ETV Bharat / state

ആദ്യ ത്രികോണപ്പോരില്‍ ഇളകി മറിഞ്ഞ് കോന്നിയുടെ രാഷ്ട്രീയമനസ്

പോളിങ് ബൂത്തിലേക്ക് നീങ്ങാൻ മണിക്കൂറുകള്‍ മാത്രം ശേഷിക്കുമ്പോള്‍, കോന്നിയില്‍ അവസാനവട്ട കണക്ക് കൂട്ടലിലാണ് മുന്നണികളെല്ലാം. ഇഞ്ചോടിഞ്ച് പ്രചാരണം നടത്തിയ മണ്ഡലത്തിൽ വിധി അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ.

author img

By

Published : Oct 20, 2019, 2:59 PM IST

കോന്നിയുടെ മനസ് ആർക്കൊപ്പം ?

പിറവികൊണ്ട കാലം മുതൽ കോണ്‍ഗ്രസിനോട് കൂറു പുലർത്തുന്ന മണ്ഡലമാണ് കോന്നി. കഴിഞ്ഞ 23 വർഷമായി യുഡിഎഫിന്‍റെ കോട്ട. 1965 ൽ രൂപം കൊണ്ട മണ്ഡലം 96 വരെ ഇടതു വലതു മുന്നണികളെ മാറി മാറി തുണച്ചെങ്കിൽ, 96 മുതൽ മണ്ഡലം വലത്തിനൊപ്പം മാത്രമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയില്‍ യുഡിഎഫിന് ഒപ്പം നിന്ന ഒരേ ഒരു മണ്ഡലവും കോന്നി തന്നെ. മലയോര മേഖലയായ കോന്നിയിൽ ഇടതുപക്ഷ തൊഴിലാളി സംഘടനകൾക്ക് ഏറെ സ്വാധീനമുണ്ട്. എന്നാൽ ഈ ആധിപത്യം തെരഞ്ഞെടുപ്പുകളിൽ ഇടതിനെ തുണച്ചിട്ടില്ല. നാല് തവണ മാത്രമാണ് ഇടതിന് കോന്നി കീഴടക്കാൻ സാധിച്ചിട്ടുള്ളത്.

വലിയ അവകാശ വാദങ്ങൾ ഉന്നയിക്കാൻ ഇല്ലെങ്കിലും 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് എത്തിയപ്പോൾ വലിയ വോട്ടു വർധന കോന്നി എൻഡിഎയ്ക്ക് നൽകി എന്നതും ശ്രദ്ധേയമാണ്. കോന്നി, അരുവാപ്പുലം, മലയാലപ്പുഴ, പ്രമാടം, മൈലപ്ര, തണ്ണിത്തോട് ,ചിറ്റാർ, സീതത്തോട്, കലഞ്ഞൂർ എന്നീ പഞ്ചായത്തുകളും, അടൂർ താലൂക്കിലെ ഏനാദിമംഗലം പഞ്ചായത്തും അടങ്ങുന്നതാണ് കോന്നി നിയമസഭാമണ്ഡലം.

assembly election 2019  konni constituency  കോന്നി  ഉപതെരഞ്ഞെടുപ്പ് 2019
2016 ലെ മുന്നണികളുടെ വോട്ട് നില



1996 മുതൽ തുടരുന്ന ആധിപത്യം ഇത്തവണയും നിലനിർത്താം എന്ന ഉറച്ച വിശ്വാവസത്തിലാണ് മണ്ഡലത്തിലെ യുഡിഎഫ് ക്യാമ്പ്. എന്നാൽ 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടു വർധനയില്‍ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാകാത്തത് മുന്നണിയ്ക്ക് ആശങ്ക ഉണ്ടാക്കുന്നു, പി മോഹൻരാജിന്‍റെ സ്ഥാനാർഥിത്വത്തിൽ ഇടഞ്ഞ എസ്എൻഡിപി നിലപാടും മണ്ഡലത്തിൽ യുഡിഎഫിന് തിരിച്ചടിയാണ്. പണി പൂർത്തിയാകുന്ന മെഡിക്കൽ കോളേജ് ഉൾപ്പടെയുള്ള വികസനങ്ങൾ ചൂണ്ടിക്കാട്ടിയാണ് മണ്ഡലത്തിലെ വലത് പ്രചാരണം. ശബരിമല വിഷയം മുൻനിർത്തി, ഇടത് , എൻഡിഎ മുന്നണികളെ കടന്നാക്രമിക്കാനും വലത് ക്യാമ്പ് മറന്നില്ല.

