ETV Bharat / state

ആശുപത്രികളില്‍ മതിയായ സ്റ്റാഫ് നഴ്സുമാരില്ല; താല്‍കാലിക നിയമനം തകൃതി

author img

By

Published : Aug 10, 2020, 6:24 PM IST

2018ല്‍ നിലവില്‍ വന്ന രണ്ട് റിങ്ക് ലിസ്റ്റുകള്‍ നിലവിലുണ്ട്. ഒരു ലിസ്റ്റില്‍ മാത്രം 3800 പേരാണ് മെയിന്‍ ലിസ്റ്റില്‍. എന്നിട്ടും നടക്കുന്നത് താല്‍കാലിക നിയമനം മാത്രം!

സ്റ്റാഫ് നഴ്‌സ് ഒഴിവുകൾ  പി.എസ്‌.സി  സ്റ്റാഫ് നഴ്‌സ്  staff nurse list  vacancy staff nurse list
vacancy

തിരുവനന്തപുരം: കൊവിഡ് കാലത്തും സ്റ്റാഫ് നഴ്‌സ് ഒഴിവുകൾ പി.എസ്‌.സിക്ക് റിപ്പോർട്ട് ചെയ്യാതെ ആരോഗ്യവകുപ്പ് താത്കാലിക നിയമനങ്ങൾ നടത്തുന്നതായി ആരോപണം. ഡയറക്‌ടറേറ്റ് ഓഫ് ഹെൽത്ത് സർവീസസിലേക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടറേറ്റിലേക്കുമായി 2018ൽ പ്രാബല്യത്തിൽ വന്ന രണ്ട് റാങ്ക് ലിസ്റ്റുകളിൽ തുച്ഛമായ നിയമനങ്ങൾ മാത്രമാണ് നടന്നത്. അതേസമയം മെഡിക്കൽ കോളജുകൾ ഉൾപ്പെടെ സംസ്ഥാനത്തെ ആശുപത്രികളിൽ താത്കാലിക നിയമനങ്ങൾ ധാരാളം നടന്നു. മാസങ്ങൾക്കകം രണ്ട് റാങ്ക് ലിസ്റ്റുകളുടെയും കാലാവധി അവസാനിക്കും. മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നൽകിയ പരാതിക്ക് പ്രതികരണമില്ലാത്തതിനാൽ കടുത്ത ആശങ്കയിലാണ് ഉദ്യോഗാർഥികൾ.

ആശങ്ക പങ്കുവച്ച് ഉദ്യോഗാർഥി സോബി

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ 2,700 സ്റ്റാഫ് നഴ്‌സ് തസ്‌തികകൾ സൃഷ്‌ടിച്ച് മൂന്നു വർഷം കൊണ്ട് നിയമനം നടത്തുമെന്ന സർക്കാരിന്‍റെ ആദ്യ ബജറ്റിലെ പ്രഖ്യാപനവും പാഴായി. 1961ലെ സ്റ്റാഫ് പാറ്റേൺ പരിഷ്‌കരിക്കുന്നതിനും മെഡിക്കൽ കോളജുകളിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനുമായാണ് പുതിയ തസ്‌തികകൾ പ്രഖ്യാപിച്ചത്. 2018 ഒക്ടോബറിൽ പ്രാബല്യത്തിൽ വന്ന സ്റ്റാഫ് നഴ്‌സ് ഗ്രേഡ് 2 ലിസ്റ്റിൽ ഇതുവരെ നടന്നത് ആയിരത്തിൽ താഴെ നിയമനങ്ങൾ മാത്രം. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നൂറോളം സ്റ്റാഫ് നഴ്‌സ് ഒഴിവുകളാണ് ഇപ്പോഴും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാതെ കിടക്കുന്നത്. മെയിൻ ലിസ്റ്റിൽ മാത്രം 3,800 പേരുള്ളപ്പോഴാണ് ഈ അനാസ്ഥ.

