ETV Bharat / state

നഷ്‌ടപരിഹാരം തന്നെ 'പരിഹാരം'; കെഎസ്‌ഇബി വെട്ടിമാറ്റിയ വാഴകള്‍ക്ക് 3.5 ലക്ഷം രൂപ നല്‍കും, കര്‍ഷകന്‍ തോമസിന് ആശ്വാസം

author img

By

Published : Aug 9, 2023, 6:22 PM IST

കോതമംഗലത്ത് കെഎസ്‌ഇബി ജീവനക്കാര്‍ വെട്ടിമാറ്റിയ വാഴകള്‍ക്ക് പകരം കര്‍ഷകന് നഷ്‌ട പരിഹാരം നല്‍കും. 406 വാഴകളാണ് വെട്ടിയിട്ടത്. കെഎസ്‌ഇബി നടപടി മന്ത്രിമാരായ കെ കൃഷ്‌ണന്‍കുട്ടിയും പി പ്രസാദും തമ്മില്‍ നടത്തിയ ചര്‍ച്ചയ്‌ക്ക് പിന്നാലെ.

KSEB cuts Banana plants in Kothamangalam updates  നഷ്‌ട പരിഹാരം തന്നെ  പരിഹാരം  കര്‍ഷകന്‍ തോമസിന് ആശ്വാസം  കെഎസ്‌ഇബി വെട്ടിമാറ്റിയ വാഴകള്‍  കോതമംഗലത്ത് കെഎസ്‌ഇബി  കെഎസ്‌ഇബി ജീവനക്കാര്‍ വെട്ടിമാറ്റിയ വാഴകള്‍  kerala news updates  latest newws in kerala  Banana plants  KSEB cuts Banana plants  Banana plants in Kothamangalam
കെഎസ്‌ഇബി വെട്ടിമാറ്റിയ വാഴകള്‍ക്ക് 3.5 ലക്ഷം രൂപ നല്‍കും

തിരുവനന്തപുരം: കോതമംഗലത്തെ വാഴ കർഷകൻ തോമസിന് നഷ്‌ടപരിഹാരവുമായി വൈദ്യുതി വകുപ്പ്. കെഎസ്ഇബി വെട്ടി മാറ്റിയ 406 വാഴകൾക്ക് പരിഹാരമായി 3.5 ലക്ഷം രൂപ നൽകാനാണ് തീരുമാനം. വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്‌ണൻകുട്ടിയും കൃഷി വകുപ്പ് മന്ത്രി പി. പ്രസാദും തമ്മിൽ നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം.

പണം കെഎസ്ഇബി തന്നെ നൽകും. ചിങ്ങം ഒന്നിന് പണം നൽകാനാണ് തീരുമാനം. കർഷകനെ മുൻകൂട്ടി അറിയിക്കുക പോലും ചെയ്യാതെ കെഎസ്ഇബി നടത്തിയ ക്രൂരകൃത്യം വാർത്തയായതിന് പിന്നാലെ വ്യാപക വിമർശനമാണ് വൈദ്യുതി വകുപ്പിനെതിരെ ഉയർന്നു വന്നത്. കൃഷി വകുപ്പ് മന്ത്രി പി പ്രസാദും വിമർശനം ഉന്നയിച്ചിരുന്നു. ഇത് സംബന്ധിച്ച് മന്ത്രി പ്രസാദ് വൈദ്യുതി വകുപ്പ് മന്ത്രിക്ക് നഷ്‌ട പരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു.

ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച വൈകിട്ടാണ് കോതമംഗലത്തെ ഇളങ്ങവം വാരപ്പെട്ടി സ്വദേശി തോമസിന്‍റെയും മകന്‍ അനിഷിന്‍റെയും വിളവെടുക്കാറായ വാഴകള്‍ കെഎസ്‌ഇബി ജീവനക്കാരെത്തി വെട്ടി മാറ്റിയത്. രണ്ടര ഏക്കറിലുണ്ടായിരുന്ന വാഴയില്‍ അര ഏക്കറിലെ വാഴകളാണ് വെട്ടി നശിപ്പിച്ചത്. വാഴകള്‍ വളര്‍ന്ന് വൈദ്യുതി ലൈനില്‍ തട്ടി നില്‍ക്കുന്നത് അപകടമുണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് വാഴകള്‍ കെഎസ്‌ഇബി ജീവനക്കാരെത്തി വെട്ടിയത്.

