ETV Bharat / state

നിയമസഭയുടെ ചട്ടപ്രകാരം സ്പീക്കറെ നീക്കണമെന്ന പ്രമേയം ചട്ടവിരുദ്ധമെന്ന് എസ് ശർമ്മ - പ്രമേയം ചട്ടവിരുദ്ധമെന്ന് എസ് ശർമ്മ

സ്പീക്കർക്കെതിരെ ഇതുവരെ ഒരു കുറ്റവും തെളിഞ്ഞിട്ടില്ലെന്നും സംശയം കൊണ്ട് മാത്രം ഒരാൾ കുറ്റക്കാരാൻ ആകില്ലെന്നും നിയസഭയുടെ ചട്ടപ്രകാരം പ്രമേയം ചട്ടവിരുദ്ധമെന്നും എസ് ശർമ്മ പറഞ്ഞു.

തിരുവനന്തപുരം  motion aginst speaker continues  സ്പീക്കറെ നീക്കണമെന്ന പ്രമേയം  ഡെപ്യൂട്ടി സ്പീക്കർ വി ശശി  motion aginst speaker  നിയമസഭ  പ്രമേയം ചട്ടവിരുദ്ധമെന്ന് എസ് ശർമ്മ  സ്പീക്കറെ നീക്കണമെന്ന പ്രമേയം
നിയസഭയുടെ ചട്ടപ്രകാരം സ്പീക്കറെ നീക്കണമെന്ന പ്രമേയം ചട്ടവിരുദ്ധമെന്ന് എസ് ശർമ്മ
author img

By

Published : Jan 21, 2021, 2:11 PM IST

Updated : Jan 21, 2021, 2:31 PM IST

തിരുവനന്തപുരം: സ്പീക്കറെ നീക്കണമെന്ന പ്രമേയം നിയമസഭ ചർച്ച ചെയ്തു. ചോദ്യോത്തരവേളയ്ക്ക് ശേഷമാണ് നിയമസഭ പ്രമേയം ചർച്ചയ്ക്ക് എടുത്തത്. ഡെപ്യൂട്ടി സ്പീക്കർ വി ശശിയുടെ അധ്യക്ഷതയിലായിരുന്നു ചർച്ച. സ്പീക്കർക്ക് എതിരെയുള്ള പ്രമേയം ആയതിനാൽ ഡയസിൽ നിന്ന് ഇറങ്ങി താഴെ ഡെപ്യൂട്ടി സ്പീക്കറുടെ കസേരയിലാണ് സ്പീക്കർ പി ശ്രീരാമകൃഷണൻ ഇരുന്നത്. രാവിലെ പ്രമേയം ചർച്ചയ്ക്ക് എടുത്തപ്പോൾ തന്നെ എസ്.ശർമ്മ തടസവാദം ഉന്നയിച്ചിരുന്നു. വാർത്തകളുടെയും ഊഹാപോഹങ്ങളുടെയും അടിസ്ഥാനത്തിൽ പ്രമേയം പരിഗണിക്കരുതെന്ന് എസ്.ശർമ്മ ആവശ്യപ്പെട്ടു. സ്പീക്കർക്കെതിരെ ഇതുവരെ ഒരു കുറ്റവും തെളിഞ്ഞിട്ടില്ലെന്നും സംശയം കൊണ്ട് മാത്രം ഒരാൾ കുറ്റക്കാരാൻ ആകില്ലെന്നും നിയമസഭയുടെ ചട്ടപ്രകാരം പ്രമേയം ചട്ടവിരുദ്ധമെന്നും എസ് ശർമ്മ പറഞ്ഞു.