assembly election 2019  konni constituency  കോന്നി  ഉപതെരഞ്ഞെടുപ്പ് 2019
2006 മുതൽ 2016 വരെയുളള വോട്ടിങ് ശതമാനം

96 ൽ നഷ്ടപെട്ട മണ്ഡലം തിരിച്ചു പിടിക്കുക എന്നതിലപ്പുറം , മറ്റൊരു ലക്ഷ്യവും മണ്ഡലത്തിൽ ഇടതിനില്ല. ഡിവൈഎഫ്ഐ സംസ്ഥാന ഉപാധ്യക്ഷൻ ജനീഷ് കുമാർ മണ്ഡലത്തിലെ പരിചിത മുഖമാണ് എന്നത് ഇടതിന് ആശ്വാസം നൽകുന്ന ഘടകമാണ്. യുഡിഎഫ്, എൻഡിഎ സ്ഥാനാർഥികൾ മണ്ഡലത്തിന് പുറത്തു നിന്നുള്ളവരാണ് എന്നത് പ്രചാര വേളയിൽ തന്നെ എൽഡിഎഫ് പലകുറി ആവർത്തിച്ചു. മണ്ഡലത്തിലെ ഇടതുപക്ഷ തൊഴിലാളി സംഘടനകളുടെ പിന്തുണ കൂടി ലഭിച്ചാല്‍ ഇത്തവണ മണ്ഡലം പിടിക്കാം എന്ന് എല്‍ഡിഎഫ് കണക്കു കൂട്ടുന്നു. ഏറ്റവും അവസാനം നടന്ന പാല ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് കുത്തകയായിരുന്ന പാലാ തകർന്നതും മാറ്റം സാധ്യമെന്ന പ്രതീക്ഷ തന്നെയാണ് മുന്നണിക്ക് നൽകുന്നത്.

assembly election 2019  konni constituency  കോന്നി  ഉപതെരഞ്ഞെടുപ്പ് 2019
കോന്നിയുടെ മനസ് ആർക്കൊപ്പം ?

ശബരിമല വിഷയം മുൻ നിർത്തി തന്നെയാണ് മണ്ഡലത്തിൽ എൻഡിഎ പ്രചാരണം ശക്തമാക്കിയത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ കോന്നി മണ്ഡലത്തിൽ ഉണ്ടായ വലിയ വോട്ട് വർധനയും മുന്നണിക്ക് പ്രതീക്ഷ നൽകുന്നു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്‍റെ സ്ഥാനാർഥിത്വം കൂടിയായപ്പോൾ കോന്നി പിടിക്കാമെന്ന വലിയ പ്രതീക്ഷയാണ് എൻഡിഎ പുലർത്തുന്നത്.

സാമുദായിക ഘടകങ്ങൾ , ഏറെയുള്ള മണ്ഡലത്തിൽ ശബരിമല തനെയാണ് , യുഡിഎഫ് , എൻഡിഎ മുന്നണികൾ പ്രധാന പ്രചാരണ ആയുധമാക്കിയത്. കാർഷിക പ്രശ്നങ്ങൾക്ക് പ്രധാന്യമുള്ള മണ്ഡലത്തിൽ , വികസനത്തിനൊപ്പം കാർഷിക പ്രതിസന്ധികളും വോട്ടു ബാങ്കുകളെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

പിറവികൊണ്ട കാലം മുതൽ കോണ്‍ഗ്രസിനോട് കൂറു പുലർത്തുന്ന മണ്ഡലമാണ് കോന്നി. കഴിഞ്ഞ 23 വർഷമായി യുഡിഎഫിന്‍റെ കോട്ട. 1965 ൽ രൂപം കൊണ്ട മണ്ഡലം 96 വരെ ഇടതു വലതു മുന്നണികളെ മാറി മാറി തുണച്ചെങ്കിൽ, 96 മുതൽ മണ്ഡലം വലത്തിനൊപ്പം മാത്രമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയില്‍ യുഡിഎഫിന് ഒപ്പം നിന്ന ഒരേ ഒരു മണ്ഡലവും കോന്നി തന്നെ. മലയോര മേഖലയായ കോന്നിയിൽ ഇടതുപക്ഷ തൊഴിലാളി സംഘടനകൾക്ക് ഏറെ സ്വാധീനമുണ്ട്. എന്നാൽ ഈ ആധിപത്യം തെരഞ്ഞെടുപ്പുകളിൽ ഇടതിനെ തുണച്ചിട്ടില്ല. നാല് തവണ മാത്രമാണ് ഇടതിന് കോന്നി കീഴടക്കാൻ സാധിച്ചിട്ടുള്ളത്.

