ETV Bharat / state

ശബരിമലയില്‍ ഭക്തജനത്തിരക്കേറുന്നു; വാഹനപരിശോധന ശക്തമാക്കി - നിലക്കലിൽ വാഹന പരിശോധന

ശബരിമലയിൽ സർക്കാർ സംരക്ഷണത്തിൽ സ്ത്രീകളെ കയറ്റില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതി വിധിയിൽ അവ്യക്തത നിലനില്‍ക്കുന്നതിനാല്‍ യുവതീ പ്രവേശനം വേണ്ടെന്നാണ് സർക്കാർ നിലപാട്

നിലക്കലിൽ പരിശോധന ശക്തം
author img

By

Published : Nov 17, 2019, 1:29 PM IST

പത്തനംതിട്ട: ശബരിമലയിലെ യുവതീ പ്രവേശന വിധിയിൽ അവ്യക്തത നിലനിൽക്കെ നിലയ്ക്കൽ മുതൽ സന്നിധാനം വരെ സുരക്ഷ ശക്തമാക്കി. നിലയ്ക്കലിൽ എത്തുന്ന വാഹനങ്ങൾ പരിശോധിച്ചതിന് ശേഷം മാത്രമേ നിലയ്ക്കൽ ബേസ് ക്യാംപിലേക്കും പമ്പയിലേക്കും കടത്തിവിടുന്നുള്ളൂ. കെഎസ്ആർടിസി ഉൾപ്പടെയുള്ള വാഹനങ്ങളിൽ പൊലീസ് പരിശോധന നടത്തുന്നുണ്ട്. സംശയം തോന്നുന്ന ആളുകളുടെ ഐഡന്‍റിറ്റി കാർഡുകളും പരിശോധിക്കും. വനിത പൊലീസുകാരെയും പരിശോധനക്കായി നിയോഗിച്ചിട്ടുണ്ട്.

ഗതാഗത പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കുന്നതിനായി നിലയ്ക്കലാണ് തീർഥാടകരുടെ വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യം ഒരുക്കിയിരിക്കുന്നത്. നിലയ്ക്കലിൽ നിന്നും പമ്പ വരെ കെഎസ്ആർടിസി ബസുകൾ മാത്രമാണ് കടത്തിവിടുന്നത്. പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തിവിടില്ല. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ മൂന്ന് എസ്‌പിമാരുടെ നേതൃത്വത്തിൽ വനിത പൊലീസിനെ ഉൾപ്പെടെ വിന്യസിച്ചിരിക്കുകയാണ്.

യുവതീ പ്രവേശനത്തിലെ സുപ്രീംകോടതി വിധിയിൽ അവ്യക്തത നിലനിൽക്കുന്നെന്നും അതിനാൽ യുവതീ പ്രവേശനം വേണ്ടെന്നുമാണ് സർക്കാരിന് എജി നൽകിയ നിയമോപദേശം. അതേസമയം ഇന്നലെ ആന്ധ്രാ പ്രദേശിൽ നിന്ന് പമ്പയിലെത്തിയ യുവതികളെ പൊലീസ് മടക്കി അയച്ചിരുന്നു. വിധിക്ക് സ്റ്റേ ഇല്ലാത്ത സാഹചര്യത്തിൽ ക്ഷേത്ര ദർശനത്തിന് എത്തുമെന്ന് ആക്ടിവിസ്റ്റ് തൃപ്തി ദേശായി അറിയിച്ചിട്ടുണ്ട്.

പത്തനംതിട്ട: ശബരിമലയിലെ യുവതീ പ്രവേശന വിധിയിൽ അവ്യക്തത നിലനിൽക്കെ നിലയ്ക്കൽ മുതൽ സന്നിധാനം വരെ സുരക്ഷ ശക്തമാക്കി. നിലയ്ക്കലിൽ എത്തുന്ന വാഹനങ്ങൾ പരിശോധിച്ചതിന് ശേഷം മാത്രമേ നിലയ്ക്കൽ ബേസ് ക്യാംപിലേക്കും പമ്പയിലേക്കും കടത്തിവിടുന്നുള്ളൂ. കെഎസ്ആർടിസി ഉൾപ്പടെയുള്ള വാഹനങ്ങളിൽ പൊലീസ് പരിശോധന നടത്തുന്നുണ്ട്. സംശയം തോന്നുന്ന ആളുകളുടെ ഐഡന്‍റിറ്റി കാർഡുകളും പരിശോധിക്കും. വനിത പൊലീസുകാരെയും പരിശോധനക്കായി നിയോഗിച്ചിട്ടുണ്ട്.

