ETV Bharat / state

ചുഴലിക്കാറ്റ്: പത്തനംതിട്ടയില്‍ വ്യാപക നാശനഷ്ടം

author img

By

Published : Jul 14, 2021, 1:28 AM IST

ശക്തമായ ചുഴലിക്കാറ്റിൽ ജില്ലയിലെ വിവിധ സ്ഥാപനങ്ങളുടെ കെട്ടിടങ്ങള്‍, വീടുകള്‍ എന്നിവയ്ക്ക് കേടുപാടുകള്‍ സംഭവിക്കുകയും കൃഷി നശിക്കുകയും ചെയ്തു.

Widespread damage amid Cyclone in Pathanamthitta  Cyclone in Pathanamthitta  Widespread damage  ചുഴലിക്കാറ്റ്  പത്തനംതിട്ടയില്‍ വ്യാപക നാശനഷ്ടം  ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ട്ം  കൃഷി നശിച്ചു
ചുഴലിക്കാറ്റ്: പത്തനംതിട്ടയില്‍ വ്യാപക നാശനഷ്ടം

പത്തനംതിട്ട: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ആഞ്ഞുവീശിയ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ട്ം. ആളപായമില്ലെങ്കിലും നിരവധി വീടുകൾ പൂർണമായും നൂറുകണക്കിന് വീടുകൾ ഭാഗീകമായും നശിച്ചു. പലരും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ഏക്കർ കണക്കിന് കൃഷിയാണ് നശിച്ചത്.

റാന്നി, മല്ലപ്പള്ളി ഭാഗങ്ങളില്‍ വന്‍നാശനഷ്ടം

ആയിരകണക്കിന് മരങ്ങൾ കടപുഴകി. മരങ്ങൾ വീണു ഗതാഗതവും വൈദ്യതി ബന്ധവും തടസപ്പെട്ടു. ജില്ലയിലെ അഗ്നി രക്ഷാസേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. ചൊവ്വാഴ്ച രാവിലെ 8.30 ഓടെയാണ് ഏതാനും മിനുറ്റുകൾ മാത്രം വീശിയടിച്ച ശക്തമായ ചുഴലികാറ്റിൽ റാന്നി, മല്ലപ്പള്ളി ഉൾപ്പെടെ മേഖലകളിൽ വന്‍നാശനഷ്ടമുണ്ടായത്.

അയിരൂര്‍, തീയാടിക്കല്‍, പുത്തന്‍ ശബരിമല, തടിയൂര്‍, കടയാര്‍, തെള്ളിയൂര്‍ ഭാഗങ്ങളിലൽ കനത്ത നാശം വിതച്ചാണ്‌ കാറ്റ് കടന്നുപോയത്. മല്ലപ്പള്ളി താലൂക്കില്‍ മാത്രം 120 വീടുകള്‍ക്ക് നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്ക്. ഇതില്‍ മുപ്പതോളം വീടുകള്‍ പൂര്‍ണമായി തകർന്നു. വീടുകളുടെ നാശനഷ്ടം സംബന്ധിച്ച കണക്കെടുപ്പ് നടക്കുകയാണ്. നിരവധി കെട്ടിടങ്ങള്‍ക്കും നാശനഷ്ടമുണ്ടായി.

കെട്ടിടങ്ങള്‍ക്ക് കേടുപാട്, കൃഷി നശിച്ചു

പൊതുസ്ഥാപനങ്ങള്‍, ഓഫീസുകള്‍ എന്നിവയ്ക്കും കേടുപാടുകളുണ്ടായി. അയിരൂര്‍ ഗ്രാമപഞ്ചായത്തില്‍ മാത്രം അന്‍പത് വീടുകള്‍ ഭാഗികമായും മൂന്ന് വീടുകള്‍ പൂര്‍ണമായും തകര്‍ന്നതായാണ് പ്രാഥമിക വിവരം. ‌റബര്‍ മരങ്ങള്‍ വന്‍തോതില്‍ നശിച്ചു. നിരവധി തോട്ടങ്ങള്‍ പൂര്‍ണമായും നശിച്ചു. തേക്ക്, ആഞ്ഞിലി, പ്ലാവ്, മഹാഗണി ഉൾപ്പെടെ വന്‍മരങ്ങളും ഫലവൃക്ഷങ്ങളും കടപുഴകി.

