ETV Bharat / state

മണ്ഡല മകരവിളക്ക്; സന്നിധാനത്തെ ഭക്തിസാന്ദ്രമാക്കി പൊലീസ് സേനയുടെ കർപ്പൂരാഴി

ദീപാരാധനയ്ക്ക് ശേഷം 6.35ന് കൊടിമരത്തിന് താഴെ ക്ഷേത്ര തന്ത്രി കണ്‌ഠര് രാജീവര് കർപ്പൂരാഴിയ്ക്ക് അഗ്നി പകർന്നു.

author img

By

Published : Dec 24, 2022, 11:06 AM IST

karpoorazhi  karpoorazhi of police force  sabarimala  sabarimala puja  sabarimala latest news  latest news today  മണ്ഡല മകരവിളക്ക്  പൊലീസ് സേനയുടെ കർപ്പൂരാഴി  കർപ്പൂരാഴി  കണ്‌ഠര് രാജീവര്  പതിനെട്ടാം പടി  ശബരിമല  ശബരിമല പൂജ  ശബരിമല ചടങ്ങുകള്‍  ശബരിമല ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
മണ്ഡല മകരവിളക്ക്; സന്നിധാനത്തെ ഭക്തിസാന്ദ്രമാക്കി പൊലീസ് സേനയുടെ കർപ്പൂരാഴി
മണ്ഡല മകരവിളക്ക്; സന്നിധാനത്തെ ഭക്തിസാന്ദ്രമാക്കി പൊലീസ് സേനയുടെ കർപ്പൂരാഴി

പത്തനംതിട്ട: ശബരിമല മണ്ഡല മഹോത്സവത്തിന്‍റെ ഭാഗമായി ശനിയാഴ്‌ച സന്നിധാനത്തു സേവനമുനഷ്‌ഠിക്കുന്ന പൊലീസ് സേന ഉദ്യോഗസ്ഥരുടെ കർപ്പൂരാഴി ഘോഷയാത്ര ഭക്തിസാന്ദ്രമായി. ദീപാരാധനയ്ക്ക് ശേഷം 6.35ന് കൊടിമരത്തിന് താഴെ ക്ഷേത്ര തന്ത്രി കണ്‌ഠര് രാജീവര് കർപ്പൂരാഴിയ്ക്ക് അഗ്നി പകർന്നു. തുടർന്നു പുലിവാഹനമേറിയ അയ്യപ്പന്‍റെയും ദേവതകളുടേയും കാവടിയാട്ടത്തിന്‍റെയും വിളക്കാട്ടത്തിന്‍റെയും മയിലാട്ടത്തിന്‍റെയും അകടമ്പടിയോടെ ആരംഭിച്ച കർപ്പൂരാഴി ഘോഷയാത്ര മാളികപ്പുറം ക്ഷേത്രസന്നിധിയിലും തുടർന്ന് നടപ്പന്തലിലും എത്തി.

പതിനെട്ടാം പടിയ്ക്കുതാഴെ ഘോഷയാത്ര സമാപിച്ചു. പുലിപ്പുറത്തേറിയ മണികണ്‌ഠൻ, പന്തളരാജാവ്, വെളിച്ചപ്പാട്, വാവർ സ്വാമി, പരമശിവൻ, പാർവതി, സുബ്രഹ്മണ്യൻ, ഗണപതി, മഹിഷി, ഗരുഡൻ തുടങ്ങിയ ദേവതാവേഷങ്ങളും വാദ്യമേളങ്ങളും വർണക്കാവടികളും അണിനിരന്ന ഘോഷയാത്ര വൈകിട്ട് സന്നിധാനത്തു തടിച്ചുകൂടിയ ഭക്തസഹസ്രങ്ങൾക്ക് ഉത്സവക്കാഴ്ചയായി. സന്നിധാനം പൊലീസ് സ്പെഷ്യൽ ഓഫിസർ ആർ. ആനന്ദ്, അസിസ്റ്റന്‍റ് സ്‌പെഷൽ ഓഫീസർ പി. നിതിൻ രാജ്, ഡിവൈ.എസ്.പിമാരായ സി.പി. അശോകൻ, പി.കെ. ശിവൻകുട്ടി, കെ.ഐ. സജിമോൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ശബരിമലയിൽ ചുമതലയുള്ള വിവിധ വകുപ്പുകളിലെ ജീവനക്കാർ ഘോഷയാത്രയിൽ പങ്കെടുത്തു.


