ETV Bharat / state

തടവനാല്‍ പാലം നിര്‍മാണം വേഗത്തില്‍ പൂര്‍ത്തീകരിക്കുമെന്ന് പി.സി ജോര്‍ജ്

author img

By

Published : Nov 23, 2019, 5:59 PM IST

നിര്‍ദിഷ്ട ഈരാറ്റുപേട്ട ബൈപ്പാസിന്‍റെ ഭാഗമായ പുത്തന്‍പള്ളി-തടവനാല്‍ പാലത്തിന്‍റെ നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിനായുള്ള സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായതായി മേഖലയില്‍ സന്ദര്‍ശനം നടത്തിയ പി.സി. ജോര്‍ജ് എംഎല്‍എ പറഞ്ഞു

പിസി ജോര്‍ജ്ജ് എംഎല്‍എ

കോട്ടയം: ഈരാറ്റുപേട്ട തടവനാല്‍ പാലം നിര്‍മാണം മെയ് മുപ്പത്തിയൊന്നിനകം പൂര്‍ത്തീകരിക്കുമെന്ന് പി.സി. ജോര്‍ജ് എംഎല്‍എ. മീനച്ചിലാറിന് കുറുകെ നിര്‍മിക്കുന്ന പാലത്തിന്‍റെ നാലാമത്തെ സ്പാനിന്‍റെ നിര്‍മാണം ആരംഭിച്ചു. ഉദ്യോഗസ്ഥരോടൊപ്പം എംഎല്‍എ മേഖലയില്‍ സന്ദര്‍ശനം നടത്തി.

തടവനാല്‍ പാലത്തിന്‍റെ നിര്‍മാണം മെയ് മുപ്പത്തിയൊന്നിനകം പൂര്‍ത്തീകരിക്കുമെന്ന് പി.സി. ജോര്‍ജ് എംഎല്‍എ
നിര്‍ദിഷ്ട ഈരാറ്റുപേട്ട ബൈപ്പാസിന്‍റെ ഭാഗമായ പുത്തന്‍പള്ളി-തടവനാല്‍ പാലത്തിന്‍റെ നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിനായുള്ള സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായതായി എംഎല്‍എ അറിയിച്ചു.

2015 സെപ്റ്റംബറില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ചെങ്കിലും പിന്നീട് നഷ്ടപരിഹാര തുക സംബന്ധിച്ച തര്‍ക്കങ്ങളെ തുടര്‍ന്ന് നിര്‍മാണം വൈകുകയായിരുന്നു. എംഇഎസ് ജങ്ഷനില്‍ നിന്നും ആരംഭിച്ച് തടവനാല്‍ വഴി വെയില്‍കാണാം പാറയിലെത്തുന്ന റോഡിന് 1.8 കിലോമീറ്ററാണ് ദൈര്‍ഘ്യം. ടൗണില്‍ പ്രവേശിക്കാതെ വാഹനങ്ങള്‍ക്ക് ഈ പാത പ്രയോജനപ്പെടുത്താനാകും. ഇത് ടൗണിലെ തിരക്കും കുറക്കും. 12 മീറ്റര്‍ വീതിയില്‍ നിര്‍മിക്കുന്ന ബൈപ്പാസ് പൂര്‍ത്തിയാകുന്നതോടെ 2.5 കിലോമീറ്റര്‍ ദൂരം കുറയും.

പുത്തന്‍പള്ളി മുതല്‍ പെരുന്നിലം വരെയും പെരുന്നിലം മുതല്‍ വെയില്‍കാണാംപാറ വരെയും രണ്ട് ഘട്ടമായാണ് നിര്‍മാണം പൂര്‍ത്തീകരിക്കുക. പദ്ധതിയുടെ സാമൂഹികാഘാത പഠന റിപ്പോര്‍ട്ട് കഴിഞ്ഞ മെയ് ഒന്നിന് ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിച്ചിരുന്നു. യൂത്ത് സോഷ്യല്‍ സര്‍വീസ് ഓര്‍ഗനൈസേഷനാണ് പഠനറിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

കോട്ടയം: ഈരാറ്റുപേട്ട തടവനാല്‍ പാലം നിര്‍മാണം മെയ് മുപ്പത്തിയൊന്നിനകം പൂര്‍ത്തീകരിക്കുമെന്ന് പി.സി. ജോര്‍ജ് എംഎല്‍എ. മീനച്ചിലാറിന് കുറുകെ നിര്‍മിക്കുന്ന പാലത്തിന്‍റെ നാലാമത്തെ സ്പാനിന്‍റെ നിര്‍മാണം ആരംഭിച്ചു. ഉദ്യോഗസ്ഥരോടൊപ്പം എംഎല്‍എ മേഖലയില്‍ സന്ദര്‍ശനം നടത്തി.

