ETV Bharat / state

കൈകോര്‍ത്ത് രമേശും മുരളിയും ; പുനസംഘടനയില്‍ ഹൈക്കമാന്‍ഡിന്‍റെ 'ഷെല്ലാക്രമണ'ത്തിനിടെ പുതിയ നീക്കം

author img

By

Published : Mar 3, 2022, 1:19 PM IST

കരുണാകരന്‍റെ അനുയായികളെല്ലാം ഒരുമിച്ചുനിൽക്കുക എന്ന ആശയമാണ് ഇരു നേതാക്കളും മുന്നോട്ടുവയ്ക്കുന്നത്

kl_kkd_03_01_chenni_murali_7203295  group politics in congres's Kerala unit  k muraleedaran ramesh chennithala rapprochement  കേരളത്തിലെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയം  കെ മുരളീധരനും രമേശ് ചെന്നിലയും ഒരുമിച്ച് വീണ്ടും  കോണ്‍ഗ്രസിലെ നിലവിലെ ഐ ഗ്രൂപ്പ്
പുനസംഘടനയെ ചൊല്ലിയുള്ള പോരിനിടെ വീണ്ടും കൈകോര്‍ത്ത് ചെന്നിതലയും മുരളീധരനും

കോഴിക്കോട് : പുനഃസംഘടനയെ ചൊല്ലിയുള്ള കോൺഗ്രസ് ഗ്രൂപ്പ് 'യുദ്ധ'ത്തിനിടെ 'വെടിനിർത്തലു'മായി രമേശ് ചെന്നിത്തലയും കെ മുരളീധരനും. കെ. കരുണാകരന്‍റെ മകനും അരുമ ശിഷ്യനും ശത്രുക്കളായി നിൽക്കേണ്ടവരല്ലെന്ന തിരിച്ചറിവിൽ നിന്നാണ് ഐക്യപ്പെടൽ. കെ സുധാകരനും വി ഡി സതീശനും തലപ്പത്തേക്ക് വന്നതിന് പിന്നാലെ ഗ്രൂപ്പ് സമവാക്യങ്ങൾ മാറിമറയുന്ന കാഴ്ചയായിരുന്നു. ഇതിനിടയിലാണ് ഐ ഗ്രൂപ്പിൽ ഒന്നിച്ചായിരുന്ന രമേശും മുരളിയും വീണ്ടും കൈകോർക്കുന്നത്.

വി.ഡി സതീശന്‍-കെ സുധാകരന്‍ നേതൃത്വത്തോട് ഐക്യപ്പെട്ടാണ് മുരളിയുടെ മുന്നോട്ട് പോക്കെങ്കിലും അർഹമായ പരിഗണന ലഭിക്കാത്തതില്‍ അതൃപ്‌തനാണ്. അതേസമയം ഗ്രൂപ്പില്ല എന്ന് പറയുന്ന ഇവരിൽ നിന്ന് അകലാതെയാണ് മുരളി ചെന്നിത്തലയോട് വീണ്ടും അടുക്കുന്നത്. കരുണാകരന്‍റെ അനുയായികളെല്ലാം ഒരുമിച്ച് നിൽക്കുകയെന്ന ആശയമാണ് ഇരുനേതാക്കളും മുന്നോട്ടുവയ്ക്കുന്നത്. അങ്ങനെ പഴയ ഐ വിഭാഗത്തെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.

എന്നാൽ എഐസിസിയേയും കെപിസിസിയേയും അലോസരപ്പെടുത്തുന്ന തരത്തിൽ വീണ്ടും ഗ്രൂപ്പ് കളി തുടങ്ങിയാൽ എല്ലാം അട്ടിമറിയും. തൃശൂരിൽ വി.ബാലറാം പുരസ്കാരം ചെന്നിത്തലയിൽ നിന്ന് മുരളി ഏറ്റുവാങ്ങുന്നതിന് മുന്നോടിയായി നടന്ന ദീർഘമായ ചർച്ചയിലാണ് ഇരു നേതാക്കളും വീണ്ടും ഒന്നിച്ച് പ്രവർത്തിക്കാനുള്ള തീരുമാനത്തിലെത്തിയത്. ചെന്നിത്തലയ്‌ക്കൊപ്പം ഒരു കാലത്ത് 'ഐ' ഗ്രൂപ്പിൽ ഉണ്ടായിരുന്നവരാണ് കെ സുധാകരനും വി.ഡി സതീശനും.

