ETV Bharat / state

സ്വർണം കവർന്ന കേസിൽ ക്വട്ടേഷന്‍ സംഘം പിടിയിൽ - malappuram

മാഫിയയുടെ ഭീഷണിമൂലം ആദ്യം പരാതി പറയാന്‍ മടിച്ചെങ്കിലും ഫറൂഖ് സ്റ്റേഷനിലും പിന്നീട് മലപ്പുറം എസ്‌പി അബ്‌ദുല്‍ കരീമിനും പരാതി നൽകുകയായിരുന്നു

സ്വർണ്ണം കവർന്ന കേസിൽ കൊട്ടേഷന്‍ സംഘം പിടിയിൽ
author img

By

Published : Aug 24, 2019, 9:58 PM IST

മലപ്പുറം: യുവാവിനെ തട്ടികൊണ്ടു പോയി സ്വർണം കവർന്ന കേസിൽ വയനാട്ടില്‍ നിന്നുള്ള ക്വട്ടേഷന്‍ സംഘം പിടിയിൽ. തട്ടികൊണ്ടുപോകാനുപയോഗിച്ച കാറും കസ്‌റ്റഡിയിലെടുത്തു. മീനങ്ങാടി കരണി സ്വദേശികളായ പടിക്കൽ അസ്‌കർ അലി, പുള്ളാർ കുടിയിൽ പ്രവീൺ, തെക്കെയിൽ ഹർഷാൽ എന്നിവരാണ് പിടിയിലായത്.
കൊടുവള്ളി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വർണമാഫിയക്കു വേണ്ടി സ്വർണം കടത്തുന്നതിന് സഹായി ആയി പ്രവര്‍ത്തിച്ച് ഷാര്‍ജയില്‍ നിന്നെത്തിയ പരാതിക്കാരൻ സ്വർണവുമായി കരിപ്പൂർ എയർപോർട്ടിൽ എത്തിയ സമയത്താണ് തട്ടികൊണ്ടു പോയത്. സ്വർണം കവര്‍ച്ച ചെയ്‌ത ശേഷം ഇയാളെ വിവിധയിടങ്ങളില്‍ വച്ച് മര്‍ദിക്കുകയും വഴിയില്‍ തള്ളുകയുമായിരുന്നു. ജൂലൈ നാലിനാണ് സംഭവം. മാഫിയയുടെ ഭീഷണിമൂലം ആദ്യം പരാതി പറയാന്‍ മടിച്ചെങ്കിലും ഫറൂഖ് സ്റ്റേഷനിലും പിന്നീട് എസ്‌പി അബ്‌ദുല്‍ കരീമിനും പരാതി നൽകുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. 10 ഓളം പേര്‍ കൃത്യത്തിൽ ഉൾപ്പെട്ടിട്ടുള്ളതായി സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്‌തതിൽ നിന്നും വിമാനത്താവളം വഴി സ്വർണം കടത്തുന്നവരെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. കുഴൽപ്പണ, സ്വർണമാഫിയകളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പ്രതികൾ വയനാട്ടിൽ അനധികൃത റിസോര്‍ട്ടുകൾ നടത്തിയിരുന്ന സംഭവവും അന്വേഷിക്കുന്നുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്‌തു. കൂടുതൽ അന്വേഷണത്തിനായി കസ്‌റ്റഡിയിൽ വാങ്ങും.

മലപ്പുറം എസ് പി അബ്‌ദുള്‍ കരീമിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ മലപ്പുറം ഡി വൈ എസ് പി.പി ഷംസിന്‍റെ നിർദ്ദേശപ്രകാരം സി ഐ എൻ .ബി ഷൈജു,പ്രത്യേക അന്വേഷണസംഘാംഗങ്ങളായ അബ്‌ദുള്‍ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, പി. സഞ്ജീവ് , എന്നിവർക്കു പുറമെ എ.എസ്.ഐ ശ്രീരാമൻ, രാജേഷ്, മുഹമ്മദ് ജലാൽ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

