന് ശേഷം ആറു മാസം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികൾ എറണാകുളം സ്വദേശിനിയായ പെൺസുഹൃത്തിനെ കാണാൻ എത്തിയപ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. കേസിൽ ഒന്നാം പ്രതിയായ മിഥുനെ പാറശാല പൊലീസ് നേരത്തെ പിടികൂടിയിരുന്നു.

പരശുവയ്ക്കൽ സ്വദേശിയായ അജികുമാറിനെയാണ് മൂന്നാംഗ സംഘം ആക്രമിച്ചത്. ചെവിയ്ക്ക് വെട്ടേറ്റ അജിയെയും മർദനത്തിനിരയായ ഭാര്യയെയും ഒൻപത് വയസുള്ള മകളെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയിരുന്നു. മറ്റു രണ്ടു പ്രതികളായ അനീഷ്, അബിൻ എന്നിവർ ബെംഗളൂരുവിലാണ് ഒളിവിൽ കഴിഞ്ഞിരുന്നത്. തുടർന്നാണ് കഴിഞ്ഞ ദിവസം അബിന്‍റെ പെൺസുഹൃത്തിനെ കാണാനായി ഇരുവരും എറണാകുളത്ത് എത്തിയത്.

അജിയെ ആക്രമിച്ച യുവാക്കളും മറ്റുചില സംഘങ്ങളും പ്രദേശത്ത് ലഹരി ഉപയോഗിക്കുന്നതും ലഹരി വിൽപന നടത്തുന്നതും പതിവായിരുന്നു. അജിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തുവച്ചും ഇവർ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്‌തതിലുള്ള വൈരാഗ്യത്തിലാണ് മൂന്നംഗ സംഘം വീട്ടിനുള്ളിൽ കയറി അജികുമാറിനെയും കുടുംബത്തെയും മർദിച്ചത്.

പാറശാല സിഐ ആസാദ് അബദുൽ കലാമിന്‍റെ നേതൃത്യത്തിൽ എസ്‌ഐ സജികുമാറും സംഘവുമാണ് പ്രതികളെ വലയിലാക്കിയത്. പ്രതികളെ ഇന്നലെ കോടതിയിൽ ഹാജരാക്കി.

ഒന്നര കിലോ കഞ്ചാവുമായി രണ്ട് തിരുവനന്തപുരം സ്വദേശികൾ അറസ്റ്റിൽ : ഒന്നര കിലോ കഞ്ചാവുമായി രണ്ടു പേർ പൊലീസ് പിടിയിൽ. കഴക്കൂട്ടം മംഗലാപുരം സ്വദേശി അൻസാർ, തിരുമല സ്വദേശി അഭിലാഷ് എന്നിവരാണ് പൊഴിയൂർ പൊലീസിന്‍റെ സഹായത്തോടെ കൂടി ലഹരി വിരുദ്ധ സ്ക്വഡ് പിടികൂടിയത്.

ആന്ധ്രാപ്രദേശിൽ നിന്നും കഞ്ചാവ് വാങ്ങി കാറിൽ തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോകുന്നതിനിടെ കാരോട്-കഴക്കൂട്ടം ബൈപ്പാസിൽ ചെങ്കവിള ഭാഗത്ത് വച്ചാണ് ഇവർ പിടിയിലായത്. പൊഴിയൂർ എസ്ഐ രാജേഷ്, ലഹരി വിരുദ്ധ സ്ക്വാഡ് എസ്‌ഐ ഷിബു കുമാർ എന്നിവരാണ് പരിശോധനയ്‌ക്ക് നേതൃത്വം നൽകിയത്.

നേരത്തെ, കുടുംബസമേതം വിനോദ യാത്ര പോകാനെന്ന വ്യാജേന ഇന്നോവ കാർ വാടകക്കെടുത്ത് കഞ്ചാവ് കടത്തിയ സംഘം തിരുവനന്തപുരത്ത് എക്‌സൈസിന്‍റെ പിടിയിലായിരുന്നു. വാടക്കെടുത്ത കാറിൽ ആന്ധ്രയിൽ നിന്നും 95 കിലോ കഞ്ചാവെത്തിച്ച നാലു പേരെയാണ് എക്സൈസ് പിടികൂടിയത്. അതിർത്തികളിലെ പരിശോധന മറികടക്കാനാണ് സ്ത്രീകളെയും കുട്ടികളെയും യാത്രയിൽ ഒപ്പം കൂട്ടിയിരുന്നത്.

