ETV Bharat / state

K SOTTO Against Salim Kumar 'സലിം കുമാറിന്‍റെ ആ പ്രസ്‌താവന തെറ്റ്'; രോഗികള്‍ക്ക് ധനസഹായം ഉറപ്പാക്കിയത് എൽഡിഎഫ് സർക്കാരെന്ന് കെ സോട്ടോ - സലിം കുമാറിനെതിരെ കെ സോട്ടോ

K SOTTO Supports LDF Government ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നവര്‍ക്കുള്ള അഞ്ച് ലക്ഷം രൂപ ധനസഹായം നൽകിവന്നത് എൽഡിഎഫ് സർക്കാരാണെന്നും കെ സോട്ടോ

K Sotto Against Salim Kumar  k sotto supports ldf government  സലിം കുമാറിന്‍റെ പ്രസ്‌താവന തെറ്റെന്ന് കെ സോട്ടോ  കെ സോട്ടോ  K SOTTO
K SOTTO Against Salim Kumar
author img

By ETV Bharat Kerala Team

Published : Sep 3, 2023, 10:34 PM IST

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ (Former CM Oommen Chandy) രോഗികള്‍ക്കായി നടപ്പാക്കിയ ധനസഹായം ഇപ്പോള്‍ ലഭിക്കുന്നില്ലെന്ന സിനിമ താരം സലിം കുമാറിന്‍റെ (Film actor salim kumar) പ്രസ്‌താവനയ്‌ക്കെതിരെ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയും കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ്പ്ലാന്‍റ് ഓര്‍ഗനൈസേഷനും (കെ സോട്ടോ). ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നവർക്ക് കാരുണ്യ പദ്ധതി (Karunya scheme in kerala) വഴി ധനസഹായം ലഭിച്ചില്ലെന്നും അഞ്ച് ലക്ഷം രൂപ ധനസഹായം നൽകി വന്നത് എൽഡിഎഫ് സർക്കാരിന്‍റെ കാലം മുതൽക്കെന്നും കെ സോട്ടോ (K SOTTO) വാർത്ത കുറിപ്പിലൂടെ വ്യക്തമാക്കി.

കൊച്ചി അമൃത ആശുപത്രിയിൽവച്ച് കരൾ മാറ്റിവച്ചവരുടെ കൂട്ടായ്‌മയായ അമൃത സ്‌പർശത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽവച്ചായിരുന്നു സലീം കുമാറിന്‍റെ ആരോപണം. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയരാകുന്നവര്‍ക്ക് കാരുണ്യ പദ്ധതി വഴി അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കിയിരുന്നില്ല. കാസ്‌പ് പദ്ധതി വഴി അര്‍ഹരായവര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ചികിത്സാധനസഹായം നല്‍കിവരുന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലം മുതല്‍ക്കാണ്.

കൂടാതെ കാസ്‌പ് പദ്ധതിയില്‍ ഉള്‍പ്പെടാത്ത, എപിഎല്‍, ബിപിഎല്‍ വ്യത്യസമില്ലാതെ മൂന്ന് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനം വരുന്ന എല്ലാ കുടുംബങ്ങള്‍ക്കും രണ്ട് ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സ ആനുകൂല്യവും ലഭ്യമാണ്. വൃക്ക സംബന്ധമായ അസുഖങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപ വരെ ചികിത്സ ആനുകൂല്യം ഇപ്പോള്‍ നല്‍കുന്നുണ്ട്. മറിച്ചുള്ള ആരോപണങ്ങള്‍ തികച്ചും തെറ്റാണന്നും കെ സോട്ടോ പറഞ്ഞു.