മലപ്പുറം: യുവാവിനെ തട്ടികൊണ്ടു പോയി സ്വർണം കവർന്ന കേസിൽ വയനാട്ടില്‍ നിന്നുള്ള ക്വട്ടേഷന്‍ സംഘം പിടിയിൽ. തട്ടികൊണ്ടുപോകാനുപയോഗിച്ച കാറും കസ്‌റ്റഡിയിലെടുത്തു. മീനങ്ങാടി കരണി സ്വദേശികളായ പടിക്കൽ അസ്‌കർ അലി, പുള്ളാർ കുടിയിൽ പ്രവീൺ, തെക്കെയിൽ ഹർഷാൽ എന്നിവരാണ് പിടിയിലായത്.
കൊടുവള്ളി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വർണമാഫിയക്കു വേണ്ടി സ്വർണം കടത്തുന്നതിന് സഹായി ആയി പ്രവര്‍ത്തിച്ച് ഷാര്‍ജയില്‍ നിന്നെത്തിയ പരാതിക്കാരൻ സ്വർണവുമായി കരിപ്പൂർ എയർപോർട്ടിൽ എത്തിയ സമയത്താണ് തട്ടികൊണ്ടു പോയത്. സ്വർണം കവര്‍ച്ച ചെയ്‌ത ശേഷം ഇയാളെ വിവിധയിടങ്ങളില്‍ വച്ച് മര്‍ദിക്കുകയും വഴിയില്‍ തള്ളുകയുമായിരുന്നു. ജൂലൈ നാലിനാണ് സംഭവം. മാഫിയയുടെ ഭീഷണിമൂലം ആദ്യം പരാതി പറയാന്‍ മടിച്ചെങ്കിലും ഫറൂഖ് സ്റ്റേഷനിലും പിന്നീട് എസ്‌പി അബ്‌ദുല്‍ കരീമിനും പരാതി നൽകുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. 10 ഓളം പേര്‍ കൃത്യത്തിൽ ഉൾപ്പെട്ടിട്ടുള്ളതായി സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്‌തതിൽ നിന്നും വിമാനത്താവളം വഴി സ്വർണം കടത്തുന്നവരെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. കുഴൽപ്പണ, സ്വർണമാഫിയകളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പ്രതികൾ വയനാട്ടിൽ അനധികൃത റിസോര്‍ട്ടുകൾ നടത്തിയിരുന്ന സംഭവവും അന്വേഷിക്കുന്നുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്‌തു. കൂടുതൽ അന്വേഷണത്തിനായി കസ്‌റ്റഡിയിൽ വാങ്ങും.

മലപ്പുറം എസ് പി അബ്‌ദുള്‍ കരീമിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ മലപ്പുറം ഡി വൈ എസ് പി.പി ഷംസിന്‍റെ നിർദ്ദേശപ്രകാരം സി ഐ എൻ .ബി ഷൈജു,പ്രത്യേക അന്വേഷണസംഘാംഗങ്ങളായ അബ്‌ദുള്‍ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, പി. സഞ്ജീവ് , എന്നിവർക്കു പുറമെ എ.എസ്.ഐ ശ്രീരാമൻ, രാജേഷ്, മുഹമ്മദ് ജലാൽ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Intro:യുവാവിനെ തട്ടികൊണ്ടു പോയി സ്വർണ്ണം കവർന്ന കേസിൽ കൊട്ടേഷൻ സംഘം പിടിയിൽ, കൊണ്ടാട്ടി സി ഐ എൻബി ഷൈജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ വയനാട്ടിൽ നിന്ന് പിടികൂടിയത്. തട്ടി കൊണ്ട് പോകാനുപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു.


Body:ജൂലൈ മാസം നാലിന് ഷാർജയിൽ നിന്നും വന്ന കൊണ്ടോട്ടി സ്വദേശിയായ യുവാവിനെ എയർപോർട്ടിൽ നിന്നും തട്ടികൊണ്ടു പോയി മർദ്ദിച്ച് സ്വർണ്ണം കവർച്ച ചെയ്ത ശേഷം വഴിയിയിൽ തള്ളിയ സംഭവത്തിൽ വയനാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻ കൊട്ടേഷൻ സംഘത്തെ കൊണ്ടോട്ടി സി ഐ എൻ .ബി ഷൈജുവിൻ്റെ നേത്യത്വത്തിൽ ഉള്ള പ്രത്യേക അന്വോഷണ സംഘം പിടികൂടി.വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളായ കൊട്ടേഷൻ സംഘത്തെയാണ് പിടികൂടിയത്. വയനാട് മീനങ്ങാടി കരണി സ്വദേശികളായ പടിക്കൽ അസ്കർ അലി, പുള്ളാർ കുടിയിൽ പ്രവീൺ, തെക്കെയിൽ ഹർഷാൽ എന്നിവരാണ് പിടിയിലായത്.

