ETV Bharat / state

കുറ്റിപ്പുറം പാലം അറ്റകുറ്റപ്പണി: ഇന്ന് മുതല്‍ രാത്രി യാത്ര നിരോധനം

author img

By

Published : Nov 6, 2019, 12:49 PM IST

കുറ്റിപ്പുറം ദേശീയപാത 66-ൽ ഭാരതപ്പുഴയ്ക്കു കുറുകെയുള്ള കുറ്റിപ്പുറം പാലം അറ്റകുറ്റപ്പണിക്കായി ഇന്ന് രാത്രി മുതൽ അടയ്ക്കും. രാത്രി ഒമ്പതുമുതൽ രാവിലെ ആറുവരെയാണ് യാത്രാനിരോധനം ഏർപ്പെടുത്തുന്നത്.

കുറ്റിപ്പുറം പാലം അറ്റകുറ്റപണി: ഇന്ന് മുതല്‍ എട്ട് ദിവസത്തേക്ക് രാത്രി യാത്ര നിരോധിക്കും

മലപ്പുറം: ഭാരതപ്പുഴക്ക് കുറുകെയുള്ള കുറ്റിപ്പുറം പാലത്തിലെ അറ്റകുറ്റ പണികള്‍ക്കായി രാത്രി യാത്ര നിരോധിക്കും. ഇന്ന് മുതല്‍ എട്ട് ദിവസത്തേക്കാണ് യാത്ര നിരോധിക്കാന്‍ തീരുമാനിച്ചത്. 1953-ൽ കുറ്റിപ്പുറം പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തശേഷം ഇതാദ്യമായാണ് ഗതാഗതം പൂർണമായും നിരോധിച്ച് അറ്റകുറ്റപ്പണി നടത്തുന്നത്. രാത്രി ഒമ്പത് മുതല്‍ രാവിലെ ആറ് വരെയാണ് നിരോധനം. ഇതോടൊപ്പം മിനി പമ്പയോട് ചേര്‍ന്ന തകര്‍ന്ന റോഡും ഇൻ്റര്‍ ലോക്ക് ചെയ്യും. ഇതുവഴി പോകേണ്ട യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ രീതിയിൽ രാത്രി വാഹനങ്ങള്‍ വഴി തിരിച്ച് വിടുകയും ഇതിനായി പ്രധാന സ്ഥലങ്ങളില്‍ ദിശാ സൂചികകൾ സ്ഥാപിക്കാനും തുടങ്ങി.

34 ലക്ഷം രൂപയാണ് നിര്‍മാണ പ്രവര്‍ത്തനത്തിന് ചെലവഴിക്കുന്നത്. ടാര്‍, ചുണ്ണാമ്പ് എന്നിവ ചേര്‍ത്ത പ്രത്യേക മിശ്രിതം മൂന്ന് മണിക്കൂറോളം ചൂടാക്കി രണ്ട് മെഷീനുകളുടെ സഹായത്താലാണ് പാലത്തിന് മുകളില്‍ ഇൻ്റര്‍ലോക്ക് കട്ടകള്‍ പതിക്കുക. ദിവസവും മുന്നൂറ് ചതുരശ്ര അടി പാതയിലാണ് ഇൻ്റര്‍ലോക്ക് കട്ടകള്‍ പതിക്കുക. കോണ്‍ക്രീറ്റിന് മുകളില്‍ പതിക്കുന്ന സാധാരണ ഇൻ്റര്‍ലോക്കിങ് സംവിധാനം ഈട് നില്‍ക്കാത്തതിനാലാണ് പുതിയ സംവിധാനം നടപ്പിലാക്കാന്‍ തീരുമാനിച്ചത്.

അപ്രോച്ച് റോഡായ മിനി പമ്പക്ക് മുന്നിലൂടെയുള്ള തകര്‍ന്ന പാതയിലും ഇൻ്റര്‍ലോക്ക് കട്ടകള്‍ പതിക്കും. ഗതാഗത നിരോധനമുള്ള രാത്രി സമയങ്ങളില്‍ കോഴിക്കോട് നിന്ന് തൃശൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വളാഞ്ചേരിയില്‍ നിന്നും കൊപ്പം-പട്ടാമ്പി-പെരുമ്പിലാവ് വഴിയോ അല്ലെങ്കില്‍ പുത്തനത്താണിയില്‍ നിന്നും പട്ടര്‍നടക്കാവ്-തിരുനാവായ-ബി.പി അങ്ങാടി-ചമ്രവട്ടം വഴിയോ പോകാവുന്നതാണ്. തൃശൂരില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്നവര്‍ എടപ്പാളില്‍ നിന്നും തിരിഞ്ഞ് പൊന്നാനി-ചമ്രവട്ടം വഴിയും പോകാവുന്നതാണ്.

