ETV Bharat / state

കോഴിക്കോട് നഗരപാത നവീകരണത്തിന്‍റെ രണ്ടാം ഘട്ട സർവേ ജൂണിൽ

മാനാഞ്ചിറ- പാവങ്ങാട് റോഡ് നാലുവരി ആയാണ് നവീകരിക്കുക

author img

By

Published : May 30, 2019, 4:33 PM IST

Updated : May 30, 2019, 5:22 PM IST

കോഴിക്കോട്   നഗരപാത നവീകരണത്തിന്‍റെ രണ്ടാംഘട്ട സർവേ ജൂണിൽ ആരംഭിക്കും

കോഴിക്കോട്: ജില്ലയിലെ നഗരപാത നവീകരണത്തിന്‍റെ രണ്ടാംഘട്ടത്തിനുള്ള സർവേ ജൂണിൽ ആരംഭിക്കും. 35 കിലോമീറ്റർ നീളത്തിലാണ് റോഡ് നവീകരണം. സംസ്ഥാന സർക്കാർ കേരള റോഡ് ഫണ്ട് ബോർഡ് മുഖാന്തരം നടപ്പിലാക്കുന്ന പദ്ധതിയുടെ ഡിപിആർ (ഡീറ്റെയിൽസ്ഡ് പ്രോജക്ട് റിപ്പോർട്ട്) തയ്യാറാക്കുന്നതിന്‍റെ ഭാഗമായാണ് സർവേ നടത്തുന്നത്.

കോഴിക്കോട് നഗരപാത നവീകരണത്തിന്‍റെ രണ്ടാം ഘട്ട സർവേ ജൂണിൽ

രണ്ടാംഘട്ടത്തിൽ 10 റോഡും ഒരു മേൽപ്പാലവും ആണ് അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിക്കുന്നത്. ഇതിൽ മൂന്നെണ്ണത്തിന്‍റെ ഡിപിആർ ആദ്യഘട്ടത്തിലെ റോഡുകൾക്ക് ഒപ്പം തയ്യാറാക്കിയിരുന്നു. റോഡുകളുടെ വീതി, സമീപത്തെ സ്ഥല വിവരങ്ങൾ തുടങ്ങിയവയാണ് സർവേയിൽ എടുക്കുക. തുടർന്ന് മൂന്നു മാസത്തിനകം ഡിപിആർ തയ്യാറാക്കി പിഡബ്ല്യുഡി റോഡ് ഫണ്ട് ബോർഡിന് കൈമാറും. സർക്കാർ അനുമതി ലഭിച്ചാലുടൻ ഭൂമി ഏറ്റെടുക്കാൻ നടപടി ആരംഭിക്കും.

പൊതുമരാമത്ത് വിഭാഗം തയ്യാറാക്കുന്ന ഡി പി ആറിനായി എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന കമ്പനിയാണ് സർവേ നടത്തുക. ഇതു സംബന്ധിച്ച ധാരണാപത്രം ഒരാഴ്ചയ്ക്കകം ഒപ്പുവെക്കും. കഴിഞ്ഞ ഏപ്രിൽ മാസം ഡിപിആർ തയ്യാറാക്കാനാണ് പിഡബ്ല്യുഡി തീരുമാനിച്ചത്. എന്നാൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നതോടെ കരാർ നൽകുന്നത് നീട്ടുകയായിരുന്നു. പദ്ധതിയുടെ ആദ്യഘട്ടത്തിൽ പൂർത്തീകരിച്ച ആറ് റോഡുകളിലേതുപോലെ ഇൻറർലോക്ക് വിരിച്ച നടപ്പാത, ഇരുമ്പു കൈവരികൾ, സിഗ്നൽ, പുൽത്തകിടി തുടങ്ങിയെല്ലാം രണ്ടാം ഘട്ടത്തിലും ഉണ്ടാകും. മേൽപ്പാലത്തിൽ നടപ്പാത, വിളക്കുകൾ തുടങ്ങിയവയും ഉൾപ്പെടുത്തും. മാനാഞ്ചിറ- പാവങ്ങാട് റോഡ് നാലുവരി ആയാണ് നവീകരിക്കുക. ബാക്കി ഒമ്പത് റോഡുകൾ രണ്ടു വരിയാണ്.

