ETV Bharat / state

ലൈഫ് പദ്ധതിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തത്: മന്ത്രി എം.ബി രാജേഷ്

"ലൈഫ് പദ്ധതിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ പ്രചരിപ്പിക്കുന്നത് പദ്ധതി സ്തംഭിപ്പിക്കാൻ ശ്രമിച്ചവർ. വെള്ളക്കരം വർദ്ധന തദ്ദേശ ഭരണ സ്ഥാപനങ്ങളെ സാമ്പത്തികമായി ബാധിക്കില്ല," എം.ബി രാജേഷ്

author img

By

Published : Feb 15, 2023, 2:59 PM IST

Updated : Feb 15, 2023, 5:37 PM IST

എം ബി രാജേഷ്  ലൈഫ് പദ്ധതി  വെള്ളക്കരം  എം ശിവശങ്കർ  അറസ്റ്റ്  new kerala  m b rajesh  life mission prigram  kerala government  m b rajesh  m shivasankar  pinarayi vijayan  swapna suresh  new economic policy
എം.ബി രാജേഷ്
എം.ബി രാജേഷ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്‍റെ അറസ്റ്റിന്‍റെ പശ്ചാത്തലത്തിൽ ലൈഫ് പദ്ധതിക്കെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും ലൈഫ് പദ്ധതി സ്തംഭിച്ചിട്ടില്ല, സ്തംഭിപ്പിക്കാൻ ശ്രമിച്ചവരാണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നതെന്നും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്.

'ലൈഫ് പദ്ധതി നിർത്തലാക്കാൻ കഴിയാത്തത്തിന്‍റെ നിരാശയാണ് ആരോപണങ്ങൾക്ക് കാരണം. ലൈഫ് പദ്ധതിക്കായി അഞ്ചു ലക്ഷം വീടുകൾക്കുള്ള തുക ചിലവഴിച്ചിട്ടുണ്ട്. കേരളത്തിൽ 4 മുതൽ 6 ലക്ഷം വരെ കൊടുക്കുന്നു. സാമ്പത്തികമായ കടുത്ത ഞെരുക്കം കേന്ദ്രസർക്കാർ അടിച്ചേൽപ്പിച്ചില്ലായിരുന്നു എങ്കിൽ ലൈഫ് പദ്ധതിക്ക് ഇത്തവണത്തേക്കാൾ കൂടുതൽ വീടുകൾ അനുവദിക്കാൻ സാധിക്കുമായിരുന്നു. ആരോപണങ്ങൾ കൊണ്ട് സർക്കാരിന്‍റെ പ്രവർത്തനങ്ങൾ തടയാനോ പ്രവർത്തനത്തിൽ കരി നിഴൽ വീഴ്ത്താനോ സാധിക്കില്ല', എം.ബി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു.

ഇനിയും മാറ്റങ്ങൾ അനിവാര്യമാണെങ്കിലും തദ്ദേശ വകുപ്പിന്‍റെ പ്രവർത്തനം വലിയ തോതിൽ മെച്ചപ്പെട്ടിട്ടുണ്ട് എന്നും, സേവനങ്ങളുടെ കാര്യക്ഷമത ഉയരുകയും അഴിമതിയുടെ സാധ്യത ഒഴിവാക്കപ്പെടുകയും ചെയ്യുന്നുണ്ട് എന്ന് മന്ത്രി പറഞ്ഞു. വെള്ളക്കരം വർധന തദ്ദേശ ഭരണ സ്ഥാപനങ്ങളെ സാമ്പത്തികമായി ബാധിക്കുമല്ലോയെന്ന ചോദ്യത്തിന് ആദ്യമായിട്ടല്ല വെള്ളത്തിന്‍റെ കരം കൂട്ടിയതെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇതിന് അനുസൃതമായി വരുമാനം വർധിപ്പിക്കണമെന്നും മന്ത്രി മറുപടി നൽകി. വസ്തു നികുതി വർധനവ് അടുത്ത സാമ്പത്തിക വർഷമായ ഏപ്രിലിന് മുൻപായിട്ട് ഉയർത്തുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കൂട്ടിച്ചേർത്തു.

എം.ബി രാജേഷ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്‍റെ അറസ്റ്റിന്‍റെ പശ്ചാത്തലത്തിൽ ലൈഫ് പദ്ധതിക്കെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും ലൈഫ് പദ്ധതി സ്തംഭിച്ചിട്ടില്ല, സ്തംഭിപ്പിക്കാൻ ശ്രമിച്ചവരാണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നതെന്നും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്.

'ലൈഫ് പദ്ധതി നിർത്തലാക്കാൻ കഴിയാത്തത്തിന്‍റെ നിരാശയാണ് ആരോപണങ്ങൾക്ക് കാരണം. ലൈഫ് പദ്ധതിക്കായി അഞ്ചു ലക്ഷം വീടുകൾക്കുള്ള തുക ചിലവഴിച്ചിട്ടുണ്ട്. കേരളത്തിൽ 4 മുതൽ 6 ലക്ഷം വരെ കൊടുക്കുന്നു. സാമ്പത്തികമായ കടുത്ത ഞെരുക്കം കേന്ദ്രസർക്കാർ അടിച്ചേൽപ്പിച്ചില്ലായിരുന്നു എങ്കിൽ ലൈഫ് പദ്ധതിക്ക് ഇത്തവണത്തേക്കാൾ കൂടുതൽ വീടുകൾ അനുവദിക്കാൻ സാധിക്കുമായിരുന്നു. ആരോപണങ്ങൾ കൊണ്ട് സർക്കാരിന്‍റെ പ്രവർത്തനങ്ങൾ തടയാനോ പ്രവർത്തനത്തിൽ കരി നിഴൽ വീഴ്ത്താനോ സാധിക്കില്ല', എം.ബി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു.

ഇനിയും മാറ്റങ്ങൾ അനിവാര്യമാണെങ്കിലും തദ്ദേശ വകുപ്പിന്‍റെ പ്രവർത്തനം വലിയ തോതിൽ മെച്ചപ്പെട്ടിട്ടുണ്ട് എന്നും, സേവനങ്ങളുടെ കാര്യക്ഷമത ഉയരുകയും അഴിമതിയുടെ സാധ്യത ഒഴിവാക്കപ്പെടുകയും ചെയ്യുന്നുണ്ട് എന്ന് മന്ത്രി പറഞ്ഞു. വെള്ളക്കരം വർധന തദ്ദേശ ഭരണ സ്ഥാപനങ്ങളെ സാമ്പത്തികമായി ബാധിക്കുമല്ലോയെന്ന ചോദ്യത്തിന് ആദ്യമായിട്ടല്ല വെള്ളത്തിന്‍റെ കരം കൂട്ടിയതെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇതിന് അനുസൃതമായി വരുമാനം വർധിപ്പിക്കണമെന്നും മന്ത്രി മറുപടി നൽകി. വസ്തു നികുതി വർധനവ് അടുത്ത സാമ്പത്തിക വർഷമായ ഏപ്രിലിന് മുൻപായിട്ട് ഉയർത്തുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കൂട്ടിച്ചേർത്തു.

Last Updated : Feb 15, 2023, 5:37 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.