മലപ്പുറം: ബാബറി മസ്‌ജിദ് കേസിലെ വിധി വളരെ നിർഭാഗ്യകരമാണെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. നിയമവിരുദ്ധമായും അക്രമ മാർഗത്തിലൂടെയും ബാബറി മസ്‌ജിദ് തകർത്തവർക്ക് ശിക്ഷയില്ലാതെ പോയത് വളരെ നിർഭാഗ്യകരം തന്നെയാണെന്നും അന്വേഷണ ഏജൻസികൾ ഉടൻ തന്നെ അപ്പീൽ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാവരും സമാധാനം നില നിർത്തി സൗഹാർദം കാത്തുസൂക്ഷിണമെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു. ബാബറി മസ്‌ജിദ് തകർത്ത സംഭവത്തിൽ മുഴുവൻ പ്രതികളെയും വെറുതെ വിട്ട വിധി ഒരിക്കലും പ്രതീക്ഷിച്ചതല്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. പള്ളി തകർത്തത് നിയമവിരുദ്ധമായ പ്രവർത്തനമാണെന്ന് സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുണ്ടെന്നും അന്വേഷണ ഏജൻസി കുറ്റക്കാരെ കണ്ടെത്തിയിരുന്നുവെന്നും എന്നിട്ടും എല്ലാവരെയും വെറുതേ വിടുന്ന ഇത്തരത്തിലൊരു വിധി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നൈാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്. 28 വർഷമായ കേസിൽ നീതി വൈകിയത് നീതി നിഷേധിക്കുന്നതിനു തുല്യമാണ്. ബാബറി മസ്‌ജിദ് തകർത്തിട്ടേയില്ലെന്നും പള്ളി അവിടെ തന്നെ ഉണ്ടെന്നു പറയുന്നതിനു തുല്യമാണ് വിധിയെന്നും അന്വേഷണ ഏജൻസി അപ്പീൽ നൽകണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
ബാബറി മസ്‌ജിദ് കേസ് വിധി നിർഭാഗ്യകരമാണെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ - ബാബറി മസ്‌ജിദ് കേസ്
ബാബറി മസ്‌ജിദ് കേസിലെ വിധിയിൽ അന്വേഷണ ഏജൻസികൾ ഉടൻ തന്നെ അപ്പീൽ നൽകണമെന്ന് പാണക്കാട് ഹൈദരലി തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും ആവശ്യപ്പെട്ടു

മലപ്പുറം: ബാബറി മസ്‌ജിദ് കേസിലെ വിധി വളരെ നിർഭാഗ്യകരമാണെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. നിയമവിരുദ്ധമായും അക്രമ മാർഗത്തിലൂടെയും ബാബറി മസ്‌ജിദ് തകർത്തവർക്ക് ശിക്ഷയില്ലാതെ പോയത് വളരെ നിർഭാഗ്യകരം തന്നെയാണെന്നും അന്വേഷണ ഏജൻസികൾ ഉടൻ തന്നെ അപ്പീൽ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാവരും സമാധാനം നില നിർത്തി സൗഹാർദം കാത്തുസൂക്ഷിണമെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു. ബാബറി മസ്‌ജിദ് തകർത്ത സംഭവത്തിൽ മുഴുവൻ പ്രതികളെയും വെറുതെ വിട്ട വിധി ഒരിക്കലും പ്രതീക്ഷിച്ചതല്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. പള്ളി തകർത്തത് നിയമവിരുദ്ധമായ പ്രവർത്തനമാണെന്ന് സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുണ്ടെന്നും അന്വേഷണ ഏജൻസി കുറ്റക്കാരെ കണ്ടെത്തിയിരുന്നുവെന്നും എന്നിട്ടും എല്ലാവരെയും വെറുതേ വിടുന്ന ഇത്തരത്തിലൊരു വിധി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നൈാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്. 28 വർഷമായ കേസിൽ നീതി വൈകിയത് നീതി നിഷേധിക്കുന്നതിനു തുല്യമാണ്. ബാബറി മസ്‌ജിദ് തകർത്തിട്ടേയില്ലെന്നും പള്ളി അവിടെ തന്നെ ഉണ്ടെന്നു പറയുന്നതിനു തുല്യമാണ് വിധിയെന്നും അന്വേഷണ ഏജൻസി അപ്പീൽ നൽകണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.