ETV Bharat / state

നാദാപുരത്തെ വിദ്യാര്‍ഥിയുടെ മരണം കൊലപാതകമെന്ന് സൂചന; ദൃശ്യം പുറത്ത്

author img

By

Published : Apr 3, 2021, 1:35 AM IST

Updated : Apr 3, 2021, 8:47 AM IST

കഴിഞ്ഞ വര്‍ഷം തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ നാദാപുരം നരിക്കാട്ടേരി സ്വദേശിയായ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യമാണിപ്പോള്‍ സാമൂഹ്യമാധ്യമത്തിലൂടെ പ്രചരിക്കുന്നത്

പീഡന ദൃശ്യങ്ങള്‍ പുറത്ത് വാര്‍ത്ത നാദാപുരത്ത് വീണ്ടും കൊലപാതകം വാര്‍ത്ത torture scenes out news another murder in nadapuram news
പീഡന ദൃശ്യങ്ങള്‍

കോഴിക്കോട്: നാദാപുരത്ത് കഴിഞ്ഞ വര്‍ഷം മെയ്‌ മാസത്തില്‍ വിദ്യാര്‍ഥിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കേസ് വഴിത്തിരിവില്‍. സംഭവത്തില്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യം പുറത്ത് വന്നു. നരിക്കാട്ടേരി സ്വദേശി കറ്റാരത്ത് അസീസിനെ(17) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കേസ് കൊലപാതകമാണെന്ന സംശയത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥരിപ്പോള്‍.

നാദാപുരത്തെ വിദ്യാര്‍ഥിയുടെ മരണം; ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യം പുറത്ത്

കഴിഞ്ഞ വര്‍ഷം മെയ്‌ 17നാണ് അസീസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുള്ളതായി സംഭവദിവസം തന്നെ നാട്ടുകാരും മാതാവിന്‍റെ ബന്ധുക്കളും സംശയം പ്രകടിപ്പിച്ചിരുന്നു. സംഭവത്തില്‍ നാദാപുരം പൊലീസ് അന്വേഷണം ആരംഭിച്ച് മൂന്നാം ദിവസം തന്നെ കേസ് ജില്ല ക്രൈംബ്രാഞ്ച് കൈമാറി. വിദ്യാര്‍ഥി തൂങ്ങി മരിച്ചതാണെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്‍റെയും മറ്റ് സാഹചര്യ തെളിവുകളുടെയും നിഗമനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിക്കാനിരിക്കെയാണ് ദൃശ്യം പുറത്ത് വന്നത്.

അസീസിനെ വീടിനകത്തുവെച്ച് യുവാവ് ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യമാണ് സമൂഹമാധ്യമത്തില്‍ രണ്ട് ദിവസമായി പ്രചരിക്കുന്നത്. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുളള വീഡിയോയില്‍ സഹോദരനായ യുവാവ് വീടിനകത്ത് വെച്ച് അസീസിനെ മര്‍ദിക്കുന്നുണ്ട്. കഴുത്തില്‍ ചുറ്റിപിടിച്ച് നിലത്ത് വീഴ്ത്തി ശ്വാസം മുട്ടിക്കുന്നതും നെഞ്ചിലും മുഖത്തും ശക്തിയായി ഇടിക്കുന്നതും ശ്വാസം ലഭിക്കാനാകാതെ അസീസ് പിടയുന്നതും ദൃശ്യത്തിലുണ്ട്. മര്‍ദനത്തെ തുടര്‍ന്ന് വിദ്യാര്‍ഥി ബോധരഹിതനാവുന്നതും കാണാം. അസീസിന്‍റെ മരണം നടന്ന വീട്ടില്‍ വെച്ചാണ് വീഡിയോ റെക്കോഡ് ചെയ്യപ്പെട്ടതെന്നാണ് സൂചന. മര്‍ദന ദൃശ്യങ്ങള്‍ പുറത്തായ പശ്ചാത്തലത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്ന് ആക്ഷന്‍ കമ്മിറ്റി ആവശ്യപെട്ടു.

