ETV Bharat / state

'ക്ഷേമ പെൻഷൻ മുടക്കില്ല'; നികുതി വെട്ടിച്ചാൽ കർശന നടപടിയെന്ന് ധനമന്ത്രി

author img

By

Published : Feb 2, 2023, 11:09 AM IST

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി നേരിട്ടാലും ക്ഷേമ പെൻഷൻ മുടക്കില്ല എന്നതാണ് സർക്കാർ തീരുമാനമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു.

തിരുവനന്തപുരം  കെഎൻ ബാലഗോപാൽ  ധനമന്ത്രി  kerala latest news  kerala local news  kerala finance minister  kn balagopal kerala finance minister  Finance Minister  tax evasion
കെഎൻ ബാലഗോപാൽ

തിരുവനന്തപുരം: നികുതി വെട്ടിപ്പിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. സംസ്ഥാനത്തെ നികുതി വരുമാനത്തിൽ വർധനവ് ഉണ്ടായിട്ടുണ്ട്. നികുതി പിരിവ് നടക്കുന്നില്ലെന്ന പ്രതിപക്ഷ വിമർശനം ശരിയല്ല.

നികുതി പിരിവിലും വരുമാനത്തിലും കേരളം മെച്ചപ്പെട്ട സ്ഥിതിയിലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെക്കാൾ മെച്ചപ്പെട്ട സ്ഥിതിയിലാണ് നികുതി പിരിവിൽ കേരളം. നടപ്പ് സാമ്പത്തിക വർഷം 70,000 കോടി രൂപയുടെ നികുതിയാണ് വരുമാനമായി പ്രതീക്ഷിച്ചത്.

പ്രതീക്ഷിച്ച നേട്ടം ഉണ്ടായിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ബജറ്റിലുണ്ടാകുമെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി. സംസ്ഥാനത്ത് വിതരണം ചെയ്യുന്ന സാമൂഹ്യ ക്ഷേമപെൻഷൻ ഒരു കാരണവശാലും മുടങ്ങില്ല. സംസ്ഥാനത്ത് എത്രതന്നെ പ്രതിസന്ധി ഉണ്ടായാലും ക്ഷേമ പെൻഷൻ മുടക്കേണ്ടതില്ല എന്നതാണ് സർക്കാർ തീരുമാനം.

തദ്ദേശസ്ഥാപനങ്ങൾക്ക് നൽകുന്ന ഫണ്ടിൽ ഒരു കുറവും വരുത്തില്ല. എന്നാൽ വരുമാനം വർധിപ്പിക്കാൻ തദ്ദേശസ്ഥാപനങ്ങളും ശ്രമങ്ങൾ നടത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. കേന്ദ്രസർക്കാർ സംസ്ഥാനത്തിന് അർഹമായ ഒരു പരിഗണനയും നൽകുന്നില്ല.

കേരളത്തിന് അർഹതപ്പെട്ടത് ലഭിക്കാൻ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ച് നിൽക്കണം. സംസ്ഥാനത്തിന് ലഭിക്കാനുള്ളത് അടുത്ത വർഷവും വെട്ടിക്കുറക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്. ഇത് ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ല. സഹകരണ മേഖലയിൽ അടക്കം കടന്നു കയറാനാണ് കേന്ദ്രം ശ്രമിക്കുന്നത്.

കേന്ദ്ര ബജറ്റ് സംസ്ഥാനത്തിന് നിരാശാജനകമാണ്. സംസ്ഥാനത്തിന്‍റെ ധനകാര്യ മേഖലകളെയും പൊതുജീവിതത്തെയും സഹായിക്കുന്ന ഒരു തരത്തിലുള്ള പ്രഖ്യാപനവും ഉണ്ടായിട്ടില്ല. തൊഴിലുറപ്പ് പദ്ധതി വിഹിതം കുറച്ചത് പ്രതിഷേധാർഹമാണെന്നും ധനമന്ത്രി പറഞ്ഞു.

തിരുവനന്തപുരം: നികുതി വെട്ടിപ്പിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. സംസ്ഥാനത്തെ നികുതി വരുമാനത്തിൽ വർധനവ് ഉണ്ടായിട്ടുണ്ട്. നികുതി പിരിവ് നടക്കുന്നില്ലെന്ന പ്രതിപക്ഷ വിമർശനം ശരിയല്ല.

നികുതി പിരിവിലും വരുമാനത്തിലും കേരളം മെച്ചപ്പെട്ട സ്ഥിതിയിലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെക്കാൾ മെച്ചപ്പെട്ട സ്ഥിതിയിലാണ് നികുതി പിരിവിൽ കേരളം. നടപ്പ് സാമ്പത്തിക വർഷം 70,000 കോടി രൂപയുടെ നികുതിയാണ് വരുമാനമായി പ്രതീക്ഷിച്ചത്.

പ്രതീക്ഷിച്ച നേട്ടം ഉണ്ടായിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ബജറ്റിലുണ്ടാകുമെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി. സംസ്ഥാനത്ത് വിതരണം ചെയ്യുന്ന സാമൂഹ്യ ക്ഷേമപെൻഷൻ ഒരു കാരണവശാലും മുടങ്ങില്ല. സംസ്ഥാനത്ത് എത്രതന്നെ പ്രതിസന്ധി ഉണ്ടായാലും ക്ഷേമ പെൻഷൻ മുടക്കേണ്ടതില്ല എന്നതാണ് സർക്കാർ തീരുമാനം.

തദ്ദേശസ്ഥാപനങ്ങൾക്ക് നൽകുന്ന ഫണ്ടിൽ ഒരു കുറവും വരുത്തില്ല. എന്നാൽ വരുമാനം വർധിപ്പിക്കാൻ തദ്ദേശസ്ഥാപനങ്ങളും ശ്രമങ്ങൾ നടത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. കേന്ദ്രസർക്കാർ സംസ്ഥാനത്തിന് അർഹമായ ഒരു പരിഗണനയും നൽകുന്നില്ല.

കേരളത്തിന് അർഹതപ്പെട്ടത് ലഭിക്കാൻ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ച് നിൽക്കണം. സംസ്ഥാനത്തിന് ലഭിക്കാനുള്ളത് അടുത്ത വർഷവും വെട്ടിക്കുറക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്. ഇത് ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ല. സഹകരണ മേഖലയിൽ അടക്കം കടന്നു കയറാനാണ് കേന്ദ്രം ശ്രമിക്കുന്നത്.

കേന്ദ്ര ബജറ്റ് സംസ്ഥാനത്തിന് നിരാശാജനകമാണ്. സംസ്ഥാനത്തിന്‍റെ ധനകാര്യ മേഖലകളെയും പൊതുജീവിതത്തെയും സഹായിക്കുന്ന ഒരു തരത്തിലുള്ള പ്രഖ്യാപനവും ഉണ്ടായിട്ടില്ല. തൊഴിലുറപ്പ് പദ്ധതി വിഹിതം കുറച്ചത് പ്രതിഷേധാർഹമാണെന്നും ധനമന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.