ETV Bharat / state

എം കെ രാഘവനെതിരെ കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനം നാളെ

എം കെ രാഘവനെതിരെ കേസെടുക്കുന്നത് സംബന്ധിച്ച തീരുമാനം നാളെ. ഫോറന്‍സിക് പരിശോധന ഉള്‍പ്പെടെ നടത്തണമെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാണ് ഐജിയുടെ റിപ്പോര്‍ട്ട്.

author img

By

Published : Apr 19, 2019, 8:09 PM IST

എം കെ രാഘവന്‍

ഒളിക്യാമറ വിവാദത്തില്‍ കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ഥി എം കെ രാഘവനെതിരെ കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനം നാളെ. ഇത് സംബന്ധിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ നിയമോപദേശം തേടി. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോടാണ് നിയമോപദേശം തേടിയത്. നിയമോപദേശം ഉടന്‍ നല്‍കുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശപ്രകാരമാണ് പൊലീസ് നടപടി. രാഘവനെതിരെ കേസ് എടുത്ത് അന്വേഷണം നടത്തണമെന്നാണ് കണ്ണൂര്‍ റേഞ്ച് ഐജി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഒളിക്യാമറ ഓപ്പറേഷന്‍ നടത്തിയ ചാനലിന്‍റെ ദൃശ്യങ്ങളില്‍ ഫോറന്‍സിക് പരിശോധന ഉള്‍പ്പെടെയുള്ളവ നടത്തണമെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാണ് ഐജിയുടെ റിപ്പോര്‍ട്ട്.

കോഴിക്കോട് നഗരത്തില്‍ കെട്ടിടം നിര്‍മ്മിക്കുന്നതിന് 15 ഏക്കര്‍ ഭൂമി വാങ്ങാനെന്ന വ്യാജേനയാണ് ഹിന്ദി ചാനലിന്‍റെ പ്രതിനിധികള്‍ ഒളിക്യാമറ ഓപ്പറേഷന്‍ നടത്തിയത്. ഇടപാടിന് മധ്യസ്ഥം വഹിക്കുകയാണെങ്കില്‍ അഞ്ച് കോടി രൂപ നല്‍കാമെന്ന് വാഗ്ദാനം നല്‍കി. ഇതിനോട് എം കെ രാഘവന്‍ അനുകൂലമായി പ്രതികരിക്കുന്നതാണ് വീഡിയോയിലുള്ളത്. പണം ഡല്‍ഹിയിലെ പ്രൈവറ്റ് സെക്രട്ടറിയെ ഏല്‍പ്പിക്കാന്‍ രാഘവന്‍ നിര്‍ദേശിച്ചെന്ന് ചാനല്‍ പ്രതിനിധികള്‍ അവകാശവാദം ഉന്നയിച്ചിരുന്നു. രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി ദൃശ്യങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് എം കെ രാഘവന്‍ പ്രതികരിച്ചിരുന്നു. ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് റിയാസാണ് ഒളിക്യാമറ വിവാദം അന്വേഷിക്കണമെന്നും ചട്ടലംഘനം നടന്നിട്ടുണ്ടെങ്കില്‍ എം കെ രാഘവനെ അയോഗ്യനാക്കണമെന്നും ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ച പരാതികള്‍ കമ്മീഷന്‍ ഡിജിപിക്ക് കൈമാറിയിരുന്നു. പരാതി അന്വേഷിക്കാന്‍ ഡിജിപി കണ്ണൂര്‍ റേഞ്ച് ഐജിയെ ചുമതലപ്പെടുത്തിയിരുന്നു. സംഭവത്തില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും ദൃശ്യങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും കാണിച്ച് എം കെ രാഘവനും പരാതി നല്‍കിയിരുന്നു.

