ETV Bharat / state

പ്ലാംകുടി കാവ് ഇക്കോ ടൂറിസം പദ്ധതി പാതിവഴിയില്‍; പ്രതിഷേധവുമായി നാട്ടുകാര്‍

author img

By

Published : Dec 31, 2019, 2:45 AM IST

Updated : Dec 31, 2019, 6:34 AM IST

പ്ലാംകുടി കാവിലെ ഖനനം അവസാനിപ്പിച്ച് ഇക്കോ ടൂറിസം പദ്ധതി യാഥാർത്ഥ്യമാക്കാൻ അധികൃതർ ഇടപെടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു

തിരുവനന്തപുരം  ഇക്കോ ടൂറിസം പദ്ധതി  ഖനനത്തിന് ഒത്താശ  പ്ലാംകുടി കാവ്  plakudi kaavu  eco tourism programme  quarry news
ഖനനത്തിന് ഒത്താശയുമായി പഞ്ചായത്ത്; ഇക്കോ ടൂറിസം പദ്ധതി പാതിവഴിയില്‍

തിരുവനന്തപുരം: പ്ലാകുടി കാവിൽ ലക്ഷങ്ങൾ മുടക്കി നിർമാണം ആരംഭിച്ച ഇക്കോ ടൂറിസം പദ്ധതി നാശത്തിലേക്ക്. മലയോരമേഖലയിലെ ടൂറിസം സാധ്യതകൾ വികസിപ്പിക്കാൻ 2019 ഫെബ്രുവരിയിലാണ് വെള്ളറട ഗ്രാമപഞ്ചായത്ത് അനുവദിച്ച 20 ലക്ഷം രൂപ ഉപയോഗിച്ച് ഇക്കോ ടൂറിസം പദ്ധതിക്ക് തുടങ്ങിയത്. എന്നാല്‍ സ്വകാര്യ വ്യക്തി ഖനനത്തിനായി 2018ൽ ഭൂമി പാട്ടത്തിനെടുത്തു എന്ന അവകാശവാദം ഉന്നയിച്ചതോടെ പദ്ധതി പാതിവഴിയിലായി. ഖനനത്തിനെതിരെ സഹ്യപർവ്വത സംരക്ഷണസമിതി സമരം സജീവമാക്കിയപ്പോഴാണ് അധികൃതർ ഭൂമി പാട്ടത്തിന് നൽകിയത്.

പ്ലാംകുടി കാവ് ഇക്കോ ടൂറിസം പദ്ധതി പാതിവഴിയില്‍; പ്രതിഷേധവുമായി നാട്ടുകാര്‍

അതേസമയം പാട്ടത്തിനെടുത്ത് രണ്ട് വർഷം കഴിഞ്ഞിട്ടും ഖനനം തുടങ്ങാത്തതിനാല്‍ ഭൂമി തിരിച്ചെടുത്ത് ടൂറിസം പദ്ധതിയുമായി മുന്നോട്ടുപോകാന്‍ പഞ്ചായത്ത് തയ്യാറായിട്ടില്ല. ഇത് പഞ്ചായത്ത് ഭരണസമിതിയും ക്വാറി മാഫിയയും തമ്മിലുള്ള അവിശുദ്ധ ബന്ധമാണെന്ന് തുറന്നു കാട്ടുന്നതെന്ന് സഹ്യപർവ്വത സംരക്ഷണസമിതി ആരോപിക്കുന്നു. പ്ലാംകുടി കാവിലെ ഖനനം അവസാനിപ്പിച്ച് ഇക്കോ ടൂറിസം പദ്ധതി യാഥാർത്ഥ്യമാക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.

