ETV Bharat / state

ബിജെപിയുടെ ന്യൂനപക്ഷ പീഢനം പ്രചാരണ ആയുധമാക്കാന്‍ കോണ്‍ഗ്രസ്; ലക്ഷ്യം ബിജെപിയുടെ ക്രിസ്ത്യന്‍ പ്രീണനം തടയല്‍

author img

By

Published : Apr 20, 2023, 7:53 PM IST

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പങ്കെടുപ്പിച്ച് നടത്തുന്ന യുവജന സംഘമമായ യുവത്തിന് ബദലായി രാഹുല്‍ഗാന്ധിയെ പങ്കെടുപ്പിച്ച് കോണ്‍ഗ്രസ് കൊച്ചിയില്‍ പടുകൂറ്റന്‍ റാലി നടത്തും

Congress aim to stop BJP  BJP Christian appeasement  Congress  BJP  BJP attacks against minorities  ബിജെപിയുടെ ന്യൂനപക്ഷ പീഢനം  ബിജെപിയുടെ ക്രിസ്ത്യന്‍ പ്രീണനം  ക്രിസ്ത്യന്‍ പ്രീണനം  ക്രിസ്ത്യന്‍  ബിജെപി  ന്യൂനപക്ഷ പീഢനം പ്രചാരണ ആയുധമാക്കാന്‍ കോണ്‍ഗ്രസ്  ന്യൂനപക്ഷ പീഢനം  കോണ്‍ഗ്രസ്  പ്രധാനമന്ത്രി നരേന്ദ്രമോദി  രാഹുല്‍ഗാന്ധി  പടുകൂറ്റന്‍ റാലി  ക്രിസ്ത്യന്‍ വോട്ടുകള്‍  സുധാകരന്‍
ബിജെപിയുടെ ന്യൂനപക്ഷ പീഢനം പ്രചാരണ ആയുധമാക്കാന്‍ കോണ്‍ഗ്രസ്

തിരുവനന്തപുരം: ക്രിസ്ത്യന്‍ വോട്ടുകള്‍ ലക്ഷ്യമിട്ട് മധ്യ കേരളത്തിലും കുടിയേറ്റ മേഖലകളിലും ബിജെപി നടത്തുന്ന നീക്കങ്ങള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറെടുക്കുന്നു. മത മേലധ്യക്ഷന്‍മാരെ സന്ദര്‍ശിക്കുന്നതിനു പുറമേ ഇന്ത്യയിലുടനീളം ബിജെപിയും സംഘപരിവാറും ക്രിസ്ത്യന്‍ മുസ്‌ലിം മത ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടത്തിയ അക്രമങ്ങള്‍ ചിത്രം സഹിതം പ്രദര്‍ശിപ്പിക്കാന്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതി തീരുമാനിച്ചു. ഇതിനായി കേരളത്തിലുടനീളം കോണ്‍ഗ്രസ് പ്രചാരണം സംഘടിപ്പിക്കും.

അടിമുടി മാറ്റത്തിനൊരുങ്ങി കോണ്‍ഗ്രസ്: 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള അടിമുടി മാറ്റത്തിന് പാര്‍ട്ടി ഒരുങ്ങുകയാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ പറഞ്ഞു. മെയ് ഒമ്പത്, പത്ത് തീയതികളില്‍ ചരല്‍ക്കുന്നില്‍ രണ്ടാം ചിന്തന്‍ ശിബിരം സംഘടിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പങ്കെടുപ്പിച്ച് കൊച്ചിയില്‍ നടത്തുന്ന യുവം പരിപാടിക്ക് ബദലായി ലക്ഷം യുവാക്കളെ സംഘടിപ്പിച്ച് മെയ്‌ മാസത്തില്‍ കൊച്ചിയില്‍ പടുകൂറ്റന്‍ റാലിയില്‍ രാഹുല്‍ഗാന്ധിയെ പങ്കെടുപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും കടന്നാക്രമിച്ച്: കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താന്‍ സിപിഎമ്മും ബിജെപിയും കൈകോര്‍ക്കുകയാണ്. പി.ജയരാജന്‍റെ റിസോര്‍ട്ട് ഏറ്റെടുക്കാന്‍ ബിജെപിയുടെ കേന്ദ്രമന്ത്രി മുന്നോട്ടുവന്നത് ഇതിന് തെളിവാണ്. ലാവ്‌ലിന്‍ അടക്കമുള്ള കേസുകളില്‍ മുഖ്യമന്ത്രി പിണറായി വിജയനെ രക്ഷിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം രംഗത്തുണ്ടെന്നും താരതമ്യേന അഴിമതി വിരുദ്ധനായ അരവിന്ദ് കെജ്‌രിവാളിനെ സിബിഐ ചേദ്യം ചെയ്‌തിട്ടും പിണറായി വിജയനെ മാത്രം ഒഴിവാക്കിയത് ഇരുവരും തമ്മിലുള്ള ഒത്തുകളിക്ക് ഉദാഹരണമാണെന്നും സുധാകരന്‍ പറഞ്ഞു. ഇതിനെ കോണ്‍ഗ്രസ് തുറന്നുകാട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള ഹൈക്കോടതി ചീഫ് ജസ്‌റ്റിസിന് ഔദ്യോഗികമായി വിരുന്നൊരുക്കിയ നടപടി അനുചിതമായിപ്പോയി. എന്നിട്ടും ഈ സംഭവം മാധ്യമങ്ങള്‍ തമസ്‌കരിക്കുകയാണ് ചെയ്‌തത്. കൂടുതല്‍ എന്തെങ്കിലും പറഞ്ഞാല്‍ രാഷ്ട്രീയമായിപ്പോകുമെന്നും ചീഫ് ജസ്‌റ്റിസിനെ ഇക്കാര്യത്തില്‍ വലിച്ചിഴയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.