ഒളിക്യാമറ വിവാദത്തില്‍ കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ഥി എം കെ രാഘവനെതിരെ കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനം നാളെ. ഇത് സംബന്ധിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ നിയമോപദേശം തേടി. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോടാണ് നിയമോപദേശം തേടിയത്. നിയമോപദേശം ഉടന്‍ നല്‍കുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശപ്രകാരമാണ് പൊലീസ് നടപടി. രാഘവനെതിരെ കേസ് എടുത്ത് അന്വേഷണം നടത്തണമെന്നാണ് കണ്ണൂര്‍ റേഞ്ച് ഐജി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഒളിക്യാമറ ഓപ്പറേഷന്‍ നടത്തിയ ചാനലിന്‍റെ ദൃശ്യങ്ങളില്‍ ഫോറന്‍സിക് പരിശോധന ഉള്‍പ്പെടെയുള്ളവ നടത്തണമെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാണ് ഐജിയുടെ റിപ്പോര്‍ട്ട്.

കോഴിക്കോട് നഗരത്തില്‍ കെട്ടിടം നിര്‍മ്മിക്കുന്നതിന് 15 ഏക്കര്‍ ഭൂമി വാങ്ങാനെന്ന വ്യാജേനയാണ് ഹിന്ദി ചാനലിന്‍റെ പ്രതിനിധികള്‍ ഒളിക്യാമറ ഓപ്പറേഷന്‍ നടത്തിയത്. ഇടപാടിന് മധ്യസ്ഥം വഹിക്കുകയാണെങ്കില്‍ അഞ്ച് കോടി രൂപ നല്‍കാമെന്ന് വാഗ്ദാനം നല്‍കി. ഇതിനോട് എം കെ രാഘവന്‍ അനുകൂലമായി പ്രതികരിക്കുന്നതാണ് വീഡിയോയിലുള്ളത്. പണം ഡല്‍ഹിയിലെ പ്രൈവറ്റ് സെക്രട്ടറിയെ ഏല്‍പ്പിക്കാന്‍ രാഘവന്‍ നിര്‍ദേശിച്ചെന്ന് ചാനല്‍ പ്രതിനിധികള്‍ അവകാശവാദം ഉന്നയിച്ചിരുന്നു. രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി ദൃശ്യങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് എം കെ രാഘവന്‍ പ്രതികരിച്ചിരുന്നു. ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് റിയാസാണ് ഒളിക്യാമറ വിവാദം അന്വേഷിക്കണമെന്നും ചട്ടലംഘനം നടന്നിട്ടുണ്ടെങ്കില്‍ എം കെ രാഘവനെ അയോഗ്യനാക്കണമെന്നും ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ച പരാതികള്‍ കമ്മീഷന്‍ ഡിജിപിക്ക് കൈമാറിയിരുന്നു. പരാതി അന്വേഷിക്കാന്‍ ഡിജിപി കണ്ണൂര്‍ റേഞ്ച് ഐജിയെ ചുമതലപ്പെടുത്തിയിരുന്നു. സംഭവത്തില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും ദൃശ്യങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും കാണിച്ച് എം കെ രാഘവനും പരാതി നല്‍കിയിരുന്നു.

Intro:Body:

മോദിയെപ്പോലെ വ്യാജനേതാവല്ല മുലായം; 24 വര്‍ഷത്തെ വൈരം മറന്ന് മായാവതി



2-3 minutes



ന്യൂഡല്‍ഹി∙ രണ്ടു പതിറ്റാണ്ടിലേറെ നീണ്ട കടുത്ത രാഷ്ട്രീയവൈരം പഴങ്കഥയാക്കി മുലായം സിങ് യാദവും മായാവതിയും ഒരേ വേദിയില്‍ ഒന്നിച്ചെത്തി. മെയിന്‍പുരിയില്‍നിന്ന് ലോക്‌സഭയിലേക്കു മല്‍സരിക്കുന്ന മുലായത്തിനു വേണ്ടി വോട്ടഭ്യര്‍ഥിക്കാനാണു മായാവതി എത്തിയത്. സമാജ്‌വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയും രാഷ്ട്രീയ ലോക്ദളും മുന്നണിയായാണ് യുപിയില്‍ മത്സരിക്കുന്നത്. മുമ്പു നടന്ന മൂന്ന് സംയുക്ത റാലികളിലും 'അനാരോഗ്യം' പറഞ്ഞ് മുലായം പങ്കെടുത്തിരുന്നില്ല. 