മലപ്പുറം: ഭാരതപ്പുഴക്ക് കുറുകെയുള്ള കുറ്റിപ്പുറം പാലത്തിലെ അറ്റകുറ്റ പണികള്‍ക്കായി രാത്രി യാത്ര നിരോധിക്കും. ഇന്ന് മുതല്‍ എട്ട് ദിവസത്തേക്കാണ് യാത്ര നിരോധിക്കാന്‍ തീരുമാനിച്ചത്. 1953-ൽ കുറ്റിപ്പുറം പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തശേഷം ഇതാദ്യമായാണ് ഗതാഗതം പൂർണമായും നിരോധിച്ച് അറ്റകുറ്റപ്പണി നടത്തുന്നത്. രാത്രി ഒമ്പത് മുതല്‍ രാവിലെ ആറ് വരെയാണ് നിരോധനം. ഇതോടൊപ്പം മിനി പമ്പയോട് ചേര്‍ന്ന തകര്‍ന്ന റോഡും ഇൻ്റര്‍ ലോക്ക് ചെയ്യും. ഇതുവഴി പോകേണ്ട യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ രീതിയിൽ രാത്രി വാഹനങ്ങള്‍ വഴി തിരിച്ച് വിടുകയും ഇതിനായി പ്രധാന സ്ഥലങ്ങളില്‍ ദിശാ സൂചികകൾ സ്ഥാപിക്കാനും തുടങ്ങി.

34 ലക്ഷം രൂപയാണ് നിര്‍മാണ പ്രവര്‍ത്തനത്തിന് ചെലവഴിക്കുന്നത്. ടാര്‍, ചുണ്ണാമ്പ് എന്നിവ ചേര്‍ത്ത പ്രത്യേക മിശ്രിതം മൂന്ന് മണിക്കൂറോളം ചൂടാക്കി രണ്ട് മെഷീനുകളുടെ സഹായത്താലാണ് പാലത്തിന് മുകളില്‍ ഇൻ്റര്‍ലോക്ക് കട്ടകള്‍ പതിക്കുക. ദിവസവും മുന്നൂറ് ചതുരശ്ര അടി പാതയിലാണ് ഇൻ്റര്‍ലോക്ക് കട്ടകള്‍ പതിക്കുക. കോണ്‍ക്രീറ്റിന് മുകളില്‍ പതിക്കുന്ന സാധാരണ ഇൻ്റര്‍ലോക്കിങ് സംവിധാനം ഈട് നില്‍ക്കാത്തതിനാലാണ് പുതിയ സംവിധാനം നടപ്പിലാക്കാന്‍ തീരുമാനിച്ചത്.

അപ്രോച്ച് റോഡായ മിനി പമ്പക്ക് മുന്നിലൂടെയുള്ള തകര്‍ന്ന പാതയിലും ഇൻ്റര്‍ലോക്ക് കട്ടകള്‍ പതിക്കും. ഗതാഗത നിരോധനമുള്ള രാത്രി സമയങ്ങളില്‍ കോഴിക്കോട് നിന്ന് തൃശൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വളാഞ്ചേരിയില്‍ നിന്നും കൊപ്പം-പട്ടാമ്പി-പെരുമ്പിലാവ് വഴിയോ അല്ലെങ്കില്‍ പുത്തനത്താണിയില്‍ നിന്നും പട്ടര്‍നടക്കാവ്-തിരുനാവായ-ബി.പി അങ്ങാടി-ചമ്രവട്ടം വഴിയോ പോകാവുന്നതാണ്. തൃശൂരില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്നവര്‍ എടപ്പാളില്‍ നിന്നും തിരിഞ്ഞ് പൊന്നാനി-ചമ്രവട്ടം വഴിയും പോകാവുന്നതാണ്.

