ETV Bharat / state

എരുമേലിയിൽ ശൗചാലയ മാലിന്യങ്ങൾ തോട്ടിലേക്ക് ഒഴുക്കുന്നതായി പരാതി - മനുഷ്യവിസർജ്യം

മനുഷ്യവിസർജ്യം അടങ്ങിയ മലിനജലം അയ്യപ്പഭക്തരടക്കം ഉപയോഗിക്കുന്ന എരുമേലി വലിയ തോട്ടിലേക്ക് ഒഴുക്കുന്ന സാഹചര്യത്തിൽ തദ്ദേശവാസികൾ ചേർന്ന് പൊതു താൽപര്യഹർജി നൽകിയിരിക്കുകയാണ്

എരുമേലിയിൽ ശൗചാലയ മാലിന്യങ്ങൾ  മനുഷ്യവിസർജ്യം  Erumeli latest news.
എരുമേലി
author img

By

Published : Jan 31, 2020, 4:45 PM IST

കോട്ടയം: ശബരിമല ഇടത്താവളമായ എരുമേലിയിൽ അനധികൃതമായി ശൗചാലയങ്ങൾ പ്രവർത്തിക്കുന്നതായും മനുഷ്യവിസർജ്യം എരുമേലി വലിയ തോട്ടിലേക്ക് ഒഴുക്കുന്നതായും പരാതി. മണ്ഡലകാലം കണക്കിലെടുത്ത് ആയിരത്തിലധികം ശൗചാലയങ്ങളാണ് പ്രവർത്തിക്കുന്നത്. ഇവക്ക് വേണ്ട രീതിയിലുള്ള ട്രീറ്റ്‌മെന്‍റ് പ്ലാന്‍റുകൾ ഇല്ല. ദേവസ്വം ബോർഡിന്‍റെ രണ്ട് സീവറേജ് പ്ലാന്‍റുകൾ ഉണ്ടെങ്കിലും കാലപ്പഴക്കം മൂലം അവ പ്രവർത്തനരഹിതമാണെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് കണ്ടെത്തിയിരുന്നു.

ശൗചാലയ മാലിന്യങ്ങൾ തോട്ടിലേക്ക് ഒഴുക്കുന്നതായി പരാതി

ശൗചാലയങ്ങളിലെ മനുഷ്യവിസർജ്യം അടങ്ങിയ മലിനജലം അയ്യപ്പഭക്തരടക്കം ഉപയോഗിക്കുന്ന എരുമേലി വലിയ തോട്ടിലേക്ക് ഒഴുക്കുന്ന സാഹചര്യമാണുള്ളത്. തോട്ടിലെ ജലം പഠനവിധേയമാക്കിയതിന്‍റെ അടിസ്ഥാനത്തിൽ കോളിഫോം ബാക്‌ടീരിയ, ഇ-കൊളൈ, ക്ലെബ്‌സിയെല്ല, വിബ്രിയോ തുടങ്ങിയ ബാക്‌ടീരിയകളുടെ അളവ് കൂടുതലായും കണ്ടെത്തിയിരുന്നു. ഇവ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാൻ പ്രാപ്തമാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. വിഷയത്തിലെ ഗുരുതരാവസ്ഥ ചൂണ്ടിക്കാട്ടി ദേവസ്വം ബോർഡിനെയും സർക്കാരിനെയും സമീപിച്ചെങ്കിലും നടപടികൾ ഉണ്ടാകാത്ത സാഹചര്യത്തിൽ തദ്ദേശവാസികളായ എം.എ ബാബു , പി.പി തങ്കച്ചൻ എന്നിവരുടെ നേതൃത്വത്തിൽ പൊതുതാൽപര്യ ഹർജി നൽകിയിരിക്കുകയാണ്.

കോട്ടയം: ശബരിമല ഇടത്താവളമായ എരുമേലിയിൽ അനധികൃതമായി ശൗചാലയങ്ങൾ പ്രവർത്തിക്കുന്നതായും മനുഷ്യവിസർജ്യം എരുമേലി വലിയ തോട്ടിലേക്ക് ഒഴുക്കുന്നതായും പരാതി. മണ്ഡലകാലം കണക്കിലെടുത്ത് ആയിരത്തിലധികം ശൗചാലയങ്ങളാണ് പ്രവർത്തിക്കുന്നത്. ഇവക്ക് വേണ്ട രീതിയിലുള്ള ട്രീറ്റ്‌മെന്‍റ് പ്ലാന്‍റുകൾ ഇല്ല. ദേവസ്വം ബോർഡിന്‍റെ രണ്ട് സീവറേജ് പ്ലാന്‍റുകൾ ഉണ്ടെങ്കിലും കാലപ്പഴക്കം മൂലം അവ പ്രവർത്തനരഹിതമാണെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് കണ്ടെത്തിയിരുന്നു.