ആശങ്ക പങ്കുവച്ച് ഉദ്യോഗാർഥി അഞ്ജു

2020 മെയ് മാസത്തെ കണക്ക് പ്രകാരം കോഴിക്കോട് മെഡിക്കൽ കോളജിൽ 48ഉം തൃശൂർ മെഡിക്കൽ കോളജിൽ 83ഉം ഒഴിവുകളുണ്ട്. ഇവ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു. മറ്റു തസ്‌തികകളിൽ ജോലി ലഭിച്ചതിനാൽ 30 പേർ സ്റ്റാഫ് നഴ്സ് തസ്‌തികയിൽ നിയമനം ആവശ്യമില്ലെന്ന് കാട്ടി ഡിലീഷൻ സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്. എന്നിട്ടും കൊവിഡ് കാലത്ത് 50 ശതമാനം പേർ മാത്രമേ ജോലി ചെയ്യാവൂ എന്ന കാരണം പറഞ്ഞ് ആരോഗ്യ വകുപ്പ് നിയമനം നിഷേധിക്കുകയാണെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു. അടിയന്തര ഘട്ടത്തിൽ ഇന്‍റർവ്യൂ പോലും ഒഴിവാക്കി നിലവിൽ വന്ന റാങ്ക് ലിസ്റ്റിനാണ് ഈ ദുർഗതി.

ഡയറക്ടറേറ്റ് ഒഫ് ഹെൽത്ത് സർവീസിലേക്ക് 2018 ജൂലൈയിൽ നിലവിൽ വന്ന സ്റ്റാഫ് നഴ്‌സ് ഗ്രേഡ് 2 റാങ്ക് ലിസ്റ്റിൽ നിന്ന് എല്ലാ ജില്ലയിലും നൂറിൽ താഴെ നിയമനങ്ങൾ മാത്രമാണ് നടന്നത്. അതേസമയം സംസ്ഥാനത്തെ മിക്ക താലൂക്കാശുപത്രികളിലും ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ പ്രവർത്തനം മന്ദഗതിയിലാണെന്ന് ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു. അർഹതപ്പെട്ട ജോലി യുക്തിരഹിതമായ ന്യായങ്ങൾ ചൂണ്ടിക്കാട്ടി സർക്കാർ നിഷേധിക്കുകയാണെന്നും ഉദ്യോഗാർഥികൾ ആരോപിച്ചു.

തിരുവനന്തപുരം: കൊവിഡ് കാലത്തും സ്റ്റാഫ് നഴ്‌സ് ഒഴിവുകൾ പി.എസ്‌.സിക്ക് റിപ്പോർട്ട് ചെയ്യാതെ ആരോഗ്യവകുപ്പ് താത്കാലിക നിയമനങ്ങൾ നടത്തുന്നതായി ആരോപണം. ഡയറക്‌ടറേറ്റ് ഓഫ് ഹെൽത്ത് സർവീസസിലേക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടറേറ്റിലേക്കുമായി 2018ൽ പ്രാബല്യത്തിൽ വന്ന രണ്ട് റാങ്ക് ലിസ്റ്റുകളിൽ തുച്ഛമായ നിയമനങ്ങൾ മാത്രമാണ് നടന്നത്. അതേസമയം മെഡിക്കൽ കോളജുകൾ ഉൾപ്പെടെ സംസ്ഥാനത്തെ ആശുപത്രികളിൽ താത്കാലിക നിയമനങ്ങൾ ധാരാളം നടന്നു. മാസങ്ങൾക്കകം രണ്ട് റാങ്ക് ലിസ്റ്റുകളുടെയും കാലാവധി അവസാനിക്കും. മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നൽകിയ പരാതിക്ക് പ്രതികരണമില്ലാത്തതിനാൽ കടുത്ത ആശങ്കയിലാണ് ഉദ്യോഗാർഥികൾ.

