ETV Bharat / state

ശിവൻ കുട്ടിക്കും മുഹമ്മദ് റിയാസിനും സിപിഎം എംഎല്‍എമാരുടെ രൂക്ഷവിമർശനം

വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിക്കും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനുമാണ് ചൊവ്വാഴ്ച ചേർന്ന നിയമസഭാകക്ഷി യോഗത്തിൽ വിമർശനം ഏൽക്കേണ്ടി വന്നത്.

author img

By

Published : Oct 14, 2021, 4:20 PM IST

സിപിഎം  സിപിഎം നിയമസഭാകക്ഷി  സിപിഎം നിയമസഭാകക്ഷി യോഗം  മുഹമ്മദ് റിയാസ്  വി ശിവന്‍കുട്ടി  CPM  CPM assembly meeting  Criticism of ministers
സിപിഎം നിയമസഭാകക്ഷി യോഗത്തിൽ മന്ത്രിമാർക്ക് വിമർശനം

തിരുവനന്തപുരം: സിപിഎം നിയമസഭാകക്ഷി യോഗത്തിൽ മന്ത്രിമാർക്ക് വിമർശനം. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിക്കും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനുമാണ് ചൊവ്വാഴ്ച ചേർന്ന നിയമസഭാകക്ഷി യോഗത്തിൽ വിമർശനം ഏൽക്കേണ്ടി വന്നത്. പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ടാണ് വിദ്യാഭ്യാസ വകുപ്പിനെതിരെ എംഎൽഎമാർ വിമർശനമുന്നയിച്ചത്.

എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയവർക്ക് പോലും പ്ലസ് വണിന് ഇഷ്ട വിഷയത്തിൽ പ്രവേശനം ലഭിക്കാത്ത അവസ്ഥയാണ് എംഎൽഎമാർ വിമർശിച്ചു. എ പ്ലസ് ലഭിച്ചവരുടെ എണ്ണം കണക്കാക്കി സീറ്റ് ഉറപ്പാക്കുന്നതിൽ വിദ്യാഭ്യാസവകുപ്പ് പരാജയപ്പെട്ടു. സംസ്ഥാനമാകെ ഒറ്റ യൂണിറ്റായി കണക്കാക്കി സീറ്റുകളുടെ എണ്ണം എടുത്തു വീഴ്ചയായി. ഇതുകാരണം പല ജില്ലകളിലും സീറ്റുകളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായി.

ജില്ലകളില്‍ കൂടുതല്‍ സീറ്റ് ലഭ്യമാക്കണം

ഈ പ്രതിസന്ധി വേഗത്തിൽ പരിഹാരം കാണണം. സീറ്റ് പ്രതിസന്ധിയുള്ള ജില്ലകളിൽ കൂടുതൽ സീറ്റുകൾ അനുവദിക്കണമെന്നും എംഎൽഎമാർ ആവശ്യപ്പെട്ടു. പ്രതിപക്ഷം നിയമസഭയ്ക്കകത്തും പുറത്തും നിരന്തരം പ്രതിഷേധം സംഘടിപ്പിക്കുന്നതിന് ഇടയിലാണ് ഭരണപക്ഷ എംഎൽഎമാർക്ക് തന്നെ ഇതേ ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്.

Also Read: മഴ മുന്നറിയിപ്പില്‍ മാറ്റം; സംസ്ഥാനത്തെ ഓറഞ്ച് അലര്‍ട്ടുകള്‍ പിന്‍വലിച്ചു

നിയമസഭയിൽ നടത്തിയ പരാമർശത്തിന്‍റെ പേരിലാണ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെതിരെ നിയമസഭാകക്ഷി യോഗത്തിൽ വിമർശനമുയർന്നത്. എംഎൽഎമാരുടെ ശുപാർശയുമായി കരാറുകാര്‍ മന്ത്രിയെ കാണാൻ വരരുതെന്നായിരുന്നു നിയമസഭയിൽ ചോദ്യോത്തരവേളയിൽ മുഹമ്മദ് റിയാസ് നടത്തിയ പരാമർശം.

മുഹമ്മദ് റിയാസിനെതിരെ വിമര്‍ശനവുമായി എ.എന്‍ ഷംസീര്‍

ഇത് എംഎൽഎമാരെ പൊതുസമൂഹത്തിൽ മോശമായി ചിത്രീകരിക്കുന്ന പരാമർശമായി യോഗത്തിൽ വിമർശനമുയർന്നു. എ.എന്‍ ഷംസീര്‍ എംഎൽഎയാണ് ഈ വിഷയം നിയമസഭാകക്ഷി യോഗത്തിൽ ഉന്നയിച്ചത്. കടകംപള്ളി സുരേന്ദ്രൻ അടക്കമുള്ള മുതിർന്ന അംഗങ്ങളും ഇതേ വിമർശനം ആവർത്തിച്ചു. യോഗത്തിൽ മന്ത്രി മുഹമ്മദ് റിയാസ് പരാമർശം സംബന്ധിച്ച് വിശദീകരണം നൽകി.

