ETV Bharat / state

'ഞങ്ങളെറിയുന്ന കല്ല് പുഷ്‌പം, മറ്റുള്ളവരുടേത് മാരകായുധം' ; സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി ദീപികയുടെ മുഖപ്രസംഗം

author img

By ETV Bharat Kerala Team

Published : Dec 18, 2023, 10:50 AM IST

Catholic Church criticizing CPM's violence : തൊഴിലാളിവർഗ പാർട്ടിയിൽ അംഗത്വമുണ്ടെങ്കിൽ നാട്ടിൽ എന്ത് ഗുണ്ടായിസം കാണിച്ചാലും അത് സമത്വസുന്ദരവും അനീതിരഹിതവുമായ ഭാവിയിലേക്കുള്ള വിപ്ലവത്തിന്‍റെ ഭാഗമായിരിക്കുമെന്ന്‌ തോന്നുന്നത് രാഷ്ട്രീയ തിമിരമെന്ന് ദീപികയുടെ മുഖപ്രസംഗം

deepika editorial against cpm  Catholic Church  CPM  nava kerala sadas  കത്തോലിക്കാ സഭ മുഖപ്രസംഗം  സിപിഎം അക്രമണം  Catholic Church criticizing CPMs violence  CPMs violence in the name of nava kerala sadas  നവകേരള സദസ്‌  Catholic Church against cpm attack
Catholic Church criticizing CPM's violence

തിരുവനന്തപുരം : നവകേരള സദസിന്‍റെ പേരിൽ സിപിഎം നടത്തുന്ന അക്രമങ്ങളിൽ രൂക്ഷ വിമർശനവുമായി കത്തോലിക്കാസഭാ പത്രം ദീപികയുടെ മുഖപ്രസംഗം (Catholic Church criticizing CPM's violence). നാട്ടിൽ എന്ത് ഗുണ്ടായിസം കാണിച്ചാലും തൊഴിലാളിവർഗ പാർട്ടിയിൽ അംഗത്വമുണ്ടെങ്കിൽ അത് സമത്വസുന്ദരവും അനീതിരഹിതവുമായ ഭാവിയിലേക്കുള്ള വിപ്ലവത്തിന്‍റെ ഭാഗമായിരിക്കുമെന്നും പാർട്ടിക്കാരെയും അംഗരക്ഷകരെയും പൊലീസിനെയുമൊന്നും പൊതുജനത്തിന് തിരിച്ചറിയാനാവില്ലെന്നും ഞങ്ങളുയർത്തുന്ന കരിങ്കൊടി സമരമാർഗവും മറ്റുള്ളവരുടേത് അക്രമവുമാണെന്നും ഞങ്ങളെറിയുന്ന കല്ല് പുഷ്‌പവും മറ്റുള്ളവരുടേത് മാരകായുധവുമാണെന്നുമെല്ലാം തോന്നുന്നത് രാഷ്‌ട്രീയ തിമിരമാണെന്ന് മുഖപ്രസംഗം വിമര്‍ശിക്കുന്നു.

കേന്ദ്രത്തിൽ നിന്ന് സംസ്ഥാനത്തിന് കിട്ടാനുള്ളത് കണക്കുപറഞ്ഞ് വാങ്ങണം. അത് കെടുകാര്യസ്ഥത തുടരാനുള്ള ലൈസൻസല്ലെന്നും മുഖപ്രസംഗത്തില്‍ പരാമര്‍ശിക്കുന്നു (CPM's violence in the name of nava kerala sadas). പട്ടിണി, തൊഴിലില്ലായ്‌മ, കാർഷികമേഖലയിലെ സമ്പൂർണ നാശം, വന്യജീവിശല്യം, അഴിമതി, കടക്കെണി, ധൂർത്ത്, അധികാര ദുർവിനിയോഗം തുടങ്ങിയവയിൽ നിന്ന് കേരളത്തെ രക്ഷിക്കാൻ എന്തെങ്കിലും പദ്ധതിയുണ്ടോ എന്നുമാത്രമാണ് ചോദ്യം.

അഹന്ത വെടിയാനും തിരുത്താനും സമയമുണ്ട്, എന്നാൽ അംഗരക്ഷകരുടെ ‘രക്ഷാപ്രവർത്തനം’ പോലെ ഇതൊന്നും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് വാദമെങ്കില്‍ മറ്റൊന്നും പറയാനില്ലെന്നും ജനം തീരുമാനിക്കട്ടെയെന്നും മുഖപ്രസംഗം പറയുന്നു. ബംഗാളിലും ത്രിപുരയിലും കമ്മ്യൂണിസ്റ്റ് സർക്കാരുകൾക്ക് ഉണ്ടായ തകർച്ചയും മുഖപ്രസംഗം ഓർമിപ്പിക്കുന്നു.