തിരുവനന്തപുരം: പ്ലാകുടി കാവിൽ ലക്ഷങ്ങൾ മുടക്കി നിർമാണം ആരംഭിച്ച ഇക്കോ ടൂറിസം പദ്ധതി നാശത്തിലേക്ക്. മലയോരമേഖലയിലെ ടൂറിസം സാധ്യതകൾ വികസിപ്പിക്കാൻ 2019 ഫെബ്രുവരിയിലാണ് വെള്ളറട ഗ്രാമപഞ്ചായത്ത് അനുവദിച്ച 20 ലക്ഷം രൂപ ഉപയോഗിച്ച് ഇക്കോ ടൂറിസം പദ്ധതിക്ക് തുടങ്ങിയത്. എന്നാല്‍ സ്വകാര്യ വ്യക്തി ഖനനത്തിനായി 2018ൽ ഭൂമി പാട്ടത്തിനെടുത്തു എന്ന അവകാശവാദം ഉന്നയിച്ചതോടെ പദ്ധതി പാതിവഴിയിലായി. ഖനനത്തിനെതിരെ സഹ്യപർവ്വത സംരക്ഷണസമിതി സമരം സജീവമാക്കിയപ്പോഴാണ് അധികൃതർ ഭൂമി പാട്ടത്തിന് നൽകിയത്.

പ്ലാംകുടി കാവ് ഇക്കോ ടൂറിസം പദ്ധതി പാതിവഴിയില്‍; പ്രതിഷേധവുമായി നാട്ടുകാര്‍

അതേസമയം പാട്ടത്തിനെടുത്ത് രണ്ട് വർഷം കഴിഞ്ഞിട്ടും ഖനനം തുടങ്ങാത്തതിനാല്‍ ഭൂമി തിരിച്ചെടുത്ത് ടൂറിസം പദ്ധതിയുമായി മുന്നോട്ടുപോകാന്‍ പഞ്ചായത്ത് തയ്യാറായിട്ടില്ല. ഇത് പഞ്ചായത്ത് ഭരണസമിതിയും ക്വാറി മാഫിയയും തമ്മിലുള്ള അവിശുദ്ധ ബന്ധമാണെന്ന് തുറന്നു കാട്ടുന്നതെന്ന് സഹ്യപർവ്വത സംരക്ഷണസമിതി ആരോപിക്കുന്നു. പ്ലാംകുടി കാവിലെ ഖനനം അവസാനിപ്പിച്ച് ഇക്കോ ടൂറിസം പദ്ധതി യാഥാർത്ഥ്യമാക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.

Intro:വെള്ളറട ഗ്രാമപഞ്ചായത്തിലെ പ്ലാകുടി കാവിൽ ലക്ഷങ്ങൾ മുടക്കി നിർമ്മാണം ആരംഭിച്ച ഇക്കോ ടൂറിസം പദ്ധതി തുരുമ്പെടുത്തു നശിക്കുന്നു. പാറ ഖനന മാഫിയും ഭരണകൂടവും തമ്മിലുള്ള ഒത്തുകളിയാണ് ഈ സ്വപ്ന പദ്ധതി തുരുമ്പ് എടുക്കാൻ കാരണമായതെന്ന ആക്ഷേപവുമായി നാട്ടുകാർ.




മലയോരമേഖലയിലെ ടൂറിസം സാധ്യതകളെ കോർത്തിണക്കിക്കൊണ്ട്
2019 ഫെബ്രുവരിയിലാണ് റവന്യൂ ഭൂമിയായ ഇവിടെ എക്കോ ടൂറിസം പദ്ധതിക്ക് തുടക്കം കുറിച്ചത്.
പഞ്ചായത്തിലെ തനത് ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ അനുവദിച്ചു കൊണ്ടായിരുന്നു പദ്ധതിക്ക് തുടക്കം .എന്നാൽ തൊടുപുഴക്കാരനായ ഒരു വ്യക്തി താൻ ഖനനത്തിനായി ഭൂമി 2018ൽ പാട്ടത്തിനെടുത്തു എന്ന അവകാശവാദമുന്നയിച്ച് രംഗത്തെത്തിയതോടെയാണ് പദ്ധതി നിർത്തിയതത്രേ.

അതേസമയം സഹ്യപർവ്വത സംരക്ഷണസമിതി വർഷങ്ങൾ നീണ്ടുനിൽക്കുന്ന സമരംസജീവമായിരിക്കുമ്പോഴാണ് അധികൃതർ ഭൂമി പാട്ടത്തിന് നൽകിയത്.