തഹസില്‍ദാറിനോട് വിശദീകരണം തേടി കലക്‌ടര്‍: കോടമംഗലത്തെ വാഴ കൃഷിയിടത്തിലെ വാഴകള്‍ മുന്നറിയിപ്പില്ലാതെ വെട്ടിയ കെഎസ്‌ഇബിയുടെ നടപടിയെ കുറിച്ച് എറണാകുളം ജില്ല കലക്‌ടര്‍ എന്‍എസ് കെ ഉമേഷ് മൂവാറ്റുപുഴ തഹസില്‍ദാറിനോട് വിശദീകരണം തേടിയിരുന്നു. ഓണവിപണി ലക്ഷ്യമിട്ട് കൃഷി ചെയ്‌ത വാഴകള്‍ വെട്ടിമാറ്റിയതില്‍ വിവിധയിടങ്ങളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നതോടെയാണ് കലക്‌ടര്‍ വിശദീകരണം തേടിയത്.

വിശദീകരണവുമായി കെഎസ്‌ഇബിയും മന്ത്രിയും: അപകടകരമാം വിധം വൈദ്യുതി ലൈനിനൊപ്പം വളര്‍ന്ന വാഴകളുടെ അപകട സാധ്യത കണക്കിലെടുത്താണ് വെട്ടിമാറ്റിയതെന്നായിരുന്നു കെഎസ്‌ഇബി ജീവനക്കാരുടെയും വൈദ്യുതി മന്ത്രിയുടെയും വാദം. എന്നാല്‍ ഹൈടെന്‍ഷന്‍ ലൈനുകള്‍ക്ക് ഉണ്ടാകേണ്ട ഉയരത്തിലല്ല നിലവില്‍ ലൈനുകള്‍ ഉള്ളതെന്നും വര്‍ഷം തോറും ലൈന്‍ താഴ്ന്ന് വരികയാണെന്നും കര്‍ഷകര്‍ ആരോപിച്ചു. ഇത്തരത്തില്‍ മുന്നോട്ട് പോയാല്‍ വരും വര്‍ഷങ്ങളില്‍ ഇതിലൂടെ വഴി നടക്കാന്‍ കഴിയാത്ത വിധം ലൈനുകള്‍ താഴ്‌ന്ന് വരുമെന്നും കര്‍ഷകര്‍ പറഞ്ഞിരുന്നു.

also read: വിളവെടുക്കാറായ 406 വാഴകൾ കെഎസ്ഇബി വെട്ടിമാറ്റിയ സംഭവം; ഇടപെട്ട് കൃഷി മന്ത്രി, റിപ്പോർട്ട് തേടി കലക്‌ടർ

തിരുവനന്തപുരം: കോതമംഗലത്തെ വാഴ കർഷകൻ തോമസിന് നഷ്‌ടപരിഹാരവുമായി വൈദ്യുതി വകുപ്പ്. കെഎസ്ഇബി വെട്ടി മാറ്റിയ 406 വാഴകൾക്ക് പരിഹാരമായി 3.5 ലക്ഷം രൂപ നൽകാനാണ് തീരുമാനം. വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്‌ണൻകുട്ടിയും കൃഷി വകുപ്പ് മന്ത്രി പി. പ്രസാദും തമ്മിൽ നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം.