ശബരിമലയിലെ നാളത്തെ (24.12.2022) ചടങ്ങുകൾ

പുലർച്ചെ 2.30ന് പള്ളി ഉണർത്തൽ
3 00- നട തുറക്കൽ- നിർമ്മാല്യം
3.05 ന് -അഭിഷേകം
3.30 ന് -ഗണപതി ഹോമം
3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 12.15 വരെയും നെയ്യഭിഷേകം
6 മണിക്ക്- അഷ്‌ടാഭിഷേകം ആരംഭിക്കും.
7.30 ന് -ഉഷപൂജ
12.30ന്-25 കലശാഭിഷേകം
12.45 ന്- കളഭാഭിഷേകം
1 മണിക്ക്- ഉച്ചപൂജ
1.30ന്- ക്ഷേത്രനട അടയ്ക്കൽ
വൈകുന്നേരം 3 മണിക്ക്- ക്ഷേത്രനട തുറക്കും
6.30ന്- ദീപാരാധന
7 മണിമുതൽ- പുഷ്‌പാഭിഷേകം
9.30 മണിക്ക് - അത്താഴപൂജ
11.20ന് -ഹരിവരാസനം സങ്കീർത്തനം പാടി 11.30 ന് ശ്രീകോവിൽ നട അടയ്ക്കും.

മണ്ഡല മകരവിളക്ക്; സന്നിധാനത്തെ ഭക്തിസാന്ദ്രമാക്കി പൊലീസ് സേനയുടെ കർപ്പൂരാഴി

പത്തനംതിട്ട: ശബരിമല മണ്ഡല മഹോത്സവത്തിന്‍റെ ഭാഗമായി ശനിയാഴ്‌ച സന്നിധാനത്തു സേവനമുനഷ്‌ഠിക്കുന്ന പൊലീസ് സേന ഉദ്യോഗസ്ഥരുടെ കർപ്പൂരാഴി ഘോഷയാത്ര ഭക്തിസാന്ദ്രമായി. ദീപാരാധനയ്ക്ക് ശേഷം 6.35ന് കൊടിമരത്തിന് താഴെ ക്ഷേത്ര തന്ത്രി കണ്‌ഠര് രാജീവര് കർപ്പൂരാഴിയ്ക്ക് അഗ്നി പകർന്നു. തുടർന്നു പുലിവാഹനമേറിയ അയ്യപ്പന്‍റെയും ദേവതകളുടേയും കാവടിയാട്ടത്തിന്‍റെയും വിളക്കാട്ടത്തിന്‍റെയും മയിലാട്ടത്തിന്‍റെയും അകടമ്പടിയോടെ ആരംഭിച്ച കർപ്പൂരാഴി ഘോഷയാത്ര മാളികപ്പുറം ക്ഷേത്രസന്നിധിയിലും തുടർന്ന് നടപ്പന്തലിലും എത്തി.

പതിനെട്ടാം പടിയ്ക്കുതാഴെ ഘോഷയാത്ര സമാപിച്ചു. പുലിപ്പുറത്തേറിയ മണികണ്‌ഠൻ, പന്തളരാജാവ്, വെളിച്ചപ്പാട്, വാവർ സ്വാമി, പരമശിവൻ, പാർവതി, സുബ്രഹ്മണ്യൻ, ഗണപതി, മഹിഷി, ഗരുഡൻ തുടങ്ങിയ ദേവതാവേഷങ്ങളും വാദ്യമേളങ്ങളും വർണക്കാവടികളും അണിനിരന്ന ഘോഷയാത്ര വൈകിട്ട് സന്നിധാനത്തു തടിച്ചുകൂടിയ ഭക്തസഹസ്രങ്ങൾക്ക് ഉത്സവക്കാഴ്ചയായി. സന്നിധാനം പൊലീസ് സ്പെഷ്യൽ ഓഫിസർ ആർ. ആനന്ദ്, അസിസ്റ്റന്‍റ് സ്‌പെഷൽ ഓഫീസർ പി. നിതിൻ രാജ്, ഡിവൈ.എസ്.പിമാരായ സി.പി. അശോകൻ, പി.കെ. ശിവൻകുട്ടി, കെ.ഐ. സജിമോൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ശബരിമലയിൽ ചുമതലയുള്ള വിവിധ വകുപ്പുകളിലെ ജീവനക്കാർ ഘോഷയാത്രയിൽ പങ്കെടുത്തു.


ശബരിമലയിലെ നാളത്തെ (24.12.2022) ചടങ്ങുകൾ

പുലർച്ചെ 2.30ന് പള്ളി ഉണർത്തൽ
3 00- നട തുറക്കൽ- നിർമ്മാല്യം
3.05 ന് -അഭിഷേകം
3.30 ന് -ഗണപതി ഹോമം
3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 12.15 വരെയും നെയ്യഭിഷേകം
6 മണിക്ക്- അഷ്‌ടാഭിഷേകം ആരംഭിക്കും.
7.30 ന് -ഉഷപൂജ
12.30ന്-25 കലശാഭിഷേകം
12.45 ന്- കളഭാഭിഷേകം
1 മണിക്ക്- ഉച്ചപൂജ
1.30ന്- ക്ഷേത്രനട അടയ്ക്കൽ
വൈകുന്നേരം 3 മണിക്ക്- ക്ഷേത്രനട തുറക്കും
6.30ന്- ദീപാരാധന
7 മണിമുതൽ- പുഷ്‌പാഭിഷേകം
9.30 മണിക്ക് - അത്താഴപൂജ
11.20ന് -ഹരിവരാസനം സങ്കീർത്തനം പാടി 11.30 ന് ശ്രീകോവിൽ നട അടയ്ക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.