കോഴിക്കോട്: ജില്ലയിലെ നഗരപാത നവീകരണത്തിന്‍റെ രണ്ടാംഘട്ടത്തിനുള്ള സർവേ ജൂണിൽ ആരംഭിക്കും. 35 കിലോമീറ്റർ നീളത്തിലാണ് റോഡ് നവീകരണം. സംസ്ഥാന സർക്കാർ കേരള റോഡ് ഫണ്ട് ബോർഡ് മുഖാന്തരം നടപ്പിലാക്കുന്ന പദ്ധതിയുടെ ഡിപിആർ (ഡീറ്റെയിൽസ്ഡ് പ്രോജക്ട് റിപ്പോർട്ട്) തയ്യാറാക്കുന്നതിന്‍റെ ഭാഗമായാണ് സർവേ നടത്തുന്നത്.

കോഴിക്കോട് നഗരപാത നവീകരണത്തിന്‍റെ രണ്ടാം ഘട്ട സർവേ ജൂണിൽ

രണ്ടാംഘട്ടത്തിൽ 10 റോഡും ഒരു മേൽപ്പാലവും ആണ് അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിക്കുന്നത്. ഇതിൽ മൂന്നെണ്ണത്തിന്‍റെ ഡിപിആർ ആദ്യഘട്ടത്തിലെ റോഡുകൾക്ക് ഒപ്പം തയ്യാറാക്കിയിരുന്നു. റോഡുകളുടെ വീതി, സമീപത്തെ സ്ഥല വിവരങ്ങൾ തുടങ്ങിയവയാണ് സർവേയിൽ എടുക്കുക. തുടർന്ന് മൂന്നു മാസത്തിനകം ഡിപിആർ തയ്യാറാക്കി പിഡബ്ല്യുഡി റോഡ് ഫണ്ട് ബോർഡിന് കൈമാറും. സർക്കാർ അനുമതി ലഭിച്ചാലുടൻ ഭൂമി ഏറ്റെടുക്കാൻ നടപടി ആരംഭിക്കും.

പൊതുമരാമത്ത് വിഭാഗം തയ്യാറാക്കുന്ന ഡി പി ആറിനായി എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന കമ്പനിയാണ് സർവേ നടത്തുക. ഇതു സംബന്ധിച്ച ധാരണാപത്രം ഒരാഴ്ചയ്ക്കകം ഒപ്പുവെക്കും. കഴിഞ്ഞ ഏപ്രിൽ മാസം ഡിപിആർ തയ്യാറാക്കാനാണ് പിഡബ്ല്യുഡി തീരുമാനിച്ചത്. എന്നാൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നതോടെ കരാർ നൽകുന്നത് നീട്ടുകയായിരുന്നു. പദ്ധതിയുടെ ആദ്യഘട്ടത്തിൽ പൂർത്തീകരിച്ച ആറ് റോഡുകളിലേതുപോലെ ഇൻറർലോക്ക് വിരിച്ച നടപ്പാത, ഇരുമ്പു കൈവരികൾ, സിഗ്നൽ, പുൽത്തകിടി തുടങ്ങിയെല്ലാം രണ്ടാം ഘട്ടത്തിലും ഉണ്ടാകും. മേൽപ്പാലത്തിൽ നടപ്പാത, വിളക്കുകൾ തുടങ്ങിയവയും ഉൾപ്പെടുത്തും. മാനാഞ്ചിറ- പാവങ്ങാട് റോഡ് നാലുവരി ആയാണ് നവീകരിക്കുക. ബാക്കി ഒമ്പത് റോഡുകൾ രണ്ടു വരിയാണ്.

Intro:കോഴിക്കോട് ജില്ലയിലെ നഗരപാത നവീകരണത്തിൻ്റെ രണ്ടാംഘട്ടത്തിനുള്ള സർവേ ജൂണിൽ ആരംഭിക്കും. സംസ്ഥാന സർക്കാർ കേരള റോഡ് ഫണ്ട് ബോർഡ് മുഖാന്തിരം നടപ്പിലാക്കുന്ന പദ്ധതിയുടെ ഡിപിആർ( ഡീറ്റെയിൽസ്ഡ് പ്രോജക്ട് റിപ്പോർട്ട്) തയ്യാറാക്കുന്നതിൻ്റെ ഭാഗമായാണ് സർവ്വേ നടത്തുന്നത്.