ഗതാഗത പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കുന്നതിനായി നിലയ്ക്കലാണ് തീർഥാടകരുടെ വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യം ഒരുക്കിയിരിക്കുന്നത്. നിലയ്ക്കലിൽ നിന്നും പമ്പ വരെ കെഎസ്ആർടിസി ബസുകൾ മാത്രമാണ് കടത്തിവിടുന്നത്. പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തിവിടില്ല. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ മൂന്ന് എസ്‌പിമാരുടെ നേതൃത്വത്തിൽ വനിത പൊലീസിനെ ഉൾപ്പെടെ വിന്യസിച്ചിരിക്കുകയാണ്.

യുവതീ പ്രവേശനത്തിലെ സുപ്രീംകോടതി വിധിയിൽ അവ്യക്തത നിലനിൽക്കുന്നെന്നും അതിനാൽ യുവതീ പ്രവേശനം വേണ്ടെന്നുമാണ് സർക്കാരിന് എജി നൽകിയ നിയമോപദേശം. അതേസമയം ഇന്നലെ ആന്ധ്രാ പ്രദേശിൽ നിന്ന് പമ്പയിലെത്തിയ യുവതികളെ പൊലീസ് മടക്കി അയച്ചിരുന്നു. വിധിക്ക് സ്റ്റേ ഇല്ലാത്ത സാഹചര്യത്തിൽ ക്ഷേത്ര ദർശനത്തിന് എത്തുമെന്ന് ആക്ടിവിസ്റ്റ് തൃപ്തി ദേശായി അറിയിച്ചിട്ടുണ്ട്.

Intro:


Body:ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രിം കോടതി വിധിയിൽ അവ്യക്തത നിലനിൽക്കുന്ന സാഹചര്യത്തിൽ ശക്തമായ സുരക്ഷ യാ ണ് നിലയ്ക്കൽ മുതൽ സന്നിധാനം വരെ ഏർപ്പെടുത്തിയിരിക്കുന്നത്.

നിലയ്ക്കലിൽ എത്തുന്ന വാഹനങ്ങൾ പരിശോധിച്ചതിന് ശേഷം മാത്രമേ നിലയ്ക്കൽ ബേസ് ക്യാംപിലേക്കും പമ്പയിലേക്കും കടത്തിവിടുകയുള്ളൂ. കെ എസ് ആർ ടി സി ഉൾപ്പടെയുള്ള വാഹനങ്ങളിൽ കയറി പൊലിസ് പരിശോധിക്കുന്നുണ്ട്. സംശയം തോന്നുന്ന ആളുകളുടെ ഐഡിൻ റിറ്റി കാർഡ് ഉൾപ്പടെയാണ് പരിശോധിക്കുന്നത്. വനിത പൊലീസുകാരെയും പരിശോധനയ്ക്കായി നിയോഗിച്ചിട്ടുണ്ട്.

ഗതാഗത പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കുന്നതിനായി നിലയ്ക്കലാണ് തീർത്ഥാടകരുടെ വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം ഒരുക്കിയിരിക്കുന്നത്.
നിലയ്ക്കലിൽ നിന്നും പമ്പ വരെ കെ എസ് ആർ ടി സി ബസുകൾ മാത്രമാണ് കടത്തിവിടുന്നത്.
പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തിവിടില്ല.

നിലയ്ക്കൽ പമ്പ സന്നിധാനം എന്നിവിടങ്ങളിൽ മൂന്ന് എസ്പിമാരുടെ നേതൃത്വത്തിലും പരിസര പ്രദേശങ്ങളിലും വനിത പൊലീസ് ഉൾപ്പടെയുള്ളവരെ വിന്യസിച്ചിട്ടുണ്ട്


Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.