സലിം കുമാർ പറഞ്ഞത്: കരൾമാറ്റ ശസ്ത്രക്രിയ ചെയ്‌തവർക്ക് ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ കാലത്ത് കാരുണ്യ ലോട്ടറി വഴി അഞ്ച് ലക്ഷം രൂപ നൽകി. പലർക്കും അത് അനുഗ്രഹമായിരുന്നു. ഇപ്പോൾ അതില്ല. അതൊക്കെയും തിരികെ വന്നാൽ പാവപ്പെട്ടവർക്ക് ഉപകാരപ്രദമാകും. ഉമ്മൻ ചാണ്ടിയെ പോലുള്ള ആളുകൾ മരണപ്പെട്ടപ്പോൾ ആളുകൾ കൂടുതൽ വിഷമിച്ചതിന് കാരണം ഇത്തരം പ്രവൃത്തികളായിരുന്നെന്നും സലിം കുമാര്‍ പറഞ്ഞു.

മിത്ത് വിവാദത്തില്‍ പ്രതികരിച്ച് സലിം കുമാര്‍: സ്‌പീക്കര്‍ എഎൻ ഷംസീറിന്‍റെ മിത്ത് പരാമർശത്തെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ പ്രതികരണവുമായി അടുത്തിടെ സലിം കുമാർ രംഗത്തെത്തിയിരുന്നു. ഫേസ്‌ബുക്കിലൂടെയാണ് താരം പ്രതികരിച്ചത്. ദേവസ്വം വകുപ്പ് മന്ത്രിയെ ഇനി മിത്തിസം വകുപ്പ് മന്ത്രിയെന്നും ഭണ്ഡാരത്തിൽ നിന്ന് കിട്ടുന്ന പണത്തെ മിത്തുമണി എന്നും വിളിക്കാം എന്നായിരുന്നു സലിം കുമാറിന്‍റെ പ്രതികരണം. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് താരത്തിന്‍റെ പ്രസ്‌താവന. ദേവസ്വം മന്ത്രി രാധാകൃഷ്‌ണന്‍റെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു സലിം കുമാറിന്‍റെ ഫേസ്‌ബുക്ക് കുറിപ്പ്.

READ MORE | Salim Kumar Facebook Post| 'ദേവസ്വം മന്ത്രി ഇനി മിത്തിസം മന്ത്രി, ഭണ്ഡാരപ്പണം മിത്തുമണി': പരിഹാസവുമായി സലിം കുമാർ

മാറ്റങ്ങൾ തുടങ്ങേണ്ടത് ഭരണ സിരാകേന്ദ്രങ്ങളിൽ നിന്നും തന്നെയാണ്. മിത്തും റിയാലിറ്റിയും തമ്മിലുള്ള സംഘർഷം നിലനിൽക്കുമ്പോൾ റിയാലിറ്റിയുടെ വിജയത്തിനുവേണ്ടിയാണ് ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിച്ചു തുടങ്ങേണ്ടതെന്നും അദ്ദേഹം വിശദീകരിക്കുകയുണ്ടായി.

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ (Former CM Oommen Chandy) രോഗികള്‍ക്കായി നടപ്പാക്കിയ ധനസഹായം ഇപ്പോള്‍ ലഭിക്കുന്നില്ലെന്ന സിനിമ താരം സലിം കുമാറിന്‍റെ (Film actor salim kumar) പ്രസ്‌താവനയ്‌ക്കെതിരെ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയും കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ്പ്ലാന്‍റ് ഓര്‍ഗനൈസേഷനും (കെ സോട്ടോ). ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നവർക്ക് കാരുണ്യ പദ്ധതി (Karunya scheme in kerala) വഴി ധനസഹായം ലഭിച്ചില്ലെന്നും അഞ്ച് ലക്ഷം രൂപ ധനസഹായം നൽകി വന്നത് എൽഡിഎഫ് സർക്കാരിന്‍റെ കാലം മുതൽക്കെന്നും കെ സോട്ടോ (K SOTTO) വാർത്ത കുറിപ്പിലൂടെ വ്യക്തമാക്കി.

കൊച്ചി അമൃത ആശുപത്രിയിൽവച്ച് കരൾ മാറ്റിവച്ചവരുടെ കൂട്ടായ്‌മയായ അമൃത സ്‌പർശത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽവച്ചായിരുന്നു സലീം കുമാറിന്‍റെ ആരോപണം. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയരാകുന്നവര്‍ക്ക് കാരുണ്യ പദ്ധതി വഴി അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കിയിരുന്നില്ല. കാസ്‌പ് പദ്ധതി വഴി അര്‍ഹരായവര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ചികിത്സാധനസഹായം നല്‍കിവരുന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലം മുതല്‍ക്കാണ്.