നിയമസഭയുടെ ചട്ടപ്രകാരം സ്പീക്കറെ നീക്കണമെന്ന പ്രമേയം ചട്ടവിരുദ്ധമെന്ന് എസ് ശർമ്മ
പിന്നാലെ മന്ത്രി ജി സുധാകരനും പ്രമേയത്തിൽ ക്രമപ്രശ്നം ഉന്നയിച്ചു. ശർമ്മയുടെ തടസ്സ വാദങ്ങൾ ശരിവച്ചെങ്കിലും ഡെപ്യൂട്ടി സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നൽകി. ബി ജെപി അംഗം ഒ രാജഗോപാലും പ്രതിപക്ഷത്തിനൊപ്പം പ്രമേയ അവതരണത്തെ പിന്തുണച്ചു. സഭയുടെ അന്തസും അഭിജാത്യവും സംരക്ഷിക്കാനാണ് പ്രമേയം കൊണ്ടുവന്നതെന്ന് പ്രമേയം അവതരിപ്പിച്ച് എം ഉമ്മർ പറഞ്ഞു. പ്രമേയം രാഷ്ട്രീയപരമോ വ്യക്തിപരമോ അല്ലെന്നും വിഷയ ദാരിദ്ര്യം കാരണം പ്രതിപക്ഷം ഏതറ്റം വരെയും പോകുമെന്ന് തെളിയിക്കുന്നതാണെന്നും ചർച്ചയിൽ എസ് ശർമ്മ പറഞ്ഞു.

തിരുവനന്തപുരം: സ്പീക്കറെ നീക്കണമെന്ന പ്രമേയം നിയമസഭ ചർച്ച ചെയ്തു. ചോദ്യോത്തരവേളയ്ക്ക് ശേഷമാണ് നിയമസഭ പ്രമേയം ചർച്ചയ്ക്ക് എടുത്തത്. ഡെപ്യൂട്ടി സ്പീക്കർ വി ശശിയുടെ അധ്യക്ഷതയിലായിരുന്നു ചർച്ച. സ്പീക്കർക്ക് എതിരെയുള്ള പ്രമേയം ആയതിനാൽ ഡയസിൽ നിന്ന് ഇറങ്ങി താഴെ ഡെപ്യൂട്ടി സ്പീക്കറുടെ കസേരയിലാണ് സ്പീക്കർ പി ശ്രീരാമകൃഷണൻ ഇരുന്നത്. രാവിലെ പ്രമേയം ചർച്ചയ്ക്ക് എടുത്തപ്പോൾ തന്നെ എസ്.ശർമ്മ തടസവാദം ഉന്നയിച്ചിരുന്നു. വാർത്തകളുടെയും ഊഹാപോഹങ്ങളുടെയും അടിസ്ഥാനത്തിൽ പ്രമേയം പരിഗണിക്കരുതെന്ന് എസ്.ശർമ്മ ആവശ്യപ്പെട്ടു. സ്പീക്കർക്കെതിരെ ഇതുവരെ ഒരു കുറ്റവും തെളിഞ്ഞിട്ടില്ലെന്നും സംശയം കൊണ്ട് മാത്രം ഒരാൾ കുറ്റക്കാരാൻ ആകില്ലെന്നും നിയമസഭയുടെ ചട്ടപ്രകാരം പ്രമേയം ചട്ടവിരുദ്ധമെന്നും എസ് ശർമ്മ പറഞ്ഞു.

നിയമസഭയുടെ ചട്ടപ്രകാരം സ്പീക്കറെ നീക്കണമെന്ന പ്രമേയം ചട്ടവിരുദ്ധമെന്ന് എസ് ശർമ്മ
പിന്നാലെ മന്ത്രി ജി സുധാകരനും പ്രമേയത്തിൽ ക്രമപ്രശ്നം ഉന്നയിച്ചു. ശർമ്മയുടെ തടസ്സ വാദങ്ങൾ ശരിവച്ചെങ്കിലും ഡെപ്യൂട്ടി സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നൽകി. ബി ജെപി അംഗം ഒ രാജഗോപാലും പ്രതിപക്ഷത്തിനൊപ്പം പ്രമേയ അവതരണത്തെ പിന്തുണച്ചു. സഭയുടെ അന്തസും അഭിജാത്യവും സംരക്ഷിക്കാനാണ് പ്രമേയം കൊണ്ടുവന്നതെന്ന് പ്രമേയം അവതരിപ്പിച്ച് എം ഉമ്മർ പറഞ്ഞു. പ്രമേയം രാഷ്ട്രീയപരമോ വ്യക്തിപരമോ അല്ലെന്നും വിഷയ ദാരിദ്ര്യം കാരണം പ്രതിപക്ഷം ഏതറ്റം വരെയും പോകുമെന്ന് തെളിയിക്കുന്നതാണെന്നും ചർച്ചയിൽ എസ് ശർമ്മ പറഞ്ഞു.
Last Updated : Jan 21, 2021, 2:31 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.