ETV Bharat / state

'അപര്‍ണ നേരിട്ടത് ക്രൂരമര്‍ദനം'; മർദിച്ചത് യുഡിഎസ്എഫ് പ്രവർത്തകരെന്ന് മുഖ്യമന്ത്രി

author img

By

Published : Dec 8, 2022, 2:01 PM IST

വയനാട് മേപ്പാടി പോളിടെക്‌നിക് കോളജിൽ എസ്എഫ്ഐ ജില്ല വൈസ് പ്രസിഡന്‍റ് അപർണ ഗൗരിയെ 30 ഓളം വിദ്യാർഥികൾ ചേർന്ന് മർദിച്ച സംഭവത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

മേപ്പാടി  Aparna Gauri was beaten by UDF workers  aparna gauri  aparna gauri attack case  pinarayi vijayan  kerala latest news  kerala local news  വയനാട്  പിണറായി വിജയൻ  അപർണ ഗൗരി  അപര്‍ണ നേരിട്ടത് ക്രൂരമര്‍ദ്ധനം  മുഖ്യമന്ത്രി
അപർണ ഗൗരി പിണറായി വിജയൻ

തിരുവനന്തപുരം: വയനാട് മേപ്പാടി സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളജില്‍ എസ്എഫ്‌ഐ നേതാവ് അപര്‍ണ ഗൗരിയെ അക്രമിച്ച സംഭവത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അക്രമം നടത്തിയത് യുഡിഎഫ് വിദ്യാര്‍ഥി സംഘടനകളിലെ പ്രവര്‍ത്തകരാണ്. ലഹരി സംഘങ്ങള്‍ക്കെതിരായ അപര്‍ണ ഗൗരിയുടെ നിലപാടാണ് ഈ ആക്രമണത്തിന് കാരണമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

30 ഓളം വരുന്ന യുഡിഎസ്എഫ് പ്രവര്‍ത്തകരായ വിദ്യാര്‍ഥി സംഘം അസഭ്യം പറയുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്‌തു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വസ്‌ത്രം വലിച്ചുകീറുകയും കഴുത്ത് ഞെരിക്കുകയും, തല ചുമരിലിടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്‌തു. ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്.

ലഹരി ഉപയോഗത്തിനുള്ള പണം കണ്ടെത്താന്‍ പലപ്പോഴും മയക്കുമരുന്നിന് അടിമകളായവര്‍ ക്രിമിനല്‍ സ്വഭാവമുള്ള പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വിദ്യാര്‍ഥി സംഘടന പ്രവര്‍ത്തകര്‍ മേപ്പാടി കോളജില്‍ ലഹരിക്കെതിരായ 'നോ ടു ഡ്രഗ്‌സ്' കാമ്പയിന്‍ ഏറ്റെടുത്തത്. ഇതിനിടെയാണ് കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘര്‍ഷമുണ്ടായത്.

എസ്എഫ്ഐയും പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകളുടെ കൂട്ടുകെട്ടായ യുഡിഎസ്എഫുമാണ് പ്രധാനമായും മത്സരരംഗത്തുണ്ടായിരുന്നത്. ട്രബിയോക്ക് എന്ന കൂട്ടായ്‌മ യുഡിഎസ്എഫിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ചെറിയ തോതില്‍ വിദ്യാര്‍ഥി സംഘടനകള്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടായി.

അവര്‍ക്കിടയിലേക്ക് നുഴഞ്ഞുകയറി ലഹരി ഉപയോഗിക്കുന്ന ചിലരുള്‍പ്പെട്ട സംഘം പ്രശ്‌നങ്ങള്‍ ഗുരുതരമാക്കുകയാണുണ്ടായത്. സംഘര്‍ഷങ്ങളില്‍ ഉള്‍പ്പെട്ട പ്രതികള്‍ മയക്കുമരുന്ന് ഇടപാടുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് വയനാട് നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്‌പി അന്വേഷണം നടത്തുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അപര്‍ണയെ മര്‍ദിച്ച സംഭവത്തില്‍ മേപ്പാടി പൊലീസ് ഐപിസി 143, 147, 149, 294 (ബി), 506 (1), 323, 354, 308 എന്നീ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം നടത്തുകയാണ്. പ്രതികളില്‍ ആറ് പേരെ അറസ്‌റ്റ് ചെയ്‌ത് റിമാന്‍ഡ് ചെയ്‌തിട്ടുണ്ട്.