നവംബര്‍ ലക്കം 'മറക്കില്ല മണിപ്പൂര്‍' : ഇതിന്‌ മുന്‍പ്‌ നവംബറില്‍ പ്രധാനമന്ത്രിക്കും ബിജെപിക്കും സുരേഷ്‌ ഗോപിക്കുമെതിരെ മുഖപത്രം വിമർശനം നടത്തിയത്‌ ഏറെ ശ്രദ്ധനേടിയിരുന്നു. മറക്കില്ല മണിപ്പൂര്‍ എന്ന തലക്കെട്ടോടുകൂടിയ ലേഖനത്തിലാണ്‌ കലാപ സമയത്തെ പ്രധാനമന്ത്രിയുടെ മൗനം ജനാധിപത്യ ബോധമുള്ളവർക്ക് മനസിലാകുമെന്ന വിമര്‍ശനവുമായി തൃശൂര്‍ അതിരൂപത രംഗത്തെത്തിയത്‌. മറ്റ് സംസ്ഥാനങ്ങളിൽ ദുരന്തങ്ങൾ സംഭവിക്കുമ്പോൾ ഓടിയെത്തുന്ന പ്രധാനമന്ത്രി മണിപ്പൂരിലേക്ക് തിരിഞ്ഞുനോക്കിയില്ലെന്നും ലേഖനം വിമര്‍ശിച്ചിരുന്നു. തൃശൂരിൽ പാർട്ടിക്ക് പറ്റിയ ആണുങ്ങൾ ഇല്ലാത്തതുകൊണ്ടാണോ ആണാകാൻ തൃശൂരിലേക്ക് വരുന്നതെന്ന്‌ സുരേഷ്‌ ഗോപിക്ക് നേരെ പരിഹാസം ചൊരിയുകയും ചെയ്‌തിരുന്നു.

ALSO READ: മറക്കില്ല മണിപ്പൂര്‍; പ്രധാനമന്ത്രിക്കും ബിജെപിക്കും സുരേഷ് ഗോപിക്കുമെതിരെ തൃശൂർ അതിരൂപത

അങ്ങ് മണിപ്പൂരിലും യുപിയിലും ഒന്നും നോക്കിയിരിക്കരുത്. അതൊക്കെ നോക്കാൻ അവിടെ ആണുങ്ങൾ ഉണ്ട് - തൃശൂരിനെ എടുക്കാൻ ആഗ്രഹിക്കുന്ന ഒരു ബിജെപി നേതാവ് സിനിമ ഡയലോഗ് പോലെ നടത്തിയ പ്രസ്‌താവന ഇതിന് തെളിവായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മണിപ്പൂർ കത്തിയെരിഞ്ഞപ്പോൾ ഈ ആണുങ്ങൾ എന്തെടുക്കുകയായിരുന്നു എന്ന് പ്രധാനമന്ത്രിയോടോ ബിജെപിയുടെ കേന്ദ്ര നേതൃത്വത്തോടോ ചോദിക്കാൻ ആണത്തമുണ്ടോ എന്നാണ് ജനം തിരിച്ചുചോദിക്കുന്നതെന്നും അതിരൂപത മുഖപത്രം ചൂണ്ടിക്കാട്ടിയിരുന്നു.

തിരുവനന്തപുരം : നവകേരള സദസിന്‍റെ പേരിൽ സിപിഎം നടത്തുന്ന അക്രമങ്ങളിൽ രൂക്ഷ വിമർശനവുമായി കത്തോലിക്കാസഭാ പത്രം ദീപികയുടെ മുഖപ്രസംഗം (Catholic Church criticizing CPM's violence). നാട്ടിൽ എന്ത് ഗുണ്ടായിസം കാണിച്ചാലും തൊഴിലാളിവർഗ പാർട്ടിയിൽ അംഗത്വമുണ്ടെങ്കിൽ അത് സമത്വസുന്ദരവും അനീതിരഹിതവുമായ ഭാവിയിലേക്കുള്ള വിപ്ലവത്തിന്‍റെ ഭാഗമായിരിക്കുമെന്നും പാർട്ടിക്കാരെയും അംഗരക്ഷകരെയും പൊലീസിനെയുമൊന്നും പൊതുജനത്തിന് തിരിച്ചറിയാനാവില്ലെന്നും ഞങ്ങളുയർത്തുന്ന കരിങ്കൊടി സമരമാർഗവും മറ്റുള്ളവരുടേത് അക്രമവുമാണെന്നും ഞങ്ങളെറിയുന്ന കല്ല് പുഷ്‌പവും മറ്റുള്ളവരുടേത് മാരകായുധവുമാണെന്നുമെല്ലാം തോന്നുന്നത് രാഷ്‌ട്രീയ തിമിരമാണെന്ന് മുഖപ്രസംഗം വിമര്‍ശിക്കുന്നു.