വലിയ അവകാശ വാദങ്ങൾ ഉന്നയിക്കാൻ ഇല്ലെങ്കിലും 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് എത്തിയപ്പോൾ വലിയ വോട്ടു വർധന കോന്നി എൻഡിഎയ്ക്ക് നൽകി എന്നതും ശ്രദ്ധേയമാണ്. കോന്നി, അരുവാപ്പുലം, മലയാലപ്പുഴ, പ്രമാടം, മൈലപ്ര, തണ്ണിത്തോട് ,ചിറ്റാർ, സീതത്തോട്, കലഞ്ഞൂർ എന്നീ പഞ്ചായത്തുകളും, അടൂർ താലൂക്കിലെ ഏനാദിമംഗലം പഞ്ചായത്തും അടങ്ങുന്നതാണ് കോന്നി നിയമസഭാമണ്ഡലം.

assembly election 2019  konni constituency  കോന്നി  ഉപതെരഞ്ഞെടുപ്പ് 2019
2016 ലെ മുന്നണികളുടെ വോട്ട് നില



1996 മുതൽ തുടരുന്ന ആധിപത്യം ഇത്തവണയും നിലനിർത്താം എന്ന ഉറച്ച വിശ്വാവസത്തിലാണ് മണ്ഡലത്തിലെ യുഡിഎഫ് ക്യാമ്പ്. എന്നാൽ 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടു വർധനയില്‍ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാകാത്തത് മുന്നണിയ്ക്ക് ആശങ്ക ഉണ്ടാക്കുന്നു, പി മോഹൻരാജിന്‍റെ സ്ഥാനാർഥിത്വത്തിൽ ഇടഞ്ഞ എസ്എൻഡിപി നിലപാടും മണ്ഡലത്തിൽ യുഡിഎഫിന് തിരിച്ചടിയാണ്. പണി പൂർത്തിയാകുന്ന മെഡിക്കൽ കോളേജ് ഉൾപ്പടെയുള്ള വികസനങ്ങൾ ചൂണ്ടിക്കാട്ടിയാണ് മണ്ഡലത്തിലെ വലത് പ്രചാരണം. ശബരിമല വിഷയം മുൻനിർത്തി, ഇടത് , എൻഡിഎ മുന്നണികളെ കടന്നാക്രമിക്കാനും വലത് ക്യാമ്പ് മറന്നില്ല.

assembly election 2019  konni constituency  കോന്നി  ഉപതെരഞ്ഞെടുപ്പ് 2019
2006 മുതൽ 2016 വരെയുളള വോട്ടിങ് ശതമാനം

96 ൽ നഷ്ടപെട്ട മണ്ഡലം തിരിച്ചു പിടിക്കുക എന്നതിലപ്പുറം , മറ്റൊരു ലക്ഷ്യവും മണ്ഡലത്തിൽ ഇടതിനില്ല. ഡിവൈഎഫ്ഐ സംസ്ഥാന ഉപാധ്യക്ഷൻ ജനീഷ് കുമാർ മണ്ഡലത്തിലെ പരിചിത മുഖമാണ് എന്നത് ഇടതിന് ആശ്വാസം നൽകുന്ന ഘടകമാണ്. യുഡിഎഫ്, എൻഡിഎ സ്ഥാനാർഥികൾ മണ്ഡലത്തിന് പുറത്തു നിന്നുള്ളവരാണ് എന്നത് പ്രചാര വേളയിൽ തന്നെ എൽഡിഎഫ് പലകുറി ആവർത്തിച്ചു. മണ്ഡലത്തിലെ ഇടതുപക്ഷ തൊഴിലാളി സംഘടനകളുടെ പിന്തുണ കൂടി ലഭിച്ചാല്‍ ഇത്തവണ മണ്ഡലം പിടിക്കാം എന്ന് എല്‍ഡിഎഫ് കണക്കു കൂട്ടുന്നു. ഏറ്റവും അവസാനം നടന്ന പാല ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് കുത്തകയായിരുന്ന പാലാ തകർന്നതും മാറ്റം സാധ്യമെന്ന പ്രതീക്ഷ തന്നെയാണ് മുന്നണിക്ക് നൽകുന്നത്.

assembly election 2019  konni constituency  കോന്നി  ഉപതെരഞ്ഞെടുപ്പ് 2019
കോന്നിയുടെ മനസ് ആർക്കൊപ്പം ?