വിദ്യാര്‍ഥിയുടെ മരണത്തില്‍ ദുരൂഹത ആരോപിക്കപ്പെട്ടതോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ വെച്ചാണ് നേരത്തെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും കൊലപാതകവുമായി ബന്ധപ്പെട്ട സൂചനകളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

വീഡിയോ പുറത്ത് വന്നതോടെ വിദ്യാര്‍ഥി പീഡനത്തിനിടെ മരണപ്പെട്ടതാണെന്ന സംശയമാണിപ്പോള്‍ ഉയരുന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ഡോ എ ശ്രീനിവാസ് ഇ ടി വി ഭാരതിനോട് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വടകര ഡിവൈ എസ്‌പിയെ ചുമതലപ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട്: നാദാപുരത്ത് കഴിഞ്ഞ വര്‍ഷം മെയ്‌ മാസത്തില്‍ വിദ്യാര്‍ഥിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കേസ് വഴിത്തിരിവില്‍. സംഭവത്തില്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യം പുറത്ത് വന്നു. നരിക്കാട്ടേരി സ്വദേശി കറ്റാരത്ത് അസീസിനെ(17) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കേസ് കൊലപാതകമാണെന്ന സംശയത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥരിപ്പോള്‍.

നാദാപുരത്തെ വിദ്യാര്‍ഥിയുടെ മരണം; ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യം പുറത്ത്

കഴിഞ്ഞ വര്‍ഷം മെയ്‌ 17നാണ് അസീസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുള്ളതായി സംഭവദിവസം തന്നെ നാട്ടുകാരും മാതാവിന്‍റെ ബന്ധുക്കളും സംശയം പ്രകടിപ്പിച്ചിരുന്നു. സംഭവത്തില്‍ നാദാപുരം പൊലീസ് അന്വേഷണം ആരംഭിച്ച് മൂന്നാം ദിവസം തന്നെ കേസ് ജില്ല ക്രൈംബ്രാഞ്ച് കൈമാറി. വിദ്യാര്‍ഥി തൂങ്ങി മരിച്ചതാണെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്‍റെയും മറ്റ് സാഹചര്യ തെളിവുകളുടെയും നിഗമനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിക്കാനിരിക്കെയാണ് ദൃശ്യം പുറത്ത് വന്നത്.

അസീസിനെ വീടിനകത്തുവെച്ച് യുവാവ് ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യമാണ് സമൂഹമാധ്യമത്തില്‍ രണ്ട് ദിവസമായി പ്രചരിക്കുന്നത്. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുളള വീഡിയോയില്‍ സഹോദരനായ യുവാവ് വീടിനകത്ത് വെച്ച് അസീസിനെ മര്‍ദിക്കുന്നുണ്ട്. കഴുത്തില്‍ ചുറ്റിപിടിച്ച് നിലത്ത് വീഴ്ത്തി ശ്വാസം മുട്ടിക്കുന്നതും നെഞ്ചിലും മുഖത്തും ശക്തിയായി ഇടിക്കുന്നതും ശ്വാസം ലഭിക്കാനാകാതെ അസീസ് പിടയുന്നതും ദൃശ്യത്തിലുണ്ട്. മര്‍ദനത്തെ തുടര്‍ന്ന് വിദ്യാര്‍ഥി ബോധരഹിതനാവുന്നതും കാണാം. അസീസിന്‍റെ മരണം നടന്ന വീട്ടില്‍ വെച്ചാണ് വീഡിയോ റെക്കോഡ് ചെയ്യപ്പെട്ടതെന്നാണ് സൂചന. മര്‍ദന ദൃശ്യങ്ങള്‍ പുറത്തായ പശ്ചാത്തലത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്ന് ആക്ഷന്‍ കമ്മിറ്റി ആവശ്യപെട്ടു.

വിദ്യാര്‍ഥിയുടെ മരണത്തില്‍ ദുരൂഹത ആരോപിക്കപ്പെട്ടതോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ വെച്ചാണ് നേരത്തെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും കൊലപാതകവുമായി ബന്ധപ്പെട്ട സൂചനകളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

വീഡിയോ പുറത്ത് വന്നതോടെ വിദ്യാര്‍ഥി പീഡനത്തിനിടെ മരണപ്പെട്ടതാണെന്ന സംശയമാണിപ്പോള്‍ ഉയരുന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ഡോ എ ശ്രീനിവാസ് ഇ ടി വി ഭാരതിനോട് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വടകര ഡിവൈ എസ്‌പിയെ ചുമതലപ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Last Updated : Apr 3, 2021, 8:47 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.