Body:നഗര പാത നവീകരണത്തിൻ്റെ രണ്ടാംഘട്ടത്തിൽ 10 റോഡും ഒരു മേൽപ്പാലം ആണ് അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിക്കുന്നത്. ഇതിൽ മൂന്നെണ്ണത്തിൻെറെ ഡിപിആർ ആദ്യഘട്ടത്തിലെ റോഡുകൾകൊപ്പം തയ്യാറാക്കിയിരുന്നു. അത് പുതുക്കും. റോഡുകളുടെ വീതി, സമീപത്തെ സ്ഥല വിവരങ്ങൾ തുടങ്ങിയവയാണ് സർവ്വേയിൽ എടുക്കുക. തുടർന്ന് മൂന്നുമാസത്തിനകം ഡിപിആർ തയ്യാറാക്കി പിഡബ്ല്യുഡി റോഡ് ഫണ്ട് ബോർഡിന് കൈമാറും. സർക്കാർ അനുമതി ലഭിച്ചാലുടൻ ഭൂമി ഏറ്റെടുക്കാൻ നടപടി ആരംഭിക്കും. പൊതുമരാമത്ത് വിഭാഗം തയ്യാറാക്കുന്ന ഡി പി ആറിനായി എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന കമ്പനിയാണ് സർവ്വേ നടത്തുക. ഇതു സംബന്ധിച്ച ധാരണാപത്രം ഒരാഴ്ചയ്ക്കകം ഒപ്പുവെക്കും. കഴിഞ്ഞ ഏപ്രിൽ മാസം ഡിപിആർ തയ്യാറാക്കാനാണ് പിഡബ്ല്യുഡി തീരുമാനിച്ചത്. എന്നാൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നതോടെ കരാർ നൽകുന്നത് നീട്ടി. 35 കിലോമീറ്റർ നീളത്തിലാണ് റോഡ് നവീകരണം. മാനാഞ്ചിറ- പാവങ്ങാട്, പുതിയങ്ങാടി -തണ്ണീർപന്തൽ, വെസ്റ്റ് ഹിൽ ചുങ്കം- ഭട്ട് റോഡ്, മിനി ബൈപാസ്- പനാത്ത് താഴം, മാങ്കാവ് -പൊൻകുന്ന്- പന്തീരങ്കാവ് റോഡ്, കല്ലുത്താൻകടവ്- മീഞ്ചന്ത, കോതി പാലം- ചക്കുംകടവ് -പന്നിയങ്കര, നേരത്തെ ഡിപിആർ തയ്യാറാക്കിയ മൂഴിക്കൽ- കാളാണ്ടിത്താഴം, കോവൂർ- മെഡിക്കൽ കോളേജ്- മുണ്ടിക്കൽതാഴം, കരിക്കംകുളം- സിവിൽസ്റ്റേഷൻ -കോട്ടൂളി, എന്നിവയാണ് രണ്ടാംഘട്ടത്തിലെ റോഡുകൾ. ഈ റോഡുകളിൽ ചില ഭാഗങ്ങൾ കിഫ്ബി വഴി ചെയ്യുന്നുണ്ട്. അതിനാൽ 10 റോഡുകളുടെ നീളത്തിൽ കൂട്ടിച്ചേർക്കലോ ഒഴിവാക്കലോ ഉണ്ടാകും. മിനി ബൈപാസ് -പനാത് താഴം റോഡിൽ സരോവരം ബയോ പാർക്കിന് മുകളിലൂടെയാണ് മേൽപ്പാലം നിർമ്മിക്കുക. നഗര പാത പദ്ധതിയിൽ ആദ്യഘട്ടത്തിൽ പൂർത്തീകരിച്ച ആറ് റോഡുകളിലേതുപോലെ ഇൻറർലോക്ക് വിരിച്ച നടപ്പാത , ഇരുമ്പു കൈവരികൾ, സിഗ്നൽ, പുൽത്തകിടി തുടങ്ങിയെല്ലാം രണ്ടാംഘട്ടത്തിലും ഉണ്ടാകും. മേൽപ്പാലത്തിൽ നടപ്പാത ,വിളക്കുകൾ തുടങ്ങിയവയും ഉൾപ്പെടുത്തും. മാനാഞ്ചിറ- പാവങ്ങാട് റോഡ് നാലുവരി ആയാണ് നവീകരിക്കുക. ബാക്കി ഒമ്പത് റോഡുകൾ രണ്ടു വരിയാണ് .


Conclusion:.
Last Updated : May 30, 2019, 5:22 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.