ETV Bharat / state

സര്‍ക്കാര്‍ നല്‍കിയ ഭൂമിയില്‍ ദുരിത ജീവിതം പേറി എട്ട് കുടുംബങ്ങൾ - കോഴിക്കോട് കുണ്ടായിത്തോട് തെക്കേ കുറ്റി നിവാസികള്‍

40 വർഷം മുൻപ് സർക്കാർ അനുവദിച്ച 10 സെന്‍റ് ഭൂമിക്ക് പട്ടയം കിട്ടാൻ നെട്ടോട്ടമോടുന്ന എട്ട് കുടുംബങ്ങൾ. ജനിച്ചുവളർന്ന മണ്ണ് സ്വന്തം ആയിട്ടില്ലെന്ന വേദനയിലാണ് ഇവർ.

സര്‍ക്കാര്‍ നല്‍കിയ ഭൂമിയില്‍ ദുരിത ജീവിതം പേറി എട്ട് കുടുംബങ്ങൾ
author img

By

Published : Mar 12, 2019, 10:51 PM IST

സര്‍ക്കാര്‍ നല്‍കിയ ഭൂമിയില്‍ ദുരിത ജീവിതം നയിക്കുകയാണ് കോഴിക്കോട് കുണ്ടായിത്തോട് തെക്കേ കുറ്റി നിവാസികള്‍. 40 വര്‍ഷം മുമ്പാണ് 10 സെന്‍റ് വീതം ഭൂരഹിതരായ 15 കുടുംബങ്ങൾക്ക് നൽകിയത്. ഭൂമി നല്‍കിയെങ്കിലും എട്ട് കുടുംബങ്ങള്‍ക്ക് ഇത് വരെ പട്ടയം ലഭിച്ചിട്ടില്ല. പട്ടയം കിട്ടാത്തതിനാൽ തകര്‍ന്ന് വീഴാറായ വീടുകൾ പുതുക്കി പണിയാൻ പോലും ഇവർക്ക് അർഹതയില്ല. കോർപ്പറേഷനിൽ നിന്നും കൈവശ രേഖകൾ ലഭിക്കാത്തത് അറ്റകുറ്റപ്പണിക്ക് തടസമാകുന്നു. 40 വർഷം മുമ്പുള്ള രേഖകൾ കണ്ടെത്താൻ ഒന്നര വർഷമെങ്കിലുമെടുക്കും എന്നാണ് കോര്‍പ്പറേഷന്‍ അധികൃതർ പറയുന്നത്.

പട്ടയ പ്രശ്നം പലതവണ മുഖ്യമന്ത്രിമാരെയടക്കം ബോധ്യപ്പെടുത്തിയെങ്കിലും വാഗ്ദാനങ്ങൾ മാത്രം അവശേഷിക്കുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഭൂമിയുടെ ഒരുവശത്ത് കാടുപിടിച്ചു കിടക്കുന്ന പഴയ സ്റ്റീല്‍ ഫാക്ടറിയും ഒരു വശത്ത് റെയിൽവേ ട്രാക്കുമാണ്. വീടുകളിൽ വൃത്തിയുള്ള കുളിമുറികളും ശൗചാലയവും ഇല്ല. മഴ കനത്താല്‍ ചതുപ്പ് നിലത്തോട് ചേര്‍ന്നുള്ള വീടുകള്‍ക്കുള്ളില്‍ വരെ വെള്ളക്കെട്ടാകും. അസഹനീയമായ ജീവിത സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാകാതെ പലരും വീട് ഒഴിഞ്ഞ് പോയി. പോകാന്‍ മറ്റൊരിടമില്ലാത്ത കുടുംബങ്ങളെല്ലാം ഇവിടെത്തന്നെ തുടരുകയാണ്. 40 വര്‍ഷമായി തുടരുന്ന ശ്രമങ്ങളെല്ലാം പരാജയപ്പെട്ടെങ്കിലും എന്നെങ്കിലും തങ്ങൾ അന്തിയുറങ്ങുന്ന മണ്ണിന് പട്ടയം ലഭിക്കുമെന്ന വിശ്വാസം ഇവർ കൈവിടുന്നില്ല. തീരാദുരിതം മാറാൻ തുറക്കാത്ത വാതിലുകളില്‍ മുട്ടി വിളിച്ചു കൊണ്ടിരിക്കുകയാണ് തെക്കേകുറ്റി നിവാസികൾ.

