ETV Bharat / state

ആള്‍ക്കൂട്ട കൊലപാതകം, മധുവിന്‍റെ അമ്മയെ ഭീഷണിപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതി പിടിയില്‍

author img

By

Published : Aug 11, 2022, 9:46 AM IST

അട്ടപ്പാടി മധു കൊലപാതക കേസില്‍ നിന്നും പിന്‍മാറണം എന്നാവശ്യപ്പെട്ടായിരുന്നു മധുവിന്‍റെ അമ്മയെ അബ്ബാസും ഷിഫാനും ഭീഷണിപ്പെടുത്തിയത്. ഇതില്‍ ഷിഫാനാണ് പിടിക്കപ്പെട്ടത്. അബ്ബാസിനെ ഇതുവരെ കണ്ടെത്താനായില്ല

അട്ടപ്പാടി മധു  അട്ടപ്പാടി മധു കേസ്  Attapadi Madhu murder case  Attapadi Madhu murder case latest update  Attapadi Madhu  അഗളി ഡിവൈഎസ്‌പി  മധുവിന്‍റെ അമ്മയെ ഭീഷണിപ്പെടുത്തിയ കേസ്
അട്ടപ്പാടി മധു കൊലക്കേസ് ; മധുവിന്‍റെ അമ്മയെ ഭീഷണിപ്പെടുത്തിയ കേസിലെ രണ്ടാംപ്രതി പിടിയില്‍

പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട മധുവിന്‍റെ അമ്മയെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്ന കേസിലെ രാണ്ടാം പ്രതി പിടിയില്‍. മുക്കാലി സ്വദേശി ഷിഫാൻ (24) ആണ് മുക്കാലിക്കടുത്ത് ചിണ്ടക്കിയിൽ പ്രവർത്തിക്കുന്ന വള്ളിയമ്മാൾ ഗുരുകുലം പാരമ്പര്യ ചികിത്സ കേന്ദ്രത്തിൽ നിന്ന് പിടിക്കപ്പെട്ടത്. അഗളി ഡിവൈഎസ്‌പി എൻ. മുരളീധരന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് ഷിഫാന്‍ പിടിയിലായത്.

ചികിത്സ കേന്ദ്രത്തിൽ നടത്തിയ പരിശോധനയില്‍ 36 ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തു. കോടതിയിൽ മധു കൊലപാതക കേസിന്‍റെ വിചാരണ നടപടികൾ പുരോഗമിക്കുന്നതിനിടെ മധുവിന്‍റെ അമ്മ മല്ലിയെ കേസിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ അബ്ബാസ് (70), ഷിഫാൻ എന്നിവർക്ക് എതിരെയാണ് അഗളി പൊലീസ് കേസെടുത്തത്. ഷിഫാൻ ചികിത്സ കേന്ദ്രത്തിലുള്ളതായി അഗളി ഡിവൈഎസ്‌പിക്ക് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ചികിത്സ കേന്ദ്രത്തിൽ തെരച്ചിൽ നടത്തുന്നതിനായി പൊലീസ് മണ്ണാർക്കാട് പ്രത്യേക എസ്‌സി എസ്‌ടി കോടതിയിൽ നിന്നും സെർച്ച് വാറണ്ടും വാങ്ങിയിരുന്നു. കൂട്ടുപ്രതിയായ അബ്ബാസിനെ ഇതുവരെ കണ്ടെത്താനായില്ല. ഇതിനിടെ വനാവകാശ പ്രകാരം സർക്കാർ, മധുവിന്‍റെ അമ്മ മല്ലിയടക്കമുള്ളവർക്ക് നൽകിയ പട്ടയങ്ങൾ, വള്ളിയമ്മാൾ ഗുരുകുല ചികിത്സ കേന്ദ്രത്തിന്‍റെ ഉടമ പണയമെന്ന വ്യാജേന കൈവശപ്പെടുത്തിയെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു.

അഗളി ഡിവൈഎസ്‌പിക്കാണ് അന്വേഷണ ചുമതല. പട്ടയം കൈവശപ്പെടുത്തിയതിന് പിന്നിലെ ഗൂഢാലോചന പുറത്തു കൊണ്ടു വരണമെന്നും കുറ്റക്കാർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കണമെന്നും കമ്മിഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ഉത്തരവിട്ടു. അന്വേഷണ റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കണം. ഉയർന്ന പലിശ ഈടാക്കി 5,000 മുതൽ 25,000 രൂപ വരെയുള്ള തുകകൾക്കാണ് പട്ടയം തട്ടിയെടുത്തതെന്ന് എൽജെഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ സമർപ്പിച്ച പരാതിയിലാണ് നടപടി.

