ETV Bharat / state

മാലിന്യം പുഴയിലേക്ക്,മാലിന്യസംസ്കരണപ്ലാന്‍റ് തുറക്കാത്തതില്‍ പ്രതിഷേധം

author img

By

Published : Oct 25, 2019, 2:05 AM IST

Updated : Oct 25, 2019, 7:21 AM IST

നഗരസഭാ അധികൃതരും പൊലീസും സ്ഥലത്തെത്തി നടത്തിയ ചര്‍ച്ചയ്ക്കൊടുവില്‍ പത്ത്  ദിവസത്തിനകം പ്ലാന്‍റ് തുറന്നുപ്രവര്‍ത്തിപ്പിക്കുമെന്ന ഉറപ്പില്‍ സമരം പിന്‍വലിച്ചു

ഈരാറ്റുപേട്ട മാലിന്യ സംസ്കരണപ്ലാന്‍റ് തുറക്കാത്തതില്‍ പ്രതിഷേധം


കോട്ടയം: ഈരാറ്റുപേട്ട തേവരുപാറ മാലിന്യനിക്ഷേപ കേന്ദ്രത്തിലേയ്ക്ക് മാലിന്യവുമായെത്തിയ വാഹനം എസ്‌ഡിപിഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തടഞ്ഞു. മാലിന്യസംസ്കരണ കേന്ദ്രത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങൾ പൂര്‍ത്തിയായെങ്കിലും തുറന്നു പ്രവര്‍ത്തിപ്പിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞത്. പ്രതിഷേധത്തെ തുടര്‍ന്ന് ആക്ടിംഗ് ചെയര്‍പേഴ്സണ്‍ ബല്‍ക്കീസ്, ആരോഗ്യവിഭാഗം അധികൃതര്‍, നഗരസഭാ സെക്രട്ടറി, ഈരാറ്റുപേട്ട പൊലീസ് തുടങ്ങിയവര്‍ സ്ഥലത്തെത്തി ചര്‍ച്ച നടത്തി.പത്ത് ദിവസത്തിനകം പ്ലാന്‍റ് പ്രവര്‍ത്തനം ആരംഭിക്കുമെന്ന ഉറപ്പിലാണ് പ്രവര്‍ത്തകര്‍ സമരം അവസാനിപ്പിച്ചത്.അതുവരെ മാലിന്യം പുഴയിലേക്ക് ഒഴുകാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

ഈരാറ്റുപേട്ട മാലിന്യ സംസ്കരണപ്ലാന്‍റ് തുറക്കാത്തതില്‍ പ്രതിഷേധം

99 ശതമാനം പണികളും പൂര്‍ത്തിയായ മാലിന്യ സംസ്കരണപ്ലാന്‍റ് ട്രയല്‍ റണ്‍ നടത്തി പ്രവര്‍ത്തനം തുടങ്ങേണ്ട താമസം മാത്രമാണുള്ളത്. നഗരസഭയിലെ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് നീണ്ടതോടെ ഇത് വൈകുകയായിരുന്നു.മാത്രമല്ല മഴ പെയ്തതോടെ ഇവിടെ നിന്നും മാലിന്യങ്ങള്‍ മീനച്ചിലാറ്റിലേയ്ക്ക് ഒഴുകുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് എസ്‌ഡിപിഐ പ്രതിഷേധിച്ചത്.

ഒന്നരമാസം മുന്‍പ് നഗരസഭയ്ക്ക് മുന്നില്‍ എസ്‌ഡിപിഐ രണ്ട് തവണ സമരം നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഒരാഴ്ചയ്ക്കുള്ളില്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് ഉറപ്പ് നല്‍കിയിരുന്നെങ്കിലും പാലിക്കപ്പെട്ടില്ല. രാവിലെ നടന്ന പ്രതിഷേധത്തെ തുടര്‍ന്ന് ആക്ടിംഗ് ചെയര്‍പേഴ്സണ്‍ ബല്‍ക്കീസ്, ആരോഗ്യവിഭാഗം അധികൃതര്‍, നഗരസഭാ സെക്രട്ടറി, ഈരാറ്റുപേട്ട പൊലീസ് തുടങ്ങിയവര്‍ സ്ഥലത്തെത്തി ചര്‍ച്ച നടത്തി.


