ETV Bharat / state

തിരുവാർപ്പിൽ ബസ് ഉടമയെ കൈയ്യേറ്റം ചെയ്‌ത സംഭവം : സിഐടിയു നേതാവ് അറസ്റ്റിൽ

author img

By

Published : Jun 25, 2023, 4:03 PM IST

സിപിഎം ജില്ല കമ്മിറ്റി അംഗവും സിഐടിയു ജില്ല വൈസ് പ്രസിഡന്‍റുമായ അജയ്‌ കെ ആറിനെയാണ് അറസ്റ്റ് ചെയ്‌തത്

സിഐടിയു  CITU  സിപിഎം  കുമരകം പൊലീസ്  പൊലീസ്  ബസിന് മുന്നിൽ കൊടികുത്തി സിഐടിയു  തിരുവാർപ്പ് സ്വകാര്യ ബസ്  BUS OWNER ATTACKED BY CITU WORKERS  BUS OWNER ATTACKED IN KOTTAYAM  തിരുവാർപ്പ് ബസ് സമരം സിഐടിയു  സിഐടിയു പ്രവർത്തകൻ അറസ്റ്റിൽ  CITU worker arrested for attacking bus owner  രാജ്‌മോഹൻ
ബസ് ഉടമയെ മർദിച്ച സിഐടിയു നേതാവ് അറസ്റ്റിൽ
ബസ് ഉടമയെ മർദിച്ച സിഐടിയു നേതാവ് അറസ്റ്റിൽ

കോട്ടയം : തിരുവാർപ്പിൽ സ്വകാര്യ ബസിന് മുന്നിൽ സിഐടിയു കൊടി കുത്തിയ സംഭവത്തിൽ ബസ് ഉടമയെ മർദ്ദിച്ച സിഐടിയു നേതാവ് അറസ്റ്റിൽ. സിപിഎം ജില്ല കമ്മിറ്റി അംഗവും സിഐടിയു ജില്ല വൈസ് പ്രസിഡന്‍റുമായ അജയ്‌ കെ ആറിനെയാണ് കുമരകം പൊലീസ് അറസ്റ്റ് ചെയ്‌തത്. മർദനത്തിന് പിന്നാലെ കുമരകം പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് ബസ് ഉടമ രാജ്‌മോഹൻ പ്രതിഷേധം ആരംഭിച്ചതിന് പിന്നാലെയാണ് അജയ്‌യെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇന്ന് രാവിലെ ആറ് മണിയോടെ ബസിന് ചുറ്റും സിഐടിയു കെട്ടിയ കൊടി തോരണങ്ങൾ അഴിച്ചുമാറ്റുമ്പോഴാണ് ബസ് ഉടമയ്ക്ക്‌ മർദനമേറ്റത്. പൊലീസ് കാഴ്‌ചക്കാരായി നിൽക്കുമ്പോഴാണ് ബസ് ഉടമ രാജ്‌മോഹന് മർദനമേറ്റത്. കൊടി അഴിച്ചാൽ വീട്ടിൽ കയറി തല്ലുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. സിപിഎം ജില്ല കമ്മിറ്റി അംഗവും തിരുവാർപ്പ് പഞ്ചായത്ത് അംഗവുമാണ് അറസ്റ്റിലായ കെ ആർ അജയ്‌.

ALSO READ : കോടതി വിധി പ്രകാരം ബസ് ഓടിക്കാനെത്തി ; പൊലീസ് നോക്കിനിൽക്കെ ഉടമയെ മർദിച്ച് സിഐടിയു പ്രവർത്തകൻ

കർഷകർക്ക് വേണ്ടി നടത്തിയ പോരാട്ടമാണ് തന്നെ സിപിഎമ്മിന്‍റെ നോട്ടപ്പുള്ളിയാക്കിയതെന്ന് ബസ് ഉടമ പിന്നീട് പ്രതികരിച്ചു. ഇന്ന് ബസ് സർവീസ് നടത്താൻ ജീവനക്കാരാരും വന്നില്ല. തന്നെ തല്ലാൻ തയ്യാറാകുന്നവർ ജീവനക്കാരെ കൊല്ലാൻ വരെ ശ്രമിക്കും. ജീവനക്കാർക്ക് പൊലീസ് സംരക്ഷണം ഏർപ്പെടുത്തണം. ഇതാണോ വ്യവസായ കേരളം, ഇങ്ങനെയാണോ നമ്പർ വൺ കേരളമെന്ന് പറയേണ്ടതെന്നും ബസ് ഉടമ രാജ്‌മോഹൻ ചോദിച്ചു.

