ETV Bharat / state

രവീന്ദ്രൻ പട്ടയങ്ങൾ റദ്ദ് ചെയ്യുമ്പോൾ ആശങ്കയിൽ മൂന്നാറിലെ റിസോർട്ട് ഉടമകൾ

author img

By

Published : Jan 21, 2022, 1:01 PM IST

പട്ടയങ്ങൾ റദ്ദ് ചെയ്യുമ്പോൾ ഇത്തരത്തിൽ അനധികൃതമായി പണിത റിസോട്ടുകളും സ്വാഭാവികമായും പൊളിച്ചുനീക്കേണ്ടി വരും. വീട് വെക്കാൻ നൽകിയ പട്ടയങ്ങൾ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തിയവർക്കെതിരെ സർക്കാർ എന്ത് നിലപാട് സ്വീകരിക്കുമെന്നതും കണ്ടറിയേണ്ടതാണ്.

raveendran pattayam issue  munnar resort owners  രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കല്‍  ആശങ്കയിൽ മൂന്നാറിലെ റിസോർട്ട് ഉടമകൾ  മൂന്നാറിലെ റിസോർട്ട് ഉടമകളുടെ ആശങ്ക
രവീന്ദ്രൻ പട്ടയങ്ങൾ റദ്ദ് ചെയ്യുമ്പോൾ ആശങ്കയിൽ മൂന്നാറിലെ റിസോർട്ട് ഉടമകൾ

തിരുവനന്തപുരം: രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കിയതോടെ ആശങ്കയിലായി മൂന്നാറിലെ റിസോർട്ട് ഉടമകൾ. വിവാദമായ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാൻ സർക്കാർ ഉത്തരവിടുമ്പോൾ മുന്നോട്ടുള്ള ജീവിതം എന്താകുമെന്ന ആശങ്കയിലാണ് പട്ടയങ്ങൾ കൈവശം വച്ചിരിക്കുന്ന ജനങ്ങൾ. മൂന്നാറിലെ റിസോർട്ട് ഉടമകളെയാണ് സർക്കാർ തീരുമാനം രൂക്ഷമായി ബാധിക്കുക.

രവീന്ദ്രൻ പട്ടയങ്ങൾ ഏറ്റവുമധികം ഉള്ളത് ഇക്കാ നഗറിലാണ്. മുപ്പതോളം വൻകിട റിസോർട്ടുകളാണ് ഇവിടെയുള്ളത്. വീട് വെച്ച് താമസിക്കാനുള്ള പട്ടയങ്ങളിലാണ് ഇത്തരത്തിൽ റിസോട്ടുകൾ പണിതിരിക്കുന്നത്. പട്ടയങ്ങൾ റദ്ദ് ചെയ്യുമ്പോൾ ഇത്തരത്തിൽ അനധികൃതമായി പണിത റിസോട്ടുകളും സ്വാഭാവികമായും പൊളിച്ചുനീക്കേണ്ടി വരും. വീട് വെക്കാൻ നൽകിയ പട്ടയങ്ങൾ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തിയവർക്കെതിരെ സർക്കാർ എന്ത് നിലപാട് സ്വീകരിക്കുമെന്നതും കണ്ടറിയേണ്ടതാണ്.

Also Read: മാനദണ്ഡം പുതുക്കിയത് സി.പി.എമ്മിനായി; ഗുരുതര ആരോപണവുമായി വി.ഡി സതീശൻ

പള്ളിവാസൽ ചിന്നക്കനാൽ പഞ്ചായത്തുകളിലും ആനവിരട്ടി വില്ലേജുകളിലും ഇത്തരത്തിൽ നിരവധി റിസോർട്ടുകളാണുള്ളത്. ഭൂമി പതിവ് ചട്ടങ്ങൾ ലംഘിച്ച് 1999ൽ ദേവികുളം താലൂക്കിൽ അനുവദിച്ച പട്ടയങ്ങളാണ് റദ്ദാക്കുന്നത്. 45 ദിവസത്തിനുള്ളിൽ നടപടി പൂർത്തിയാക്കാനാണ് ഇടുക്കി കലക്ടർക്ക് നൽകിയിരിക്കുന്ന നിർദേശം. 530 ലേറെ പട്ടയങ്ങളാണ് അനധികൃതമായി നല്കിയിരിക്കുന്നതെന്ന് കണ്ടെത്തിയത്.