വിദ്യാര്‍ഥി സംഘര്‍ഷങ്ങള്‍ക്കിടെ കോളജിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാര്‍ തകര്‍ത്തതിനും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഇന്‍സ്‌പെക്‌ടറെ മര്‍ദിച്ചതിനും എസ്എഫ്ഐ നേതാക്കളെ ആക്രമിച്ച സംഭവത്തിലും കോളജിലെ ബസിന്‍റെ ചില്ലുകള്‍ കല്ലെറിഞ്ഞ് തകര്‍ത്തതിനും മറ്റു അനുബന്ധ പ്രശ്‌നങ്ങളിലും മേപ്പാടി പൊലീസ് 10 കേസുകള്‍ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒആര്‍ കേളുവിന്‍റെ സബ്‌മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

Also read: എസ്എഫ്ഐ വനിത നേതാവിനെതിരായ ആക്രമണം; അപര്‍ണ ഗൗരിയെ കോഴിക്കോട്ടേക്ക് മാറ്റും

തിരുവനന്തപുരം: വയനാട് മേപ്പാടി സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളജില്‍ എസ്എഫ്‌ഐ നേതാവ് അപര്‍ണ ഗൗരിയെ അക്രമിച്ച സംഭവത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അക്രമം നടത്തിയത് യുഡിഎഫ് വിദ്യാര്‍ഥി സംഘടനകളിലെ പ്രവര്‍ത്തകരാണ്. ലഹരി സംഘങ്ങള്‍ക്കെതിരായ അപര്‍ണ ഗൗരിയുടെ നിലപാടാണ് ഈ ആക്രമണത്തിന് കാരണമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

30 ഓളം വരുന്ന യുഡിഎസ്എഫ് പ്രവര്‍ത്തകരായ വിദ്യാര്‍ഥി സംഘം അസഭ്യം പറയുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്‌തു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വസ്‌ത്രം വലിച്ചുകീറുകയും കഴുത്ത് ഞെരിക്കുകയും, തല ചുമരിലിടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്‌തു. ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്.

ലഹരി ഉപയോഗത്തിനുള്ള പണം കണ്ടെത്താന്‍ പലപ്പോഴും മയക്കുമരുന്നിന് അടിമകളായവര്‍ ക്രിമിനല്‍ സ്വഭാവമുള്ള പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വിദ്യാര്‍ഥി സംഘടന പ്രവര്‍ത്തകര്‍ മേപ്പാടി കോളജില്‍ ലഹരിക്കെതിരായ 'നോ ടു ഡ്രഗ്‌സ്' കാമ്പയിന്‍ ഏറ്റെടുത്തത്. ഇതിനിടെയാണ് കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘര്‍ഷമുണ്ടായത്.

എസ്എഫ്ഐയും പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകളുടെ കൂട്ടുകെട്ടായ യുഡിഎസ്എഫുമാണ് പ്രധാനമായും മത്സരരംഗത്തുണ്ടായിരുന്നത്. ട്രബിയോക്ക് എന്ന കൂട്ടായ്‌മ യുഡിഎസ്എഫിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ചെറിയ തോതില്‍ വിദ്യാര്‍ഥി സംഘടനകള്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടായി.

അവര്‍ക്കിടയിലേക്ക് നുഴഞ്ഞുകയറി ലഹരി ഉപയോഗിക്കുന്ന ചിലരുള്‍പ്പെട്ട സംഘം പ്രശ്‌നങ്ങള്‍ ഗുരുതരമാക്കുകയാണുണ്ടായത്. സംഘര്‍ഷങ്ങളില്‍ ഉള്‍പ്പെട്ട പ്രതികള്‍ മയക്കുമരുന്ന് ഇടപാടുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് വയനാട് നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്‌പി അന്വേഷണം നടത്തുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അപര്‍ണയെ മര്‍ദിച്ച സംഭവത്തില്‍ മേപ്പാടി പൊലീസ് ഐപിസി 143, 147, 149, 294 (ബി), 506 (1), 323, 354, 308 എന്നീ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം നടത്തുകയാണ്. പ്രതികളില്‍ ആറ് പേരെ അറസ്‌റ്റ് ചെയ്‌ത് റിമാന്‍ഡ് ചെയ്‌തിട്ടുണ്ട്.

വിദ്യാര്‍ഥി സംഘര്‍ഷങ്ങള്‍ക്കിടെ കോളജിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാര്‍ തകര്‍ത്തതിനും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഇന്‍സ്‌പെക്‌ടറെ മര്‍ദിച്ചതിനും എസ്എഫ്ഐ നേതാക്കളെ ആക്രമിച്ച സംഭവത്തിലും കോളജിലെ ബസിന്‍റെ ചില്ലുകള്‍ കല്ലെറിഞ്ഞ് തകര്‍ത്തതിനും മറ്റു അനുബന്ധ പ്രശ്‌നങ്ങളിലും മേപ്പാടി പൊലീസ് 10 കേസുകള്‍ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒആര്‍ കേളുവിന്‍റെ സബ്‌മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

Also read: എസ്എഫ്ഐ വനിത നേതാവിനെതിരായ ആക്രമണം; അപര്‍ണ ഗൗരിയെ കോഴിക്കോട്ടേക്ക് മാറ്റും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.