ശൗചാലയ മാലിന്യങ്ങൾ തോട്ടിലേക്ക് ഒഴുക്കുന്നതായി പരാതി

ശൗചാലയങ്ങളിലെ മനുഷ്യവിസർജ്യം അടങ്ങിയ മലിനജലം അയ്യപ്പഭക്തരടക്കം ഉപയോഗിക്കുന്ന എരുമേലി വലിയ തോട്ടിലേക്ക് ഒഴുക്കുന്ന സാഹചര്യമാണുള്ളത്. തോട്ടിലെ ജലം പഠനവിധേയമാക്കിയതിന്‍റെ അടിസ്ഥാനത്തിൽ കോളിഫോം ബാക്‌ടീരിയ, ഇ-കൊളൈ, ക്ലെബ്‌സിയെല്ല, വിബ്രിയോ തുടങ്ങിയ ബാക്‌ടീരിയകളുടെ അളവ് കൂടുതലായും കണ്ടെത്തിയിരുന്നു. ഇവ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാൻ പ്രാപ്തമാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. വിഷയത്തിലെ ഗുരുതരാവസ്ഥ ചൂണ്ടിക്കാട്ടി ദേവസ്വം ബോർഡിനെയും സർക്കാരിനെയും സമീപിച്ചെങ്കിലും നടപടികൾ ഉണ്ടാകാത്ത സാഹചര്യത്തിൽ തദ്ദേശവാസികളായ എം.എ ബാബു , പി.പി തങ്കച്ചൻ എന്നിവരുടെ നേതൃത്വത്തിൽ പൊതുതാൽപര്യ ഹർജി നൽകിയിരിക്കുകയാണ്.

Intro:ശൗചാലയമാലിന്യങ്ങൾ തോട്ടിലേക്ക് ഒഴുക്കുന്നതായി പരാതിBody:ശബരിമല ഇടത്താവളമായ എരുമേലിയിൽ ശൗചാലങ്ങൾ അനധികൃതമായി പ്രവർത്തിക്കുന്നതായും മനുഷ്യവിസർജ്യം എരുമേലി വലിയ തോട്ടിലേക്ക് ഒഴുക്കുന്നതുമായാണ് ആരോപണം. മണ്ഡലകാലം കണക്കിലെടുത്ത് ആയിരത്തിലധികം ശൗചാലയങ്ങൾ ആണ് പ്രവർത്തിക്കുന്നത്.ഈ ശൗചാലയങ്ങൾക്ക് വേണ്ട രീതിയിലുള്ള ട്രീറ്റ്മെന്റ് പ്ലാൻറുകൾ ഇല്ല. ദേവസ്വം ബോർഡിന്റെ രണ്ട് സീവറേജ് പ്ലാന്റുകൾ ഉണ്ടങ്കിലും കാലപ്പഴക്കം ചെന്ന് പ്രവർത്തനരഹിതമാണന്ന് മലിനികരണ  നിയന്ത്രണ ബോർഡ് കണ്ടെത്തിയിരുന്നു. ശൗചാലയങ്ങളിലെ മനുഷ്യവിസർജ്യം അടങ്ങിയ മലിനജലം അയ്യപ്പഭക്തരടക്കം ഉപയോഗിക്കുന്ന എരുമേലി വലിയ തോട്ടിലേക്ക് ഒഴുക്കുന്നതായും. തോട്ടിലെ ജലം പഠനവിധേയമാക്കിയതിന്റെ അടിസ്ഥാനത്തിൽ കോളിഫോം ബക്കറ്റിരിയ, ഇ.കൊളൈ, ക്ലെബ്സിയെല്ല, വിബ്രിയോ തുടങ്ങിയ ബാക്റ്റിറ്റിരിയകളുടെ അളവ് കൂടുതലായും കണ്ടെത്തിയിരുന്നു.ഇവ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാൻ പ്രാപ്തമാണെന്നും പഠനങ്ങളിൽ പറയുന്നത്..


ബൈറ്റ്.


വിഷയത്തിലെ ഗുരുതരാവസ്ഥ ചൂണ്ടിക്കാട്ടി ദേവസ്വം ബോർഡിനെയും സർക്കാരിനെയും സമീപച്ചങ്കിലും നടപടികൾ ഉണ്ടാകാത്ത സാഹചര്യത്തിൽ തദ്ദേശവാസികളായ ബാബു എം.എ, തങ്കച്ചൻ പി പി എന്നിവരുടെ നേതൃത്വത്തിൽ വിഷയത്തിൽ പൊതുതാൽപര്യ ഹർജി നൽകിയിരിക്കുകയാണ്

Conclusion:ഇ.റ്റി.വി ഭാരത്
കോട്ടയം
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.