ETV Bharat / state

കാരക്കോണം മെഡിക്കൽ കോളജ് കോഴ ആരോപണം; കേസെടുക്കാൻ ശുപാർശ

author img

By

Published : Aug 22, 2019, 11:52 PM IST

മൂന്ന് പേർക്കെതിരെയാണ് ജസ്റ്റിസ് ആർ. രാജേന്ദ്രബാബു കമ്മിഷൻ കേസെടുക്കാൻ ശുപാർശ ചെയ്‌തത്

കോഴ

തിരുവനന്തപുരം: കാരക്കോണം മെഡിക്കൽ കോളജിൽ എംബിബിഎസ് പ്രവേശനത്തിൽ കോഴ വാങ്ങിയെന്ന പരാതിയിൽ കേസെടുക്കാൻ ശുപാർശ. സി.എസ്.ഐ ബിഷപ് ധർമ്മരാജ് റസാലം ഉൾപ്പെടെ മൂന്ന് പേർക്കെതിരെയാണ് ജസ്റ്റിസ് ആർ. രാജേന്ദ്രബാബു കമ്മിഷൻ കേസെടുക്കാൻ ശുപാർശ ചെയ്‌തത്. കോഴയായി വാങ്ങിയ പണം തിരിച്ചു കൊടുക്കണമെന്നും കമ്മിഷൻ നിർദേശിച്ചു.
ബിഷപ്പ് ധർമ്മരാജ റസാലം ഉൾപ്പെടെ കോളജ് മുൻ ഡയറക്‌ടറായ ബെന്നറ്റ് എബ്രഹാം, തങ്കരാജ് എന്നിവർക്കെതിരെ കേസെടുക്കാനും രാജേന്ദ്രബാബു കമ്മിഷൻ സർക്കാരിനോട് ശുപാർശ ചെയ്തു. കാരക്കോണം മെഡിക്കൽ കോളജിൽ എംബിബിഎസ് പ്രവേശനത്തിന് വൻ തുക കോഴ വാങ്ങിയെന്ന പരാതിയെ തുടർന്നാണ് ജസ്റ്റിസ് ആർ. രാജേന്ദ്രബാബു കമ്മിഷൻ കോളജ് മാനേജ്മെന്‍റിനെതിരെ കേസെടുക്കാൻ സർക്കാരിനോട് ശുപാർശ ചെയ്തത്.

ബിഷപ് ധർമ്മരാജ് റസാലം, കോളജ് മുൻ ഡയറക്ടറും തിരുവനന്തപുരം പാർലമെന്‍റ് മണ്ഡലത്തിൽ മുമ്പ് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച ഡോ.ബെനറ്റ് എബ്രഹം, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തങ്കരാജ് എന്നിവർക്കെതിരെ കേസെടുക്കാനാണ് നിർദേശം നൽകിയത്.

24 രക്ഷിതാക്കളിൽ നിന്നും വലിയ തുക അഡ്മിഷനു വേണ്ടി വാങ്ങി. ഭൂരിഭാഗം പേർക്കും 10 ലക്ഷം മുതൽ 45 ലക്ഷം വരെ തിരികെ നൽകാനുണ്ട്. ഈ പണം തിരികെ നൽകണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. ഇതു കൂടാതെ കേരളത്തിന് പുറത്തുള്ളവർക്ക് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് അഡ്മിഷൻ നൽകാൻ തീരുമാനിച്ചത്. നീറ്റ് പരീക്ഷ യോഗ്യതയില്ലാത്തവർക്ക് അഡ്മിഷൻ നൽകാൻ ശ്രമം നടത്തിയതായും കമ്മിഷൻ കണ്ടെത്തി. അതേ സമയം വ്യക്തിപരമായി പണം കൈപറ്റിയിട്ടില്ലെന്നാണ് ആരോപണ വിധേയർ വാദിക്കുന്നത്. കമ്മിഷൻ കണ്ടെത്തിയ റിപ്പോർട്ട് സർക്കാരിന് കൈമാറി.

തിരുവനന്തപുരം: കാരക്കോണം മെഡിക്കൽ കോളജിൽ എംബിബിഎസ് പ്രവേശനത്തിൽ കോഴ വാങ്ങിയെന്ന പരാതിയിൽ കേസെടുക്കാൻ ശുപാർശ. സി.എസ്.ഐ ബിഷപ് ധർമ്മരാജ് റസാലം ഉൾപ്പെടെ മൂന്ന് പേർക്കെതിരെയാണ് ജസ്റ്റിസ് ആർ. രാജേന്ദ്രബാബു കമ്മിഷൻ കേസെടുക്കാൻ ശുപാർശ ചെയ്‌തത്. കോഴയായി വാങ്ങിയ പണം തിരിച്ചു കൊടുക്കണമെന്നും കമ്മിഷൻ നിർദേശിച്ചു.
ബിഷപ്പ് ധർമ്മരാജ റസാലം ഉൾപ്പെടെ കോളജ് മുൻ ഡയറക്‌ടറായ ബെന്നറ്റ് എബ്രഹാം, തങ്കരാജ് എന്നിവർക്കെതിരെ കേസെടുക്കാനും രാജേന്ദ്രബാബു കമ്മിഷൻ സർക്കാരിനോട് ശുപാർശ ചെയ്തു. കാരക്കോണം മെഡിക്കൽ കോളജിൽ എംബിബിഎസ് പ്രവേശനത്തിന് വൻ തുക കോഴ വാങ്ങിയെന്ന പരാതിയെ തുടർന്നാണ് ജസ്റ്റിസ് ആർ. രാജേന്ദ്രബാബു കമ്മിഷൻ കോളജ് മാനേജ്മെന്‍റിനെതിരെ കേസെടുക്കാൻ സർക്കാരിനോട് ശുപാർശ ചെയ്തത്.

