ETV Bharat / state

നെടുങ്കയം ഡിപ്പോയിൽ പ്രളയത്തിൽ ഒഴുകി പോയത് 35,000 രൂപയുടെ തടികൾ മാത്രം

author img

By

Published : Dec 5, 2019, 9:55 AM IST

ഇനവും ക്ലാസും തിരിച്ച് അട്ടിവെച്ച് തടികളുടെ കണക്കെടുപ്പ് നടത്തിയതോടെയാണ് നഷ്ടം ഏറെ ചെറുതാണെന്ന് വ്യക്തമായത്

നെടുങ്കയം ഡിപ്പോ പ്രളയത്തിൽ ഒഴുകി പോയത് 35,000 രൂപയുടെ തടികൾ kerala flood 2k19 latest malayalm news updates lates malayalam varthakal
നെടുങ്കയം ഡിപ്പോയിൽ പ്രളയത്തിൽ ഒഴുകി പോയത് 35,000 രൂപയുടെ തടികൾ മാത്രം

മലപ്പുറം: കഴിഞ്ഞ പ്രളയത്തില്‍ വനം വകുപ്പിന്‍റെ നെടുങ്കയം ഡിപ്പോയിൽ നിന്നും ഒഴുകി പോയത് 35000 രൂപയുടെ തടികള്‍ മാത്രമാണെന്ന് വനം വകുപ്പധികൃതര്‍. അഞ്ച് കോടിയോളം രൂപയുടെ തടി നഷ്ടപ്പെട്ടുവെന്നായിരുന്നു പ്രാഥമിക കണക്ക്. 500 ഘനമീറ്റർ തടികൾ നഷ്ടപ്പെട്ടു എന്നാണ് കണക്കാക്കിയിരുന്നത്. നിലവിൽ നഷ്ടപ്പെട്ട 10 തടികൾ ഒന്നര ഘനമീറ്ററാണുള്ളതാണ്. ഇവയില്‍ അഞ്ചണ്ണം വില കുറഞ്ഞ പാഴ്മരങ്ങളാണ്.

വനം വകുപ്പ് സ്റ്റോക്ക് എടുക്കൽ പൂർത്തിയായതോടെയാണ് കണക്കുകൾ ലഭിച്ചത്. ഓഗസ്റ്റ് ഏഴ്, എട്ട്, തീയതികളിലായി മൂന്ന് പ്രാവിശ്യം കരിമ്പുഴയിൽ നിന്നും ഡിപ്പോയിലേക്ക് മലവെള്ളം ഇരച്ചുകയറി. ഡിപ്പോ ഓഫീസിൽ നാലടിയോളവും, ഡിപ്പോ പ്രദേശത്ത് ഏഴടിയോളവും ഉയരത്തിലാണ് വെള്ളം കയറിയത്. ലേലത്തിന് ഒരുക്കി വെച്ചതും, ലേലം ചെയ്യത് വിൽപ്പന നടത്തിയതുമായ തടികളാണ് നഷ്ടപ്പെട്ടത്.

മലപ്പുറം: കഴിഞ്ഞ പ്രളയത്തില്‍ വനം വകുപ്പിന്‍റെ നെടുങ്കയം ഡിപ്പോയിൽ നിന്നും ഒഴുകി പോയത് 35000 രൂപയുടെ തടികള്‍ മാത്രമാണെന്ന് വനം വകുപ്പധികൃതര്‍. അഞ്ച് കോടിയോളം രൂപയുടെ തടി നഷ്ടപ്പെട്ടുവെന്നായിരുന്നു പ്രാഥമിക കണക്ക്. 500 ഘനമീറ്റർ തടികൾ നഷ്ടപ്പെട്ടു എന്നാണ് കണക്കാക്കിയിരുന്നത്. നിലവിൽ നഷ്ടപ്പെട്ട 10 തടികൾ ഒന്നര ഘനമീറ്ററാണുള്ളതാണ്. ഇവയില്‍ അഞ്ചണ്ണം വില കുറഞ്ഞ പാഴ്മരങ്ങളാണ്.

വനം വകുപ്പ് സ്റ്റോക്ക് എടുക്കൽ പൂർത്തിയായതോടെയാണ് കണക്കുകൾ ലഭിച്ചത്. ഓഗസ്റ്റ് ഏഴ്, എട്ട്, തീയതികളിലായി മൂന്ന് പ്രാവിശ്യം കരിമ്പുഴയിൽ നിന്നും ഡിപ്പോയിലേക്ക് മലവെള്ളം ഇരച്ചുകയറി. ഡിപ്പോ ഓഫീസിൽ നാലടിയോളവും, ഡിപ്പോ പ്രദേശത്ത് ഏഴടിയോളവും ഉയരത്തിലാണ് വെള്ളം കയറിയത്. ലേലത്തിന് ഒരുക്കി വെച്ചതും, ലേലം ചെയ്യത് വിൽപ്പന നടത്തിയതുമായ തടികളാണ് നഷ്ടപ്പെട്ടത്.

