ETV Bharat / state

കെ.ടി ജലീലിനെതിരെ വീണ്ടും ആരോപണം; കോളജ് മാറ്റത്തിന് മന്ത്രി ചട്ടവിരുദ്ധമായി ഇടപെട്ടു

author img

By

Published : Oct 18, 2019, 12:36 PM IST

Updated : Oct 18, 2019, 1:45 PM IST

വിദ്യാര്‍ഥികള്‍ക്ക് കോളജ് മാറ്റത്തിനായുള്ള ഉത്തരവിറക്കേണ്ടത് സര്‍വകലാശാലകളിലെ വൈസ് ചാന്‍സിലറാണ്. എന്നാല്‍ കേരള സര്‍വകലാശാലയിലെ ഒരു വിദ്യാര്‍ഥിക്ക് വേണ്ടി മന്ത്രി പ്രത്യേക ഉത്തരവിറക്കിയതാണ് വിവദമായിരിക്കുന്നത്

കേരള സര്‍വകലാശാലയിലും ചട്ടം ലംഘിച്ച് മാര്‍ക്ക് ദാനം; ആരോപണത്തിനെതിരെ മന്ത്രി കെ.ടി ജലീൽ

തിരുവനന്തപുരം: മാര്‍ക്ക് കുറഞ്ഞ വിദ്യാര്‍ഥിക്ക് ചട്ടങ്ങള്‍ മറികടന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രത്യേക ഉത്തരവിലൂടെ കോളജ് മാറ്റം നല്‍കിയതിന്‍റെ തെളിവുകൾ പുറത്ത്. ചേര്‍ത്തല എന്‍.എസ്.എസ് കോളജിലെ ബോട്ടണി വിഭാഗത്തിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിക്ക് മന്ത്രി ഇടപെട്ട് തിരുവനന്തപുരം ഗവൺമെന്‍റ് വിമണ്‍സ് കോളജിലേക്ക് മാറ്റം നല്‍കിയെന്നാണ് ആരോപണം. നിലവില്‍ വൈസ് ചാന്‍സിലര്‍മാര്‍ക്ക് മാത്രമാണ് കോളജ് മാറ്റാന്‍ അധികാരമുള്ളത്. ഇതു മറികടന്നാണ് മന്ത്രി ഇടപെട്ടത്.

കെ.ടി ജലീലിനെതിരെ വീണ്ടും ആരോപണം; കോളജ് മാറ്റത്തിന് മന്ത്രി ചട്ടവിരുദ്ധമായി ഇടപെട്ടു

സര്‍വകലാശാലയുടെ അധികാരത്തിന് മേലുള്ള കടന്നു കയറ്റമാണ് ഇതെന്ന് ആരോപിച്ച് വിവിധ സംഘടനകള്‍ രംഗത്തെത്തി. വിമണ്‍സ് കോളജില്‍ പ്രവേശനത്തിന് ആവശ്യമായ മാര്‍ക്ക് കുട്ടിക്ക് ഉണ്ടായിരുന്നില്ലെന്നും ആരോപണമുയരുന്നുണ്ട്. പ്രവേശനത്തിനുള്ള ഇന്‍ഡക്‌സ് മാര്‍ക്കായി 800ന് താഴെയാണ് മന്ത്രിയിടപെട്ട വിദ്യാര്‍ഥിക്കുള്ളത്. വിമണ്‍സ് കോളജിലെ അവസാന ഇന്‍ഡക്‌സ് മാര്‍ക്ക് 1200ന് മുകളിലായിരുന്നു. ഉയര്‍ന്ന മാര്‍ക്കുള്ള വിദ്യാര്‍ഥികളുണ്ടായരിക്കെയാണ് മന്ത്രിയുടെ ഉത്തരവ്. സംഭവം വിവാദമായതോടെ വിശദീകരണവുമായി മന്ത്രി കെ.ടി ജലീല്‍ രംഗത്തെത്തി. കുട്ടിയുടെ കുടുംബത്തിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് മാനുഷികമായാണ് തീരുമാനമെടുത്തത് എന്നായിരുന്നു കെ.ടി ജലീല്‍ പറഞ്ഞത്. എം.ജി സര്‍വകലാശാലയിലെ മാര്‍ക്ക് ദാനത്തിനു പുറകെ കോളജ് മാറ്റ വിവാദവും കൂടിയായതോടെ കെ.ടി ജലീലില്‍ കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്.