സര്‍ക്കാര്‍ നല്‍കിയ ഭൂമിയില്‍ ദുരിത ജീവിതം പേറി എട്ട് കുടുംബങ്ങൾ

സര്‍ക്കാര്‍ നല്‍കിയ ഭൂമിയില്‍ ദുരിത ജീവിതം നയിക്കുകയാണ് കോഴിക്കോട് കുണ്ടായിത്തോട് തെക്കേ കുറ്റി നിവാസികള്‍. 40 വര്‍ഷം മുമ്പാണ് 10 സെന്‍റ് വീതം ഭൂരഹിതരായ 15 കുടുംബങ്ങൾക്ക് നൽകിയത്. ഭൂമി നല്‍കിയെങ്കിലും എട്ട് കുടുംബങ്ങള്‍ക്ക് ഇത് വരെ പട്ടയം ലഭിച്ചിട്ടില്ല. പട്ടയം കിട്ടാത്തതിനാൽ തകര്‍ന്ന് വീഴാറായ വീടുകൾ പുതുക്കി പണിയാൻ പോലും ഇവർക്ക് അർഹതയില്ല. കോർപ്പറേഷനിൽ നിന്നും കൈവശ രേഖകൾ ലഭിക്കാത്തത് അറ്റകുറ്റപ്പണിക്ക് തടസമാകുന്നു. 40 വർഷം മുമ്പുള്ള രേഖകൾ കണ്ടെത്താൻ ഒന്നര വർഷമെങ്കിലുമെടുക്കും എന്നാണ് കോര്‍പ്പറേഷന്‍ അധികൃതർ പറയുന്നത്.

പട്ടയ പ്രശ്നം പലതവണ മുഖ്യമന്ത്രിമാരെയടക്കം ബോധ്യപ്പെടുത്തിയെങ്കിലും വാഗ്ദാനങ്ങൾ മാത്രം അവശേഷിക്കുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഭൂമിയുടെ ഒരുവശത്ത് കാടുപിടിച്ചു കിടക്കുന്ന പഴയ സ്റ്റീല്‍ ഫാക്ടറിയും ഒരു വശത്ത് റെയിൽവേ ട്രാക്കുമാണ്. വീടുകളിൽ വൃത്തിയുള്ള കുളിമുറികളും ശൗചാലയവും ഇല്ല. മഴ കനത്താല്‍ ചതുപ്പ് നിലത്തോട് ചേര്‍ന്നുള്ള വീടുകള്‍ക്കുള്ളില്‍ വരെ വെള്ളക്കെട്ടാകും. അസഹനീയമായ ജീവിത സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാകാതെ പലരും വീട് ഒഴിഞ്ഞ് പോയി. പോകാന്‍ മറ്റൊരിടമില്ലാത്ത കുടുംബങ്ങളെല്ലാം ഇവിടെത്തന്നെ തുടരുകയാണ്. 40 വര്‍ഷമായി തുടരുന്ന ശ്രമങ്ങളെല്ലാം പരാജയപ്പെട്ടെങ്കിലും എന്നെങ്കിലും തങ്ങൾ അന്തിയുറങ്ങുന്ന മണ്ണിന് പട്ടയം ലഭിക്കുമെന്ന വിശ്വാസം ഇവർ കൈവിടുന്നില്ല. തീരാദുരിതം മാറാൻ തുറക്കാത്ത വാതിലുകളില്‍ മുട്ടി വിളിച്ചു കൊണ്ടിരിക്കുകയാണ് തെക്കേകുറ്റി നിവാസികൾ.

സര്‍ക്കാര്‍ നല്‍കിയ ഭൂമിയില്‍ ദുരിത ജീവിതം പേറി എട്ട് കുടുംബങ്ങൾ

Intro:40 വർഷം മുൻപ് സർക്കാർ അനുവദിച്ച 10 സെൻറ് ഭൂമിക്ക് പട്ടയം കിട്ടാൻ നെട്ടോട്ടമോടുന്ന എട്ട് കുടുംബങ്ങൾ. ജനിച്ചുവളർന്ന മണ്ണ് സ്വന്തം ആയിട്ടില്ലെന്ന് വേദനയിലാണ് ഇവർ. കോഴിക്കോട് കുണ്ടായിത്തോട് തെക്കേ കുറ്റി നിവാസികളാണ് പട്ടയം കിട്ടാത്തതിൻ്റെ പേരിൽ ദുരിതമനുഭവിക്കുന്നത്.


