ETV Bharat / state

കൈപ്പിടിയിലാകാതെ മൂന്നുതവണ, തളരാതെ പൊരുതി സിവിൽ സർവീസ് നേടി അശ്വതി

author img

By

Published : Sep 25, 2021, 3:29 PM IST

Updated : Sep 25, 2021, 3:51 PM IST

ആദ്യ മൂന്ന് ശ്രമങ്ങളില്‍ പ്രാഥമിക ഘട്ടം കടക്കാൻ കഴിഞ്ഞിരുന്നില്ല ; കഠിനാധ്വാനം കൈമുതലാക്കി ഒടുവില്‍ അശ്വതി വിജയതീരത്ത്

Ashwathy won civil service in fourth attempt  civil service  civil service exam result  മൂന്ന് തവണത്തെ പരാജയങ്ങളിലും തളരാതെ അശ്വതി പൊരുതി നേടിയത് സിവിൽ സർവീസ് മധുരം  സിവിൽ സർവീസ്  സിവിൽ സർവീസ് പരീക്ഷ
മൂന്ന് തവണത്തെ പരാജയങ്ങളിലും തളരാതെ അശ്വതി പൊരുതി നേടിയത് സിവിൽ സർവീസ് മധുരം

തിരുവനന്തപുരം : മൂന്ന് തവണ കൈപ്പിടിയിലാകാതെ വഴുതിപ്പോയിട്ടും നിരവധി പ്രതിസന്ധികൾ തടസമായി വന്നിട്ടും തളരാതെ കരിക്കകം സ്വദേശിനി അശ്വതി പൊരുതി നേടിയത് 15 വർഷമായി സ്വപ്നം കാണുന്ന സിവിൽ സർവീസ്.

കൈപ്പിടിയിലാകാതെ മൂന്നുതവണ, തളരാതെ പൊരുതി സിവിൽ സർവീസ് നേടി അശ്വതി

ആദ്യ മൂന്ന് ശ്രമങ്ങളിലും പ്രാഥമിക ഘട്ടം കടക്കാൻ കഴിയാതിരുന്നിട്ടും നാലാം തവണ വിജയം കൈവരിക്കാൻ കഴിഞ്ഞത് അശ്വതിയുടെ പോരാട്ട വീര്യവും കഠിനാധ്വാനവും മൂലമാണ്.

കരിക്കകത്ത് സർക്കാർ നൽകിയ രണ്ട് സെന്‍റിലെ വീട്ടിൽ നിന്നാണ് അശ്വതിയുടെ സ്വപ്‌ന സാക്ഷാത്കാരത്തിലേക്കുള്ള യാത്ര. നിർമാണ തൊഴിലാളിയായ പ്രേമ കുമാറിന്‍റെയും ശ്രീലതയുടെയും മകളാണ് അശ്വതി.

Also Read: കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് രാജിവച്ച് വിഎം സുധീരന്‍

മലയാളത്തിലാണ് അശ്വതി പരീക്ഷയെഴുതിയത്. സ്‌കൂൾ തലത്തിൽ കാവ്യകേളി മത്സരത്തിൽ പങ്കെടുത്തതിന്‍റെ പരിചയവും അറിവും മലയാളത്തിൽ പരീക്ഷയെഴുതാൻ ആത്മവിശ്വാസം നൽകി.

ഡെപ്യൂട്ടി തഹസിൽദാർ ആയിരുന്ന അമ്മാവനാണ് മുൻ ചീഫ് സെക്രട്ടറി നളിനി നെറ്റോയുടെ വിജയകഥകൾ പറഞ്ഞ് സിവിൽ സർവീസ് മോഹത്തിന് വിത്തിട്ടത്. പരിശീലനത്തിന് പണമില്ലാതെ വന്നപ്പോൾ കൂട്ടുകാരും ബന്ധുക്കളുമെല്ലാം സഹായിച്ചു.

ആത്മവിശ്വാസവും അധ്വാനവും കൈമുതലാക്കി താൻ നേടിയ വിജയം സാധാരണക്കാരായ നിരവധി കുട്ടികൾക്ക് പ്രചോദനമാകട്ടെയെന്നാണ് അശ്വതിയുടെ ആഗ്രഹം.

തിരുവനന്തപുരം : മൂന്ന് തവണ കൈപ്പിടിയിലാകാതെ വഴുതിപ്പോയിട്ടും നിരവധി പ്രതിസന്ധികൾ തടസമായി വന്നിട്ടും തളരാതെ കരിക്കകം സ്വദേശിനി അശ്വതി പൊരുതി നേടിയത് 15 വർഷമായി സ്വപ്നം കാണുന്ന സിവിൽ സർവീസ്.

കൈപ്പിടിയിലാകാതെ മൂന്നുതവണ, തളരാതെ പൊരുതി സിവിൽ സർവീസ് നേടി അശ്വതി

ആദ്യ മൂന്ന് ശ്രമങ്ങളിലും പ്രാഥമിക ഘട്ടം കടക്കാൻ കഴിയാതിരുന്നിട്ടും നാലാം തവണ വിജയം കൈവരിക്കാൻ കഴിഞ്ഞത് അശ്വതിയുടെ പോരാട്ട വീര്യവും കഠിനാധ്വാനവും മൂലമാണ്.

കരിക്കകത്ത് സർക്കാർ നൽകിയ രണ്ട് സെന്‍റിലെ വീട്ടിൽ നിന്നാണ് അശ്വതിയുടെ സ്വപ്‌ന സാക്ഷാത്കാരത്തിലേക്കുള്ള യാത്ര. നിർമാണ തൊഴിലാളിയായ പ്രേമ കുമാറിന്‍റെയും ശ്രീലതയുടെയും മകളാണ് അശ്വതി.

Also Read: കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് രാജിവച്ച് വിഎം സുധീരന്‍

മലയാളത്തിലാണ് അശ്വതി പരീക്ഷയെഴുതിയത്. സ്‌കൂൾ തലത്തിൽ കാവ്യകേളി മത്സരത്തിൽ പങ്കെടുത്തതിന്‍റെ പരിചയവും അറിവും മലയാളത്തിൽ പരീക്ഷയെഴുതാൻ ആത്മവിശ്വാസം നൽകി.

ഡെപ്യൂട്ടി തഹസിൽദാർ ആയിരുന്ന അമ്മാവനാണ് മുൻ ചീഫ് സെക്രട്ടറി നളിനി നെറ്റോയുടെ വിജയകഥകൾ പറഞ്ഞ് സിവിൽ സർവീസ് മോഹത്തിന് വിത്തിട്ടത്. പരിശീലനത്തിന് പണമില്ലാതെ വന്നപ്പോൾ കൂട്ടുകാരും ബന്ധുക്കളുമെല്ലാം സഹായിച്ചു.

ആത്മവിശ്വാസവും അധ്വാനവും കൈമുതലാക്കി താൻ നേടിയ വിജയം സാധാരണക്കാരായ നിരവധി കുട്ടികൾക്ക് പ്രചോദനമാകട്ടെയെന്നാണ് അശ്വതിയുടെ ആഗ്രഹം.

Last Updated : Sep 25, 2021, 3:51 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.