ആശങ്ക പങ്കുവച്ച് ഉദ്യോഗാർഥി സോബി

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ 2,700 സ്റ്റാഫ് നഴ്‌സ് തസ്‌തികകൾ സൃഷ്‌ടിച്ച് മൂന്നു വർഷം കൊണ്ട് നിയമനം നടത്തുമെന്ന സർക്കാരിന്‍റെ ആദ്യ ബജറ്റിലെ പ്രഖ്യാപനവും പാഴായി. 1961ലെ സ്റ്റാഫ് പാറ്റേൺ പരിഷ്‌കരിക്കുന്നതിനും മെഡിക്കൽ കോളജുകളിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനുമായാണ് പുതിയ തസ്‌തികകൾ പ്രഖ്യാപിച്ചത്. 2018 ഒക്ടോബറിൽ പ്രാബല്യത്തിൽ വന്ന സ്റ്റാഫ് നഴ്‌സ് ഗ്രേഡ് 2 ലിസ്റ്റിൽ ഇതുവരെ നടന്നത് ആയിരത്തിൽ താഴെ നിയമനങ്ങൾ മാത്രം. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നൂറോളം സ്റ്റാഫ് നഴ്‌സ് ഒഴിവുകളാണ് ഇപ്പോഴും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാതെ കിടക്കുന്നത്. മെയിൻ ലിസ്റ്റിൽ മാത്രം 3,800 പേരുള്ളപ്പോഴാണ് ഈ അനാസ്ഥ.

ആശങ്ക പങ്കുവച്ച് ഉദ്യോഗാർഥി അഞ്ജു

2020 മെയ് മാസത്തെ കണക്ക് പ്രകാരം കോഴിക്കോട് മെഡിക്കൽ കോളജിൽ 48ഉം തൃശൂർ മെഡിക്കൽ കോളജിൽ 83ഉം ഒഴിവുകളുണ്ട്. ഇവ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു. മറ്റു തസ്‌തികകളിൽ ജോലി ലഭിച്ചതിനാൽ 30 പേർ സ്റ്റാഫ് നഴ്സ് തസ്‌തികയിൽ നിയമനം ആവശ്യമില്ലെന്ന് കാട്ടി ഡിലീഷൻ സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്. എന്നിട്ടും കൊവിഡ് കാലത്ത് 50 ശതമാനം പേർ മാത്രമേ ജോലി ചെയ്യാവൂ എന്ന കാരണം പറഞ്ഞ് ആരോഗ്യ വകുപ്പ് നിയമനം നിഷേധിക്കുകയാണെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു. അടിയന്തര ഘട്ടത്തിൽ ഇന്‍റർവ്യൂ പോലും ഒഴിവാക്കി നിലവിൽ വന്ന റാങ്ക് ലിസ്റ്റിനാണ് ഈ ദുർഗതി.

ഡയറക്ടറേറ്റ് ഒഫ് ഹെൽത്ത് സർവീസിലേക്ക് 2018 ജൂലൈയിൽ നിലവിൽ വന്ന സ്റ്റാഫ് നഴ്‌സ് ഗ്രേഡ് 2 റാങ്ക് ലിസ്റ്റിൽ നിന്ന് എല്ലാ ജില്ലയിലും നൂറിൽ താഴെ നിയമനങ്ങൾ മാത്രമാണ് നടന്നത്. അതേസമയം സംസ്ഥാനത്തെ മിക്ക താലൂക്കാശുപത്രികളിലും ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ പ്രവർത്തനം മന്ദഗതിയിലാണെന്ന് ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു. അർഹതപ്പെട്ട ജോലി യുക്തിരഹിതമായ ന്യായങ്ങൾ ചൂണ്ടിക്കാട്ടി സർക്കാർ നിഷേധിക്കുകയാണെന്നും ഉദ്യോഗാർഥികൾ ആരോപിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.