തിരുവനന്തപുരം: മാര്‍ക്ക് കുറഞ്ഞ വിദ്യാര്‍ഥിക്ക് ചട്ടങ്ങള്‍ മറികടന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രത്യേക ഉത്തരവിലൂടെ കോളജ് മാറ്റം നല്‍കിയതിന്‍റെ തെളിവുകൾ പുറത്ത്. ചേര്‍ത്തല എന്‍.എസ്.എസ് കോളജിലെ ബോട്ടണി വിഭാഗത്തിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിക്ക് മന്ത്രി ഇടപെട്ട് തിരുവനന്തപുരം ഗവൺമെന്‍റ് വിമണ്‍സ് കോളജിലേക്ക് മാറ്റം നല്‍കിയെന്നാണ് ആരോപണം. നിലവില്‍ വൈസ് ചാന്‍സിലര്‍മാര്‍ക്ക് മാത്രമാണ് കോളജ് മാറ്റാന്‍ അധികാരമുള്ളത്. ഇതു മറികടന്നാണ് മന്ത്രി ഇടപെട്ടത്.

കെ.ടി ജലീലിനെതിരെ വീണ്ടും ആരോപണം; കോളജ് മാറ്റത്തിന് മന്ത്രി ചട്ടവിരുദ്ധമായി ഇടപെട്ടു

സര്‍വകലാശാലയുടെ അധികാരത്തിന് മേലുള്ള കടന്നു കയറ്റമാണ് ഇതെന്ന് ആരോപിച്ച് വിവിധ സംഘടനകള്‍ രംഗത്തെത്തി. വിമണ്‍സ് കോളജില്‍ പ്രവേശനത്തിന് ആവശ്യമായ മാര്‍ക്ക് കുട്ടിക്ക് ഉണ്ടായിരുന്നില്ലെന്നും ആരോപണമുയരുന്നുണ്ട്. പ്രവേശനത്തിനുള്ള ഇന്‍ഡക്‌സ് മാര്‍ക്കായി 800ന് താഴെയാണ് മന്ത്രിയിടപെട്ട വിദ്യാര്‍ഥിക്കുള്ളത്. വിമണ്‍സ് കോളജിലെ അവസാന ഇന്‍ഡക്‌സ് മാര്‍ക്ക് 1200ന് മുകളിലായിരുന്നു. ഉയര്‍ന്ന മാര്‍ക്കുള്ള വിദ്യാര്‍ഥികളുണ്ടായരിക്കെയാണ് മന്ത്രിയുടെ ഉത്തരവ്. സംഭവം വിവാദമായതോടെ വിശദീകരണവുമായി മന്ത്രി കെ.ടി ജലീല്‍ രംഗത്തെത്തി. കുട്ടിയുടെ കുടുംബത്തിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് മാനുഷികമായാണ് തീരുമാനമെടുത്തത് എന്നായിരുന്നു കെ.ടി ജലീല്‍ പറഞ്ഞത്. എം.ജി സര്‍വകലാശാലയിലെ മാര്‍ക്ക് ദാനത്തിനു പുറകെ കോളജ് മാറ്റ വിവാദവും കൂടിയായതോടെ കെ.ടി ജലീലില്‍ കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്.