കണ്ണൻ ദേവൻ ഹിൽസ് വില്ലേജിൽ നൽകിയ 127 പട്ടയങ്ങളാണ് രവീന്ദ്രൻ പട്ടയങ്ങൾ റദ്ദ് ചെയ്യാനുള്ള പ്രധാന കാരണം. എന്നാൽ അർഹരായവർക്ക് രണ്ട് മാസത്തിനകം പുതിയ പട്ടയം അനുവദിക്കണമെന്നും ഉത്തരവിൽ പറയുന്നു. സർക്കാർ ഉത്തരവ് പ്രകാരം ഒഴിപ്പിക്കൽ നടപടിക്രമങ്ങൾ ആരംഭിക്കുമ്പോൾ സി.പി.എം ഓഫീസടക്കം ഒഴിപ്പിക്കേണ്ടി വരും.

തിരുവനന്തപുരം: രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കിയതോടെ ആശങ്കയിലായി മൂന്നാറിലെ റിസോർട്ട് ഉടമകൾ. വിവാദമായ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാൻ സർക്കാർ ഉത്തരവിടുമ്പോൾ മുന്നോട്ടുള്ള ജീവിതം എന്താകുമെന്ന ആശങ്കയിലാണ് പട്ടയങ്ങൾ കൈവശം വച്ചിരിക്കുന്ന ജനങ്ങൾ. മൂന്നാറിലെ റിസോർട്ട് ഉടമകളെയാണ് സർക്കാർ തീരുമാനം രൂക്ഷമായി ബാധിക്കുക.

രവീന്ദ്രൻ പട്ടയങ്ങൾ ഏറ്റവുമധികം ഉള്ളത് ഇക്കാ നഗറിലാണ്. മുപ്പതോളം വൻകിട റിസോർട്ടുകളാണ് ഇവിടെയുള്ളത്. വീട് വെച്ച് താമസിക്കാനുള്ള പട്ടയങ്ങളിലാണ് ഇത്തരത്തിൽ റിസോട്ടുകൾ പണിതിരിക്കുന്നത്. പട്ടയങ്ങൾ റദ്ദ് ചെയ്യുമ്പോൾ ഇത്തരത്തിൽ അനധികൃതമായി പണിത റിസോട്ടുകളും സ്വാഭാവികമായും പൊളിച്ചുനീക്കേണ്ടി വരും. വീട് വെക്കാൻ നൽകിയ പട്ടയങ്ങൾ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തിയവർക്കെതിരെ സർക്കാർ എന്ത് നിലപാട് സ്വീകരിക്കുമെന്നതും കണ്ടറിയേണ്ടതാണ്.

Also Read: മാനദണ്ഡം പുതുക്കിയത് സി.പി.എമ്മിനായി; ഗുരുതര ആരോപണവുമായി വി.ഡി സതീശൻ

പള്ളിവാസൽ ചിന്നക്കനാൽ പഞ്ചായത്തുകളിലും ആനവിരട്ടി വില്ലേജുകളിലും ഇത്തരത്തിൽ നിരവധി റിസോർട്ടുകളാണുള്ളത്. ഭൂമി പതിവ് ചട്ടങ്ങൾ ലംഘിച്ച് 1999ൽ ദേവികുളം താലൂക്കിൽ അനുവദിച്ച പട്ടയങ്ങളാണ് റദ്ദാക്കുന്നത്. 45 ദിവസത്തിനുള്ളിൽ നടപടി പൂർത്തിയാക്കാനാണ് ഇടുക്കി കലക്ടർക്ക് നൽകിയിരിക്കുന്ന നിർദേശം. 530 ലേറെ പട്ടയങ്ങളാണ് അനധികൃതമായി നല്കിയിരിക്കുന്നതെന്ന് കണ്ടെത്തിയത്.

കണ്ണൻ ദേവൻ ഹിൽസ് വില്ലേജിൽ നൽകിയ 127 പട്ടയങ്ങളാണ് രവീന്ദ്രൻ പട്ടയങ്ങൾ റദ്ദ് ചെയ്യാനുള്ള പ്രധാന കാരണം. എന്നാൽ അർഹരായവർക്ക് രണ്ട് മാസത്തിനകം പുതിയ പട്ടയം അനുവദിക്കണമെന്നും ഉത്തരവിൽ പറയുന്നു. സർക്കാർ ഉത്തരവ് പ്രകാരം ഒഴിപ്പിക്കൽ നടപടിക്രമങ്ങൾ ആരംഭിക്കുമ്പോൾ സി.പി.എം ഓഫീസടക്കം ഒഴിപ്പിക്കേണ്ടി വരും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.