ശബരിമല വിഷയം മുൻ നിർത്തി തന്നെയാണ് മണ്ഡലത്തിൽ എൻഡിഎ പ്രചാരണം ശക്തമാക്കിയത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ കോന്നി മണ്ഡലത്തിൽ ഉണ്ടായ വലിയ വോട്ട് വർധനയും മുന്നണിക്ക് പ്രതീക്ഷ നൽകുന്നു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്‍റെ സ്ഥാനാർഥിത്വം കൂടിയായപ്പോൾ കോന്നി പിടിക്കാമെന്ന വലിയ പ്രതീക്ഷയാണ് എൻഡിഎ പുലർത്തുന്നത്.

സാമുദായിക ഘടകങ്ങൾ , ഏറെയുള്ള മണ്ഡലത്തിൽ ശബരിമല തനെയാണ് , യുഡിഎഫ് , എൻഡിഎ മുന്നണികൾ പ്രധാന പ്രചാരണ ആയുധമാക്കിയത്. കാർഷിക പ്രശ്നങ്ങൾക്ക് പ്രധാന്യമുള്ള മണ്ഡലത്തിൽ , വികസനത്തിനൊപ്പം കാർഷിക പ്രതിസന്ധികളും വോട്ടു ബാങ്കുകളെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

Intro:Body:

കോന്നിയുടെ മനസ് ആർക്കൊപ്പം ? 



കോന്നിയുടെ ജനവിധി പോളിങ് ബൂത്തിലേക്ക് നീങ്ങാൻ മണിക്കൂറുകള്‍ മാത്രം ശേഷിക്കുമ്പോള്‍, അവസാനവട്ട കണക്ക് കൂട്ടലിലാണ് മുന്നണികളെല്ലാം. ഇഞ്ചോട് ഇഞ്ച് പ്രചാരണം നടത്തിയ മണ്ഡലത്തിൽ വിധി അനുകൂലമാകുമെന്ന പ്രതീക്ഷയിൽ തന്നെയാണ് മുന്നണികളെല്ലാം. 

പിറവികൊണ്ട കാലം മുതൽ കോണ്‍ഗ്രസിനോട് ഏറെ കൂറു പുലർത്തുന്ന മണ്ഡലമാണ് കോന്നി. കഴിഞ്ഞ 23 വർഷമായി  യുഡിഎഫിന്റെ കോട്ട. 1965 ൽ രൂപം കൊണ്ട മണ്ഡലം 96 വരെ ഇടതു വലതു മുന്നണികളെ മാറി മാറി തുണച്ചെങ്കിൽ, 96 മുതൽ മണ്ഡലം വലത്തിനൊപ്പം മാത്രമാണ്. ജില്ലയിലെ യുഡിഎഫിന്റ ഒരേ ഒരു മണ്ഡലവും കോന്നി തന്നെ. മലയോര മേഖലയായ കോന്നിയിൽ ഇടതുപക്ഷ തൊഴിലാളി സംഘടനകൾക്കും ഏറെ സ്വാധീനമുണ്ട്. എന്നാൽ ഈ ആധിപത്യം തെരഞ്ഞെടുപ്പുകളിൽ ഇടതിനെ തുണച്ചിട്ടില്ല. 4 തവണ മാത്രമാണ് ഇടതിന് കോന്നി കീഴടക്കാൻ സാധിച്ചിട്ടുള്ളത്.വലിയ അവകാശ വാദങ്ങൾ ഉന്നയിക്കാൻ ഇല്ലെങ്കിലും 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നിന്നും , 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് എത്തിയപ്പോൾ വലിയ വോട്ടു വർധന കോന്നി എൻഡിഎ യ്ക്ക് നൽകി എന്നതും ശ്രദ്ധേയമാണ്. കോന്നി, അരുവാപ്പുലം, മലയാലപ്പുഴ, പ്രമാടം, മൈലപ്ര,തണ്ണിത്തോട് ,ചിറ്റാർ, സീതത്തോട് കലഞ്ഞൂർ എന്നീ പഞ്ചായത്തുകളും, അടൂർ താലൂക്കിലെ ഏനാദിമംഗലം, പഞ്ചായത്തും അടങ്ങുന്നതാണ് കോന്നി നിയമസഭാമണ്ഡലം.