ഒരു മാസം മുൻപ് കൊടുവള്ളി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വർണ്ണ മാഫിയക്കു വേണ്ടി സ്വർണ്ണം കടത്തുന്നതിന് കാരിയർ ആയി പോയ പരാതിക്കാരൻ സ്വർണ്ണവുമായി കരിപ്പൂർ എയർപോർട്ടിൽഎത്തിയ സമയത്താണ് ഇയാളെ തട്ടികൊണ്ടു പോയത്. ഇയാളെ തട്ടികൊണ്ടു പോകാൻ ഉപയോഗിച്ച കാറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാളെ സ്വർണ്ണം കവർച്ച ചെയ്ത സംഘം വഴിയിൽ ഉപേക്ഷിച്ചതിനു ശേഷം കൊടുവള്ളി മാഫിയ ഇയാളെ അവിടെ നിന്നും വാഹനത്തിൽ കയറ്റികൊണ്ടു പോയി തമിഴ്നാട്ടിലേയും കർണ്ണാടകയിലേയും വിവിധ സ്ഥലങ്ങളിൽ കൊണ്ടു പോയി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഇതിന് ഫറൂഖ് സ്റ്റേഷനിൽ കേസുണ്ട്. ഒരാഴ്ച കഴിഞ്ഞാണ് ഇയാൾ വീട്ടിൽ തിരിച്ചെത്തിയത്. സ്വർണ്ണ മാഫിയയുടെ ഭീഷണി മൂലം പോലീസിൽ പരാതിപ്പെടാൻ ഭയന്ന ഇയാൾ പിന്നീട് ഈ മാസം ആദ്യം മലപ്പുറം എസ്പി അബ്ദുൽ കരീമിന് പരാതി നൽകുകയായിരുന്നു.

തുടർന്ന് കൊണ്ടോട്ടി Ci യുടെ നേത്യത്വത്തിൽ പ്രത്യേക അന്വോഷണ സംഘത്തെ രൂപീകരിച്ച് നടത്തിയ അന്വോഷണത്തിലാണ്
10 ഓളം പേരടങ്ങുന്ന സംഘമാണ് കൃത്യത്തിൽ ഉൾപ്പെട്ടിട്ടുള്ളതായി സൂചന ലഭിച്ചിട്ടുണ്ട്.മറ്റു പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവർക്ക് വേണ്ടിയുള്ള അന്വോഷണം ഊർജ്ജിതമാക്കി. പിടിയിലായ പ്രതികളെ ചോദ്യം ചെയ്തതിൽ സമാന രീതിയിൽ നിരവധി തവണ സ്വർണ്ണം കവർച്ച ചെയ്ത തായി പറയുന്നു. എന്നാൽ അനധികൃതമായി കൊണ്ടു വരുന്ന സ്വർണ്ണമായതിനാൽ ആരും പരാതിപ്പെടാൻ തയ്യാറാകാത്തതാണ് ഇവർക്ക് പ്രചോദനമായത്. കുഴൽപ്പണ, സ്വർണ്ണമാഫിയകളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പ്രതികൾ വയനാട്ടിൽ അനധികൃത റിസോട്ടുകൾ നടത്തിയിരുന്ന സംഭവവും അന്വോഷിക്കുന്നുണ്ട്. ഇവരെ ചോദ്യം ചെയ്തതിൽ വിമാന താവളം വഴി സ്വർണ്ണം കടത്തുന്ന സംഘങ്ങളെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇത് കസ്റ്റസുമായി ബന്ധപ്പെട്ട് സംയുകതമായി അന്വേഷ്ണ o നടത്തി വരികയാണ്. സ്വർണ്ണം വിറ്റുകിട്ടിയ പണം ഉപയോഗിച്ച് പ്രതികൾ ആർഭാട ജീവിതമാണ് നയിച്ചിരുന്നത്. കഞ്ചാവ് ഉൾടയുള്ള മയക്കുമരുന്നുകൾ പ്രതികൾ ഉപയോഗിച്ചിരുന്നു. ഇതിനായും ധാരാളം പണം ഇവർ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തുi. കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങും.
മലപ്പുറം ജില്ലാ പോലീസ് മേധാവി . അബ്ദുൾ കരീമിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ മലപ്പുറം ഡിവൈഎസ്പി പി.പി ഷംസിൻ്റെ നിർദ്ദേശ പ്രകാരം കൊണ്ടോട്ടി ഷൈജു., പ്രത്യേക അന്വേഷ്ണ സംഘാംഗങ്ങളായ അബ്ദുൾ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, പി. സഞ്ജീവ് , എന്നിവർക്കു പുറമെ എ.എസ്.ഐ ശ്രീരാമൻ, രാജേഷ്, മഹമ്മദ് ജലാൽ എന്നിവരാണ് പ്രതികളെ പിടികൂടിയത്.Conclusion:gold tattikondupokal pretikal pidiyil

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.