ETV Bharat / state

പി.സി ജോര്‍ജിനെ കൊണ്ടു വന്ന വാഹനം ഒരാളെ ഇടിച്ചു: കൊച്ചി - തിരുവനന്തപുരം യാത്ര രണ്ടര മണിക്കൂര്‍ കൊണ്ട്

author img

By

Published : May 26, 2022, 9:14 AM IST

Updated : May 26, 2022, 9:35 AM IST

പൊലീസ് അമിതാവേശം കാണിച്ചുവെന്ന് പി സി ജോർജിൻ്റെ മകൻ ഷോൺ ജോർജ്

PC George hate speech arrest  PC George arrest  PC George hate speech updates  പി സി ജോർജിനെ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചതിൽ വിവാദം  പൊലീസ് വാഹനം ഇടിച്ച് ഒരാൾക്ക് പരിക്ക്  പി സി ജോർജിനെ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചത് പൊലീസിന്‍റെ അമിതാവേശം  വാഹനം സഞ്ചരിച്ച വേഗതയിൽ വിവാദം  പി സി ജോർജിനെ എ ആർ ക്യാമ്പിൽ എത്തിച്ചതിൽ വിവാദം  പി സി ജോർജിനെ എ ആർ ക്യാമ്പിൽ എത്തിച്ച പൊലീസ് നടപടിയിൽ വിവാദം
പി.സി ജോര്‍ജിനെ കൊണ്ടു വന്ന വാഹനം ഒരാളെ ഇടിച്ചു: കൊച്ചി - തിരുവനന്തപുരം യാത്ര രണ്ടര മണിക്കൂര്‍ കൊണ്ട്

തിരുവനന്തപുരം: വിവാദ പ്രസംഗത്തിൻ്റെ പേരിൽ അറസ്റ്റിലായ പി സി ജോർജിനെ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിച്ച പൊലീസ് നടപടിയിൽ വിവാദം. വാഹനം സഞ്ചരിച്ച വേഗതയിലാണ് വിവാദം. രണ്ടര മണിക്കൂർ കൊണ്ടാണ് വാഹനം കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തെത്തിയത്.

രാത്രി പത്ത് മണിയോടെ കൊച്ചിയിൽ നിന്ന് യാത്ര തിരിച്ച പൊലീസ് 12.40ഓടെയാണ് എത്തിയത്. ബിജെപിയുടെ പ്രതിഷേധമുണ്ടാകുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഇതിനിടെ മംഗലപുരത്ത് പൊലീസ് വാഹനം തട്ടി ഒരാള്‍ക്ക് പരിക്കേറ്റു.

ചന്തവിള സ്വദേശി മുഹമ്മദ് ബഷീറിനാണ് പരിക്കേറ്റത്. രാത്രി 12.15ഓടെയാണ് സംഭവം. ജോര്‍ജിന്‍റെ വണ്ടിക്ക് മുന്നിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ അഭിവാദ്യം അര്‍പ്പിച്ച് മുന്നോട്ട് ചാടി. രാത്രി എ ആർ ക്യാമ്പിൽ എത്തിച്ച പി സി ജോർജിനെ പുഷ്‌പവൃഷ്‌ടിയോടെയാണ് ബിജെപി പ്രവർത്തകർ സ്വീകരിച്ചത്.

വളരെ ശ്രമകരമായാണ് പൊലീസ് പി സി ജോര്‍ജിന്‍റെ വാഹനം ക്യാമ്പിലേക്ക് കടത്തി വിട്ടത്. എ ആര്‍ ക്യാമ്പിന് മുന്നില്‍ സുരക്ഷയ്ക്കായി വിന്യസിച്ചത് നൂറിലധികം പൊലീസുകാരെയായിരുന്നു. പി സി ജോർജിനെ എത്തിക്കുന്നതിന് മുമ്പ് ഐഎൻഎൽ പ്രവർത്തകർ പ്രതിഷേധവുമായി എത്തിയിരുന്നു.

ഇവരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി. പൊലീസ് വാഹനത്തിൻ്റെ വേഗതയിൽ ബിജെപി വിമർശനം ഉന്നയിച്ചു. പൊലീസ് അമിതാവേശം കാണിച്ചുവെന്നായിരുന്നു വിമർശനം. പി സി ജോർജിൻ്റെ മകൻ ഷോൺ ജോർജും ഇക്കാര്യത്തിൽ വിമർശനമുന്നയിച്ചു.

ആരോഗ്യസ്ഥിതി മോശമായ ഒരാളെ ഇത്രയും വേഗത്തിൽ എത്തിക്കേണ്ട കാര്യം ഇല്ലെന്നായിരുന്നു ഷോണിൻ്റെ വിമർശനം. പൊലീസ് ആദ്യം ഷോൺ ജോർജിനെ ക്യാമ്പിനുള്ളിലേക്ക് പ്രവേശിപ്പിച്ചില്ല. എന്നാല്‍ പി.സി ജോര്‍ജിന്‍റെ ആരോഗ്യം മോശമാണെന്ന വാദം അംഗീകരിച്ച് പിന്നീട് പ്രവേശനം അനുവദിച്ചു. പുലർച്ചെ വരെ പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ ക്യാമ്പിനു മുന്നിലുണ്ടായിരുന്നു.

