ETV Bharat / state

ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച സംഭവം: 66കാരന് 7 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ

author img

By

Published : Feb 8, 2023, 8:33 AM IST

ഒന്‍പത് വയസുള്ള മൂന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ശിക്ഷ വിധിച്ചു. ഏഴ് വര്‍ഷം കഠിന തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. 66 കാരനായ കേരളാദിത്യപുരം സ്വദേശി സുന്ദരേശൻ നായർക്കാണ് ശിക്ഷ വിധിച്ചത്. 2014 ജനുവരിയിലാണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചത്.

Court news  Man got seven year imprisonment in pocso case  ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ച സംഭവം  പ്രതിക്ക് ശിക്ഷ വിധിച്ചു  ഒമ്പത് വയസുകാരിയെ പീഡിപ്പിച്ചു  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം പുതിയ വാര്‍ത്തകള്‍  kerala news updates  latest news in kerala
66കാരന് 7 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും

തിരുവനന്തപുരം: ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ഏഴ്‌ വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കേരളാദിത്യപുരം സ്വദേശി സുന്ദരേശൻ നായർക്കാണ് (66) തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷ വിധിച്ചത്. പിഴ തുക അടച്ചില്ലെങ്കില്‍ ആറ് മാസം കൂടുതല്‍ തടവ് അനുഭവിക്കണമെന്ന് ജഡ്‌ജി ആജ് സുദര്‍ശന്‍ വിധിയില്‍ പറഞ്ഞു. 2014 ജനുവരി രണ്ടിനാണ് കേസിനാസ്‌പദമായ സംഭവം.

അച്ഛന്‍റെ മാതാപിതാക്കള്‍ക്കൊപ്പമാണ് കുട്ടി താമസിച്ചിരുന്നത്. രാത്രിയില്‍ അപ്പൂപ്പന് നെഞ്ച് വേദനയുണ്ടായതിനെ തുടര്‍ന്ന് അയല്‍വാസിയായ സുന്ദരേശന്‍ വീട്ടിലെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുട്ടിയെ അയല്‍വാസിയായ ഇയാളുടെ വീട്ടില്‍ നിര്‍ത്തിയാണ് ഇരുവരും പോയത്.

രാത്രിയില്‍ ആശുപത്രിയില്‍ നിന്ന് മടങ്ങി വന്ന സുന്ദരേശന്‍ ഇയാളുടെ ഭാര്യക്കൊപ്പം കിടന്നുറങ്ങിയ കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു. സംഭവത്തില്‍ ഭയപ്പെട്ട കുട്ടി വിവരം പുറത്ത് പറഞ്ഞില്ല. നാലാം ക്ലാസില്‍ വച്ച് ബാലപീഡനത്തിനെതിരായ ബോധവത്‌കരണം സ്‌കൂളില്‍ നടന്നപ്പോഴാണ് താനും പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് കുട്ടി മനസിലാക്കുന്നത്.

ഇതോടെ പഠനത്തില്‍ പിന്നാക്കം പോയ പെണ്‍കുട്ടിയുടെ മാനസിക നില തകരുകയും ചെയ്‌തു. തുടര്‍ന്ന് ചികിത്സയുടെ ഭാഗമായി നടത്തിയ കൗണ്‍സിലിങിനിടെയാണ് കുട്ടി സംഭവം പുറത്ത് പറഞ്ഞത്. 22 സാക്ഷികളെ വിസ്‌തരിച്ച കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ് വിജയ് മോഹൻ ഹാജരായി. കേസില്‍ 27 രേഖകളും ഹാജരാക്കി.

തിരുവനന്തപുരം: ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ഏഴ്‌ വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കേരളാദിത്യപുരം സ്വദേശി സുന്ദരേശൻ നായർക്കാണ് (66) തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷ വിധിച്ചത്. പിഴ തുക അടച്ചില്ലെങ്കില്‍ ആറ് മാസം കൂടുതല്‍ തടവ് അനുഭവിക്കണമെന്ന് ജഡ്‌ജി ആജ് സുദര്‍ശന്‍ വിധിയില്‍ പറഞ്ഞു. 2014 ജനുവരി രണ്ടിനാണ് കേസിനാസ്‌പദമായ സംഭവം.

അച്ഛന്‍റെ മാതാപിതാക്കള്‍ക്കൊപ്പമാണ് കുട്ടി താമസിച്ചിരുന്നത്. രാത്രിയില്‍ അപ്പൂപ്പന് നെഞ്ച് വേദനയുണ്ടായതിനെ തുടര്‍ന്ന് അയല്‍വാസിയായ സുന്ദരേശന്‍ വീട്ടിലെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുട്ടിയെ അയല്‍വാസിയായ ഇയാളുടെ വീട്ടില്‍ നിര്‍ത്തിയാണ് ഇരുവരും പോയത്.

രാത്രിയില്‍ ആശുപത്രിയില്‍ നിന്ന് മടങ്ങി വന്ന സുന്ദരേശന്‍ ഇയാളുടെ ഭാര്യക്കൊപ്പം കിടന്നുറങ്ങിയ കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു. സംഭവത്തില്‍ ഭയപ്പെട്ട കുട്ടി വിവരം പുറത്ത് പറഞ്ഞില്ല. നാലാം ക്ലാസില്‍ വച്ച് ബാലപീഡനത്തിനെതിരായ ബോധവത്‌കരണം സ്‌കൂളില്‍ നടന്നപ്പോഴാണ് താനും പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് കുട്ടി മനസിലാക്കുന്നത്.

ഇതോടെ പഠനത്തില്‍ പിന്നാക്കം പോയ പെണ്‍കുട്ടിയുടെ മാനസിക നില തകരുകയും ചെയ്‌തു. തുടര്‍ന്ന് ചികിത്സയുടെ ഭാഗമായി നടത്തിയ കൗണ്‍സിലിങിനിടെയാണ് കുട്ടി സംഭവം പുറത്ത് പറഞ്ഞത്. 22 സാക്ഷികളെ വിസ്‌തരിച്ച കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ് വിജയ് മോഹൻ ഹാജരായി. കേസില്‍ 27 രേഖകളും ഹാജരാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.