1996 മുതൽ തുടരുന്ന ആധിപത്യം ഇത്തവണയും നിലനിർത്താം എന്ന ഉറച്ച വിശ്വാവസത്തിലാണ് മണ്ഡലത്തിലെ യുഡിഎഫ് ക്യാമ്പ്. ജില്ലയിലെ മണ്ഡലങ്ങൾ എല്ലാം കൈവിട്ടുപ്പോഴും കോന്നി ഒപ്പം നിന്നത് , വലതിന്റെ പ്രതീക്ഷകളെ കൂടുതൽ ബലപ്പെടുത്തുന്നു. എന്നാൽ 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടു വർധന നേടാനാവത്ത് മുന്നണിയ്ക്ക് ആശങ്ക ഉണ്ടാക്കുന്നു, പി മോഹൻരാജ് ന്റെ സ്ഥാനാർത്തിത്വത്തിൽ ഇടഞ്ഞ എസ്എൻഡിപിയുടെ നിലപാടും മണ്ഡലത്തിൽ യുഡിഎഫിന് തിരിച്ചടിയാണ്. പണി പൂർത്തിയാകുന്ന മെഡിക്കൽ കോളേജ് ഉൾപ്പടെയുള്ള വികസനങ്ങൾ ചൂടികാട്ടിയാണ് മണ്ഡലത്തിലെ വലത് പ്രചാരണം. ശബരി വിഷയം മുൻനിർത്തി , ഇടത് , എൻഡിഎ മുന്നണികൾ കടന്നാക്രമിക്കാനും വലത് ക്യാമ്പ് മറന്നില്ല.

96 ൽ നഷ്ടപെട്ട മണ്ഡലം തിരിച്ചു പിടിക്കു എന്നതിലപ്പുറം , മറ്റൊരു ലക്ഷ്യവും മണ്ഡലത്തിൽ ഇടതിനില്ല. ഡിവൈഎഫ്ഐ സംസ്ഥാന ഉപാധ്യക്ഷനായ ജനീഷ് മണ്ഡലത്തിലെ പരിചിതമായ മുഖമാണ് എന്നത് , ഇടതിന് അശ്വാസം നൽകുന്ന ഘടകമാണ്, യുഡിഎഫ്, എൻഡിഎ സ്ഥാനർഥികൾ മണ്ഡലത്തിന് പുറത്തു നിന്നുള്ളവരാണ് എന്നത് പ്രചാര വേളയിൽ തന്നെ എൽഡിഎഫ് പലകുറി അവർത്തിച്ചു. മണ്ഡലത്തിലെ ഇടതുപക്ഷ തൊഴിലാളി സംഘടനകളുടെ മേൽകയും കൂടിയാകുമ്പോൾ ഇത്തവണ മണ്ഡലം പിടിക്കാം എന്ന് തന്നെ മുന്നണി കാണക്കു കൂട്ടുന്നു. ഏറ്റവും അവസാനം നടന്ന പാല ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് കുത്തകയായിരുന്ന പാലാ  തകർന്നതും മാറ്റം സാധ്യമെന്ന പ്രതീക്ഷ തന്നെയാണ് മുന്നണിക്ക് നൽകുന്നത്.

ശബരിമല വിഷയം മുൻ നിർത്തി തന്നെയാണ് മണ്ഡലത്തിൽ എൻഡിഎ പ്രചാരണം ശക്തമാക്കിയത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ കോന്നി മണ്ഡലത്തിൽ ഉണ്ടായ വലിയ വോട്ട് വർധനയും മുന്നണിക്ക് പ്രതീക്ഷ നൽകുന്നു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്റെ സ്ഥാനാർത്തിത്വം കൂടിയായപ്പോൾ  ഈ കുറി മണ്ഡലത്തിൽ വലിയ പ്രതീക്ഷയാണ് എൻഡിഎ പുലർത്തുന്നത്.

സാമുദായിക ഘടകങ്ങൾ , ഏറെയുള്ള മണ്ഡലത്തിൽ ശബരിമല തനെയാണ് , യുഡിഎഫ് , എൻഡിഎ മുന്നണികൾ പ്രധാന പ്രചാരണ ആയുദ്ധമാക്കിയത്.

കൃഷിയ്ക്ക് ഏറെ പ്രധാന്യമുള്ള മണ്ഡലത്തിൽ , വികസനത്തിനൊപ്പം കാർഷിക പ്രതിസന്ധികളും വോട്ടു ബാങ്കുകളെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.