ഭൂമി പാട്ടത്തിന് നൽകുന്നതിന് മുമ്പ് ഈ പ്രദേശത്ത് മറ്റെന്തെങ്കിലും പദ്ധതി തുടങ്ങാൻ പഞ്ചായത്ത് ഉദ്ദേശിക്കുന്നുണ്ടോ എന്ന് റവന്യൂവകുപ്പിന്റ രേഖാമൂലം ചോദിച്ചിരുന്നു വെങ്കിലും പഞ്ചായത്ത് ഭരണകൂടം നൽകിയ മൗനമാണ് ഈ പ്രദേശം ഖനന മാഫിയക്ക് പാട്ടത്തിന് ലഭിക്കാൻ കാരണമായതെന്നാണ് സഹ്യ സംരക്ഷണ പ്രവർത്തകർ ആരോപിക്കുന്നത്.

പാട്ടത്തിനെടുത്ത് രണ്ട് വർഷം ത്തോളംആയിട്ടും ഖനന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാൻ കരാറുകാർക്ക് കഴിഞ്ഞിട്ടില്ല. ഒരു പദ്ധതിക്കുവേണ്ടി വേണ്ടി റവന്യൂ ഭൂമി പാട്ടത്തിനെടുത്താൽ ആറ് മാസത്തിനകം പദ്ധതി ആരംഭിച്ചില്ലെങ്കിൽ ഭൂമി തിരിച്ചെടുക്കാം എന്നിരിക്കെ ഈ ഭുമി തിരികെ എടുത്ത് ടൂറിസം പദ്ധതിയുമായി മുന്നോട്ടുപോകാൻ ശ്രമിക്കാത്തത് പഞ്ചായത്ത് ഭരണസമിതിയുടെയും ക്വാറി മാഫിയയുടെ അവിശുദ്ധ ബന്ധമാണ് കാരണമെന്ന ആക്ഷേപവും പ്രദേശത്ത് ശക്തമാണ്.

പ്ലാകുടികാവിലെ ഈ ടൂറിസം പദ്ധതിക്ക് തടസ്സവാദങ്ങൾ ഉന്നയിച്ച് ചിലർ വരും എന്ന്പുണ്ണ ബോധ്യമുള്ള
പഞ്ചായത്ത് ഭരണസമിതി, അവർക്ക് ഏറ്റവും പ്രിയപ്പെട്ട കരാറുകാരനതന്നെ ഇവിടത്തെ ടൂറിസം പദ്ധതിയുടെ
നിർമ്മാണ ചുമതല നൽകുകയും, ആദ്യ ഗഡുക്കൾ അനുവദിച്ച് നൽകി തങ്ങളുടെ വിഹിതങ്ങൾ കൈപ്പറ്റുകയും ചെയ്തു എന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്.
അടിയന്തരമായി പഞ്ചായത്തും സർക്കാരും ഇടപെട്ട് മലയോര നിവാസികളുടെ ചിരകാല അഭിലാഷമായ പ്ലാംകൂടി കാവിലെ എക്കോ ടൂറിസം പദ്ധതി യാഥാർത്ഥ്യമാക്കി നൽകണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.Body:വെള്ളറട ഗ്രാമപഞ്ചായത്തിലെ പ്ലാകുടി കാവിൽ ലക്ഷങ്ങൾ മുടക്കി നിർമ്മാണം ആരംഭിച്ച ഇക്കോ ടൂറിസം പദ്ധതി തുരുമ്പെടുത്തു നശിക്കുന്നു. പാറ ഖനന മാഫിയും ഭരണകൂടവും തമ്മിലുള്ള ഒത്തുകളിയാണ് ഈ സ്വപ്ന പദ്ധതി തുരുമ്പ് എടുക്കാൻ കാരണമായതെന്ന ആക്ഷേപവുമായി നാട്ടുകാർ.




