ETV Bharat / state

മതസ്‌പർധ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി; മുഖ്യമന്ത്രി

author img

By

Published : Sep 16, 2021, 1:21 PM IST

സാമൂഹ്യമാധ്യമങ്ങളിലൂടെ വര്‍ഗീയ ചേരിതിരിവിനടക്കം ശ്രമം നടക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇത് പരിശോധിക്കാന്‍ വിളിച്ച ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ശക്തമായ നടപടിക്ക് നിർദേശിച്ചത്.

മതസ്‌പർധ  മുഖ്യമന്ത്രി  പിണറായി വിജയന്‍  മതവിദ്വേഷം  വർഗീയത  ഉന്നതതല യോഗം  Chief Minister  pinarayi vijayan  sectarianism
സാമൂഹ്യമാധ്യമങ്ങളിലടക്കം മതസ്‌പർധ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി; മുഖ്യമന്ത്രി

തിരുവനന്തപുരം: സമൂഹത്തില്‍ അസ്വസ്ഥതയും ജനങ്ങള്‍ക്കിടയില്‍ ഭിന്നതയും വിദ്വേഷവും ഉണ്ടാക്കാനുള്ള ശ്രമങ്ങളെ കര്‍ക്കശമായി നേരിടാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. മതത്തിന്‍റെയും സമുദായത്തിന്‍റെയും പേരില്‍ സമൂഹത്തില്‍ സംഘര്‍ഷമുണ്ടാക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

സാമൂഹ്യമാധ്യമങ്ങളിലൂടെ വര്‍ഗീയ ചേരിതിരിവിനടക്കം ശ്രമം നടക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇത് പരിശോധിക്കാന്‍ വിളിച്ച ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ശക്തമായ നടപടിക്ക് നിർദേശിച്ചത്. കേരളത്തിലെ മതനിരപേക്ഷതയും മത സാഹോദര്യവും തകർക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് ചില കോണുകളിൽ നിന്നുണ്ടാകുന്നത്. ഇത്തരം നീക്കങ്ങൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകണം. സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും വിഷലിപ്‌തമായ പ്രചാരണങ്ങള്‍ ഏറ്റെടുത്ത് വര്‍ഗീയ വിഭജനമടക്കം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നവരെ പിടികൂടി നിയമത്തിനു മുന്നിലെത്തിക്കാനും പ്രത്യേക നിഷ്‌കര്‍ഷയുണ്ടാകണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

ചീഫ് സെക്രട്ടറി ഡോ. വി പി. ജോയ്, ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്, എഡിജിപിമാരായ ടി.കെ വിനോദ് കുമാര്‍, മനോജ് എബ്രഹാം, വിജയ് സാഖറെ തുടങ്ങിയവരാണ് ഉന്നതതല യോഗത്തില്‍ പങ്കെടുത്തത്. പാല ബിഷപ്പിന്‍റെ നര്‍കോട്ടിക് ജിഹാദ് പരാമര്‍ശത്തിലടക്കം സാമൂഹ്യമാധ്യമങ്ങളില്‍ മതസ്‌പര്‍ധ വളര്‍ത്തുന്ന പ്രചരണങ്ങള്‍ സജീവമായിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ വിഷയത്തില്‍ ഗൗരവമായ ഇടപെടല്‍ ആരംഭിച്ചിരിക്കുന്നത്.

Also Read: ഹൈദരാബാദില്‍ ആറു വയസുകാരിയെ ബലാത്സംഗം ചെയ്‌തുകൊന്ന കേസിലെ പ്രതി മരിച്ച നിലയില്‍

തിരുവനന്തപുരം: സമൂഹത്തില്‍ അസ്വസ്ഥതയും ജനങ്ങള്‍ക്കിടയില്‍ ഭിന്നതയും വിദ്വേഷവും ഉണ്ടാക്കാനുള്ള ശ്രമങ്ങളെ കര്‍ക്കശമായി നേരിടാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. മതത്തിന്‍റെയും സമുദായത്തിന്‍റെയും പേരില്‍ സമൂഹത്തില്‍ സംഘര്‍ഷമുണ്ടാക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

സാമൂഹ്യമാധ്യമങ്ങളിലൂടെ വര്‍ഗീയ ചേരിതിരിവിനടക്കം ശ്രമം നടക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇത് പരിശോധിക്കാന്‍ വിളിച്ച ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ശക്തമായ നടപടിക്ക് നിർദേശിച്ചത്. കേരളത്തിലെ മതനിരപേക്ഷതയും മത സാഹോദര്യവും തകർക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് ചില കോണുകളിൽ നിന്നുണ്ടാകുന്നത്. ഇത്തരം നീക്കങ്ങൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകണം. സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും വിഷലിപ്‌തമായ പ്രചാരണങ്ങള്‍ ഏറ്റെടുത്ത് വര്‍ഗീയ വിഭജനമടക്കം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നവരെ പിടികൂടി നിയമത്തിനു മുന്നിലെത്തിക്കാനും പ്രത്യേക നിഷ്‌കര്‍ഷയുണ്ടാകണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

ചീഫ് സെക്രട്ടറി ഡോ. വി പി. ജോയ്, ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്, എഡിജിപിമാരായ ടി.കെ വിനോദ് കുമാര്‍, മനോജ് എബ്രഹാം, വിജയ് സാഖറെ തുടങ്ങിയവരാണ് ഉന്നതതല യോഗത്തില്‍ പങ്കെടുത്തത്. പാല ബിഷപ്പിന്‍റെ നര്‍കോട്ടിക് ജിഹാദ് പരാമര്‍ശത്തിലടക്കം സാമൂഹ്യമാധ്യമങ്ങളില്‍ മതസ്‌പര്‍ധ വളര്‍ത്തുന്ന പ്രചരണങ്ങള്‍ സജീവമായിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ വിഷയത്തില്‍ ഗൗരവമായ ഇടപെടല്‍ ആരംഭിച്ചിരിക്കുന്നത്.

Also Read: ഹൈദരാബാദില്‍ ആറു വയസുകാരിയെ ബലാത്സംഗം ചെയ്‌തുകൊന്ന കേസിലെ പ്രതി മരിച്ച നിലയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.