ETV Bharat / state

വ്യാജ വൈദ്യനെ കുടുക്കാൻ വലവിരിച്ച് പൊലീസും ആരോഗ്യ വകുപ്പും - ഏരൂർ തട്ടിപ്പ്

അഞ്ചല്‍, ഏരൂര്‍ എന്നിവിടങ്ങളിൽ വ്യാജവൈദ്യൻ നൽകിയ മരുന്ന് കഴിച്ച്‌ നാല് വയസുകാരനടക്കം നൂറോളംപേർ ഗുരുതാരവസ്ഥയില്‍ ആശുപത്രിയിലായതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

വ്യാജ വൈദ്യൻ  കൊല്ലം തട്ടിപ്പ്  fake doctor in kollam  kollam  കൊല്ലം  ഏരൂർ തട്ടിപ്പ്  eroor
വ്യാജ വൈദ്യനെ കുടുക്കാൻ വലവിരിച്ച് പൊലീസും ആരോഗ്യ വകുപ്പും
author img

By

Published : Jan 22, 2020, 3:26 PM IST

Updated : Jan 22, 2020, 4:32 PM IST

കൊല്ലം: നാഡി ചികിത്സയുടെ മറവില്‍ നാട്ടുകാരെ പറ്റിച്ച് കടന്നുകളഞ്ഞ വ്യാജവൈദ്യനെ പിടികൂടാൻ പൊലീസും ആരോഗ്യവകുപ്പും അന്വേഷണം ഊര്‍ജിതമാക്കി. അഞ്ചല്‍, ഏരൂര്‍ എന്നിവിടങ്ങളിൽ വ്യാജവൈദ്യൻ നൽകിയ മരുന്ന് കഴിച്ച്‌ നാല് വയസുകാരനടക്കം നൂറോളംപേർ ഗുരുതാരവസ്ഥയില്‍ ആശുപത്രിയിലായതോടെയാണ് സംഭവത്തെക്കുറിച്ച് പുറംലോകമറിയുന്നത്. തെലങ്കാന സ്വദേശി ലക്ഷ്‌മണ്‍ രാജ് എന്നയാളാണ് തട്ടിപ്പ് നടത്തി മുങ്ങിയത്.

വ്യാജ വൈദ്യനെ കുടുക്കാൻ വലവിരിച്ച് പൊലീസും ആരോഗ്യ വകുപ്പും

പുനലൂര്‍ ഡിവൈഎസ്‌പിയുടെ നേതൃത്വത്തില്‍ ഏരൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടറാണ് കേസ് അന്വേഷിക്കുന്നത്. വേഗത്തില്‍ അസുഖങ്ങള്‍ സുഖപ്പെടുത്തുമെന്ന് വിശ്വസിപ്പിച്ച്‌ മരുന്നുകളില്‍ അമിതമായ അളവില്‍ മെര്‍ക്കുറി ചേര്‍ത്ത് നാട്ടുകാരെ കബളിപ്പിക്കുകയായിരുന്നു ഇയാൾ. സംഭവത്തില്‍ ഡ്രഗ്‌സ് കൺട്രോള്‍ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചികിത്സയുടെ മറവില്‍ ഇയാള്‍ ലക്ഷങ്ങള്‍ പലരില്‍ നിന്നും തട്ടിയതായി പൊലീസ് കണ്ടെത്തി. പരാതികള്‍ കൂടിയതോടെ പൊലീസ് കേസ് എടുത്തു. ഇതോടെ ഇയാളും കൂട്ടാളികളും ഒളിവില്‍ പോയി.

തട്ടിപ്പിന് പിന്നില്‍ കൂടുതല്‍ പേർ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശപ്രകാരം ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥലത്ത് നേരിട്ടെത്തി നാട്ടുകാരില്‍ നിന്നും വിവരം ശേഖരിച്ചുവരികയാണ്. എസ്എടി ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടിയുടെ രക്ത സാമ്പിളുകള്‍ വിദഗ്‌ധ പരിശോധനക്ക് അയച്ചതായും ഇതിന്‍റെ ഫലം വന്നതിന് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂവെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷെര്‍ളി പറഞ്ഞു.

കൊല്ലം: നാഡി ചികിത്സയുടെ മറവില്‍ നാട്ടുകാരെ പറ്റിച്ച് കടന്നുകളഞ്ഞ വ്യാജവൈദ്യനെ പിടികൂടാൻ പൊലീസും ആരോഗ്യവകുപ്പും അന്വേഷണം ഊര്‍ജിതമാക്കി. അഞ്ചല്‍, ഏരൂര്‍ എന്നിവിടങ്ങളിൽ വ്യാജവൈദ്യൻ നൽകിയ മരുന്ന് കഴിച്ച്‌ നാല് വയസുകാരനടക്കം നൂറോളംപേർ ഗുരുതാരവസ്ഥയില്‍ ആശുപത്രിയിലായതോടെയാണ് സംഭവത്തെക്കുറിച്ച് പുറംലോകമറിയുന്നത്. തെലങ്കാന സ്വദേശി ലക്ഷ്‌മണ്‍ രാജ് എന്നയാളാണ് തട്ടിപ്പ് നടത്തി മുങ്ങിയത്.