മരങ്ങള്‍ കടപുഴകി വീണതിനെ തുടര്‍ന്ന് നിലച്ച വൈദ്യുതി വിതരണം പൂര്‍ണമായി പുനഃസ്ഥാപിക്കാന്‍ ദിവസങ്ങൾ വേണ്ടി വരും. പലഭാഗങ്ങളിലും വൈദ്യുതി ബന്ധം ഭാഗികമായി പുനഃസ്ഥാപിച്ചു വരികയാണ്. തിരുവല്ല - റാന്നി റോഡില്‍ കടയാര്‍ മുതല്‍ വെണ്ണിക്കുളം വരെയുള്ള ഭാഗങ്ങളില്‍ മണിക്കൂറുകളോളം ഗതാഗതതടസം ഉണ്ടായി. തിരുവല്ല, റാന്നി, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സംഘം എത്തിയാണ് മരങ്ങള്‍ മുറിച്ചുമാറ്റിയത്.

തകര്‍ന്നത് 25 വീടുകള്‍

ഉള്‍പ്രദേശങ്ങളിലേക്കുള്ള റോഡുകളിലെ ഗതാഗതതടസങ്ങൾ നീക്കി വരികയാണ്. അയിരൂര്‍ പഞ്ചായത്തിലെ അന്‍പത് വീടുകള്‍ ഭാഗികമായും മൂന്ന് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. പഞ്ചായത്തിലെ പുത്തന്‍ ശബരിമല, തടിയൂര്‍, കടയാര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് കാറ്റ് കൂടുതല്‍ നാശം വിതച്ചത്. കടയാറിലെ സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍റെ ഗോഡൗണ്‍ മരം വീണ് തകര്‍ന്നു. ‌

എഴുമറ്റൂര്‍ പഞ്ചായത്തിലും ചുഴലിക്കാറ്റ് വന്‍ നാശം വിതച്ചു. തെള്ളിയൂര്‍ മേഖലയിലാണ് ഏറെ നാശനഷ്ടം ഉണ്ടായത്. തെള്ളിയൂരിലെ തപാല്‍ ഓഫീസ് കെട്ടിടത്തിനടക്കം നാശനഷ്ടമുണ്ടായി. ഒട്ടേറെ വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. എഴുമറ്റൂര്‍ പഞ്ചായത്തിലെ ഏഴാംവാര്‍ഡില്‍ കരിക്കോട് - പുല്ലേലിമണ്ണ് പ്രദേശത്തെ 25 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു.

120 വീടുകള്‍ക്ക് നാശനഷ്ടം

പ്രദേശത്ത് വലിയ കൃഷി നാശവുമുണ്ടായി. തടിയൂര്‍ - ഏറാട്ടുപടി, വാളക്കുഴി, കടയാര്‍, ഇടയ്ക്കാട് പ്രദേശങ്ങളിലെ റോഡുകളില്‍ മരങ്ങള്‍ വീണ് ഗതാഗതം മുടങ്ങി. ‌തെള്ളിയൂര്‍ പി.എച്ച്‌.സിക്കും നാശനഷ്ടമുണ്ടായി. പ്രാഥമിക കണക്കുകളനുസരിച്ചു മല്ലപ്പള്ളി താലൂക്കിലെ 120 വീടുകള്‍ക്ക് നാശനഷ്ടം ഉണ്ടായി. ഇതില്‍ 11 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.

റവന്യു, പൊലീസ്, ഫയര്‍ഫോഴ്സ് വൈദ്യുതി വകുപ്പുകളിലെ സംഘം സംഭവസ്ഥലത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. പ്രമോദ് നാരായണ്‍ എം.എല്‍.എയും സ്ഥലം സന്ദര്‍ശിച്ചു.എ.ഡി.എം, ആര്‍.ഡി.ഒ, ഡെപ്യൂട്ടി കളക്ടര്‍ (ഡി.എം) എന്നിവരും സ്ഥലം സന്ദര്‍ശിച്ച്‌ സ്ഥിതഗതികള്‍ വിലയിരുത്തി. വീടുകൾക്കുണ്ടായ നാശനഷ്ടം കണക്കാക്കുന്നതിനായി രണ്ടുപേര്‍ വീതമുള്ള നാലു ടീമുകളെ നിയോഗിച്ചു.