തടവനാല്‍ പാലത്തിന്‍റെ നിര്‍മാണം മെയ് മുപ്പത്തിയൊന്നിനകം പൂര്‍ത്തീകരിക്കുമെന്ന് പി.സി. ജോര്‍ജ് എംഎല്‍എ
നിര്‍ദിഷ്ട ഈരാറ്റുപേട്ട ബൈപ്പാസിന്‍റെ ഭാഗമായ പുത്തന്‍പള്ളി-തടവനാല്‍ പാലത്തിന്‍റെ നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിനായുള്ള സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായതായി എംഎല്‍എ അറിയിച്ചു.

2015 സെപ്റ്റംബറില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ചെങ്കിലും പിന്നീട് നഷ്ടപരിഹാര തുക സംബന്ധിച്ച തര്‍ക്കങ്ങളെ തുടര്‍ന്ന് നിര്‍മാണം വൈകുകയായിരുന്നു. എംഇഎസ് ജങ്ഷനില്‍ നിന്നും ആരംഭിച്ച് തടവനാല്‍ വഴി വെയില്‍കാണാം പാറയിലെത്തുന്ന റോഡിന് 1.8 കിലോമീറ്ററാണ് ദൈര്‍ഘ്യം. ടൗണില്‍ പ്രവേശിക്കാതെ വാഹനങ്ങള്‍ക്ക് ഈ പാത പ്രയോജനപ്പെടുത്താനാകും. ഇത് ടൗണിലെ തിരക്കും കുറക്കും. 12 മീറ്റര്‍ വീതിയില്‍ നിര്‍മിക്കുന്ന ബൈപ്പാസ് പൂര്‍ത്തിയാകുന്നതോടെ 2.5 കിലോമീറ്റര്‍ ദൂരം കുറയും.

പുത്തന്‍പള്ളി മുതല്‍ പെരുന്നിലം വരെയും പെരുന്നിലം മുതല്‍ വെയില്‍കാണാംപാറ വരെയും രണ്ട് ഘട്ടമായാണ് നിര്‍മാണം പൂര്‍ത്തീകരിക്കുക. പദ്ധതിയുടെ സാമൂഹികാഘാത പഠന റിപ്പോര്‍ട്ട് കഴിഞ്ഞ മെയ് ഒന്നിന് ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിച്ചിരുന്നു. യൂത്ത് സോഷ്യല്‍ സര്‍വീസ് ഓര്‍ഗനൈസേഷനാണ് പഠനറിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

Intro:Body:ഈരാറ്റുപേട്ട തടവനാല്‍ വെയില്‍കാണാംപാറ ബൈപ്പാസിന്റെ ഭാഗമായ തടവനാല്‍ പാലം നിര്‍മാണം മെയ് 31-നകം പൂര്‍ത്തീകരിക്കുമെന്ന് പി.സി ജോര്‍ജ്ജ് എംഎല്‍എ. മീനച്ചിലാറിന് കുറുകെ നിര്‍മിക്കുന്ന പാലത്തിന്റെ നാലാമത്തെ സ്പാനിന്റെ നിര്‍മാണം ആരംഭിച്ചു. ഉദ്യോഗസ്ഥരോടൊപ്പം എംഎല്‍എ മേഖലയില്‍ സന്ദര്‍ശനം നടത്തി.

നിര്‍ദ്ദിഷ്ട ഈരാറ്റുപേട്ട ബൈപ്പാസിന്റെ ഭാഗമായ പുത്തന്‍പള്ളി-തടവനാല്‍ പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തികരിക്കുന്നതിനായുള്ള സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായതായി പി.സി.ജോര്‍ജ് എം.എല്‍.എ അറിയിച്ചു. നെഗോഷ്യബിള്‍ പര്‍ച്ചേസ് ആക്റ്റ് പ്രകാരം നഷ്ടപരിഹാര തുകയായി 30,06,062/- രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരിക്കുന്നത്. ഇതില്‍ 29,24,284/- രൂപ പുത്തന്‍പള്ളി ജമാഅത്ത് വക കെട്ടിടത്തിനും സ്ഥലത്തിനുമാണ് അനുവദിച്ചിരിക്കുന്നത്.

