ETV Bharat / state

'വിജിലന്‍സ് സരിത്തിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു'; വീണ്ടും ഗുരുതര ആരോപണങ്ങളുമായി സ്വപ്‌ന സുരേഷ്

author img

By

Published : Jun 8, 2022, 4:45 PM IST

യൂണിഫോമോ ഐ.ഡി കാര്‍ഡോ ഇല്ലാത്ത ഒരു സംഘമാളുകളാണ് സരിത്തിനെ പിടിച്ചുവലിച്ച്‌ കൊണ്ടുപോയതെന്ന് സ്വപ്‌ന

Swapna suresh against vigilance  വിജിലന്‍സ് സരിത്തിനെ തട്ടിക്കൊണ്ട് പോവുകയായിരുന്നുവെന്ന് സ്‌പ്‌ന സുരേഷ്  ഗുരുതര ആരോപണങ്ങളുമായി സ്വപ്‌ന സുരേഷ്  Swapna Suresh reveled serious allegations
'വിജിലന്‍സ് സരിത്തിനെ തട്ടിക്കൊണ്ട് പോവുകയായിരുന്നു'; ഗുരുതര ആരോപണങ്ങളുമായി സ്വപ്‌ന സുരേഷ്

പാലക്കാട് : സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്തിനെ പാലക്കാട്ടെ വിജിലൻസ് സംഘം ചോദ്യം ചെയ്യാന്‍ കൊണ്ടുപോയതിനെതിരെ സ്വപ്‌ന സുരേഷ്. തന്‍റെ പാലക്കാട്ടെ ഫ്ലാറ്റില്‍ നിന്നും സരിത്തിനെ തട്ടിക്കൊണ്ട് പോവുകയാണുണ്ടായത്. യൂണിഫോമോ ഐ.ഡി കാര്‍ഡോ ഇല്ലാത്ത ഒരു സംഘമാളുകളാണ് സരിത്തിനെ പിടിച്ചുവലിച്ച്‌ കൊണ്ടുപോയതെന്ന് അവര്‍ പറഞ്ഞു.

ബുധനാഴ്‌ച രാവിലെ ചോദ്യം ചെയ്യലിനായി കൊണ്ടുപോയ സരിത്തിനെ വിജിലൻസ് വിട്ടയച്ചു. ഈ മാസം 16 ന് തിരുവനന്തപുരത്ത് ഹാജരാകാൻ നോട്ടിസ് നൽകിയിട്ടുണ്ട്. അതേസമയം, ഗുരുതര ആരോപണങ്ങളാണ് സ്വപ്‌ന ഉന്നയിക്കുന്നത്. ആരൊക്കെയോ വന്ന് പട്ടാപ്പകല്‍ ഒരു വെള്ള സ്വിഫ്റ്റ് കാറിലെത്തി തട്ടിക്കൊണ്ടുപോവുകയായിരുന്നു. പൊലീസെന്നാണ് അവര്‍ അവകാശപ്പെട്ടത്. നാല് പേരടങ്ങിയ സംഘമാണ് വെള്ള സ്വിഫ്റ്റ് കാറില്‍ പാലക്കാട്ടെ ഫ്ലാറ്റിലെത്തിയതെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇവരാണ് സരിത്തിനെ കൊണ്ടുപോയതെന്ന് വ്യക്തമാക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളും ഇതിനിടെ പുറത്തുവന്നു. ''എന്‍റെ അമ്മയുടെയും കുഞ്ഞുങ്ങളുടെയും സരിത്തിന്‍റെയും പേരിലുള്ള ഭീഷണി ഇപ്പോള്‍ നിങ്ങള്‍ക്ക് മനസിലായോ. പാലക്കാട്ടെ എന്‍റെ ഫ്ലാറ്റില്‍ നിന്നാണ് സരിത്തിനെ ഒരു സംഘം പിടിച്ചുകൊണ്ട് പോയത്''. ബുധനാഴ്‌ച രാവിലെ പാലക്കാട്ട് വച്ച്‌ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.

'ഇനി അടുത്ത ടാര്‍ഗറ്റ് ഞാന്‍': സി.സി.ടി.വിയും സെക്യൂരിറ്റിയുമുള്ള സ്റ്റാഫ് അക്കമഡേഷനില്‍ നിന്ന് സരിത്തിനെ തട്ടിക്കൊണ്ട് പോയിരിക്കുകയാണ്. അതും പട്ടാപ്പകല്‍. അതായത് ഇനി അടുത്ത ടാര്‍ഗറ്റ് ഞാനാണ്. ഈ ഗുണ്ടായിസം നിര്‍ത്തണം. പ്ലീസ്. സത്യം മാത്രമേ ഞാന്‍ പറയുന്നുള്ളൂ. എന്നെ സഹായിക്കണം. ആര്‍ക്കും ആരെയും പട്ടാപ്പകല്‍ എന്തും ചെയ്യാം കേരളത്തില്‍. എന്‍റെ വീട്ടില്‍ നിന്ന് പട്ടാപ്പകലാണ് തട്ടിക്കൊണ്ട് പോയിരിക്കുന്നത്.