കോട്ടയം: ഈരാറ്റുപേട്ട തേവരുപാറ മാലിന്യനിക്ഷേപ കേന്ദ്രത്തിലേയ്ക്ക് മാലിന്യവുമായെത്തിയ വാഹനം എസ്‌ഡിപിഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തടഞ്ഞു. മാലിന്യസംസ്കരണ കേന്ദ്രത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങൾ പൂര്‍ത്തിയായെങ്കിലും തുറന്നു പ്രവര്‍ത്തിപ്പിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞത്. പ്രതിഷേധത്തെ തുടര്‍ന്ന് ആക്ടിംഗ് ചെയര്‍പേഴ്സണ്‍ ബല്‍ക്കീസ്, ആരോഗ്യവിഭാഗം അധികൃതര്‍, നഗരസഭാ സെക്രട്ടറി, ഈരാറ്റുപേട്ട പൊലീസ് തുടങ്ങിയവര്‍ സ്ഥലത്തെത്തി ചര്‍ച്ച നടത്തി.പത്ത് ദിവസത്തിനകം പ്ലാന്‍റ് പ്രവര്‍ത്തനം ആരംഭിക്കുമെന്ന ഉറപ്പിലാണ് പ്രവര്‍ത്തകര്‍ സമരം അവസാനിപ്പിച്ചത്.അതുവരെ മാലിന്യം പുഴയിലേക്ക് ഒഴുകാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

ഈരാറ്റുപേട്ട മാലിന്യ സംസ്കരണപ്ലാന്‍റ് തുറക്കാത്തതില്‍ പ്രതിഷേധം

99 ശതമാനം പണികളും പൂര്‍ത്തിയായ മാലിന്യ സംസ്കരണപ്ലാന്‍റ് ട്രയല്‍ റണ്‍ നടത്തി പ്രവര്‍ത്തനം തുടങ്ങേണ്ട താമസം മാത്രമാണുള്ളത്. നഗരസഭയിലെ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് നീണ്ടതോടെ ഇത് വൈകുകയായിരുന്നു.മാത്രമല്ല മഴ പെയ്തതോടെ ഇവിടെ നിന്നും മാലിന്യങ്ങള്‍ മീനച്ചിലാറ്റിലേയ്ക്ക് ഒഴുകുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് എസ്‌ഡിപിഐ പ്രതിഷേധിച്ചത്.

ഒന്നരമാസം മുന്‍പ് നഗരസഭയ്ക്ക് മുന്നില്‍ എസ്‌ഡിപിഐ രണ്ട് തവണ സമരം നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഒരാഴ്ചയ്ക്കുള്ളില്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് ഉറപ്പ് നല്‍കിയിരുന്നെങ്കിലും പാലിക്കപ്പെട്ടില്ല. രാവിലെ നടന്ന പ്രതിഷേധത്തെ തുടര്‍ന്ന് ആക്ടിംഗ് ചെയര്‍പേഴ്സണ്‍ ബല്‍ക്കീസ്, ആരോഗ്യവിഭാഗം അധികൃതര്‍, നഗരസഭാ സെക്രട്ടറി, ഈരാറ്റുപേട്ട പൊലീസ് തുടങ്ങിയവര്‍ സ്ഥലത്തെത്തി ചര്‍ച്ച നടത്തി.

Intro:Body:
ഈരാറ്റുപേട്ട മാലിന്യസംസ്കരണപ്ലാന്‍റ് തുറക്കാത്തതില്‍ പ്രതിഷേധം
മാലിന്യവുമായെത്തിയ വാഹനം എസ്ഡിപിഐ നേതൃത്വത്തില്‍ തടഞ്ഞു
10 ദിവസത്തിനകം തുറക്കുമെന്ന് നഗരസഭാ സെക്രട്ടറി