ALSO READ: 'ലോട്ടറി വില കുറയ്ക്കണം' ; വില്‍പ്പന പ്രതിസന്ധിയിലെന്ന് വ്യാപാരികള്‍

പത്തനംതിട്ട: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ആഞ്ഞുവീശിയ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ട്ം. ആളപായമില്ലെങ്കിലും നിരവധി വീടുകൾ പൂർണമായും നൂറുകണക്കിന് വീടുകൾ ഭാഗീകമായും നശിച്ചു. പലരും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ഏക്കർ കണക്കിന് കൃഷിയാണ് നശിച്ചത്.

റാന്നി, മല്ലപ്പള്ളി ഭാഗങ്ങളില്‍ വന്‍നാശനഷ്ടം

ആയിരകണക്കിന് മരങ്ങൾ കടപുഴകി. മരങ്ങൾ വീണു ഗതാഗതവും വൈദ്യതി ബന്ധവും തടസപ്പെട്ടു. ജില്ലയിലെ അഗ്നി രക്ഷാസേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. ചൊവ്വാഴ്ച രാവിലെ 8.30 ഓടെയാണ് ഏതാനും മിനുറ്റുകൾ മാത്രം വീശിയടിച്ച ശക്തമായ ചുഴലികാറ്റിൽ റാന്നി, മല്ലപ്പള്ളി ഉൾപ്പെടെ മേഖലകളിൽ വന്‍നാശനഷ്ടമുണ്ടായത്.

അയിരൂര്‍, തീയാടിക്കല്‍, പുത്തന്‍ ശബരിമല, തടിയൂര്‍, കടയാര്‍, തെള്ളിയൂര്‍ ഭാഗങ്ങളിലൽ കനത്ത നാശം വിതച്ചാണ്‌ കാറ്റ് കടന്നുപോയത്. മല്ലപ്പള്ളി താലൂക്കില്‍ മാത്രം 120 വീടുകള്‍ക്ക് നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്ക്. ഇതില്‍ മുപ്പതോളം വീടുകള്‍ പൂര്‍ണമായി തകർന്നു. വീടുകളുടെ നാശനഷ്ടം സംബന്ധിച്ച കണക്കെടുപ്പ് നടക്കുകയാണ്. നിരവധി കെട്ടിടങ്ങള്‍ക്കും നാശനഷ്ടമുണ്ടായി.

കെട്ടിടങ്ങള്‍ക്ക് കേടുപാട്, കൃഷി നശിച്ചു

പൊതുസ്ഥാപനങ്ങള്‍, ഓഫീസുകള്‍ എന്നിവയ്ക്കും കേടുപാടുകളുണ്ടായി. അയിരൂര്‍ ഗ്രാമപഞ്ചായത്തില്‍ മാത്രം അന്‍പത് വീടുകള്‍ ഭാഗികമായും മൂന്ന് വീടുകള്‍ പൂര്‍ണമായും തകര്‍ന്നതായാണ് പ്രാഥമിക വിവരം. ‌റബര്‍ മരങ്ങള്‍ വന്‍തോതില്‍ നശിച്ചു. നിരവധി തോട്ടങ്ങള്‍ പൂര്‍ണമായും നശിച്ചു. തേക്ക്, ആഞ്ഞിലി, പ്ലാവ്, മഹാഗണി ഉൾപ്പെടെ വന്‍മരങ്ങളും ഫലവൃക്ഷങ്ങളും കടപുഴകി.