പൊലീസെന്ന് പറഞ്ഞിട്ടാണ് അവര്‍ വന്നത്. യൂണിഫോമോ ഐ.ഡി കാര്‍ഡോ അവര്‍ക്കുണ്ടായിരുന്നില്ല. ബില്‍ടെക് അവന്യൂ എന്നുപറയുന്ന ഫ്ലാറ്റില്‍ നിന്നാണ് അവര്‍ സരിത്തിനെ പിടിച്ചുകൊണ്ട് പോയത്. അവരെന്നെ ആക്രമിക്കാന്‍ തുടങ്ങുകയാണ്. ബുധനാഴ്‌ച രാവിലെ താന്‍ മാധ്യമങ്ങളെ കണ്ട് 15 മിനിറ്റിന് ശേഷമാണിത്.

'ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു': എച്ച്‌.ആര്‍.ഡി.എസ് ഇന്ത്യയുടെ സ്റ്റാഫാണ് സരിത്ത്. സരിത്തിന് വേണ്ട പ്രൊട്ടക്ഷന്‍ ഈ എന്‍.ജി.ഒ കൊടുക്കും. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങളില്‍ ഉറച്ച്‌ നില്‍ക്കുന്നുവെന്ന് അവര്‍ ആവര്‍ത്തിച്ചു.

ചൊവ്വാഴ്‌ചയാണ് എറണാകുളം മജിസ്ട്രേറ്റ് കോടതിയില്‍ മുഖ്യമന്ത്രിയ്ക്കും‌ കുടുംബത്തിനും എം ശിവശങ്കറിനും നളിനി നെറ്റോ ഐ.എ.എസിനുമെതിരെ ഗുരുതരമായ ആരോപണങ്ങളുള്ള രഹസ്യമൊഴി സ്വപ്‌ന നല്‍കിയത്.

2016 ല്‍ മുഖ്യമന്ത്രിയുടെ വിദേശയാത്രയ്ക്കിടെ കറന്‍സി കടത്തിയെന്നാണ് സ്വപ്‌നയുടെ ആരോപണം. കോണ്‍സുലേറ്റില്‍ നിന്ന് കൊണ്ടുപോയ ബിരിയാണിച്ചെമ്പില്‍ സ്വര്‍ണം പോലുള്ള ലോഹങ്ങളും ഉണ്ടായിരുന്നിരിക്കാം എന്നതടക്കമുള്ള ഗുരുതരമായ പരാമര്‍ശങ്ങളും സ്വപ്‌ന നടത്തിയിരുന്നു.

പാലക്കാട് : സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്തിനെ പാലക്കാട്ടെ വിജിലൻസ് സംഘം ചോദ്യം ചെയ്യാന്‍ കൊണ്ടുപോയതിനെതിരെ സ്വപ്‌ന സുരേഷ്. തന്‍റെ പാലക്കാട്ടെ ഫ്ലാറ്റില്‍ നിന്നും സരിത്തിനെ തട്ടിക്കൊണ്ട് പോവുകയാണുണ്ടായത്. യൂണിഫോമോ ഐ.ഡി കാര്‍ഡോ ഇല്ലാത്ത ഒരു സംഘമാളുകളാണ് സരിത്തിനെ പിടിച്ചുവലിച്ച്‌ കൊണ്ടുപോയതെന്ന് അവര്‍ പറഞ്ഞു.