രാവിലെ പൊലീസുകാരോട് ചോദിച്ച ശേഷമാണ് താൻ കൊടി അഴിക്കാൻ പോയത്. തന്നെ പൊലീസുകാർ നോക്കിനിൽക്കെയാണ് ആക്രമിച്ചത്. ഇത് കോടതിയലക്ഷ്യമാണ്. അതിനാൽ നിയമപരമായി മുന്നോട്ടുപോകും. നാളെ കോടതിയലക്ഷ്യ ഹർജി നൽകും. കോടതി ഞങ്ങൾക്ക് പുല്ലാണെന്നാണ് അവർ പറഞ്ഞത്. ഗുണ്ടകളാണ് ആക്രമണത്തിന് പിന്നിലെന്നും രാജ്‌മോഹൻ പറഞ്ഞു.

അതേസമയം സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ വിമർശിച്ചു. കോടതിയലക്ഷ്യ നടപടിയാണ് സിഐടിയു നേതാക്കൾ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ജൂണ്‍ 19 മുതലാണ് ശമ്പള വർധനവ് ആവശ്യപ്പെട്ട് സിഐടിയു ബസിന് മുന്നിൽ കൊടികുത്തി സമരം ആരംഭിച്ചത്. തുടർന്ന് ബസ് സർവീസ് പുനരാരംഭിക്കാൻ കോടതി വിധി ലഭിച്ചെങ്കിലും സിഐടിയു സർവീസിന് തടസം നിൽക്കുകയായിരുന്നു.

ALSO READ : 'കുത്തിയ കൊടി അഴിച്ചു മാറ്റില്ലെന്ന് സിഐടിയു'; കോടതി വിധി അനുകൂലമായിട്ടും ബസ് ഓടിക്കാനാവാതെ ഉടമ

ഇതിന് പിന്നാലെ ബസ് ഉടമ രാജ്‌മോഹൻ ബസിന് മുന്നിൽ ഇരുന്ന് ലോട്ടറി കച്ചവടം ചെയ്‌ത് പ്രതിഷേധിച്ചതും വാർത്തകളിൽ ഇടം നേടിയിരുന്നു. ലേബർ ഓഫിസിൽ നിന്നുള്ള നിർദേശം അനുസരിച്ചാണ് കൂലി നൽകിയത് എന്നാണ് ബസ് ഉടമ രാജ്‌മോഹൻ അറിയിച്ചിരിക്കുന്നത്. എന്നാൽ തൊഴിൽ തർക്കം സൃഷ്‌ടിച്ചിട്ടില്ലെന്നും സമരം രമ്യമായും ന്യായമായും പരിഹരിക്കാനാണ് ശ്രമമെന്നുമായിരുന്നു സിഐടിയുവിന്‍റെ വാദം.

ബസ് ഉടമയെ മർദിച്ച സിഐടിയു നേതാവ് അറസ്റ്റിൽ

കോട്ടയം : തിരുവാർപ്പിൽ സ്വകാര്യ ബസിന് മുന്നിൽ സിഐടിയു കൊടി കുത്തിയ സംഭവത്തിൽ ബസ് ഉടമയെ മർദ്ദിച്ച സിഐടിയു നേതാവ് അറസ്റ്റിൽ. സിപിഎം ജില്ല കമ്മിറ്റി അംഗവും സിഐടിയു ജില്ല വൈസ് പ്രസിഡന്‍റുമായ അജയ്‌ കെ ആറിനെയാണ് കുമരകം പൊലീസ് അറസ്റ്റ് ചെയ്‌തത്. മർദനത്തിന് പിന്നാലെ കുമരകം പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് ബസ് ഉടമ രാജ്‌മോഹൻ പ്രതിഷേധം ആരംഭിച്ചതിന് പിന്നാലെയാണ് അജയ്‌യെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇന്ന് രാവിലെ ആറ് മണിയോടെ ബസിന് ചുറ്റും സിഐടിയു കെട്ടിയ കൊടി തോരണങ്ങൾ അഴിച്ചുമാറ്റുമ്പോഴാണ് ബസ് ഉടമയ്ക്ക്‌ മർദനമേറ്റത്. പൊലീസ് കാഴ്‌ചക്കാരായി നിൽക്കുമ്പോഴാണ് ബസ് ഉടമ രാജ്‌മോഹന് മർദനമേറ്റത്. കൊടി അഴിച്ചാൽ വീട്ടിൽ കയറി തല്ലുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. സിപിഎം ജില്ല കമ്മിറ്റി അംഗവും തിരുവാർപ്പ് പഞ്ചായത്ത് അംഗവുമാണ് അറസ്റ്റിലായ കെ ആർ അജയ്‌.

