ETV Bharat / state

പൊലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ട കഞ്ചാവ് കേസ് പ്രതി പിടിയില്‍

പേരാമ്പ്ര സ്വദേശി മുഹമ്മദ് സരീഷാണ് പൊന്നാനിയില്‍ പിടിയിലായത്.

author img

By

Published : Feb 8, 2021, 3:06 PM IST

പൊലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ട പ്രതി പിടിയില്‍  accused arrested after escaping from police station  കോഴിക്കോട്  കോഴിക്കോട് ജില്ലാ വാര്‍ത്തകള്‍  kozhikode  kozhikode latest news  kozhikode district news  crime news  crime latest news  kozhikode crime news
പൊലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ട കഞ്ചാവ് കേസ് പ്രതി പിടിയില്‍

കോഴിക്കോട്: ബാലുശ്ശേരിയില്‍ പൊലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ട കഞ്ചാവ് കേസ് പ്രതി പിടിയിലായി. പേരാമ്പ്ര കൈപ്പാക്കനിക്കുനിയിൽ മുഹമ്മദ് സരീഷാണ് (24) പൊന്നാനിയിൽ പിടിയിലായത്. മതസ്ഥാപനത്തിൽ പാർപ്പിച്ച കാമുകിയെ കാണാൻ എത്തിയപ്പോഴാണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ ബുധനാഴ്‌ച രാത്രിയാണ് പൊലീസ് സ്റ്റേഷനിൽ നിന്ന് സരീഷും കൂട്ടുപ്രതി ആവള ചെറുവാട്ട് മുഹമ്മദ് ഹർഷാദും രക്ഷപ്പെട്ടത്. ഹർഷാദിനെ പൊലീസ് ഉടൻ തന്നെ പിടികൂടി. കാറിൽ കടത്തുകയായിരുന്ന 4.2 കിലോഗ്രാം കഞ്ചാവുമായാണ് ഇരുവരെയും പൊലീസ് പിടികൂടിയത്. എറണാകുളം കേന്ദ്രീകരിച്ചുള്ള ലഹരി സംഘത്തിലെ പ്രധാനിയാണ് സരീഷെന്ന് പൊലീസ് പറഞ്ഞു. മുൻപ് കാക്കനാട് ജയിലിൽ റിമാൻഡിലായിരുന്നപ്പോൾ പരിചയപ്പെട്ടവരുമായി ചേർന്ന് ലഹരി സംഘം വിപുലപ്പെടുത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്.

വീഡിയോ കോൺഫറൻസിലൂടെ മജിസ്ട്രേട്ടിനു മുൻപിൽ ഹാജരാക്കാൻ സ്റ്റേഷനിലെ വെളിച്ചമുള്ള ഭാഗത്തേക്കു കൊണ്ടു വരുമ്പോഴാണ് ഇരുവരും പൊലീസുകാരെ കയ്യേറ്റം ചെയ്‌ത് ഓടി രക്ഷപ്പെട്ടത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ തൃശൂർ, കുന്നംകുളം, ഗുരുവായൂർ ഭാഗങ്ങളിൽ കറങ്ങിനടന്ന പ്രതി പൊന്നാനിയില്‍ എത്തുമെന്ന സൂചനയില്‍ കാത്തു നിന്ന പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഡിവൈഎസ്‌പി ഇ പി പൃഥ്വിരാജിന്‍റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. പ്രതിയെ കോടതി റിമാൻഡ് ചെയ്‌തു.

കോഴിക്കോട്: ബാലുശ്ശേരിയില്‍ പൊലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ട കഞ്ചാവ് കേസ് പ്രതി പിടിയിലായി. പേരാമ്പ്ര കൈപ്പാക്കനിക്കുനിയിൽ മുഹമ്മദ് സരീഷാണ് (24) പൊന്നാനിയിൽ പിടിയിലായത്. മതസ്ഥാപനത്തിൽ പാർപ്പിച്ച കാമുകിയെ കാണാൻ എത്തിയപ്പോഴാണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ ബുധനാഴ്‌ച രാത്രിയാണ് പൊലീസ് സ്റ്റേഷനിൽ നിന്ന് സരീഷും കൂട്ടുപ്രതി ആവള ചെറുവാട്ട് മുഹമ്മദ് ഹർഷാദും രക്ഷപ്പെട്ടത്. ഹർഷാദിനെ പൊലീസ് ഉടൻ തന്നെ പിടികൂടി. കാറിൽ കടത്തുകയായിരുന്ന 4.2 കിലോഗ്രാം കഞ്ചാവുമായാണ് ഇരുവരെയും പൊലീസ് പിടികൂടിയത്. എറണാകുളം കേന്ദ്രീകരിച്ചുള്ള ലഹരി സംഘത്തിലെ പ്രധാനിയാണ് സരീഷെന്ന് പൊലീസ് പറഞ്ഞു. മുൻപ് കാക്കനാട് ജയിലിൽ റിമാൻഡിലായിരുന്നപ്പോൾ പരിചയപ്പെട്ടവരുമായി ചേർന്ന് ലഹരി സംഘം വിപുലപ്പെടുത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്.

വീഡിയോ കോൺഫറൻസിലൂടെ മജിസ്ട്രേട്ടിനു മുൻപിൽ ഹാജരാക്കാൻ സ്റ്റേഷനിലെ വെളിച്ചമുള്ള ഭാഗത്തേക്കു കൊണ്ടു വരുമ്പോഴാണ് ഇരുവരും പൊലീസുകാരെ കയ്യേറ്റം ചെയ്‌ത് ഓടി രക്ഷപ്പെട്ടത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ തൃശൂർ, കുന്നംകുളം, ഗുരുവായൂർ ഭാഗങ്ങളിൽ കറങ്ങിനടന്ന പ്രതി പൊന്നാനിയില്‍ എത്തുമെന്ന സൂചനയില്‍ കാത്തു നിന്ന പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഡിവൈഎസ്‌പി ഇ പി പൃഥ്വിരാജിന്‍റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. പ്രതിയെ കോടതി റിമാൻഡ് ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.