Intro:നെടുങ്കയം ഡിപ്പോയിൽ പ്രളയത്തിൽ ഒഴുകി പോയത്, 35,000 രൂപയുടെ തടികൾ മാത്രം, നിലമ്പൂർ: കഴിഞ്ഞ പ്രളയത്തിൽ വനം വകുപ്പിന്റ് നെടുങ്കയം ഡിപ്പോയിൽ നിന്നും ഒഴുകി പോയ തടികളിൽ ഇനി ലഭിക്കാത്തത്,Body:നെടുങ്കയം ഡിപ്പോയിൽ പ്രളയത്തിൽ ഒഴുകി പോയത്, 35,000 രൂപയുടെ തടികൾ മാത്രം, നിലമ്പൂർ: കഴിഞ്ഞ പ്രളയത്തിൽ വനം വകുപ്പിന്റ് നെടുങ്കയം ഡിപ്പോയിൽ നിന്നും ഒഴുകി പോയ തടികളിൽ ഇനി ലഭിക്കാത്തത്, തേക്കു തടികൾ ഉൾപ്പെടെ 10 കക്ഷണം തടികൾ മാത്രം, വനം വകുപ്പ് സ്റ്റോക്ക് എടുക്കൽ പൂർത്തിയായതോടെയാണ് കണക്കുകൾ ലഭിച്ചത്. ഓഗസ്റ്റ് ഏഴ്, എട്ട്, തീയതികളിലായി മൂന്ന് പ്രാവിശ്യം കരിമ്പുഴയിൽ നിന്നും ഡിപ്പോയിലേക്ക് മലവെള്ളം ഇരച്ചുകയറി. ഡിപ്പോ ഓഫീസിൽ 4 അടിയോളവും, ഡിപ്പോ പ്രദേശത്ത് ഏഴടിയോളം ഉയരത്തിലുമാണ് വെള്ളം കയറിയത്. ലേലത്തിന് ഒരുക്കി വെച്ചതും, ലേലം ചെയ്യത് വിൽപ്പന നടത്തിയതുമായ 9000 കക്ഷണം തടികൾ ഒഴുകി നീങ്ങി ഇതിൽ 200 ഓളം തടികൾ മണ്ണിനടിയിൽ നിന്നും ജെ.സി.ബി ഉപയോഗിച്ച് കുഴിച്ചെടുത്തു, പ്രളയത്തിന്റെ തീവൃതയിൽ 500 ഘനമീറ്റർ തടി എങ്കിലും ഒഴുകിപോയിരിക്കാമെന്നാണ് വനം നൽകിയിരുന്ന വിവരം, ഡിപ്പോയിൽ ഒഴുകി നീങ്ങിയതും, മണ്ണിൽ ആഴ്ന്നു പോയതുമായ തടികൾ കണ്ടെടുത്ത് വീണ്ടും അട്ടിവെച്ചു' ഓഗസ്റ്റിൽ നിറുത്തി വെച്ച ലേലം പുനരാംഭിച്ചിട്ടുണ്ട്, വിൽപ്പന നടത്തിയ തടികൾ അതാത് ലോട്ടിലേക്ക് തന്നെ തിരികെ വെച്ചു, ബാക്കിയുള്ളവ ഇനവും ക്ലാസും തിരിച്ച് അട്ടിവെച്ച് കണക്ക് എടുപ്പ് നടത്തിയതോടെയാണ് നഷ്ടം ഏറെ ചെറുതാണെന്ന് വ്യക്തമായത് ഇതോടെ വനം വകുപ്പിന് ആശ്വാസമായി, ഇനിയും ലഭിക്കാത്ത 10 തടികളിൽ രണ്ടെണ്ണം വിൽപ്പന നടത്തിയ ഇരൂൾ തടി കളാണ്, 5 എണ്ണം വില കുറഞ്ഞ പാഴ്മരങ്ങളാണ്, ആദ്യ കണക്കെടുപ്പിൽ അഞ്ച് കോടി രൂപ വിലമതിക്കുന്ന 500 ഘനമീറ്റർ തടികൾ നഷ്ടപ്പെട്ടു എന്നാണ് കണക്കാക്കിയിരുന്നത്.നിലവിൽ നഷ്ടപ്പെട്ട 10 തടികൾ കൂടി ഒന്നര ഘനമീറ്ററാണുള്ളത്, ഇതിന് പരമാവധി ലഭിക്കാവുന്നത് 35000 രൂപയും, തിരുവനന്തപുരം സ്വദേശി 100 ദിവസത്തോളം ടാക്ടർ ഉപയോഗിച്ച് നടത്തിയ ശ്രമത്തിലാണ് തടികൾ വീണ്ടെടുത്തു യഥാസ്ഥാനത്ത് അട്ടിവെച്ചത്.Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.