Body:40 വർഷം മുൻപാണ് കുണ്ടായിത്തോട് തെക്കേ കുറ്റിയിലെ ചതുപ്പുനിലത്തോട് ചേർന്ന പ്രദേശം ഭൂരഹിതർക്ക് സർക്കാർ നൽകിയത്. 10 സെൻറ് വീതം 15 കുടുംബങ്ങൾക്കാണ് നൽകിയത്. സ്റ്റീൽ കോംപ്ളക്സിൽ കാടുപിടിച്ചുകിടക്കുന്ന തെക്കേ അതിർത്തിയോട് ചേർന്നാണ് ഈ ഭൂമി. പടിഞ്ഞാറുവശത്ത് റെയിൽവേട്രാക്ക്. ഇതിനോട് ചേർന്ന് വെള്ളക്കെട്ടും ഉണ്ട്. ഒരു മഴ പെയ്താൽ വീടിനകം വരെ വെള്ളം. ഈ മണ്ണില് ദുരിതപൂർണമായ ജീവിതം കാരണം പലരും വീടു ഒഴിഞ്ഞുപോയി. നിലവിലെ താമസക്കാരിൽ ചിലർക്ക് പട്ടയം കിട്ടിയെങ്കിലും 8 കുടുംബങ്ങൾക്കാണ് ലഭിക്കാത്തത്. ഈയടുത്താണ് പുതിയ റോഡ് വന്നത് അതുവരെ ഇവർ നടന്നത് ഈ ചതുപ്പ് നിലത്തിലൂടെ ആയിരുന്നു .കുഞ്ഞുകുട്ടികൾ മുതൽ വയോധികർ വരെ വെള്ളക്കെട്ടിന് സമീപത്തിൽ ഈ ദുരിത ഭൂമിയിൽ ജീവിക്കുന്നത്. വീടുകളിൽ വൃത്തിയുള്ള കുളിമുറികളും ശൗചാലയമോ ഇവിടെയില്ല. അടുത്ത മഴക്കാലത്തോടെ തകർന്നുവീഴാറായ വീടുകളാണ് ഇവിടെയുള്ളത്. പട്ടയം കിട്ടാത്തതിനാൽ ശോചനീയാവസ്ഥ യുള്ള ഈ വീടുകൾ പുതുക്കി പണിയാൻ പോലും ഇവർക്ക് അർഹതയില്ല. പല തവണ ഓഫീസുകൾ കയറിയിറങ്ങി അപേക്ഷ നൽകിയിട്ടും ഒരു ഫലവും കണ്ടില്ലെന്നു മാത്രം അല്ല പട്ടയം ലഭിക്കാനായി മുൻ മുഖ്യമന്ത്രിമാരുടെ അദാലത്തുകളിൽ ജന സമ്പർക്ക പരിപാടികളിലും പ്രദേശവാസികൾ താങ്കളുടെ ഈ പ്രശ്നം നേരിട്ട് ബോധ്യപ്പെടുത്തിയെങ്കിലും പതിവ് ശൈലിയിൽ എല്ലാം ശരിയാക്കി തരാമെന്ന് പറഞ്ഞെങ്കിലും വാഗ്ദാനങ്ങൾ അങ്ങനെ തന്നെ അവശേഷിച്ചു എന്നാണ് പ്രദേശവാസികൾ പറയുന്നത്.

Byte

മനയിൽ പ്രദീപ് കുമാർ, പ്രദേശവാസി

കോർപ്പറേഷനിൽ നിന്നും കൈവശ രേഖകൾ ലഭിച്ചാൽ പട്ടയം ലഭിക്കാൻ വേണ്ട നടപടി വേഗത്തിലാക്കാം എന്നും വില്ലേജ് ഓഫീസിൽ നിന്നും നിർദ്ദേശം ലഭിച്ചു. തുടർന്ന് കോർപറേഷനിൽ എത്തി എന്നാൽ 40 വർഷം മുൻപുള്ള രേഖകൾ കണ്ടെത്താൻ പ്രയാസമാണെന്നും അധികൃതർ പറഞ്ഞു. ഒന്നര വർഷമെങ്കിലുമെടുക്കും എന്നാണ് അധികൃതർ പറയുന്നത്. പട്ടയം ഉടനെ ലഭിച്ചാൽ അടുത്ത മഴയ്ക്ക് മുമ്പ് വീടുകൾ പുതുക്കിപ്പണിയണം ഇല്ലെങ്കിൽ ഈ വീടിനൊപ്പം തങ്ങളും ഇല്ലാതാകുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.


Conclusion:40 വർഷം കഴിഞ്ഞിട്ടും കൊടുത്ത ഭൂമിക്ക് ഒരു രേഖ നൽകാൻ നമ്മുടെ നിയമത്തിനു അധികൃതർക്കോ പറ്റിയില്ല. ഒരു സാധാരണ കുടുംബങ്ങൾ ആയതുകൊണ്ടാവാം ഇവരെ അധികൃതർ പരിഗണിക്കാത്തത് അല്ലെങ്കിൽ കിമ്പളം കൊടുത്തു തങ്ങളെ സന്തോഷിപ്പിക്കാൻ ഭൂരഹിതർക്ക് കഴിയാത്തത് കൊണ്ടാകാം ഈ ഭൂമിക്ക് ഇതുവരെ പട്ടയം ലഭിക്കാത്തത്. ഇനി തിരഞ്ഞെടുപ്പാണ് വരുന്നത് ആഗ്രഹങ്ങൾ പൂവണിയുന്ന വാഗ്ദാനങ്ങൾ നൽകി സ്ഥാനാർത്ഥികൾ കയറിയിറങ്ങും ഇതൊക്കെ തെരഞ്ഞെടുപ്പുവരെ മാത്രമാണെന്ന് ഇവർക്കറിയാം. എങ്കിലും എന്നെങ്കിലും തങ്ങൾ അന്തിയുറങ്ങുന്ന ഈ മണ്ണിന് പട്ടം ലഭിക്കുമെന്ന വിശ്വാസം ഇവർ കൈവിടുന്നില്ല. ഈ തീരാദുരിതം മാറാൻ ഇവർ ഇന്നും തുറക്കാത്ത വാതിലുകൾ മുട്ടി വിളിച്ചു കൊണ്ടിരിക്കുകയാണ്.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.