ALSO READ : കോടതി വിധി പ്രകാരം ബസ് ഓടിക്കാനെത്തി ; പൊലീസ് നോക്കിനിൽക്കെ ഉടമയെ മർദിച്ച് സിഐടിയു പ്രവർത്തകൻ

കർഷകർക്ക് വേണ്ടി നടത്തിയ പോരാട്ടമാണ് തന്നെ സിപിഎമ്മിന്‍റെ നോട്ടപ്പുള്ളിയാക്കിയതെന്ന് ബസ് ഉടമ പിന്നീട് പ്രതികരിച്ചു. ഇന്ന് ബസ് സർവീസ് നടത്താൻ ജീവനക്കാരാരും വന്നില്ല. തന്നെ തല്ലാൻ തയ്യാറാകുന്നവർ ജീവനക്കാരെ കൊല്ലാൻ വരെ ശ്രമിക്കും. ജീവനക്കാർക്ക് പൊലീസ് സംരക്ഷണം ഏർപ്പെടുത്തണം. ഇതാണോ വ്യവസായ കേരളം, ഇങ്ങനെയാണോ നമ്പർ വൺ കേരളമെന്ന് പറയേണ്ടതെന്നും ബസ് ഉടമ രാജ്‌മോഹൻ ചോദിച്ചു.

രാവിലെ പൊലീസുകാരോട് ചോദിച്ച ശേഷമാണ് താൻ കൊടി അഴിക്കാൻ പോയത്. തന്നെ പൊലീസുകാർ നോക്കിനിൽക്കെയാണ് ആക്രമിച്ചത്. ഇത് കോടതിയലക്ഷ്യമാണ്. അതിനാൽ നിയമപരമായി മുന്നോട്ടുപോകും. നാളെ കോടതിയലക്ഷ്യ ഹർജി നൽകും. കോടതി ഞങ്ങൾക്ക് പുല്ലാണെന്നാണ് അവർ പറഞ്ഞത്. ഗുണ്ടകളാണ് ആക്രമണത്തിന് പിന്നിലെന്നും രാജ്‌മോഹൻ പറഞ്ഞു.

അതേസമയം സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ വിമർശിച്ചു. കോടതിയലക്ഷ്യ നടപടിയാണ് സിഐടിയു നേതാക്കൾ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ജൂണ്‍ 19 മുതലാണ് ശമ്പള വർധനവ് ആവശ്യപ്പെട്ട് സിഐടിയു ബസിന് മുന്നിൽ കൊടികുത്തി സമരം ആരംഭിച്ചത്. തുടർന്ന് ബസ് സർവീസ് പുനരാരംഭിക്കാൻ കോടതി വിധി ലഭിച്ചെങ്കിലും സിഐടിയു സർവീസിന് തടസം നിൽക്കുകയായിരുന്നു.

ALSO READ : 'കുത്തിയ കൊടി അഴിച്ചു മാറ്റില്ലെന്ന് സിഐടിയു'; കോടതി വിധി അനുകൂലമായിട്ടും ബസ് ഓടിക്കാനാവാതെ ഉടമ

ഇതിന് പിന്നാലെ ബസ് ഉടമ രാജ്‌മോഹൻ ബസിന് മുന്നിൽ ഇരുന്ന് ലോട്ടറി കച്ചവടം ചെയ്‌ത് പ്രതിഷേധിച്ചതും വാർത്തകളിൽ ഇടം നേടിയിരുന്നു. ലേബർ ഓഫിസിൽ നിന്നുള്ള നിർദേശം അനുസരിച്ചാണ് കൂലി നൽകിയത് എന്നാണ് ബസ് ഉടമ രാജ്‌മോഹൻ അറിയിച്ചിരിക്കുന്നത്. എന്നാൽ തൊഴിൽ തർക്കം സൃഷ്‌ടിച്ചിട്ടില്ലെന്നും സമരം രമ്യമായും ന്യായമായും പരിഹരിക്കാനാണ് ശ്രമമെന്നുമായിരുന്നു സിഐടിയുവിന്‍റെ വാദം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.