'യുവ'ത്തില്‍ കണ്ണുംനട്ട്: അതേസമയം കേരള രാഷ്ട്രീയ ചരിത്രത്തിന് വലിയ മാറ്റം കുറിക്കുന്ന സമ്മേളനമായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുന്ന യുവം പരിപാടിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ പ്രതികരിച്ചിരുന്നു. കേരളത്തിൽ വികസനം പിന്നോട്ട് പോകുന്നതിന്‍റെ കാരണമാണ് യുവം സമ്മേളനം പ്രധാനമായും ചർച്ച ചെയ്യുക എന്നും പ്രധാനമന്ത്രിയുടെ കേരള സന്ദർശനം സംസ്ഥാനത്തിന്‍റെ വികസന പ്രവർത്തനങ്ങൾക്ക് ആക്കംകൂട്ടുന്ന പദ്ധതികൾക്ക് തുടക്കം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസും സിപിഎമ്മും നടത്തുന്ന കളളപ്രചരണം പരിപാടിയുടെ വിജയമാണ് കാണിക്കുന്നതെന്നും സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. മാത്രമല്ല കൊച്ചിയിൽ ക്രൈസ്‌തവ മത മേലധ്യക്ഷൻമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്‌ച നടത്താൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

മുന്നണികളെ ഉന്നംവച്ച്: ക്രൈസ്‌തവ സമൂഹത്തിനുള്ളിൽ വലിയ നിലപാട് മാറ്റമുണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് ക്രൈസ്‌തവ ന്യൂനപക്ഷത്ത് നിന്ന് വികസനത്തിനു വേണ്ടിയുള്ള താത്‌പര്യമുണ്ടെന്നും മോദി സർക്കാറിനോടുള്ള മനോഭാവത്തിൽ വലിയ മാറ്റമാണുള്ളതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. അതുകൊണ്ടാണ് കോൺഗ്രസും സിപിഎമ്മും വിളറി പിടിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം, ഇത്രയും നാളും മാളത്തിലൊച്ച കെ.സുധാകരനൊക്കെ ഓരോരുത്തരെയും കാണാൻ ഇറങ്ങിയിരിക്കുകയാണെന്നും പരിഹസിച്ചിരുന്നു.

തിരുവനന്തപുരം: ക്രിസ്ത്യന്‍ വോട്ടുകള്‍ ലക്ഷ്യമിട്ട് മധ്യ കേരളത്തിലും കുടിയേറ്റ മേഖലകളിലും ബിജെപി നടത്തുന്ന നീക്കങ്ങള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറെടുക്കുന്നു. മത മേലധ്യക്ഷന്‍മാരെ സന്ദര്‍ശിക്കുന്നതിനു പുറമേ ഇന്ത്യയിലുടനീളം ബിജെപിയും സംഘപരിവാറും ക്രിസ്ത്യന്‍ മുസ്‌ലിം മത ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടത്തിയ അക്രമങ്ങള്‍ ചിത്രം സഹിതം പ്രദര്‍ശിപ്പിക്കാന്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതി തീരുമാനിച്ചു. ഇതിനായി കേരളത്തിലുടനീളം കോണ്‍ഗ്രസ് പ്രചാരണം സംഘടിപ്പിക്കും.

