ETV Bharat / state

മന്ത്രി ഗതാഗതക്കുരുക്കില്‍പ്പെട്ട സംഭവം: പൊലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു

author img

By

Published : Aug 20, 2019, 1:37 PM IST

20 മിനിറ്റോളമാണ് മന്ത്രിയുടെ വാഹനം ഗതാഗതക്കുരുക്കില്‍പ്പെട്ടത്. ഈ സമയത്ത് പൊലീസ് സ്‌റ്റേഷനിലുണ്ടായിരുന്ന രണ്ട് പൊലീസുകാര്‍ ഉടന്‍ സ്ഥലത്തെത്തിയെങ്കിലും ഗതാഗതക്കുരുക്ക് നീക്കാനായില്ല.

j mercykutty amma

കൊല്ലം: മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ വാഹനം ഗതാഗതക്കുരുക്കില്‍ അകപ്പെട്ട സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിച്ചു. കൊല്ലം ശൂരനാട് പൊലീസ് സ്റ്റേഷനിലെ സിപിഒമാരായ ഹരിലാല്‍, രാജേഷ്, എഎസ്ഐ നുക്വിദീൻ എന്നിവർക്കെതിരെയുള്ള സസ്പെൻഷൻ ഓർഡറാണ് പിൻവലിച്ചത്.

വിഷയവുമായി ബന്ധപ്പെട്ട് കെപിഎ, കെപിഒഎ ജില്ലാ ഭാരവാഹികൾ മന്ത്രിയെ നേരിൽ കണ്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ മന്ത്രി ഇടപെട്ടാണ് ഉദ്യോഗസ്ഥരെ തിരികെയെടുത്തത്. എന്നാല്‍ മൂന്ന് പേരെയും സ്ഥലം മാറ്റിയാണ് തിരിച്ചെടുത്തിരിക്കുന്നത്. നുക്വിദ്ദീനെ കുണ്ടറയിലേക്കും രാജേഷ് ചന്ദ്രനെ തെന്മലയിലേക്കും ഹരിലാലിനെ പുനലൂരിലേക്കുമാണ് സ്ഥലം മാറ്റിയിരിക്കുന്നത്.

പത്തനംതിട്ടയിലെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകളില്‍ പങ്കെടുത്തശേഷം തിരികെ വരുമ്പോഴാണ് മന്ത്രിയുടെ വാഹനം ഗതാഗതക്കുരുക്കില്‍പ്പെട്ടത്. കൊല്ലം ജില്ലയിലെ ശൂരനാട് കനത്ത മഴയെ തുടര്‍ന്ന് വെള്ളം കയറിയ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പോകുകയായിരുന്നു മന്ത്രി.

കൊല്ലം: മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ വാഹനം ഗതാഗതക്കുരുക്കില്‍ അകപ്പെട്ട സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിച്ചു. കൊല്ലം ശൂരനാട് പൊലീസ് സ്റ്റേഷനിലെ സിപിഒമാരായ ഹരിലാല്‍, രാജേഷ്, എഎസ്ഐ നുക്വിദീൻ എന്നിവർക്കെതിരെയുള്ള സസ്പെൻഷൻ ഓർഡറാണ് പിൻവലിച്ചത്.

വിഷയവുമായി ബന്ധപ്പെട്ട് കെപിഎ, കെപിഒഎ ജില്ലാ ഭാരവാഹികൾ മന്ത്രിയെ നേരിൽ കണ്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ മന്ത്രി ഇടപെട്ടാണ് ഉദ്യോഗസ്ഥരെ തിരികെയെടുത്തത്. എന്നാല്‍ മൂന്ന് പേരെയും സ്ഥലം മാറ്റിയാണ് തിരിച്ചെടുത്തിരിക്കുന്നത്. നുക്വിദ്ദീനെ കുണ്ടറയിലേക്കും രാജേഷ് ചന്ദ്രനെ തെന്മലയിലേക്കും ഹരിലാലിനെ പുനലൂരിലേക്കുമാണ് സ്ഥലം മാറ്റിയിരിക്കുന്നത്.

പത്തനംതിട്ടയിലെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകളില്‍ പങ്കെടുത്തശേഷം തിരികെ വരുമ്പോഴാണ് മന്ത്രിയുടെ വാഹനം ഗതാഗതക്കുരുക്കില്‍പ്പെട്ടത്. കൊല്ലം ജില്ലയിലെ ശൂരനാട് കനത്ത മഴയെ തുടര്‍ന്ന് വെള്ളം കയറിയ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പോകുകയായിരുന്നു മന്ത്രി.

Intro:മന്ത്രി വഴിയിൽ കുടുങ്ങിയ സംഭവം: പോലീസുകാരെ സ്ഥലം മാറ്റി തിരിച്ചെടുത്തുBody:

മന്ത്രിയുടെ യാത്രയിലെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെടുത്തി, പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിച്ചു. ഇത് സംബന്ധിച്ച് എസ്. പി. യുടെ ഉത്തരവ് അല്പം മുൻപ് പുറത്തിറങ്ങി. മൂന്നുപേരെ സ്ഥലം മാറ്റിയാണ് തിരിച്ചെടുത്തത്. കൊല്ലം റൂറൽ ജില്ലയിലെ മുന്നു പോലീസ് ഉദ്യോഗസ്ഥരെയും, സിറ്റിയിലെ ഒരു ഉദ്യോഗസ്ഥനെയുമാണ് സസ്പെന്റ് ചെയ്തത്. ഈ വിഷയത്തിൻ കെ. പി. എ, കെ. പി. ഒ. എ. ജില്ലാ ഭാരവാഹികൾ മന്ത്രിയെ നേരിൽ കണ്ടിരുന്നു. ഇതിന്റെയടിസ്ഥാനത്തിൽ മന്ത്രി ഇടപെട്ടാണ് ഉദ്യോഗസ്ഥരെ തിരികെഎടുത്തത്. എന്നാൽ മൂന്നുപേരെ സ്ഥലം മാറ്റിയാണ് തിരിച്ചെടുത്തിരിക്കുന്നത്. നുക്യുയുദ്ദീനെ കുണ്ടറയിലേക്കും, രാജേഷ് ചന്ദ്രനെ തെന്മലയിലേക്കും, ഹരിലാലിനെ പുനലൂരിലേക്കുമാണ് സ്ഥലം മാറ്റിയിരിക്കുന്നത്.Conclusion:ഇ. ടി.വി ഭാരത് കൊല്ലം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.