ALSO READ: ഓര്‍മകളില്‍ ഈണങ്ങളുടെ പെരുന്തച്ചന്‍ ; ഏഴുസ്വരങ്ങളില്‍ ഹൃദയങ്ങളെ ധ്വനിസാന്ദ്രമാക്കിയ രവീന്ദ്രസംഗീതം

എന്നാൽ വി.ഡി സതീശനും രമേശ് ചെന്നിത്തലയും തമ്മില്‍ ശീതസമരം പ്രകടമായിരിക്കുകയാണ്. പ്രതിപക്ഷ നേതാവിൻ്റെ വസതിയിൽ മുറി അടച്ചിട്ട് നടത്തിയ യോഗമാണ് വീണ്ടും അസ്വാരസ്യങ്ങൾക്ക് വഴിവച്ചത്. ഇതിന് പിന്നാലെ ഡിസിസി പുനഃസംഘടന നിർത്തിവയ്ക്കാൻ ഹൈക്കമാൻഡ് ഓർഡറായതും സ്ഥിതിഗതികൾ പരുങ്ങലിലാക്കി.

കേരളത്തിലെ പുതിയ നേതൃത്വത്തിന് മേൽ 'ഷെല്ലാക്രമണം' നടത്താൻ ദില്ലി നേതൃത്വത്തെ പ്രേരിപ്പിച്ച ഘടകം എന്താണ് എന്നതിൽ ഇപ്പോഴും കൃത്യമായ വ്യക്തത വന്നിട്ടില്ല. ചാരപ്പണി നടത്തിയത് എം പിമാരാണെന്നും പിന്നീടതല്ലെന്നും റിപ്പോർട്ടുകൾ വന്നു. അതിനപ്പുറം ഹൈക്കമാന്‍ഡിലെ ചില 'കേരള' ശക്തികൾ കളിച്ച കളിയാണിതെന്നും വാർത്തകൾ പരന്നു. ഇതിനെല്ലാം തടയിടാനുള്ള ശക്തിയായി കേരളത്തിലെ കോൺഗ്രസ്സിനെ മാറ്റിയെടുക്കാനുള്ള നീക്കം കൂടിയാണ് ചെന്നിത്തല - മുരളി ഹസ്തദാനം.

കോഴിക്കോട് : പുനഃസംഘടനയെ ചൊല്ലിയുള്ള കോൺഗ്രസ് ഗ്രൂപ്പ് 'യുദ്ധ'ത്തിനിടെ 'വെടിനിർത്തലു'മായി രമേശ് ചെന്നിത്തലയും കെ മുരളീധരനും. കെ. കരുണാകരന്‍റെ മകനും അരുമ ശിഷ്യനും ശത്രുക്കളായി നിൽക്കേണ്ടവരല്ലെന്ന തിരിച്ചറിവിൽ നിന്നാണ് ഐക്യപ്പെടൽ. കെ സുധാകരനും വി ഡി സതീശനും തലപ്പത്തേക്ക് വന്നതിന് പിന്നാലെ ഗ്രൂപ്പ് സമവാക്യങ്ങൾ മാറിമറയുന്ന കാഴ്ചയായിരുന്നു. ഇതിനിടയിലാണ് ഐ ഗ്രൂപ്പിൽ ഒന്നിച്ചായിരുന്ന രമേശും മുരളിയും വീണ്ടും കൈകോർക്കുന്നത്.