പണം കെഎസ്ഇബി തന്നെ നൽകും. ചിങ്ങം ഒന്നിന് പണം നൽകാനാണ് തീരുമാനം. കർഷകനെ മുൻകൂട്ടി അറിയിക്കുക പോലും ചെയ്യാതെ കെഎസ്ഇബി നടത്തിയ ക്രൂരകൃത്യം വാർത്തയായതിന് പിന്നാലെ വ്യാപക വിമർശനമാണ് വൈദ്യുതി വകുപ്പിനെതിരെ ഉയർന്നു വന്നത്. കൃഷി വകുപ്പ് മന്ത്രി പി പ്രസാദും വിമർശനം ഉന്നയിച്ചിരുന്നു. ഇത് സംബന്ധിച്ച് മന്ത്രി പ്രസാദ് വൈദ്യുതി വകുപ്പ് മന്ത്രിക്ക് നഷ്‌ട പരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു.

ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച വൈകിട്ടാണ് കോതമംഗലത്തെ ഇളങ്ങവം വാരപ്പെട്ടി സ്വദേശി തോമസിന്‍റെയും മകന്‍ അനിഷിന്‍റെയും വിളവെടുക്കാറായ വാഴകള്‍ കെഎസ്‌ഇബി ജീവനക്കാരെത്തി വെട്ടി മാറ്റിയത്. രണ്ടര ഏക്കറിലുണ്ടായിരുന്ന വാഴയില്‍ അര ഏക്കറിലെ വാഴകളാണ് വെട്ടി നശിപ്പിച്ചത്. വാഴകള്‍ വളര്‍ന്ന് വൈദ്യുതി ലൈനില്‍ തട്ടി നില്‍ക്കുന്നത് അപകടമുണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് വാഴകള്‍ കെഎസ്‌ഇബി ജീവനക്കാരെത്തി വെട്ടിയത്.

തഹസില്‍ദാറിനോട് വിശദീകരണം തേടി കലക്‌ടര്‍: കോടമംഗലത്തെ വാഴ കൃഷിയിടത്തിലെ വാഴകള്‍ മുന്നറിയിപ്പില്ലാതെ വെട്ടിയ കെഎസ്‌ഇബിയുടെ നടപടിയെ കുറിച്ച് എറണാകുളം ജില്ല കലക്‌ടര്‍ എന്‍എസ് കെ ഉമേഷ് മൂവാറ്റുപുഴ തഹസില്‍ദാറിനോട് വിശദീകരണം തേടിയിരുന്നു. ഓണവിപണി ലക്ഷ്യമിട്ട് കൃഷി ചെയ്‌ത വാഴകള്‍ വെട്ടിമാറ്റിയതില്‍ വിവിധയിടങ്ങളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നതോടെയാണ് കലക്‌ടര്‍ വിശദീകരണം തേടിയത്.

വിശദീകരണവുമായി കെഎസ്‌ഇബിയും മന്ത്രിയും: അപകടകരമാം വിധം വൈദ്യുതി ലൈനിനൊപ്പം വളര്‍ന്ന വാഴകളുടെ അപകട സാധ്യത കണക്കിലെടുത്താണ് വെട്ടിമാറ്റിയതെന്നായിരുന്നു കെഎസ്‌ഇബി ജീവനക്കാരുടെയും വൈദ്യുതി മന്ത്രിയുടെയും വാദം. എന്നാല്‍ ഹൈടെന്‍ഷന്‍ ലൈനുകള്‍ക്ക് ഉണ്ടാകേണ്ട ഉയരത്തിലല്ല നിലവില്‍ ലൈനുകള്‍ ഉള്ളതെന്നും വര്‍ഷം തോറും ലൈന്‍ താഴ്ന്ന് വരികയാണെന്നും കര്‍ഷകര്‍ ആരോപിച്ചു. ഇത്തരത്തില്‍ മുന്നോട്ട് പോയാല്‍ വരും വര്‍ഷങ്ങളില്‍ ഇതിലൂടെ വഴി നടക്കാന്‍ കഴിയാത്ത വിധം ലൈനുകള്‍ താഴ്‌ന്ന് വരുമെന്നും കര്‍ഷകര്‍ പറഞ്ഞിരുന്നു.

also read: വിളവെടുക്കാറായ 406 വാഴകൾ കെഎസ്ഇബി വെട്ടിമാറ്റിയ സംഭവം; ഇടപെട്ട് കൃഷി മന്ത്രി, റിപ്പോർട്ട് തേടി കലക്‌ടർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.