കൂടാതെ കാസ്‌പ് പദ്ധതിയില്‍ ഉള്‍പ്പെടാത്ത, എപിഎല്‍, ബിപിഎല്‍ വ്യത്യസമില്ലാതെ മൂന്ന് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനം വരുന്ന എല്ലാ കുടുംബങ്ങള്‍ക്കും രണ്ട് ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സ ആനുകൂല്യവും ലഭ്യമാണ്. വൃക്ക സംബന്ധമായ അസുഖങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപ വരെ ചികിത്സ ആനുകൂല്യം ഇപ്പോള്‍ നല്‍കുന്നുണ്ട്. മറിച്ചുള്ള ആരോപണങ്ങള്‍ തികച്ചും തെറ്റാണന്നും കെ സോട്ടോ പറഞ്ഞു.

സലിം കുമാർ പറഞ്ഞത്: കരൾമാറ്റ ശസ്ത്രക്രിയ ചെയ്‌തവർക്ക് ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ കാലത്ത് കാരുണ്യ ലോട്ടറി വഴി അഞ്ച് ലക്ഷം രൂപ നൽകി. പലർക്കും അത് അനുഗ്രഹമായിരുന്നു. ഇപ്പോൾ അതില്ല. അതൊക്കെയും തിരികെ വന്നാൽ പാവപ്പെട്ടവർക്ക് ഉപകാരപ്രദമാകും. ഉമ്മൻ ചാണ്ടിയെ പോലുള്ള ആളുകൾ മരണപ്പെട്ടപ്പോൾ ആളുകൾ കൂടുതൽ വിഷമിച്ചതിന് കാരണം ഇത്തരം പ്രവൃത്തികളായിരുന്നെന്നും സലിം കുമാര്‍ പറഞ്ഞു.

മിത്ത് വിവാദത്തില്‍ പ്രതികരിച്ച് സലിം കുമാര്‍: സ്‌പീക്കര്‍ എഎൻ ഷംസീറിന്‍റെ മിത്ത് പരാമർശത്തെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ പ്രതികരണവുമായി അടുത്തിടെ സലിം കുമാർ രംഗത്തെത്തിയിരുന്നു. ഫേസ്‌ബുക്കിലൂടെയാണ് താരം പ്രതികരിച്ചത്. ദേവസ്വം വകുപ്പ് മന്ത്രിയെ ഇനി മിത്തിസം വകുപ്പ് മന്ത്രിയെന്നും ഭണ്ഡാരത്തിൽ നിന്ന് കിട്ടുന്ന പണത്തെ മിത്തുമണി എന്നും വിളിക്കാം എന്നായിരുന്നു സലിം കുമാറിന്‍റെ പ്രതികരണം. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് താരത്തിന്‍റെ പ്രസ്‌താവന. ദേവസ്വം മന്ത്രി രാധാകൃഷ്‌ണന്‍റെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു സലിം കുമാറിന്‍റെ ഫേസ്‌ബുക്ക് കുറിപ്പ്.

READ MORE | Salim Kumar Facebook Post| 'ദേവസ്വം മന്ത്രി ഇനി മിത്തിസം മന്ത്രി, ഭണ്ഡാരപ്പണം മിത്തുമണി': പരിഹാസവുമായി സലിം കുമാർ

മാറ്റങ്ങൾ തുടങ്ങേണ്ടത് ഭരണ സിരാകേന്ദ്രങ്ങളിൽ നിന്നും തന്നെയാണ്. മിത്തും റിയാലിറ്റിയും തമ്മിലുള്ള സംഘർഷം നിലനിൽക്കുമ്പോൾ റിയാലിറ്റിയുടെ വിജയത്തിനുവേണ്ടിയാണ് ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിച്ചു തുടങ്ങേണ്ടതെന്നും അദ്ദേഹം വിശദീകരിക്കുകയുണ്ടായി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.