ETV Bharat / state

ന്യൂനപക്ഷ സ്‌കോളർഷിപ്പ് ഉടൻ പുനഃസ്ഥാപിക്കണമെന്ന് മുസ്ലിം ലീഗ്

author img

By

Published : Jun 6, 2021, 2:27 PM IST

'സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ മുസ്ലിം എന്നത് ന്യൂനപക്ഷം എന്നാക്കി മാറ്റിയതാണ് ഹൈക്കോടതി തെറ്റിദ്ധരിക്കപ്പെടാന്‍ കാരണം'

Enter Keyword here.. ന്യൂനപക്ഷ സ്‌കോളർഷിപ്പ്  മുസ്ലീം ലീഗ്  സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട്  സച്ചാര്‍ കമ്മിറ്റി  minority scholarship  muslim league  muslim league on minority scholarship  muslim league about minority scholarship
ന്യൂനപക്ഷ സ്‌കോളർഷിപ്പ്

മലപ്പുറം: ന്യൂനപക്ഷ സ്‌കോളർഷിപ്പ് ഉടൻ പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ്. കോടതി വിധി കാരണം ആനുകൂല്യങ്ങള്‍ ലഭിക്കാതെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ദുരിതത്തിലാണ്. സര്‍ക്കാര്‍ ഉടന്‍ തീരുമാനം എടുക്കണം. ആശയക്കുഴപ്പം ഉണ്ടാക്കി സംസ്ഥാന സര്‍ക്കാര്‍ പ്രശ്‌നം സങ്കീര്‍ണമാക്കുകയാണെന്നും നേതാക്കള്‍ ആരോപിച്ചു.

ന്യൂനപക്ഷ സ്‌കോളർഷിപ്പ് ഉടൻ പുനഃസ്ഥാപിക്കണമെന്ന് മുസ്ലിം ലീഗ്

Also Read: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് : സാമുദായിക സന്തുലനം നഷ്ടമാകരുതെന്ന് വി.ഡി സതീശന്‍

സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ മുസ്ലിം എന്നത് ന്യൂനപക്ഷം എന്നാക്കി പാലോളി കമ്മിറ്റി മാറ്റിയതാണ് ഹൈക്കോടതി തെറ്റിദ്ധരിക്കപ്പെടാന്‍ കാരണമെന്നും നേതാക്കള്‍ വിമർശിച്ചു. സര്‍വകക്ഷി യോഗത്തില്‍ സര്‍ക്കാരിന് ഒരു നിലപാടും ഉണ്ടായിരുന്നില്ലെന്നും വിദഗ്‌ധ സമിതിയെ കൊണ്ടുവന്നത് വിഷയം നീട്ടി ക്കൊണ്ടുപോകാനാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം മറ്റ് സംസ്ഥാനങ്ങളില്‍ മുസ്ലിം വിഭാഗത്തിന് ആനുകൂല്യങ്ങള്‍ ലഭിക്കുമ്പോള്‍ കേരളത്തിൽ അത് നിന്ന് പോകുകയാണന്നും ലീഗ് നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

മലപ്പുറം: ന്യൂനപക്ഷ സ്‌കോളർഷിപ്പ് ഉടൻ പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ്. കോടതി വിധി കാരണം ആനുകൂല്യങ്ങള്‍ ലഭിക്കാതെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ദുരിതത്തിലാണ്. സര്‍ക്കാര്‍ ഉടന്‍ തീരുമാനം എടുക്കണം. ആശയക്കുഴപ്പം ഉണ്ടാക്കി സംസ്ഥാന സര്‍ക്കാര്‍ പ്രശ്‌നം സങ്കീര്‍ണമാക്കുകയാണെന്നും നേതാക്കള്‍ ആരോപിച്ചു.

ന്യൂനപക്ഷ സ്‌കോളർഷിപ്പ് ഉടൻ പുനഃസ്ഥാപിക്കണമെന്ന് മുസ്ലിം ലീഗ്

Also Read: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് : സാമുദായിക സന്തുലനം നഷ്ടമാകരുതെന്ന് വി.ഡി സതീശന്‍

സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ മുസ്ലിം എന്നത് ന്യൂനപക്ഷം എന്നാക്കി പാലോളി കമ്മിറ്റി മാറ്റിയതാണ് ഹൈക്കോടതി തെറ്റിദ്ധരിക്കപ്പെടാന്‍ കാരണമെന്നും നേതാക്കള്‍ വിമർശിച്ചു. സര്‍വകക്ഷി യോഗത്തില്‍ സര്‍ക്കാരിന് ഒരു നിലപാടും ഉണ്ടായിരുന്നില്ലെന്നും വിദഗ്‌ധ സമിതിയെ കൊണ്ടുവന്നത് വിഷയം നീട്ടി ക്കൊണ്ടുപോകാനാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം മറ്റ് സംസ്ഥാനങ്ങളില്‍ മുസ്ലിം വിഭാഗത്തിന് ആനുകൂല്യങ്ങള്‍ ലഭിക്കുമ്പോള്‍ കേരളത്തിൽ അത് നിന്ന് പോകുകയാണന്നും ലീഗ് നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.