Intro:എം.ജി സര്‍വ്വകലാശാല മാര്‍ക്ക്ദാന വിവാദത്തിനു പിന്നാലെ കേരള സര്‍വ്വകലാശാലയിലും ചട്ടം ലംഘിച്ച് മന്ത്രി കെ.ടി ജലീലിന്റെ ഇടപെടല്‍. മാര്‍ക്ക് കുറഞ്ഞ വിദ്യാര്‍ത്ഥിനിക്ക് ചട്ടങ്ങള്‍ മറികടന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രത്യേക ഉത്തരവിലൂടെ കോളേജ് മാറ്റം നല്‍കിയതിന്റെ തെളിവുകളാണ് പുറത്ത് വന്നു.


Body:ചേര്‍ത്തല എന്‍.എസ്,എസ് കോളേജിലെ ബോട്ടണി വിഭാഗത്തിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിക്ക് മന്ത്രി ഇടപെട്ട് തിരുവനന്തപുരം ഗവ: വിമണ്‍സ് കോളേജിലേക്ക് മാറ്റം നല്‍കിയെന്നാണ് ആരോപണം. കേരള സര്‍വ്വകലാശാല ഓര്‍ഡിനന്‍സിലെ മൂന്നാം വകുപ്പ് പ്രകാരം വിദ്യാര്‍ത്ഥികള്‍ക്ക് കോളേജ് മാറ്റം നല്‍കാന്‍ വി.സിക്ക് മാത്രമാണ് അധികാരമുള്ളത്. അത് മറികടന്നാണ് വിദ്യാര്‍ത്ഥിനിയെ വുമണ്‍സ് കോളേജിലേക്ക് മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സര്‍വ്വകലാശാലയുടെ അധികാരത്തിന് മുകളിലുള്ള കടന്നു കയറ്റമാണ് ഇതെന്നാണ് വിദ്യാഭ്യാസ പ്രവര്‍ത്തകരുടെ ആരോപണം

ബൈറ്റ് ഷാജീര്‍ ഖാന്‍ സേവ് യൂണിവേഴ്‌സിറ്റി കമ്മിറ്റി

വുമണ്‍സ് കോളേജില്‍ പ്രവേശനത്തിന് ആവശ്യമായ മാര്‍ക്കും കുട്ടിക്ക് ഉണ്ടായിരുന്നില്ലെന്നും ആരോപണമുണ്ട്്. പ്രവേശത്തിനുള്ള ഇന്‍ഡക്‌സ് മാര്‍ക്ക് 800 ല്‍ താഴെയാണ് ഈ വിദ്യാര്‍ത്ഥിനിക്ക് ഉള്ളത്. വുമണ്‍സ് കോളേജിലെ അവസാന ഇന്‍ഡക്‌സ് മാര്‍ക്ക് 1200 ന് മുകളിലാണ് എന്നിരിക്കായാണ് വിദ്യാര്‍ത്ഥിനിക്ക് മാറ്റം നല്‍കിയത്. ഉയര്‍ന്ന മാര്‍ക്കുള്ള വിദ്യര്‍ത്ഥികള്‍ പുറത്ത് നില്‍ക്കുമ്പോളഴാണ് വിവാദ ഉത്തരവ്. അതിനിടെ കഴിഞ്ഞ ദിവസം മന്ത്രി തന്നെ ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്ത് എത്തിയിരുന്നു. കുട്ടിയുടെ കുടുംബത്തിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് മാനുഷികപരമായാണ് തീരുമാനമെടുത്തത് എന്നായിരു കെ.ടി ജലീല്‍ പറഞ്ഞത്. എം.ജി സര്‍വ്വകലാശാല മാര്‍ക്ക് ദാനത്തിനു പിന്നാലെ വന്ന പുതിയ ആരോപണവും മന്ത്രി കെ.ടി ജലീലിനു മുകളിലുള്ള കുരക്ക് മുറുക്കുകയാണ്


Conclusion:ഇടിവി ഭാരത് തിരുവനന്തപുരം



Last Updated : Oct 18, 2019, 1:45 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.