കഴിഞ്ഞ ദിവസം ചികിത്സ കേന്ദ്രം ഉടമയുടെ ഭാര്യാപിതാവ് മധുവിന്‍റെ കേസിൽ നിന്നും പിൻമാറണം എന്നാവശ്യപ്പെട്ട് തന്നെ സമീപിച്ചതായി മല്ലി അഗളി പൊലീസിൽ പരാതി നൽകിയിരുന്നു. മധു വധക്കേസിലെ കൂറുമാറലിന് പിന്നിലും ഇവരുടെ ഇടപെടലുണ്ടെന്ന് പരാതിയിൽ പറയുന്നുണ്ട്.

Also Read അട്ടപ്പാടി മധു കേസ്: സാക്ഷി വിസ്‌താരം ഈ മാസം 19ന് തുടങ്ങും

പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട മധുവിന്‍റെ അമ്മയെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്ന കേസിലെ രാണ്ടാം പ്രതി പിടിയില്‍. മുക്കാലി സ്വദേശി ഷിഫാൻ (24) ആണ് മുക്കാലിക്കടുത്ത് ചിണ്ടക്കിയിൽ പ്രവർത്തിക്കുന്ന വള്ളിയമ്മാൾ ഗുരുകുലം പാരമ്പര്യ ചികിത്സ കേന്ദ്രത്തിൽ നിന്ന് പിടിക്കപ്പെട്ടത്. അഗളി ഡിവൈഎസ്‌പി എൻ. മുരളീധരന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് ഷിഫാന്‍ പിടിയിലായത്.

ചികിത്സ കേന്ദ്രത്തിൽ നടത്തിയ പരിശോധനയില്‍ 36 ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തു. കോടതിയിൽ മധു കൊലപാതക കേസിന്‍റെ വിചാരണ നടപടികൾ പുരോഗമിക്കുന്നതിനിടെ മധുവിന്‍റെ അമ്മ മല്ലിയെ കേസിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ അബ്ബാസ് (70), ഷിഫാൻ എന്നിവർക്ക് എതിരെയാണ് അഗളി പൊലീസ് കേസെടുത്തത്. ഷിഫാൻ ചികിത്സ കേന്ദ്രത്തിലുള്ളതായി അഗളി ഡിവൈഎസ്‌പിക്ക് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ചികിത്സ കേന്ദ്രത്തിൽ തെരച്ചിൽ നടത്തുന്നതിനായി പൊലീസ് മണ്ണാർക്കാട് പ്രത്യേക എസ്‌സി എസ്‌ടി കോടതിയിൽ നിന്നും സെർച്ച് വാറണ്ടും വാങ്ങിയിരുന്നു. കൂട്ടുപ്രതിയായ അബ്ബാസിനെ ഇതുവരെ കണ്ടെത്താനായില്ല. ഇതിനിടെ വനാവകാശ പ്രകാരം സർക്കാർ, മധുവിന്‍റെ അമ്മ മല്ലിയടക്കമുള്ളവർക്ക് നൽകിയ പട്ടയങ്ങൾ, വള്ളിയമ്മാൾ ഗുരുകുല ചികിത്സ കേന്ദ്രത്തിന്‍റെ ഉടമ പണയമെന്ന വ്യാജേന കൈവശപ്പെടുത്തിയെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു.

അഗളി ഡിവൈഎസ്‌പിക്കാണ് അന്വേഷണ ചുമതല. പട്ടയം കൈവശപ്പെടുത്തിയതിന് പിന്നിലെ ഗൂഢാലോചന പുറത്തു കൊണ്ടു വരണമെന്നും കുറ്റക്കാർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കണമെന്നും കമ്മിഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ഉത്തരവിട്ടു. അന്വേഷണ റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കണം. ഉയർന്ന പലിശ ഈടാക്കി 5,000 മുതൽ 25,000 രൂപ വരെയുള്ള തുകകൾക്കാണ് പട്ടയം തട്ടിയെടുത്തതെന്ന് എൽജെഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ സമർപ്പിച്ച പരാതിയിലാണ് നടപടി.

കഴിഞ്ഞ ദിവസം ചികിത്സ കേന്ദ്രം ഉടമയുടെ ഭാര്യാപിതാവ് മധുവിന്‍റെ കേസിൽ നിന്നും പിൻമാറണം എന്നാവശ്യപ്പെട്ട് തന്നെ സമീപിച്ചതായി മല്ലി അഗളി പൊലീസിൽ പരാതി നൽകിയിരുന്നു. മധു വധക്കേസിലെ കൂറുമാറലിന് പിന്നിലും ഇവരുടെ ഇടപെടലുണ്ടെന്ന് പരാതിയിൽ പറയുന്നുണ്ട്.

Also Read അട്ടപ്പാടി മധു കേസ്: സാക്ഷി വിസ്‌താരം ഈ മാസം 19ന് തുടങ്ങും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.