തിരുവനന്തപുരം: സിപിഎം നിയമസഭാകക്ഷി യോഗത്തിൽ മന്ത്രിമാർക്ക് വിമർശനം. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിക്കും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനുമാണ് ചൊവ്വാഴ്ച ചേർന്ന നിയമസഭാകക്ഷി യോഗത്തിൽ വിമർശനം ഏൽക്കേണ്ടി വന്നത്. പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ടാണ് വിദ്യാഭ്യാസ വകുപ്പിനെതിരെ എംഎൽഎമാർ വിമർശനമുന്നയിച്ചത്.

എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയവർക്ക് പോലും പ്ലസ് വണിന് ഇഷ്ട വിഷയത്തിൽ പ്രവേശനം ലഭിക്കാത്ത അവസ്ഥയാണ് എംഎൽഎമാർ വിമർശിച്ചു. എ പ്ലസ് ലഭിച്ചവരുടെ എണ്ണം കണക്കാക്കി സീറ്റ് ഉറപ്പാക്കുന്നതിൽ വിദ്യാഭ്യാസവകുപ്പ് പരാജയപ്പെട്ടു. സംസ്ഥാനമാകെ ഒറ്റ യൂണിറ്റായി കണക്കാക്കി സീറ്റുകളുടെ എണ്ണം എടുത്തു വീഴ്ചയായി. ഇതുകാരണം പല ജില്ലകളിലും സീറ്റുകളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായി.

ജില്ലകളില്‍ കൂടുതല്‍ സീറ്റ് ലഭ്യമാക്കണം

ഈ പ്രതിസന്ധി വേഗത്തിൽ പരിഹാരം കാണണം. സീറ്റ് പ്രതിസന്ധിയുള്ള ജില്ലകളിൽ കൂടുതൽ സീറ്റുകൾ അനുവദിക്കണമെന്നും എംഎൽഎമാർ ആവശ്യപ്പെട്ടു. പ്രതിപക്ഷം നിയമസഭയ്ക്കകത്തും പുറത്തും നിരന്തരം പ്രതിഷേധം സംഘടിപ്പിക്കുന്നതിന് ഇടയിലാണ് ഭരണപക്ഷ എംഎൽഎമാർക്ക് തന്നെ ഇതേ ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്.

Also Read: മഴ മുന്നറിയിപ്പില്‍ മാറ്റം; സംസ്ഥാനത്തെ ഓറഞ്ച് അലര്‍ട്ടുകള്‍ പിന്‍വലിച്ചു

നിയമസഭയിൽ നടത്തിയ പരാമർശത്തിന്‍റെ പേരിലാണ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെതിരെ നിയമസഭാകക്ഷി യോഗത്തിൽ വിമർശനമുയർന്നത്. എംഎൽഎമാരുടെ ശുപാർശയുമായി കരാറുകാര്‍ മന്ത്രിയെ കാണാൻ വരരുതെന്നായിരുന്നു നിയമസഭയിൽ ചോദ്യോത്തരവേളയിൽ മുഹമ്മദ് റിയാസ് നടത്തിയ പരാമർശം.

മുഹമ്മദ് റിയാസിനെതിരെ വിമര്‍ശനവുമായി എ.എന്‍ ഷംസീര്‍

ഇത് എംഎൽഎമാരെ പൊതുസമൂഹത്തിൽ മോശമായി ചിത്രീകരിക്കുന്ന പരാമർശമായി യോഗത്തിൽ വിമർശനമുയർന്നു. എ.എന്‍ ഷംസീര്‍ എംഎൽഎയാണ് ഈ വിഷയം നിയമസഭാകക്ഷി യോഗത്തിൽ ഉന്നയിച്ചത്. കടകംപള്ളി സുരേന്ദ്രൻ അടക്കമുള്ള മുതിർന്ന അംഗങ്ങളും ഇതേ വിമർശനം ആവർത്തിച്ചു. യോഗത്തിൽ മന്ത്രി മുഹമ്മദ് റിയാസ് പരാമർശം സംബന്ധിച്ച് വിശദീകരണം നൽകി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.