തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസ് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ തവണ ജാമ്യം എടുക്കാത്തത് കാരണം ഒന്നാം പ്രതി ശ്രീറാമിനോട് ഇന്ന് നേരിട്ട് ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട് . രണ്ടാം പ്രതി വഫ ഫിറോസ് കഴിഞ്ഞ തവണ കോടതിയിൽ നേരിട്ടെത്തി ജാമ്യം എടുത്തിരുന്നു. രണ്ടു പ്രതികളും ഒരുമിച്ചു ഹാജരാക്കാത്തതു കാരണം കേസ് പ്രാഥമിക നടപടികൾ പൂർത്തിയാക്കാൻ കഴിയാതെ നീണ്ടുപോകുകയാണ്. 2019 ആഗസ്റ്റ് മൂന്നിന് വെളുപ്പിന് ഒരു മണിക്കാണ് 2013 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫയും സഞ്ചരിച്ചിരുന്ന കാർ ഇടിച്ചു മാധ്യമ പ്രവർത്തകനായ ബഷീര്‍ മരിച്ചത്.
കെ.എം.ബഷീറിന്‍റെ മരണം; കോടതി ഇന്ന് കേസ് പരിഗണിക്കും
കഴിഞ്ഞ തവണ ജാമ്യം എടുക്കാത്തത് കാരണം ഒന്നാം പ്രതി ശ്രീറാമിനോട് ഇന്ന് നേരിട്ട് ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട്
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസ് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ തവണ ജാമ്യം എടുക്കാത്തത് കാരണം ഒന്നാം പ്രതി ശ്രീറാമിനോട് ഇന്ന് നേരിട്ട് ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട് . രണ്ടാം പ്രതി വഫ ഫിറോസ് കഴിഞ്ഞ തവണ കോടതിയിൽ നേരിട്ടെത്തി ജാമ്യം എടുത്തിരുന്നു. രണ്ടു പ്രതികളും ഒരുമിച്ചു ഹാജരാക്കാത്തതു കാരണം കേസ് പ്രാഥമിക നടപടികൾ പൂർത്തിയാക്കാൻ കഴിയാതെ നീണ്ടുപോകുകയാണ്. 2019 ആഗസ്റ്റ് മൂന്നിന് വെളുപ്പിന് ഒരു മണിക്കാണ് 2013 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫയും സഞ്ചരിച്ചിരുന്ന കാർ ഇടിച്ചു മാധ്യമ പ്രവർത്തകനായ ബഷീര്‍ മരിച്ചത്.