ETV Bharat / state

ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡനക്കേസ് അട്ടിമറിക്കാൻ നീക്കമെന്ന് സിസ്റ്റർ അനുപമ

author img

By

Published : Jul 27, 2019, 1:38 PM IST

ബിഷപ്പും കന്യാസ്ത്രീയും തമ്മിലുള്ള ഫോൺ രേഖകളെ സംബന്ധിച്ച് തിരുവനന്തപുരം ഫൊറൻസിക് ലാബിൽ നിന്നും കോടതിക്കും അന്വേഷണ ഉദ്യോഗസ്ഥനും ലഭിച്ചത് വ്യത്യസ്ത രേഖകളാണ്.

സിസ്റ്റർ അനുപമ

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡനക്കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി സിസ്റ്റർ അനുപമ. പൊലീസിന് നൽകിയ രേഖകളടങ്ങിയ ഡിവിഡിയും കോടതിക്ക് നൽകിയതും തമ്മിൽ വ്യത്യാസം വരാൻ കാരണം ഇതാണെന്നും അനുപമ പറഞ്ഞു. ബിഷപ്പ് ഫ്രാങ്കോയ്ക്ക് ഇക്കാര്യത്തിൽ പങ്കുള്ളതായി സംശയിക്കുന്നതായും യഥാർത്ഥ തെളിവുകൾ പൊലീസിന് നൽകിയില്ലെങ്കിൽ ലാബിനെതിരെ പരാതി നൽകുമെന്നും സിസ്റ്റര്‍ അനുപമ വ്യക്തമാക്കി.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ ബലാത്സംഗക്കേസിൽ ഫൊറൻസിക് തെളിവുകളിൽ വൈരുദ്ധ്യം കണ്ടെത്തിയിരുന്നു. ബിഷപ്പും ഇരയായ കന്യാസ്ത്രീയും തമ്മിലുള്ള ഫോൺ രേഖകളെ സംബന്ധിച്ച് തിരുവനന്തപുരം ഫൊറൻസിക് ലാബിൽ നിന്നും കോടതിക്കും അന്വേഷണ ഉദ്യോഗസ്ഥനും ലഭിച്ചത് വ്യത്യസ്ത രേഖകളാണ്. പാലാ സെഷൻസ് കോടതി, രേഖകളടങ്ങിയ ഡിവിഡി പരിശോധിച്ചപ്പോഴാണ് വ്യത്യാസം കണ്ടെത്തിയത്. കോടതിയിൽ നൽകിയിരിക്കുന്ന ഡിവിഡിയിൽ മൂന്ന് ഫോൾഡറുകളുണ്ട്. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥന് നൽകിയിരിക്കുന്നതില്‍ രണ്ട് ഫോൾഡറുകൾ മാത്രമാണുള്ളത്. ഫൊറൻസിക് ലാബിന്‍റെ ഭാഗത്ത് നിന്നുണ്ടായ സാങ്കേതിക പിഴവാണോ അതോ മനഃപൂർവം രേഖകൾ മാറ്റി നൽകിയതാണോ എന്നത് വ്യക്തമല്ല.

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡനക്കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി സിസ്റ്റർ അനുപമ. പൊലീസിന് നൽകിയ രേഖകളടങ്ങിയ ഡിവിഡിയും കോടതിക്ക് നൽകിയതും തമ്മിൽ വ്യത്യാസം വരാൻ കാരണം ഇതാണെന്നും അനുപമ പറഞ്ഞു. ബിഷപ്പ് ഫ്രാങ്കോയ്ക്ക് ഇക്കാര്യത്തിൽ പങ്കുള്ളതായി സംശയിക്കുന്നതായും യഥാർത്ഥ തെളിവുകൾ പൊലീസിന് നൽകിയില്ലെങ്കിൽ ലാബിനെതിരെ പരാതി നൽകുമെന്നും സിസ്റ്റര്‍ അനുപമ വ്യക്തമാക്കി.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ ബലാത്സംഗക്കേസിൽ ഫൊറൻസിക് തെളിവുകളിൽ വൈരുദ്ധ്യം കണ്ടെത്തിയിരുന്നു. ബിഷപ്പും ഇരയായ കന്യാസ്ത്രീയും തമ്മിലുള്ള ഫോൺ രേഖകളെ സംബന്ധിച്ച് തിരുവനന്തപുരം ഫൊറൻസിക് ലാബിൽ നിന്നും കോടതിക്കും അന്വേഷണ ഉദ്യോഗസ്ഥനും ലഭിച്ചത് വ്യത്യസ്ത രേഖകളാണ്. പാലാ സെഷൻസ് കോടതി, രേഖകളടങ്ങിയ ഡിവിഡി പരിശോധിച്ചപ്പോഴാണ് വ്യത്യാസം കണ്ടെത്തിയത്. കോടതിയിൽ നൽകിയിരിക്കുന്ന ഡിവിഡിയിൽ മൂന്ന് ഫോൾഡറുകളുണ്ട്. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥന് നൽകിയിരിക്കുന്നതില്‍ രണ്ട് ഫോൾഡറുകൾ മാത്രമാണുള്ളത്. ഫൊറൻസിക് ലാബിന്‍റെ ഭാഗത്ത് നിന്നുണ്ടായ സാങ്കേതിക പിഴവാണോ അതോ മനഃപൂർവം രേഖകൾ മാറ്റി നൽകിയതാണോ എന്നത് വ്യക്തമല്ല.