ഈരാറ്റുപേട്ട തേവരുപാറ മാലിന്യനിക്ഷേപ കേന്ദ്രത്തിലേയ്ക്ക് മാലിന്യവുമായെത്തിയ വാഹനം എസ്ഡിപിഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തടഞ്ഞു. മാലിന്യസംസ്കരണ കേന്ദ്രത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായെങ്കിലും തുറന്നു പ്രവര്‍ത്തിപ്പിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞത്. നഗരസഭാ അധികൃതരും പോലീസും സ്ഥലത്തെത്തി നടത്തിയ ചര്‍ച്ചയ്ക്കൊടുവില്‍ 10 ദിവസത്തിനകം പ്ലാന്‍റ് തുറന്നുപ്രവര്‍ത്തിപ്പിക്കാമെന്ന ഉറപ്പില്‍ സമരം പിന്‍വലിച്ചു.

മാലിന്യസംസ്കരണപ്ലാന്‍റ് 99 ശതമാനം പണികളും പൂര്‍ത്തിയായതാണ് ട്രയല്‍ റണ്‍ നടത്തി പ്രവര്‍ത്തനം തുടങ്ങേണ്ട താമസം മാത്രമാണുള്ളത്. പക്ഷേ നഗരസഭയിലെ ചെയര്‍മാന്‍ തെരഞ്ഞെടുപ്പു നീളുന്നതോടെ ഇവ വൈകുകയായിരുന്നു. ഇതിനിടെ ഇന്നലെ പെയ്ത കനത്ത മഴയില്‍ മാലിന്യം ആറ്റിലൂടെ ഒഴുകിയെത്തുകയും ചെയ്തിരുന്നു. നേരത്തെ തന്നെ പ്ലാസ്റ്റിക് മാലിന്യങ്ങളടക്കം മീനച്ചിലാറ്റിലേയ്ക്ക് പതിച്ചു തുടങ്ങിയിരുന്നു. ഇതേ തുടര്‍ന്നാണ് പ്രതിഷേധരംഗത്തിറങ്ങാന്‍ എസ്ഡിപിഐ തീരുമാനിച്ചത്.

ഒന്നരമാസത്തോളം മുന്‍പ് നഗരസഭയ്ക്ക് മുന്നില്‍ എസ്ഡിപിഐ രണ്ട് തവണയോളം സമരം നടത്തിയിരുന്നു. അന്ന് ഒരാഴ്ചയ്ക്കുള്ളില്‍ പ്രവര്‍ത്തനം തുടങ്ങുമെന്നായിരുന്നു ഉറപ്പ് ലഭിച്ചിരുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. എസ്ഡിപിഐ അംഗമാണ് ഈ വാര്‍ഡില്‍ നിന്നും നഗരസഭയെ പ്രതിനിധീകരിക്കുന്നതും. രാവിലെ നടന്ന പ്രതിഷേധത്തെ തുടര്‍ന്ന് ആക്ടിംഗ് ചെയര്‍പേഴ്സണ്‍ ബല്‍ക്കീസ്, ആരോഗ്യവിഭാഗം അധികൃതര്‍, നഗരസഭാ സെക്രട്ടറി, ഈരാറ്റുപേട്ട പോലീസ് തുടങ്ങിയവര്‍ സ്ഥലത്തെത്തി ചര്‍ച്ച നടത്തി.

10 ദിവസത്തിനകം പ്ലാന്‍റ് പ്രവര്‍ത്തനം തുടങ്ങാമെന്ന ഉറപ്പിലാണ് പ്രവര്‍ത്തകര്‍ സമരം അവസാനിപ്പിച്ചത്. അതുവരെ മാലിന്യം ആറ്റിലേയ്ക്ക് എത്താത്ത തരത്തില്‍ നിക്ഷേപിക്കാനും അനുവദിക്കും. പ്രതിഷേധിത്തിന് നേതാക്കളായ സുബൈര്‍ വെള്ളാപ്പള്ളി, ഇസ്മയില്‍ കീഴേടം, കെ.പി അന്‍സാരി, പരിക്കൊച്ച് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

byte
സാനന്ദ് സിംഗ് (നഗരസഭാ സെക്രട്ടറി)
ബല്‍ക്കീസ് നവാസ് (ആക്ടിംഗ് ചെയര്‍പേഴ്സണ്‍)Conclusion:
Last Updated : Oct 25, 2019, 7:21 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.