Intro:മലപ്പുറം: കുറ്റിപ്പുറം ദേശീയപാത 66-ൽ ഭാരതപ്പുഴയ്ക്കു കുറുകെയുള്ള കുറ്റിപ്പുറംപാലം അറ്റകുറ്റപ്പണിക്കായി ബുധനാഴ്ച രാത്രിമുതൽ അടയ്ക്കും. രാത്രി ഒമ്പതുമുതൽ രാവിലെ ആറുവരെയാണ് യാത്രാനിരോധനം ഏർപ്പെടുത്തുന്നത്Body:ഭാരതപ്പുഴക്ക്കുറുകെയുള്ള കുറ്റിപ്പുറം പാലം അറ്റകുറ്റ പണികള്‍ക്കായി നവംബര്‍ ആറ് മുതല്‍ എട്ട് ദിവസത്തേക്ക് രാത്രി യാത്ര നിരോധിക്കുംConclusion:ഭാരതപ്പുഴക്ക്കുറുകെയുള്ള കുറ്റിപ്പുറം പാലം അറ്റകുറ്റ പണികള്‍ക്കായി നവംബര്‍ ആറ് മുതല്‍ എട്ട് ദിവസത്തേക്ക് രാത്രി യാത്ര നിരോധിക്കുംരാത്രി ഒമ്പത് മുതല്‍ രാവിലെ ആറ് വരെയാണ് നിരോധനം
വാഹനങ്ങള്‍ വഴി തിരിച്ച് വിടും1953-ൽ കുറ്റിപ്പുറം പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തശേഷം ഇതാദ്യമായാണ് ഗതാഗതം പൂർണമായും നിരോധിച്ച് അറ്റകുറ്റപ്പണി നടത്തുന്നത്.

മിനി പമ്പയോട് ചേര്‍ന്ന തകര്‍ന്ന റോഡും ഇതോടൊപ്പം ഇന്റര്‍ ലോക്ക് ചെയ്യും. . ഇതുവഴി പോകേണ്ട യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ . തിരിഞ്ഞ് പോകേണ്ട പ്രധാന സ്ഥലങ്ങളില്‍ ദിശാ സൂചികകള്‍ സ്ഥാപിച്ചു തുടങ്ങി

ടാര്‍, ചുണ്ണാമ്പ് എന്നിവ ചേര്‍ത്ത പ്രത്യേക മിശ്രിതം മൂന്ന് മണിക്കൂറോളം ചൂടാക്കി രണ്ട് മെഷീനുകളുടെ സഹായത്താലാണ് പാലത്തിന് മുകളില്‍ ഇന്റര്‍ലോക്ക് കട്ടകള്‍ പതിക്കുക. ദിവസവും മുന്നൂറ് ചതുരശ്ര അടി പാതയിലാണ് ഇന്റര്‍ലോക്ക് കട്ടകള്‍ പതിക്കുക. കോണ്‍ക്രീറ്റിന് മുകളില്‍ പതിക്കുന്ന സാധാരണ ഇന്റര്‍ ലോക്കിങ് സംവിധാനം ചെയ്യുന്നതിന് സമയ ലാഭമുണ്ടെങ്കിലും ഈട് നില്‍ക്കാത്തത് പ്രശ്നമാകുമെന്നതിനാലാണ് പുതിയ സംവിധാനം നടപ്പിലാക്കാന്‍ തീരുമാനിച്ചത്. ഇതിനായി 34 ലക്ഷം രൂപയാണ് ചെലവ് .

പാലത്തിന് മുകളിലെ ഇന്റര്‍ലോക്ക് പ്രവൃത്തികളോടൊപ്പം അപ്രോച്ച് റോഡായ മിനി പമ്പക്ക് മുന്നിലൂടെയുള്ള തകര്‍ന്ന പാതയിലും ഇന്റര്‍ലോക്ക് കട്ടകള്‍ പതിക്കും.
ഗതാഗത നിരോധനമുള്ള രാത്രി സമയങ്ങളില്‍ കോഴിക്കോട് നിന്നും തൃശൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വളാഞ്ചേരിയില്‍ നിന്നും കൊപ്പം പട്ടാമ്പി പെരുമ്പിലാവ് വഴിയോ അല്ലെങ്കില്‍ പുത്തനത്താണിയില്‍ നിന്നും പട്ടര്‍നടക്കാവ് തിരുനാവായ ബി.പി അങ്ങാടി ചമ്രവട്ടം വഴിയോ പോകാവുന്നതാണ്. തൃശൂരില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്നവര്‍ എടപ്പാളില്‍ നിന്നും തിരിഞ്ഞ് പൊന്നാനി ചമ്രവട്ടം വഴിയും പോകാവുന്നതാണ്.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.