കേന്ദ്രത്തിൽ നിന്ന് സംസ്ഥാനത്തിന് കിട്ടാനുള്ളത് കണക്കുപറഞ്ഞ് വാങ്ങണം. അത് കെടുകാര്യസ്ഥത തുടരാനുള്ള ലൈസൻസല്ലെന്നും മുഖപ്രസംഗത്തില്‍ പരാമര്‍ശിക്കുന്നു (CPM's violence in the name of nava kerala sadas). പട്ടിണി, തൊഴിലില്ലായ്‌മ, കാർഷികമേഖലയിലെ സമ്പൂർണ നാശം, വന്യജീവിശല്യം, അഴിമതി, കടക്കെണി, ധൂർത്ത്, അധികാര ദുർവിനിയോഗം തുടങ്ങിയവയിൽ നിന്ന് കേരളത്തെ രക്ഷിക്കാൻ എന്തെങ്കിലും പദ്ധതിയുണ്ടോ എന്നുമാത്രമാണ് ചോദ്യം.

അഹന്ത വെടിയാനും തിരുത്താനും സമയമുണ്ട്, എന്നാൽ അംഗരക്ഷകരുടെ ‘രക്ഷാപ്രവർത്തനം’ പോലെ ഇതൊന്നും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് വാദമെങ്കില്‍ മറ്റൊന്നും പറയാനില്ലെന്നും ജനം തീരുമാനിക്കട്ടെയെന്നും മുഖപ്രസംഗം പറയുന്നു. ബംഗാളിലും ത്രിപുരയിലും കമ്മ്യൂണിസ്റ്റ് സർക്കാരുകൾക്ക് ഉണ്ടായ തകർച്ചയും മുഖപ്രസംഗം ഓർമിപ്പിക്കുന്നു.

നവംബര്‍ ലക്കം 'മറക്കില്ല മണിപ്പൂര്‍' : ഇതിന്‌ മുന്‍പ്‌ നവംബറില്‍ പ്രധാനമന്ത്രിക്കും ബിജെപിക്കും സുരേഷ്‌ ഗോപിക്കുമെതിരെ മുഖപത്രം വിമർശനം നടത്തിയത്‌ ഏറെ ശ്രദ്ധനേടിയിരുന്നു. മറക്കില്ല മണിപ്പൂര്‍ എന്ന തലക്കെട്ടോടുകൂടിയ ലേഖനത്തിലാണ്‌ കലാപ സമയത്തെ പ്രധാനമന്ത്രിയുടെ മൗനം ജനാധിപത്യ ബോധമുള്ളവർക്ക് മനസിലാകുമെന്ന വിമര്‍ശനവുമായി തൃശൂര്‍ അതിരൂപത രംഗത്തെത്തിയത്‌. മറ്റ് സംസ്ഥാനങ്ങളിൽ ദുരന്തങ്ങൾ സംഭവിക്കുമ്പോൾ ഓടിയെത്തുന്ന പ്രധാനമന്ത്രി മണിപ്പൂരിലേക്ക് തിരിഞ്ഞുനോക്കിയില്ലെന്നും ലേഖനം വിമര്‍ശിച്ചിരുന്നു. തൃശൂരിൽ പാർട്ടിക്ക് പറ്റിയ ആണുങ്ങൾ ഇല്ലാത്തതുകൊണ്ടാണോ ആണാകാൻ തൃശൂരിലേക്ക് വരുന്നതെന്ന്‌ സുരേഷ്‌ ഗോപിക്ക് നേരെ പരിഹാസം ചൊരിയുകയും ചെയ്‌തിരുന്നു.

ALSO READ: മറക്കില്ല മണിപ്പൂര്‍; പ്രധാനമന്ത്രിക്കും ബിജെപിക്കും സുരേഷ് ഗോപിക്കുമെതിരെ തൃശൂർ അതിരൂപത

അങ്ങ് മണിപ്പൂരിലും യുപിയിലും ഒന്നും നോക്കിയിരിക്കരുത്. അതൊക്കെ നോക്കാൻ അവിടെ ആണുങ്ങൾ ഉണ്ട് - തൃശൂരിനെ എടുക്കാൻ ആഗ്രഹിക്കുന്ന ഒരു ബിജെപി നേതാവ് സിനിമ ഡയലോഗ് പോലെ നടത്തിയ പ്രസ്‌താവന ഇതിന് തെളിവായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മണിപ്പൂർ കത്തിയെരിഞ്ഞപ്പോൾ ഈ ആണുങ്ങൾ എന്തെടുക്കുകയായിരുന്നു എന്ന് പ്രധാനമന്ത്രിയോടോ ബിജെപിയുടെ കേന്ദ്ര നേതൃത്വത്തോടോ ചോദിക്കാൻ ആണത്തമുണ്ടോ എന്നാണ് ജനം തിരിച്ചുചോദിക്കുന്നതെന്നും അതിരൂപത മുഖപത്രം ചൂണ്ടിക്കാട്ടിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.