മലയോരമേഖലയിലെ ടൂറിസം സാധ്യതകളെ കോർത്തിണക്കിക്കൊണ്ട്
2019 ഫെബ്രുവരിയിലാണ് റവന്യൂ ഭൂമിയായ ഇവിടെ എക്കോ ടൂറിസം പദ്ധതിക്ക് തുടക്കം കുറിച്ചത്.
പഞ്ചായത്തിലെ തനത് ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ അനുവദിച്ചു കൊണ്ടായിരുന്നു പദ്ധതിക്ക് തുടക്കം .എന്നാൽ തൊടുപുഴക്കാരനായ ഒരു വ്യക്തി താൻ ഖനനത്തിനായി ഭൂമി 2018ൽ പാട്ടത്തിനെടുത്തു എന്ന അവകാശവാദമുന്നയിച്ച് രംഗത്തെത്തിയതോടെയാണ് പദ്ധതി നിർത്തിയതത്രേ.

അതേസമയം സഹ്യപർവ്വത സംരക്ഷണസമിതി വർഷങ്ങൾ നീണ്ടുനിൽക്കുന്ന സമരംസജീവമായിരിക്കുമ്പോഴാണ് അധികൃതർ ഭൂമി പാട്ടത്തിന് നൽകിയത്.

ഭൂമി പാട്ടത്തിന് നൽകുന്നതിന് മുമ്പ് ഈ പ്രദേശത്ത് മറ്റെന്തെങ്കിലും പദ്ധതി തുടങ്ങാൻ പഞ്ചായത്ത് ഉദ്ദേശിക്കുന്നുണ്ടോ എന്ന് റവന്യൂവകുപ്പിന്റ രേഖാമൂലം ചോദിച്ചിരുന്നു വെങ്കിലും പഞ്ചായത്ത് ഭരണകൂടം നൽകിയ മൗനമാണ് ഈ പ്രദേശം ഖനന മാഫിയക്ക് പാട്ടത്തിന് ലഭിക്കാൻ കാരണമായതെന്നാണ് സഹ്യ സംരക്ഷണ പ്രവർത്തകർ ആരോപിക്കുന്നത്.

പാട്ടത്തിനെടുത്ത് രണ്ട് വർഷം ത്തോളംആയിട്ടും ഖനന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാൻ കരാറുകാർക്ക് കഴിഞ്ഞിട്ടില്ല. ഒരു പദ്ധതിക്കുവേണ്ടി വേണ്ടി റവന്യൂ ഭൂമി പാട്ടത്തിനെടുത്താൽ ആറ് മാസത്തിനകം പദ്ധതി ആരംഭിച്ചില്ലെങ്കിൽ ഭൂമി തിരിച്ചെടുക്കാം എന്നിരിക്കെ ഈ ഭുമി തിരികെ എടുത്ത് ടൂറിസം പദ്ധതിയുമായി മുന്നോട്ടുപോകാൻ ശ്രമിക്കാത്തത് പഞ്ചായത്ത് ഭരണസമിതിയുടെയും ക്വാറി മാഫിയയുടെ അവിശുദ്ധ ബന്ധമാണ് കാരണമെന്ന ആക്ഷേപവും പ്രദേശത്ത് ശക്തമാണ്.

പ്ലാകുടികാവിലെ ഈ ടൂറിസം പദ്ധതിക്ക് തടസ്സവാദങ്ങൾ ഉന്നയിച്ച് ചിലർ വരും എന്ന്പുണ്ണ ബോധ്യമുള്ള
പഞ്ചായത്ത് ഭരണസമിതി, അവർക്ക് ഏറ്റവും പ്രിയപ്പെട്ട കരാറുകാരനതന്നെ ഇവിടത്തെ ടൂറിസം പദ്ധതിയുടെ
നിർമ്മാണ ചുമതല നൽകുകയും, ആദ്യ ഗഡുക്കൾ അനുവദിച്ച് നൽകി തങ്ങളുടെ വിഹിതങ്ങൾ കൈപ്പറ്റുകയും ചെയ്തു എന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്.

അടിയന്തരമായി പഞ്ചായത്തും സർക്കാരും ഇടപെട്ട് മലയോര നിവാസികളുടെ ചിരകാല അഭിലാഷമായ പ്ലാംകൂടി കാവിലെ എക്കോ ടൂറിസം പദ്ധതി യാഥാർത്ഥ്യമാക്കി നൽകണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.Conclusion:N
Last Updated : Dec 31, 2019, 6:34 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.