അടിമുടി മാറ്റത്തിനൊരുങ്ങി കോണ്‍ഗ്രസ്: 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള അടിമുടി മാറ്റത്തിന് പാര്‍ട്ടി ഒരുങ്ങുകയാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ പറഞ്ഞു. മെയ് ഒമ്പത്, പത്ത് തീയതികളില്‍ ചരല്‍ക്കുന്നില്‍ രണ്ടാം ചിന്തന്‍ ശിബിരം സംഘടിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പങ്കെടുപ്പിച്ച് കൊച്ചിയില്‍ നടത്തുന്ന യുവം പരിപാടിക്ക് ബദലായി ലക്ഷം യുവാക്കളെ സംഘടിപ്പിച്ച് മെയ്‌ മാസത്തില്‍ കൊച്ചിയില്‍ പടുകൂറ്റന്‍ റാലിയില്‍ രാഹുല്‍ഗാന്ധിയെ പങ്കെടുപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും കടന്നാക്രമിച്ച്: കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താന്‍ സിപിഎമ്മും ബിജെപിയും കൈകോര്‍ക്കുകയാണ്. പി.ജയരാജന്‍റെ റിസോര്‍ട്ട് ഏറ്റെടുക്കാന്‍ ബിജെപിയുടെ കേന്ദ്രമന്ത്രി മുന്നോട്ടുവന്നത് ഇതിന് തെളിവാണ്. ലാവ്‌ലിന്‍ അടക്കമുള്ള കേസുകളില്‍ മുഖ്യമന്ത്രി പിണറായി വിജയനെ രക്ഷിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം രംഗത്തുണ്ടെന്നും താരതമ്യേന അഴിമതി വിരുദ്ധനായ അരവിന്ദ് കെജ്‌രിവാളിനെ സിബിഐ ചേദ്യം ചെയ്‌തിട്ടും പിണറായി വിജയനെ മാത്രം ഒഴിവാക്കിയത് ഇരുവരും തമ്മിലുള്ള ഒത്തുകളിക്ക് ഉദാഹരണമാണെന്നും സുധാകരന്‍ പറഞ്ഞു. ഇതിനെ കോണ്‍ഗ്രസ് തുറന്നുകാട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള ഹൈക്കോടതി ചീഫ് ജസ്‌റ്റിസിന് ഔദ്യോഗികമായി വിരുന്നൊരുക്കിയ നടപടി അനുചിതമായിപ്പോയി. എന്നിട്ടും ഈ സംഭവം മാധ്യമങ്ങള്‍ തമസ്‌കരിക്കുകയാണ് ചെയ്‌തത്. കൂടുതല്‍ എന്തെങ്കിലും പറഞ്ഞാല്‍ രാഷ്ട്രീയമായിപ്പോകുമെന്നും ചീഫ് ജസ്‌റ്റിസിനെ ഇക്കാര്യത്തില്‍ വലിച്ചിഴയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.

'യുവ'ത്തില്‍ കണ്ണുംനട്ട്: അതേസമയം കേരള രാഷ്ട്രീയ ചരിത്രത്തിന് വലിയ മാറ്റം കുറിക്കുന്ന സമ്മേളനമായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുന്ന യുവം പരിപാടിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ പ്രതികരിച്ചിരുന്നു. കേരളത്തിൽ വികസനം പിന്നോട്ട് പോകുന്നതിന്‍റെ കാരണമാണ് യുവം സമ്മേളനം പ്രധാനമായും ചർച്ച ചെയ്യുക എന്നും പ്രധാനമന്ത്രിയുടെ കേരള സന്ദർശനം സംസ്ഥാനത്തിന്‍റെ വികസന പ്രവർത്തനങ്ങൾക്ക് ആക്കംകൂട്ടുന്ന പദ്ധതികൾക്ക് തുടക്കം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസും സിപിഎമ്മും നടത്തുന്ന കളളപ്രചരണം പരിപാടിയുടെ വിജയമാണ് കാണിക്കുന്നതെന്നും സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. മാത്രമല്ല കൊച്ചിയിൽ ക്രൈസ്‌തവ മത മേലധ്യക്ഷൻമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്‌ച നടത്താൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

മുന്നണികളെ ഉന്നംവച്ച്: ക്രൈസ്‌തവ സമൂഹത്തിനുള്ളിൽ വലിയ നിലപാട് മാറ്റമുണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് ക്രൈസ്‌തവ ന്യൂനപക്ഷത്ത് നിന്ന് വികസനത്തിനു വേണ്ടിയുള്ള താത്‌പര്യമുണ്ടെന്നും മോദി സർക്കാറിനോടുള്ള മനോഭാവത്തിൽ വലിയ മാറ്റമാണുള്ളതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. അതുകൊണ്ടാണ് കോൺഗ്രസും സിപിഎമ്മും വിളറി പിടിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം, ഇത്രയും നാളും മാളത്തിലൊച്ച കെ.സുധാകരനൊക്കെ ഓരോരുത്തരെയും കാണാൻ ഇറങ്ങിയിരിക്കുകയാണെന്നും പരിഹസിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.