മരങ്ങള്‍ കടപുഴകി വീണതിനെ തുടര്‍ന്ന് നിലച്ച വൈദ്യുതി വിതരണം പൂര്‍ണമായി പുനഃസ്ഥാപിക്കാന്‍ ദിവസങ്ങൾ വേണ്ടി വരും. പലഭാഗങ്ങളിലും വൈദ്യുതി ബന്ധം ഭാഗികമായി പുനഃസ്ഥാപിച്ചു വരികയാണ്. തിരുവല്ല - റാന്നി റോഡില്‍ കടയാര്‍ മുതല്‍ വെണ്ണിക്കുളം വരെയുള്ള ഭാഗങ്ങളില്‍ മണിക്കൂറുകളോളം ഗതാഗതതടസം ഉണ്ടായി. തിരുവല്ല, റാന്നി, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സംഘം എത്തിയാണ് മരങ്ങള്‍ മുറിച്ചുമാറ്റിയത്.

തകര്‍ന്നത് 25 വീടുകള്‍

ഉള്‍പ്രദേശങ്ങളിലേക്കുള്ള റോഡുകളിലെ ഗതാഗതതടസങ്ങൾ നീക്കി വരികയാണ്. അയിരൂര്‍ പഞ്ചായത്തിലെ അന്‍പത് വീടുകള്‍ ഭാഗികമായും മൂന്ന് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. പഞ്ചായത്തിലെ പുത്തന്‍ ശബരിമല, തടിയൂര്‍, കടയാര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് കാറ്റ് കൂടുതല്‍ നാശം വിതച്ചത്. കടയാറിലെ സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍റെ ഗോഡൗണ്‍ മരം വീണ് തകര്‍ന്നു. ‌

എഴുമറ്റൂര്‍ പഞ്ചായത്തിലും ചുഴലിക്കാറ്റ് വന്‍ നാശം വിതച്ചു. തെള്ളിയൂര്‍ മേഖലയിലാണ് ഏറെ നാശനഷ്ടം ഉണ്ടായത്. തെള്ളിയൂരിലെ തപാല്‍ ഓഫീസ് കെട്ടിടത്തിനടക്കം നാശനഷ്ടമുണ്ടായി. ഒട്ടേറെ വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. എഴുമറ്റൂര്‍ പഞ്ചായത്തിലെ ഏഴാംവാര്‍ഡില്‍ കരിക്കോട് - പുല്ലേലിമണ്ണ് പ്രദേശത്തെ 25 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു.

120 വീടുകള്‍ക്ക് നാശനഷ്ടം

പ്രദേശത്ത് വലിയ കൃഷി നാശവുമുണ്ടായി. തടിയൂര്‍ - ഏറാട്ടുപടി, വാളക്കുഴി, കടയാര്‍, ഇടയ്ക്കാട് പ്രദേശങ്ങളിലെ റോഡുകളില്‍ മരങ്ങള്‍ വീണ് ഗതാഗതം മുടങ്ങി. ‌തെള്ളിയൂര്‍ പി.എച്ച്‌.സിക്കും നാശനഷ്ടമുണ്ടായി. പ്രാഥമിക കണക്കുകളനുസരിച്ചു മല്ലപ്പള്ളി താലൂക്കിലെ 120 വീടുകള്‍ക്ക് നാശനഷ്ടം ഉണ്ടായി. ഇതില്‍ 11 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.

റവന്യു, പൊലീസ്, ഫയര്‍ഫോഴ്സ് വൈദ്യുതി വകുപ്പുകളിലെ സംഘം സംഭവസ്ഥലത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. പ്രമോദ് നാരായണ്‍ എം.എല്‍.എയും സ്ഥലം സന്ദര്‍ശിച്ചു.എ.ഡി.എം, ആര്‍.ഡി.ഒ, ഡെപ്യൂട്ടി കളക്ടര്‍ (ഡി.എം) എന്നിവരും സ്ഥലം സന്ദര്‍ശിച്ച്‌ സ്ഥിതഗതികള്‍ വിലയിരുത്തി. വീടുകൾക്കുണ്ടായ നാശനഷ്ടം കണക്കാക്കുന്നതിനായി രണ്ടുപേര്‍ വീതമുള്ള നാലു ടീമുകളെ നിയോഗിച്ചു.

ALSO READ: 'ലോട്ടറി വില കുറയ്ക്കണം' ; വില്‍പ്പന പ്രതിസന്ധിയിലെന്ന് വ്യാപാരികള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.