തിരുവനന്തപുരം : പാറശാലയിൽ ഗൃഹനാഥനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ കഞ്ചാവ് മാഫിയ സംഘത്തിലെ രണ്ട് പേർകൂടി പൊലീസ് പിടിയിൽ. പരശുവയ്ക്കൽ സ്വദേശികളായ അനീഷ്, അബിൻ എന്നിവരാണ് പിടിയിലായത്. സംഭവത്തിന് ശേഷം ആറു മാസം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികൾ എറണാകുളം സ്വദേശിനിയായ പെൺസുഹൃത്തിനെ കാണാൻ എത്തിയപ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. കേസിൽ ഒന്നാം പ്രതിയായ മിഥുനെ പാറശാല പൊലീസ് നേരത്തെ പിടികൂടിയിരുന്നു.

പരശുവയ്ക്കൽ സ്വദേശിയായ അജികുമാറിനെയാണ് മൂന്നാംഗ സംഘം ആക്രമിച്ചത്. ചെവിയ്ക്ക് വെട്ടേറ്റ അജിയെയും മർദനത്തിനിരയായ ഭാര്യയെയും ഒൻപത് വയസുള്ള മകളെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയിരുന്നു. മറ്റു രണ്ടു പ്രതികളായ അനീഷ്, അബിൻ എന്നിവർ ബെംഗളൂരുവിലാണ് ഒളിവിൽ കഴിഞ്ഞിരുന്നത്. തുടർന്നാണ് കഴിഞ്ഞ ദിവസം അബിന്‍റെ പെൺസുഹൃത്തിനെ കാണാനായി ഇരുവരും എറണാകുളത്ത് എത്തിയത്.

അജിയെ ആക്രമിച്ച യുവാക്കളും മറ്റുചില സംഘങ്ങളും പ്രദേശത്ത് ലഹരി ഉപയോഗിക്കുന്നതും ലഹരി വിൽപന നടത്തുന്നതും പതിവായിരുന്നു. അജിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തുവച്ചും ഇവർ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്‌തതിലുള്ള വൈരാഗ്യത്തിലാണ് മൂന്നംഗ സംഘം വീട്ടിനുള്ളിൽ കയറി അജികുമാറിനെയും കുടുംബത്തെയും മർദിച്ചത്.

പാറശാല സിഐ ആസാദ് അബദുൽ കലാമിന്‍റെ നേതൃത്യത്തിൽ എസ്‌ഐ സജികുമാറും സംഘവുമാണ് പ്രതികളെ വലയിലാക്കിയത്. പ്രതികളെ ഇന്നലെ കോടതിയിൽ ഹാജരാക്കി.

ഒന്നര കിലോ കഞ്ചാവുമായി രണ്ട് തിരുവനന്തപുരം സ്വദേശികൾ അറസ്റ്റിൽ : ഒന്നര കിലോ കഞ്ചാവുമായി രണ്ടു പേർ പൊലീസ് പിടിയിൽ. കഴക്കൂട്ടം മംഗലാപുരം സ്വദേശി അൻസാർ, തിരുമല സ്വദേശി അഭിലാഷ് എന്നിവരാണ് പൊഴിയൂർ പൊലീസിന്‍റെ സഹായത്തോടെ കൂടി ലഹരി വിരുദ്ധ സ്ക്വഡ് പിടികൂടിയത്.

ആന്ധ്രാപ്രദേശിൽ നിന്നും കഞ്ചാവ് വാങ്ങി കാറിൽ തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോകുന്നതിനിടെ കാരോട്-കഴക്കൂട്ടം ബൈപ്പാസിൽ ചെങ്കവിള ഭാഗത്ത് വച്ചാണ് ഇവർ പിടിയിലായത്. പൊഴിയൂർ എസ്ഐ രാജേഷ്, ലഹരി വിരുദ്ധ സ്ക്വാഡ് എസ്‌ഐ ഷിബു കുമാർ എന്നിവരാണ് പരിശോധനയ്‌ക്ക് നേതൃത്വം നൽകിയത്.

നേരത്തെ, കുടുംബസമേതം വിനോദ യാത്ര പോകാനെന്ന വ്യാജേന ഇന്നോവ കാർ വാടകക്കെടുത്ത് കഞ്ചാവ് കടത്തിയ സംഘം തിരുവനന്തപുരത്ത് എക്‌സൈസിന്‍റെ പിടിയിലായിരുന്നു. വാടക്കെടുത്ത കാറിൽ ആന്ധ്രയിൽ നിന്നും 95 കിലോ കഞ്ചാവെത്തിച്ച നാലു പേരെയാണ് എക്സൈസ് പിടികൂടിയത്. അതിർത്തികളിലെ പരിശോധന മറികടക്കാനാണ് സ്ത്രീകളെയും കുട്ടികളെയും യാത്രയിൽ ഒപ്പം കൂട്ടിയിരുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.