Intro:Body:

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡനക്കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നെന്ന് സിസ്റ്റർ അനുപമ. പൊലീസിന് നൽകിയ ഡിവിഡിയും കോടതിക്ക് നൽകിയതും തമ്മിൽ വ്യത്യാസം വരാൻ കാരണമിതാണ്. ബിഷപ്പ് ഫ്രാങ്കോയ്ക്ക് ഇക്കാര്യത്തിൽ പങ്കുള്ളതായി സംശയിക്കുന്നു.

യഥാർത്ഥ തെളിവുകൾ പോലീസിന് നൽകിയില്ലെങ്കിൽ ലാബിനെതിരെ പരാതി നൽകുമെന്നും സിസ്റ്റർ അനുപമ പറഞ്ഞു





ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ ബലാത്സംഗക്കേസിൽ ഫൊറൻസിക് തെളിവുകളിൽ വൈരുദ്ധ്യം കണ്ടെത്തി. ബിഷപ്പും ഇരയായ കന്യാസ്ത്രീയും തമ്മിലുള്ള ഫോൺ രേഖകളെക്കുറിച്ച് തിരുവനന്തപുരം ഫൊറൻസിക് ലാബിൽ നിന്നും കോടതിക്കും അന്വേഷണ ഉദ്യോഗസ്ഥനും നൽകിയത് വ്യത്യസ്ത രേഖകളാണ്. പാലാ സെഷൻസ് കോടതി ഡിവിഡി പരിശോധിച്ചപ്പോഴാണ് വ്യത്യാസം കണ്ടെത്തിയത്. ഇതെന്തുകൊണ്ടാണെന്ന് ചോദിച്ച പാലാ സെഷൻസ് കോടതി, ഇവിടെ നൽകിയ രേഖകൾ തന്നെ അന്വേഷണ ഉദ്യോഗസ്ഥന് നൽകാൻ നിർദേശവും നൽകി.



വിഒ



ബിഷപ്പും ഇരയായ കന്യാസ്ത്രീയും തമ്മിൽ സംസാരിച്ച ഫോൺ രേഖകൾ കേസിലെ ഒരു പ്രധാന തെളിവാണ്. ഇരുവരും തമ്മിൽ സംസാരിച്ച ഫോൺ രേഖകളിലുള്ളത് ബിഷപ്പിന്‍റെ തന്നെ ശബ്ദമാണോ എന്നതടക്കം ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാകും. ഇത് പരിശോധിച്ച തിരുവനന്തപുരത്തെ ഫൊറൻസിക് ലാബ്, പരിശോധനാ രേഖകൾ സീൽ വച്ച കവറിൽ പാലാ സെഷൻസ് കോടതിയിൽ നൽകിയിരുന്നു. മറ്റൊരു സീൽ വച്ച കവറിൽ രേഖകൾ അന്വേഷണ ഉദ്യോഗസ്ഥനും കൈമാറി. എന്നാൽ ഇത് രണ്ടും രണ്ട് രേഖകളാണെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. കോടതിയിൽ നൽകിയിരിക്കുന്ന ഡിവിഡിയിൽ മൂന്ന് ഫോൾഡറുകളുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന് നൽകിയ രേഖയിൽ ആകെ രണ്ട് ഫോൾഡറുകൾ മാത്രമാണുള്ളത്. ഫൊറൻസിക് ലാബിന്‍റെ ഭാഗത്തു നിന്നുണ്ടായ ടെക്നിക്കൽ വീഴ്‍ചയാണോ അതോ മനഃപൂർവം രേഖകൾ മാറ്റി നൽകിയതാണോ എന്ന് വ്യക്തമല്ല. കഴിഞ്ഞ രണ്ട് മാസമായി ബിഷപ്പിനെതിരായ ബലാത്സംഗക്കേസിൽ കാര്യമായ വാദങ്ങൾ നടന്നിരുന്നില്ല. ഫോൺ രേഖകളടക്കമുള്ള തെളിവുകൾ നൽകണമെന്നും ഇതിന് ശേഷമേ വാദം നടത്താവൂ എന്നും പ്രതിഭാഗം ആവശ്യപ്പെട്ടതിനെ തുടർന്ന് നാല് തവണയാണ് വാദം മാറ്റിവച്ചത്. അവസാനമാണ് ഫോൺരേഖകൾ പ്രതിഭാഗത്തിന് നൽകാൻ പ്രോസിക്യൂഷൻ തയ്യാറായത്. ഇതിന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥന്‍റെ കയ്യിലുള്ള രേഖകളും കോടതിയുടെ കയ്യിലുള്ള രേഖകളും ഒത്തുനോക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടതാണ് ഈ കണ്ടെത്തലിലേക്ക് നയിച്ചത്.



ഇ റ്റി വി ഭാരത് കോട്ടയം


Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.