വി.ഡി സതീശന്‍-കെ സുധാകരന്‍ നേതൃത്വത്തോട് ഐക്യപ്പെട്ടാണ് മുരളിയുടെ മുന്നോട്ട് പോക്കെങ്കിലും അർഹമായ പരിഗണന ലഭിക്കാത്തതില്‍ അതൃപ്‌തനാണ്. അതേസമയം ഗ്രൂപ്പില്ല എന്ന് പറയുന്ന ഇവരിൽ നിന്ന് അകലാതെയാണ് മുരളി ചെന്നിത്തലയോട് വീണ്ടും അടുക്കുന്നത്. കരുണാകരന്‍റെ അനുയായികളെല്ലാം ഒരുമിച്ച് നിൽക്കുകയെന്ന ആശയമാണ് ഇരുനേതാക്കളും മുന്നോട്ടുവയ്ക്കുന്നത്. അങ്ങനെ പഴയ ഐ വിഭാഗത്തെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.

എന്നാൽ എഐസിസിയേയും കെപിസിസിയേയും അലോസരപ്പെടുത്തുന്ന തരത്തിൽ വീണ്ടും ഗ്രൂപ്പ് കളി തുടങ്ങിയാൽ എല്ലാം അട്ടിമറിയും. തൃശൂരിൽ വി.ബാലറാം പുരസ്കാരം ചെന്നിത്തലയിൽ നിന്ന് മുരളി ഏറ്റുവാങ്ങുന്നതിന് മുന്നോടിയായി നടന്ന ദീർഘമായ ചർച്ചയിലാണ് ഇരു നേതാക്കളും വീണ്ടും ഒന്നിച്ച് പ്രവർത്തിക്കാനുള്ള തീരുമാനത്തിലെത്തിയത്. ചെന്നിത്തലയ്‌ക്കൊപ്പം ഒരു കാലത്ത് 'ഐ' ഗ്രൂപ്പിൽ ഉണ്ടായിരുന്നവരാണ് കെ സുധാകരനും വി.ഡി സതീശനും.

ALSO READ: ഓര്‍മകളില്‍ ഈണങ്ങളുടെ പെരുന്തച്ചന്‍ ; ഏഴുസ്വരങ്ങളില്‍ ഹൃദയങ്ങളെ ധ്വനിസാന്ദ്രമാക്കിയ രവീന്ദ്രസംഗീതം

എന്നാൽ വി.ഡി സതീശനും രമേശ് ചെന്നിത്തലയും തമ്മില്‍ ശീതസമരം പ്രകടമായിരിക്കുകയാണ്. പ്രതിപക്ഷ നേതാവിൻ്റെ വസതിയിൽ മുറി അടച്ചിട്ട് നടത്തിയ യോഗമാണ് വീണ്ടും അസ്വാരസ്യങ്ങൾക്ക് വഴിവച്ചത്. ഇതിന് പിന്നാലെ ഡിസിസി പുനഃസംഘടന നിർത്തിവയ്ക്കാൻ ഹൈക്കമാൻഡ് ഓർഡറായതും സ്ഥിതിഗതികൾ പരുങ്ങലിലാക്കി.

കേരളത്തിലെ പുതിയ നേതൃത്വത്തിന് മേൽ 'ഷെല്ലാക്രമണം' നടത്താൻ ദില്ലി നേതൃത്വത്തെ പ്രേരിപ്പിച്ച ഘടകം എന്താണ് എന്നതിൽ ഇപ്പോഴും കൃത്യമായ വ്യക്തത വന്നിട്ടില്ല. ചാരപ്പണി നടത്തിയത് എം പിമാരാണെന്നും പിന്നീടതല്ലെന്നും റിപ്പോർട്ടുകൾ വന്നു. അതിനപ്പുറം ഹൈക്കമാന്‍ഡിലെ ചില 'കേരള' ശക്തികൾ കളിച്ച കളിയാണിതെന്നും വാർത്തകൾ പരന്നു. ഇതിനെല്ലാം തടയിടാനുള്ള ശക്തിയായി കേരളത്തിലെ കോൺഗ്രസ്സിനെ മാറ്റിയെടുക്കാനുള്ള നീക്കം കൂടിയാണ് ചെന്നിത്തല - മുരളി ഹസ്തദാനം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.