രാഷ്ട്രപതി റാം നാഥ് കോവിന്ദ് കൂടി തിരുവനന്തപുരത്തുള്ള സാഹചര്യം കണക്കിലെടുത്താണ് രാവിലെ 7 മണിക്ക് പി സി ജോർജിനെ കോടതിയിൽ ഹാജരാക്കിയത്.

Also read: പി സി ജോര്‍ജിന്‍റെ മതവിദ്വേഷ പ്രസംഗം: ജാമ്യ ഹര്‍ജി ഹൈക്കോടതിയില്‍

തിരുവനന്തപുരം: വിവാദ പ്രസംഗത്തിൻ്റെ പേരിൽ അറസ്റ്റിലായ പി സി ജോർജിനെ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിച്ച പൊലീസ് നടപടിയിൽ വിവാദം. വാഹനം സഞ്ചരിച്ച വേഗതയിലാണ് വിവാദം. രണ്ടര മണിക്കൂർ കൊണ്ടാണ് വാഹനം കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തെത്തിയത്.

രാത്രി പത്ത് മണിയോടെ കൊച്ചിയിൽ നിന്ന് യാത്ര തിരിച്ച പൊലീസ് 12.40ഓടെയാണ് എത്തിയത്. ബിജെപിയുടെ പ്രതിഷേധമുണ്ടാകുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഇതിനിടെ മംഗലപുരത്ത് പൊലീസ് വാഹനം തട്ടി ഒരാള്‍ക്ക് പരിക്കേറ്റു.

ചന്തവിള സ്വദേശി മുഹമ്മദ് ബഷീറിനാണ് പരിക്കേറ്റത്. രാത്രി 12.15ഓടെയാണ് സംഭവം. ജോര്‍ജിന്‍റെ വണ്ടിക്ക് മുന്നിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ അഭിവാദ്യം അര്‍പ്പിച്ച് മുന്നോട്ട് ചാടി. രാത്രി എ ആർ ക്യാമ്പിൽ എത്തിച്ച പി സി ജോർജിനെ പുഷ്‌പവൃഷ്‌ടിയോടെയാണ് ബിജെപി പ്രവർത്തകർ സ്വീകരിച്ചത്.

വളരെ ശ്രമകരമായാണ് പൊലീസ് പി സി ജോര്‍ജിന്‍റെ വാഹനം ക്യാമ്പിലേക്ക് കടത്തി വിട്ടത്. എ ആര്‍ ക്യാമ്പിന് മുന്നില്‍ സുരക്ഷയ്ക്കായി വിന്യസിച്ചത് നൂറിലധികം പൊലീസുകാരെയായിരുന്നു. പി സി ജോർജിനെ എത്തിക്കുന്നതിന് മുമ്പ് ഐഎൻഎൽ പ്രവർത്തകർ പ്രതിഷേധവുമായി എത്തിയിരുന്നു.

ഇവരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി. പൊലീസ് വാഹനത്തിൻ്റെ വേഗതയിൽ ബിജെപി വിമർശനം ഉന്നയിച്ചു. പൊലീസ് അമിതാവേശം കാണിച്ചുവെന്നായിരുന്നു വിമർശനം. പി സി ജോർജിൻ്റെ മകൻ ഷോൺ ജോർജും ഇക്കാര്യത്തിൽ വിമർശനമുന്നയിച്ചു.

ആരോഗ്യസ്ഥിതി മോശമായ ഒരാളെ ഇത്രയും വേഗത്തിൽ എത്തിക്കേണ്ട കാര്യം ഇല്ലെന്നായിരുന്നു ഷോണിൻ്റെ വിമർശനം. പൊലീസ് ആദ്യം ഷോൺ ജോർജിനെ ക്യാമ്പിനുള്ളിലേക്ക് പ്രവേശിപ്പിച്ചില്ല. എന്നാല്‍ പി.സി ജോര്‍ജിന്‍റെ ആരോഗ്യം മോശമാണെന്ന വാദം അംഗീകരിച്ച് പിന്നീട് പ്രവേശനം അനുവദിച്ചു. പുലർച്ചെ വരെ പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ ക്യാമ്പിനു മുന്നിലുണ്ടായിരുന്നു.

രാഷ്ട്രപതി റാം നാഥ് കോവിന്ദ് കൂടി തിരുവനന്തപുരത്തുള്ള സാഹചര്യം കണക്കിലെടുത്താണ് രാവിലെ 7 മണിക്ക് പി സി ജോർജിനെ കോടതിയിൽ ഹാജരാക്കിയത്.

Also read: പി സി ജോര്‍ജിന്‍റെ മതവിദ്വേഷ പ്രസംഗം: ജാമ്യ ഹര്‍ജി ഹൈക്കോടതിയില്‍

Last Updated : May 26, 2022, 9:35 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.