ETV Bharat / state

മൊബൈല്‍ ഗെയിം പ്രധാന വിനോദം, വിഷാദ രോഗത്തിന് മരുന്ന് കഴിച്ചിരുന്നു; പട്ടത്തെ 20കാരിയുടെ മരണത്തില്‍ കുടുംബം - പട്ടത്തെ യുവതിയുടെ ദുരൂഹ മരണം

കഴിഞ്ഞ ദിവസം വൈകിട്ടാണ് ബിരുദ വിദ്യാര്‍ഥിയായ സാന്ദ്രയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വായില്‍ ടേപ്പ് ഒട്ടിച്ചും മൂക്കില്‍ ക്ലിപ്പുമിട്ട നിലയിലായിരുന്നു സാന്ദ്രയെ കണ്ടെത്തിയത്. മരണം ആത്‌മഹത്യയോണോ കൊലപാതകമാണോ എന്ന് വ്യക്തമായിട്ടില്ലെന്ന് മ്യൂസിയം പൊലീസ് അറിയിച്ചു

Pattom Sandra unnatural death  Pattom Sandra death  Pattom  lady found dead in house  പട്ടത്തെ 20കാരിയുടെ മരണത്തില്‍ കുടുംബം  പട്ടത്തെ 20കാരിയുടെ മരണം  ബിരുദ വിദ്യാര്‍ഥിയായ സാന്ദ്ര  സാന്ദ്ര  പട്ടത്തെ യുവതിയുടെ ദുരൂഹ മരണം  പട്ടത്ത് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി
സാന്ദ്ര
author img

By

Published : Jan 6, 2023, 12:39 PM IST

തിരുവനന്തപുരം: പട്ടത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സാന്ദ്ര (20) വിഷാദ രോഗിയായിരുന്നുവെന്ന് ബന്ധുക്കളുടെ മൊഴി. രണ്ടു വർഷമായി സാന്ദ്ര വിഷാദ രോഗത്തിന് മരുന്നു കഴിച്ചിരുന്നതായാണ് കുടുംബം നല്‍കിയ മൊഴി. കൂടുതൽ സമയം മൊബൈലുമായി ഇടപഴകുകയായിരുന്നു സാന്ദ്രയുടെ ശീലം എന്നും ബന്ധുക്കൾ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

പോസ്റ്റ്‌മോർട്ടത്തിന് ശേഷം അന്വേഷണം കൂടുതൽ ഊർജിതമാക്കുമെന്നും മരണം ആത്മഹത്യയാണോ കൊലപാതകം ആണോ എന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നും മ്യൂസിയം പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയാണ് ബിരുദധാരിയായ സാന്ദ്രയെ വീടിന്‍റെ താഴെ നിലയിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. വായിൽ ടേപ്പ് ഒട്ടിച്ച് മൂക്കിൽ ക്ലിപ്പുമിട്ട നിലയിലായിരുന്നു സാന്ദ്രയെ കണ്ടെത്തിയത്.

മുറിയിൽ നിന്നും പുറത്ത് വരാതിരുന്നതോടെ പിതാവ് സേവ്യറും സാന്ദ്രയുടെ സഹോദരനും ചേർന്ന് വാതിൽ തള്ളി തുറന്ന് നോക്കുകയായിരുന്നു. ഉടൻതന്നെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൊബൈൽ ഗെയിം പ്രധാന വിനോദമായിരുന്ന സാന്ദ്ര രണ്ടുവർഷമായി വിഷാദ രോഗത്തിന് മരുന്ന് കഴിക്കുന്നുണ്ടായിരുന്നു എന്ന് ബന്ധുക്കൾ പൊലീസിന് മൊഴി നൽകി.

പോസ്റ്റ്‌മോർട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് കൈമാറും. സാന്ദ്രയുടെ മുറിയും സാധനങ്ങളും നിലവിൽ പൊലീസ് നിയന്ത്രണത്തിലാണ്.

Also Read: പട്ടത്ത് വീടിനുള്ളില്‍ ബിരുദ വിദ്യാര്‍ഥി മരിച്ച നിലയിൽ ; വായില്‍ പ്ലാസ്റ്ററും മൂക്കില്‍ ക്ലിപ്പുമിട്ട നിലയില്‍

തിരുവനന്തപുരം: പട്ടത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സാന്ദ്ര (20) വിഷാദ രോഗിയായിരുന്നുവെന്ന് ബന്ധുക്കളുടെ മൊഴി. രണ്ടു വർഷമായി സാന്ദ്ര വിഷാദ രോഗത്തിന് മരുന്നു കഴിച്ചിരുന്നതായാണ് കുടുംബം നല്‍കിയ മൊഴി. കൂടുതൽ സമയം മൊബൈലുമായി ഇടപഴകുകയായിരുന്നു സാന്ദ്രയുടെ ശീലം എന്നും ബന്ധുക്കൾ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

പോസ്റ്റ്‌മോർട്ടത്തിന് ശേഷം അന്വേഷണം കൂടുതൽ ഊർജിതമാക്കുമെന്നും മരണം ആത്മഹത്യയാണോ കൊലപാതകം ആണോ എന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നും മ്യൂസിയം പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയാണ് ബിരുദധാരിയായ സാന്ദ്രയെ വീടിന്‍റെ താഴെ നിലയിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. വായിൽ ടേപ്പ് ഒട്ടിച്ച് മൂക്കിൽ ക്ലിപ്പുമിട്ട നിലയിലായിരുന്നു സാന്ദ്രയെ കണ്ടെത്തിയത്.

മുറിയിൽ നിന്നും പുറത്ത് വരാതിരുന്നതോടെ പിതാവ് സേവ്യറും സാന്ദ്രയുടെ സഹോദരനും ചേർന്ന് വാതിൽ തള്ളി തുറന്ന് നോക്കുകയായിരുന്നു. ഉടൻതന്നെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൊബൈൽ ഗെയിം പ്രധാന വിനോദമായിരുന്ന സാന്ദ്ര രണ്ടുവർഷമായി വിഷാദ രോഗത്തിന് മരുന്ന് കഴിക്കുന്നുണ്ടായിരുന്നു എന്ന് ബന്ധുക്കൾ പൊലീസിന് മൊഴി നൽകി.

പോസ്റ്റ്‌മോർട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് കൈമാറും. സാന്ദ്രയുടെ മുറിയും സാധനങ്ങളും നിലവിൽ പൊലീസ് നിയന്ത്രണത്തിലാണ്.

Also Read: പട്ടത്ത് വീടിനുള്ളില്‍ ബിരുദ വിദ്യാര്‍ഥി മരിച്ച നിലയിൽ ; വായില്‍ പ്ലാസ്റ്ററും മൂക്കില്‍ ക്ലിപ്പുമിട്ട നിലയില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.