ബുധനാഴ്‌ച രാവിലെ ചോദ്യം ചെയ്യലിനായി കൊണ്ടുപോയ സരിത്തിനെ വിജിലൻസ് വിട്ടയച്ചു. ഈ മാസം 16 ന് തിരുവനന്തപുരത്ത് ഹാജരാകാൻ നോട്ടിസ് നൽകിയിട്ടുണ്ട്. അതേസമയം, ഗുരുതര ആരോപണങ്ങളാണ് സ്വപ്‌ന ഉന്നയിക്കുന്നത്. ആരൊക്കെയോ വന്ന് പട്ടാപ്പകല്‍ ഒരു വെള്ള സ്വിഫ്റ്റ് കാറിലെത്തി തട്ടിക്കൊണ്ടുപോവുകയായിരുന്നു. പൊലീസെന്നാണ് അവര്‍ അവകാശപ്പെട്ടത്. നാല് പേരടങ്ങിയ സംഘമാണ് വെള്ള സ്വിഫ്റ്റ് കാറില്‍ പാലക്കാട്ടെ ഫ്ലാറ്റിലെത്തിയതെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇവരാണ് സരിത്തിനെ കൊണ്ടുപോയതെന്ന് വ്യക്തമാക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളും ഇതിനിടെ പുറത്തുവന്നു. ''എന്‍റെ അമ്മയുടെയും കുഞ്ഞുങ്ങളുടെയും സരിത്തിന്‍റെയും പേരിലുള്ള ഭീഷണി ഇപ്പോള്‍ നിങ്ങള്‍ക്ക് മനസിലായോ. പാലക്കാട്ടെ എന്‍റെ ഫ്ലാറ്റില്‍ നിന്നാണ് സരിത്തിനെ ഒരു സംഘം പിടിച്ചുകൊണ്ട് പോയത്''. ബുധനാഴ്‌ച രാവിലെ പാലക്കാട്ട് വച്ച്‌ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.

'ഇനി അടുത്ത ടാര്‍ഗറ്റ് ഞാന്‍': സി.സി.ടി.വിയും സെക്യൂരിറ്റിയുമുള്ള സ്റ്റാഫ് അക്കമഡേഷനില്‍ നിന്ന് സരിത്തിനെ തട്ടിക്കൊണ്ട് പോയിരിക്കുകയാണ്. അതും പട്ടാപ്പകല്‍. അതായത് ഇനി അടുത്ത ടാര്‍ഗറ്റ് ഞാനാണ്. ഈ ഗുണ്ടായിസം നിര്‍ത്തണം. പ്ലീസ്. സത്യം മാത്രമേ ഞാന്‍ പറയുന്നുള്ളൂ. എന്നെ സഹായിക്കണം. ആര്‍ക്കും ആരെയും പട്ടാപ്പകല്‍ എന്തും ചെയ്യാം കേരളത്തില്‍. എന്‍റെ വീട്ടില്‍ നിന്ന് പട്ടാപ്പകലാണ് തട്ടിക്കൊണ്ട് പോയിരിക്കുന്നത്.

പൊലീസെന്ന് പറഞ്ഞിട്ടാണ് അവര്‍ വന്നത്. യൂണിഫോമോ ഐ.ഡി കാര്‍ഡോ അവര്‍ക്കുണ്ടായിരുന്നില്ല. ബില്‍ടെക് അവന്യൂ എന്നുപറയുന്ന ഫ്ലാറ്റില്‍ നിന്നാണ് അവര്‍ സരിത്തിനെ പിടിച്ചുകൊണ്ട് പോയത്. അവരെന്നെ ആക്രമിക്കാന്‍ തുടങ്ങുകയാണ്. ബുധനാഴ്‌ച രാവിലെ താന്‍ മാധ്യമങ്ങളെ കണ്ട് 15 മിനിറ്റിന് ശേഷമാണിത്.

'ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു': എച്ച്‌.ആര്‍.ഡി.എസ് ഇന്ത്യയുടെ സ്റ്റാഫാണ് സരിത്ത്. സരിത്തിന് വേണ്ട പ്രൊട്ടക്ഷന്‍ ഈ എന്‍.ജി.ഒ കൊടുക്കും. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങളില്‍ ഉറച്ച്‌ നില്‍ക്കുന്നുവെന്ന് അവര്‍ ആവര്‍ത്തിച്ചു.

ചൊവ്വാഴ്‌ചയാണ് എറണാകുളം മജിസ്ട്രേറ്റ് കോടതിയില്‍ മുഖ്യമന്ത്രിയ്ക്കും‌ കുടുംബത്തിനും എം ശിവശങ്കറിനും നളിനി നെറ്റോ ഐ.എ.എസിനുമെതിരെ ഗുരുതരമായ ആരോപണങ്ങളുള്ള രഹസ്യമൊഴി സ്വപ്‌ന നല്‍കിയത്.

2016 ല്‍ മുഖ്യമന്ത്രിയുടെ വിദേശയാത്രയ്ക്കിടെ കറന്‍സി കടത്തിയെന്നാണ് സ്വപ്‌നയുടെ ആരോപണം. കോണ്‍സുലേറ്റില്‍ നിന്ന് കൊണ്ടുപോയ ബിരിയാണിച്ചെമ്പില്‍ സ്വര്‍ണം പോലുള്ള ലോഹങ്ങളും ഉണ്ടായിരുന്നിരിക്കാം എന്നതടക്കമുള്ള ഗുരുതരമായ പരാമര്‍ശങ്ങളും സ്വപ്‌ന നടത്തിയിരുന്നു.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.