2015 സെപ്റ്റംബറില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ചെങ്കിലും പിന്നീട് നഷ്ടപരിഹാര തുക സംബന്ധിച്ച തര്‍ക്കങ്ങളെ തുടര്‍ന്ന് പണികള്‍ വൈകുകയായിരുന്നു. എംഇഎസ് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് തടവനാല്‍ വഴി വെയില്‍കാണാം പാറയിലെത്തുന്ന റോഡിന് 1.8 കിലോമീറ്ററാണ് ദൈര്‍ഘ്യം. 12 മീറ്റര്‍ വീതിയില്‍ നിര്‍മിക്കുന്ന ബൈപ്പാസ് പൂര്‍ത്തിയാകുന്നതോടെ 2.5 കിലോമീറ്റര്‍ ദൂരം കുറയും. ടൗണില്‍ പ്രവേശിക്കാതെ വാഹനങ്ങള്‍ക്ക് ഈ പാത പ്രയോജനപ്പെടുത്താനാകും. ഇത് ടൗണിലെ തിരക്കും കുറയ്ക്കും.

2 ഘട്ടമായാവും പണികള്‍ പൂര്‍ത്തീകരിക്കുക. പുത്തന്‍പള്ളി മുതല്‍ പെരുന്നിലം വരെയും പെരുന്നിലം മുതല്‍ വെയില്‍കാണാംപാറ വരെയുമായിട്ടാവും നിര്‍മാണം. പദ്ദതിയുടെ സാമൂഹികാഘാത പഠന റിപ്പോര്‍ട്ട് ഇക്കഴിഞ്ഞ മെയ് 1ന് ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ചിരുന്നു. യൂത്ത് സോഷ്യല്‍സര്‍വീസ് ഓര്‍ഗനൈസേഷനാണ് പഠനറിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

പി.സി ജോര്‍ജ്ജ് എംഎല്‍എയ്‌ക്കൊപ്പം കൗണ്‍സിലര്‍ ജോസ് വള്ളിക്കാപ്പില്‍, പിഡബ്ല്യുഡി ബ്രിഡ്ജസ് വിഭാഗം എന്‍ജിനീയര്‍ സിസിലി ജോസഫ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ശില്പ.കെ.എം എന്നിവരും എത്തിയിരുന്നു.

നിലവില്‍ കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്നും പൂഞ്ഞാര്‍ വാഗമണ്‍ ഭാഗത്തേക്ക് പോകേണ്ട യാത്രക്കാര്‍ ഈരാറ്റുപേട്ട ടൗണില്‍ കയറി പോകേണ്ടി വരുന്നതിനാല്‍
ഗതാഗതക്കുരുക്കില്‍ സമയനഷ്ടം ഉണ്ടാകുന്നുണ്ട്. ബൈപ്പാസ് ഇല്ലാത്തതിനാല്‍ 2.5 കിലോമിറ്റര്‍അധികമായി യാത്ര ചെയ്യേണ്ടി വരുന്നു. കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്നും തൊടുപുഴയ്ക്ക് പോകുന്ന യാത്രക്കാര്‍ക്കും ഇതേ അസൗകര്യങ്ങള്‍ നേരിടേണ്ടിവരുന്നു. ദൂരക്കുറവ്, ഗതാഗതക്കുരുക്ക് ഒഴിവാക്കല്‍ എന്നിവയിലൂടെ ഉണ്ടാവുന്ന ഇന്ധനലാഭവും നേട്ടങ്ങളാണ്

ബൈപാസിനായി കണ്ടെത്തിയിരിക്കുന്ന സ്ഥലത്ത് നിലവില്‍ 70 വര്‍ഷത്തിലേറ പഴക്കമുള്ള റോഡ് നിലവിലുണ്ട്. ബൈപാസ് വരുന്നതിലൂടെ ആ റോഡ് ഉപയോഗിക്കുന്നവര്‍ക്ക് കുറച്ചുകൂടി കൂടുതല്‍ മെച്ചപ്പെട്ട ഗതാഗത സൗകര്യം ലഭിക്കും. ആളുകളുടെ താമസസ്ഥലം പരമാവധി ഒഴിവാക്കി കണ്ടെത്തിയിരിക്കുന്ന ഈ അലൈന്‍മെന്റ് പ്രദേശവാസികളുടെ ജിവിതത്തെ വലിയ രീതിയില്‍ ബാധിക്കുകയുമില്ലന്നാണ് പരിസ്ഥിതി ആഘാത പഠനറിപ്പോര്‍ട്ടില്‍ പറയുന്നത്.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.