ETV Bharat / state

Madya Pradesh Tribal University Order 'നിപ നെഗറ്റീവ് സർട്ടിഫിക്കറ്റ്, ട്രൈബൽ യൂണിവേഴ്‌സിറ്റി ഉത്തരവ് പിൻവലിക്കും', ഡോ. ആർ ബിന്ദു

author img

By ETV Bharat Kerala Team

Published : Sep 15, 2023, 4:16 PM IST

Updated : Sep 16, 2023, 3:31 PM IST

Nipah Negative Certificate For Kerala Students മലയാളി വിദ്യാർഥികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ മധ്യപ്രദേശ് ട്രൈബൽ യൂണിവേഴ്‌സിറ്റിയുടെ ഉത്തരവ് പിൻവലിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു.

R bindu indira gandhi university order  Nipah Negative Certificate For Kerala Students  R Bindu On Madya Pradesh Tribal University Order  R Bindu  Madya Pradesh Tribal University Order  മലയാളി വിദ്യാർഥികൾക്ക് നിപ നെഗറ്റീവ് റിപ്പോർട്ട്  മധ്യപ്രദേശ് ട്രൈബൽ യൂണിവേഴ്‌സിറ്റിയുടെ ഉത്തരവ്  ആർ ബിന്ദു  ട്രൈബൽ യൂണിവേഴ്‌സിറ്റി ഉത്തരവിൽ ആർ ബിന്ദു  മലയാളി വിദ്യാർഥികൾക്ക് നിയന്ത്രണം
R Bindu On Madya Pradesh Tribal University Order

തിരുവനന്തപുരം : മലയാളി വിദ്യാർഥികൾക്ക് നിപ നെഗറ്റീവ് റിപ്പോർട്ട് (Nipah Negative Certificate For Kerala Students) വേണമെന്ന മധ്യപ്രദേശ് ട്രൈബൽ യൂണിവേഴ്‌സിറ്റിയുടെ ഉത്തരവ് പിൻവലിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു (Minister Dr R Bindu). ട്രൈബൽ യൂണിവേഴ്‌സിറ്റി അധികൃതരുമായി ആശയവിനിമയം നടത്തിയെന്നും ഉത്തരവ് പിൻവലിക്കുമെന്ന് സർവകലാശാല അധികൃതർ അറിയിച്ചുവെന്നും മന്ത്രി പറഞ്ഞു. ഇന്നും നാളെയുമായി യുജി, പിജി പ്രവേശനത്തിന് ഓപ്പൺ കൗൺസിലിംഗ് നടക്കാനിരിക്കെയാണ് മധ്യപ്രദേശിലെ ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ സർവകലാശാല (Indira Gandhi National Tribal University) മലയാളി വിദ്യാർഥികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവിറക്കിയത്.

ഇതിനോടകം നിരവധി വിദ്യാർഥികൾ കേരളത്തിൽ നിന്ന് അഡ്‌മിഷനായി സർവകലാശാലയിൽ എത്തിയിട്ടുണ്ട്. യൂണിവേഴ്‌സിറ്റിയിലേയ്‌ക്ക് പുറപ്പെട്ട ശേഷമാണ് പല വിദ്യാർഥികളും ഉത്തരവിനെ കുറിച്ച് അറിയുന്നത്. എന്നാൽ നിപ പരിശോധന എളുപ്പത്തിൽ നടക്കുന്ന കാര്യമല്ലെന്നാണ് വിദ്യാർഥികൾക്ക് ലഭിച്ച വിവരം. ഇതോടെയാണ് വിദ്യാർഥികൾ ദുരിതത്തിൽ ആയത്. വിവരം പുറത്ത് വന്നതോടെ പ്രശ്‌നപരിഹാരത്തിനായി ഡോ. വി ശിവദാസൻ എംപിയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ചിരുന്നു.

ജാഗ്രതയിൽ കേരളം : കേരളത്തിൽ സെപ്‌റ്റംബർ 12 നാണ് കോഴിക്കോട് നിപ വൈറസ് (Nipah Virus Kozhikode) ബാധ വീണ്ടും സ്ഥിരീകരിക്കുന്നത്. തൊട്ട് മുൻപുള്ള ദിവസങ്ങളിൽ പനി ബാധിച്ച് മരണപ്പെട്ട രണ്ട് പേരുടെ സ്രവ സാമ്പിളുകൾ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിൽ പരിശോധിച്ച ശേഷം ഇരുവർക്കും വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു. 49 കാരനായ മരുതോങ്കര സ്വദേശിയും, 40 കാരനായ ആയഞ്ചേരി സ്വദേശിയുമാണ് നിപ ബാധിച്ച് മരിച്ചത്.

ഇവർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ സംസ്ഥാനത്ത് ജാഗ്രത പ്രവർത്തനങ്ങൾ ആരോഗ്യ വകുപ്പ് ആരംഭിച്ചിരുന്നു. കോഴിക്കോട് ജില്ലയിൽ പലയിടത്തും കൺട്രോൾ റൂമുകൾ തുറക്കുകയും മാസ്‌ക് നിർബന്ധമാക്കുകയും ചെയ്‌തു. ഇതിന് പുറമെ അസുഖം സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടികയും റൂട്ട് മാപ്പും തയ്യാറാക്കി സമ്പർക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. ജില്ലയിൽ രോഗ വ്യാപനം തടയാൻ വിവിധ പഞ്ചായത്തുകൾ കണ്ടെയ്‌ന്‍മെന്‍റ് സോണുകളായും പ്രഖ്യാപിച്ചിരിക്കുകയാണ്.

നിലവിൽ സംസ്ഥാനത്ത് നാല് പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. കോഴിക്കോട് ജില്ലയിൽ നിപ വൈറസ് ബാധയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

തിരുവനന്തപുരം : മലയാളി വിദ്യാർഥികൾക്ക് നിപ നെഗറ്റീവ് റിപ്പോർട്ട് (Nipah Negative Certificate For Kerala Students) വേണമെന്ന മധ്യപ്രദേശ് ട്രൈബൽ യൂണിവേഴ്‌സിറ്റിയുടെ ഉത്തരവ് പിൻവലിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു (Minister Dr R Bindu). ട്രൈബൽ യൂണിവേഴ്‌സിറ്റി അധികൃതരുമായി ആശയവിനിമയം നടത്തിയെന്നും ഉത്തരവ് പിൻവലിക്കുമെന്ന് സർവകലാശാല അധികൃതർ അറിയിച്ചുവെന്നും മന്ത്രി പറഞ്ഞു. ഇന്നും നാളെയുമായി യുജി, പിജി പ്രവേശനത്തിന് ഓപ്പൺ കൗൺസിലിംഗ് നടക്കാനിരിക്കെയാണ് മധ്യപ്രദേശിലെ ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ സർവകലാശാല (Indira Gandhi National Tribal University) മലയാളി വിദ്യാർഥികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവിറക്കിയത്.

ഇതിനോടകം നിരവധി വിദ്യാർഥികൾ കേരളത്തിൽ നിന്ന് അഡ്‌മിഷനായി സർവകലാശാലയിൽ എത്തിയിട്ടുണ്ട്. യൂണിവേഴ്‌സിറ്റിയിലേയ്‌ക്ക് പുറപ്പെട്ട ശേഷമാണ് പല വിദ്യാർഥികളും ഉത്തരവിനെ കുറിച്ച് അറിയുന്നത്. എന്നാൽ നിപ പരിശോധന എളുപ്പത്തിൽ നടക്കുന്ന കാര്യമല്ലെന്നാണ് വിദ്യാർഥികൾക്ക് ലഭിച്ച വിവരം. ഇതോടെയാണ് വിദ്യാർഥികൾ ദുരിതത്തിൽ ആയത്. വിവരം പുറത്ത് വന്നതോടെ പ്രശ്‌നപരിഹാരത്തിനായി ഡോ. വി ശിവദാസൻ എംപിയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ചിരുന്നു.

ജാഗ്രതയിൽ കേരളം : കേരളത്തിൽ സെപ്‌റ്റംബർ 12 നാണ് കോഴിക്കോട് നിപ വൈറസ് (Nipah Virus Kozhikode) ബാധ വീണ്ടും സ്ഥിരീകരിക്കുന്നത്. തൊട്ട് മുൻപുള്ള ദിവസങ്ങളിൽ പനി ബാധിച്ച് മരണപ്പെട്ട രണ്ട് പേരുടെ സ്രവ സാമ്പിളുകൾ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിൽ പരിശോധിച്ച ശേഷം ഇരുവർക്കും വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു. 49 കാരനായ മരുതോങ്കര സ്വദേശിയും, 40 കാരനായ ആയഞ്ചേരി സ്വദേശിയുമാണ് നിപ ബാധിച്ച് മരിച്ചത്.

ഇവർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ സംസ്ഥാനത്ത് ജാഗ്രത പ്രവർത്തനങ്ങൾ ആരോഗ്യ വകുപ്പ് ആരംഭിച്ചിരുന്നു. കോഴിക്കോട് ജില്ലയിൽ പലയിടത്തും കൺട്രോൾ റൂമുകൾ തുറക്കുകയും മാസ്‌ക് നിർബന്ധമാക്കുകയും ചെയ്‌തു. ഇതിന് പുറമെ അസുഖം സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടികയും റൂട്ട് മാപ്പും തയ്യാറാക്കി സമ്പർക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. ജില്ലയിൽ രോഗ വ്യാപനം തടയാൻ വിവിധ പഞ്ചായത്തുകൾ കണ്ടെയ്‌ന്‍മെന്‍റ് സോണുകളായും പ്രഖ്യാപിച്ചിരിക്കുകയാണ്.

നിലവിൽ സംസ്ഥാനത്ത് നാല് പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. കോഴിക്കോട് ജില്ലയിൽ നിപ വൈറസ് ബാധയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

Last Updated : Sep 16, 2023, 3:31 PM IST

For All Latest Updates

TAGGED:

R Bindu
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.