വ്യാജ വൈദ്യനെ കുടുക്കാൻ വലവിരിച്ച് പൊലീസും ആരോഗ്യ വകുപ്പും

പുനലൂര്‍ ഡിവൈഎസ്‌പിയുടെ നേതൃത്വത്തില്‍ ഏരൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടറാണ് കേസ് അന്വേഷിക്കുന്നത്. വേഗത്തില്‍ അസുഖങ്ങള്‍ സുഖപ്പെടുത്തുമെന്ന് വിശ്വസിപ്പിച്ച്‌ മരുന്നുകളില്‍ അമിതമായ അളവില്‍ മെര്‍ക്കുറി ചേര്‍ത്ത് നാട്ടുകാരെ കബളിപ്പിക്കുകയായിരുന്നു ഇയാൾ. സംഭവത്തില്‍ ഡ്രഗ്‌സ് കൺട്രോള്‍ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചികിത്സയുടെ മറവില്‍ ഇയാള്‍ ലക്ഷങ്ങള്‍ പലരില്‍ നിന്നും തട്ടിയതായി പൊലീസ് കണ്ടെത്തി. പരാതികള്‍ കൂടിയതോടെ പൊലീസ് കേസ് എടുത്തു. ഇതോടെ ഇയാളും കൂട്ടാളികളും ഒളിവില്‍ പോയി.

തട്ടിപ്പിന് പിന്നില്‍ കൂടുതല്‍ പേർ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശപ്രകാരം ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥലത്ത് നേരിട്ടെത്തി നാട്ടുകാരില്‍ നിന്നും വിവരം ശേഖരിച്ചുവരികയാണ്. എസ്എടി ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടിയുടെ രക്ത സാമ്പിളുകള്‍ വിദഗ്‌ധ പരിശോധനക്ക് അയച്ചതായും ഇതിന്‍റെ ഫലം വന്നതിന് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂവെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷെര്‍ളി പറഞ്ഞു.

Intro:വ്യാജ വൈദ്യന്മാർക്ക് ആയി വലവിരിച്ച് പൊലീസ്; അന്വേഷണവുമായി ആരോഗ്യ വകുപ്പുംBody:അഞ്ചല്‍, ഏരൂര്‍ പ്രദേശങ്ങളില്‍ നാഡി ചികിത്സയുടെ മറവില്‍ നാട്ടുകാരെ ചികിത്സിക്കുകയും ചികിത്സയുടെ പേരില്‍ വന്‍ തുക കൈപ്പറ്റി മുങ്ങുകയും ചെയ്ത സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസും ആരോഗ്യവകുപ്പും. ഡ്രഗ്സ് കണ്ട്രോള്‍ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുനലൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഏരൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആണ് കേസ് അന്വേഷിക്കുക്കത്. വേഗത്തില്‍ അസുഖങ്ങള്‍ സുഖപ്പെടുത്തുമെന്ന് വിശ്വസിപ്പിച്ചു മരുന്നുകളില്‍ അമിതമായ അളവില്‍ മെര്‍ക്കുറി ചേര്‍ത്ത് നാട്ടുകാരെ കബളിപ്പിക്കുകയായിരുന്നു വ്യാജ വൈദ്യന്‍ ചെയ്തിരുന്നത്.

ഇയാള്‍ ചികിത്സിച്ച നാലുവയസുകാരന്‍ അടക്കമുള്ളവര്‍ ഗുരുതാരവസ്ഥയില്‍ ആശുപത്രിയിലയത്തോടെയാണ് വ്യാജ വൈദ്യനെയും ചികിത്സകളേയും കുറിച്ച് പുറംലോകം അറിയുന്നത്. തെലുങ്കാന സ്വദേശി ലക്ഷ്മണ്‍ രാജ് എന്നയാളാണ് നാട്ടുകാരെ നാഡി ചികിത്സയുടെ പേരില്‍ കബളിപ്പിച്ചത്. ചികിത്സയുടെ മറവില്‍ ഇയാള്‍ ലക്ഷങ്ങള്‍ പലരില്‍ നിന്നുമായി തട്ടിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. പരാതികള്‍ എത്തിയതോടെ പോലീസ് കേസ് എടുത്തു. ഇതോടെ ഇയാളും കൂട്ടാളികളും ഒളിവില്‍ പോയിരിക്കുകയാണ്. ഒന്നിലധികം ആളുകള്‍ ഇത്തരത്തില്‍ ചികിത്സയുടെ മറവില്‍ പല സ്ഥലങ്ങളില്‍ നിന്നുമായി പണം തട്ടിയിട്ടുള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

അതുകൊണ്ട് തന്നെ തട്ടിപ്പിന് പിന്നില്‍ കൂടുതല്‍ സംഘം പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. സംഭവത്തെക്കുറിച്ചറിഞ്ഞ ആരോഗ്യവകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജില്ല മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശപ്രകാരം ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥലത്ത് നേരിട്ടെത്തി നാട്ടുകാരില്‍ നിന്നും വിവരം ശേഖരിച്ചുവരികയാണ്. എസ്എടി ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടിയുടെ രക്ത സാമ്പിളുകള്‍ വിദഗ്ധ പരിശോധനക്ക് അയച്ചതായും ഇതിന്‍റെ ഫലം വന്നതിന് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമകൂവെന്നും ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷെര്‍ളി പറഞ്ഞു. അഞ്ചല്‍ മെഡിക്കല്‍ ഓഫീസര്‍ക്കാണ് അന്വേഷണ ചുമതല.

ബൈറ്റ്
അയൂബ്
പരാതിക്കാരൻ

ബൈറ്റ്
ഡോ. ഷമീർ
അഞ്ചൽ മെഡിക്കൽ ഓഫീസർConclusion:ഇ. ടി.വി ഭാരത് കൊല്ലം
Last Updated : Jan 22, 2020, 4:32 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.