ബിഷപ് ധർമ്മരാജ് റസാലം, കോളജ് മുൻ ഡയറക്ടറും തിരുവനന്തപുരം പാർലമെന്‍റ് മണ്ഡലത്തിൽ മുമ്പ് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച ഡോ.ബെനറ്റ് എബ്രഹം, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തങ്കരാജ് എന്നിവർക്കെതിരെ കേസെടുക്കാനാണ് നിർദേശം നൽകിയത്.

24 രക്ഷിതാക്കളിൽ നിന്നും വലിയ തുക അഡ്മിഷനു വേണ്ടി വാങ്ങി. ഭൂരിഭാഗം പേർക്കും 10 ലക്ഷം മുതൽ 45 ലക്ഷം വരെ തിരികെ നൽകാനുണ്ട്. ഈ പണം തിരികെ നൽകണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. ഇതു കൂടാതെ കേരളത്തിന് പുറത്തുള്ളവർക്ക് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് അഡ്മിഷൻ നൽകാൻ തീരുമാനിച്ചത്. നീറ്റ് പരീക്ഷ യോഗ്യതയില്ലാത്തവർക്ക് അഡ്മിഷൻ നൽകാൻ ശ്രമം നടത്തിയതായും കമ്മിഷൻ കണ്ടെത്തി. അതേ സമയം വ്യക്തിപരമായി പണം കൈപറ്റിയിട്ടില്ലെന്നാണ് ആരോപണ വിധേയർ വാദിക്കുന്നത്. കമ്മിഷൻ കണ്ടെത്തിയ റിപ്പോർട്ട് സർക്കാരിന് കൈമാറി.

തിരുവനന്തപുരത്ത് നിന്നും ബാംഗ്ലൂരിലേയ്ക്ക സ്വകാര്യബസ്സുകളെ മാത്രം ആശ്രയിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. തമിനാഴ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനാണ് സ്വകാര്യ ബസ്സുകളെ വെല്ലുന്ന സംവിധാനങ്ങളുമായി ബാംഗ്ലൂരിലേയ്ക്ക് തിരുവനന്തപുരത്ത് നിന്നും സര്‍വീസ് തുടങ്ങിയത്. സ്വകാര്യബസുകള്‍ ഈടാക്കുന്നതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്തുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത.

vo

ഓണത്തിനു മുന്നോടിയായി യാത്രാക്കാരുടെ താത്പര്യം പരിഗണിച്ചാണ് തമിഴിനാട് സ്റ്റേറ്റ് എക്‌സ്പ്രസ് ട്രാന്‍പോര്‍ട്ട് കോര്‍പ്പറേഷന്‍ ബാംഗ്ലൂരിലേയ്ക്ക് പ്ര്തിദിന സര്‍വീസ് ആരംഭിച്ചത്.  എല്ലാ ദിവസവും ഉച്ചയ്ക്ക് ശേഷം 2.30 ന് തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി സെന്‍ട്രല്‍ ബസ് സ്റ്റാന്‍ഡിനു മുന്നില്‍ നിന്നും സര്‍വീസ് ആരംഭിക്കും.  എ.സി സ്ലീപ്പര്‍ കം സീറ്റര്‍ ബസില്‍ 31 പേര്‍ക്ക് ഇരുന്ന് സഞ്ചരിക്കാനാകും. 15 ബര്‍ത്തുകളും ബസ്സിലുണ്ട്.സാധാരണയായി സ്വകാര്യബസ്സുകള്‍ കൈയ്യടക്കി വച്ചിരിക്കുന്ന റൂട്ടുകളില്‍ ഒന്നു കൂടിയാണ്       വനന്തപുംര- ബാംഗ്ലൂര്‍ . അതുകൊണ്ടു തന്നെ ഉത്സക്കാലത്ത് ഇവരുടെ അധിക ചാര്‍ജും യാത്രാക്കാര്‍ താങ്ങേണ്ടിയിരുന്നു. സീററര്‍ എ.സിയ്ക്ക് 1130 രൂപയാണ് എസ്.ഇ.ടി.സി യുടെ ചാര്‍ജ്. സ്ലീപ്പറിന് 1465 ഉം വാരാന്തയങ്ങളില്‍ 1635 രൂപയുമാണ് നിലവിലെ ചാര്‍ജ്. ഇതു കൂടാതെ വേലൂരിലേയ്ക്കും എസ്.ഇ.ടി.സി പ്രതിദിന സര്‍വീസ് നടത്തുണ്ട്.

ബൈറ്റ്
തിരുനാവുക്കരശ്ശ്
തിരുവനന്തപുരം ബ്രാഞ്ച് മാനേജര്‍

സേലം, കോയമ്പത്തൂര്‍, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരുവനന്തപുരത്ത് നിന്നും തമിഴിനാട് ട്രാന്‍പോര്‍ട്ട് കോര്‍പ്പറേഷന്‍ സര്‍വീസുകള്‍ നടത്തുണ്ട്. www.tnstc.comഎന്ന വെബ്‌സൈറ്റ് വഴിയും തമ്പാനൂരിലെ റിസര്‍വേഷന്‍ കൗണ്ടര്‍ വഴിയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

ഇടിവി ഭാരത്
തിരുവനന്തപുരം.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.