മുലായം സിങ്, മോദിയെപ്പോലെ ഒരു വ്യാജ പിന്നാക്ക നേതാവല്ലെന്ന് മായാവതി പറഞ്ഞു. പിന്നാക്ക വിഭാഗങ്ങളുടെ യഥാര്‍ഥ നേതാവ് മുലായമാണ്. മോദി പിന്നാക്കക്കാരനെന്ന പ്രതിച്ഛായയില്‍ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും മായാവതി ആരോപിച്ചു. രാജ്യത്തിന്റെ വിശാല താല്‍പര്യം പരിഗണിച്ച് വിഷമകരമായ ചില തീരുമാനങ്ങള്‍ എടുക്കേണ്ടിവരും. ഇക്കാലയളവിനുള്ളില്‍ മുലായം സിങ് ഏറെ മാറി. സമാജ്‌വാദി ഭരണത്തില്‍ ജനങ്ങളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ ഉന്നമനത്തിനായി ഏറെ കാര്യങ്ങള്‍ ചെയ്തുവെന്നും മായാവതി പറഞ്ഞു. മായാവതി വന്നതില്‍ സന്തോഷമുണ്ടെന്നും അവരെ എക്കാലവും ബഹുമാനിച്ചിട്ടുണ്ടെന്ന് മുലായം സിങ് പറഞ്ഞു. ഏറെ നാളത്തെ ശത്രുത മറന്ന് തൊട്ടടുത്താണ് ഇരുവരും ഇരുന്നത്. മായാവതിയുടെ കാല്‍ തൊട്ടു വന്ദിക്കാന്‍ മുലായം പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശില്‍ ഏതുവിധേനയും ബിജെപിയെ തോല്‍പ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മഹാസഖ്യം മുന്നോട്ടുപോകുന്നത്. 



1995-ല്‍ ഭരണമുന്നണി പൊളിഞ്ഞതോടെയാണ് മുലായവും മായാവതിയും തമ്മില്‍ അകന്നത്. അന്ന് ബിജെപിയെ ഭരണത്തില്‍നിന്നകറ്റാന്‍ രൂപം കൊണ്ട മുന്നണി രണ്ടു വര്‍ഷത്തിനുള്ളില്‍ തകരുകയായിരുന്നു. സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് ബിജെപിക്കൊപ്പം ചേരാന്‍ മായാവതി തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് അവര്‍ താമസിച്ചിരുന്ന ഗസ്റ്റ് ഹൗസില്‍ അതിക്രമിച്ചു കയറിയ സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ അവരെ കയ്യേറ്റം ചെയ്തതു വന്‍വിവാദമായിരുന്നു.



വര്‍ഷങ്ങള്‍ കഴിഞ്ഞ് അഖിലേഷ് യാദവ് പാര്‍ട്ടി തലപ്പത്തെത്തിയ ശേഷമാണ് മായാവതിയുമായി വീണ്ടും കൈകോര്‍ക്കാന്‍ തീരുമാനിച്ചത്. ഇതോടെ ബിജെപി ശക്തികേന്ദ്രങ്ങളായിരുന്ന കൈറാന, ഗൊരഖ്പുര്‍, പുല്‍പുര്‍ എന്നിവിടങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മുന്നണിക്കു വിജയം നേടാനും കഴിഞ്ഞു. സഖ്യത്തെക്കുറിച്ച് അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ചിരുന്ന് മുലായം കഴിഞ്ഞ ദിവസമാണ് മായാവതിയുമായി വേദി പങ്കിടാന്‍ സമ്മതിച്ചത്.


Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.