ETV Bharat / state

സംസ്ഥാന സ്‌കൂള്‍ കലോത്സവം; ജേതാക്കള്‍ക്കുള്ള സ്വര്‍ണ കപ്പ് കൊല്ലത്തെത്തിച്ചു

author img

By ETV Bharat Kerala Team

Published : Jan 4, 2024, 8:03 AM IST

Kerala State School Kalolsavam 2024: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തുടക്കമാകും. വിജയികള്‍ക്കുള്ള സ്വര്‍ണ കപ്പ് കൊല്ലത്ത് എത്തിച്ചു. കോഴിക്കോട് നിന്നും കപ്പ് കൊല്ലത്തെത്തിച്ചത് ഘോഷയാത്രയായി.

State School Kalolsavam  School Youth Festival Cup  സ്‌കൂള്‍ കലോത്സവം 2024  കലോത്സവം സ്വര്‍ണ കപ്പ്
Kerala State School Kalolsavam 2024; Starts Today In Kollam
സ്വര്‍ണ കപ്പ് കൊല്ലത്തെത്തിക്കുന്ന ഘോഷയാത്ര

കൊല്ലം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനുള്ള സ്വര്‍ണ കപ്പ് കോഴിക്കോട് നിന്നും ഘോഷയാത്രയായി കൊല്ലത്തെത്തിച്ചു. ഇന്ന് (ജനുവരി 4) തുടക്കം കുറിക്കുന്ന 62ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്‍റുകള്‍ കരസ്ഥമാക്കുന്ന ജില്ലയ്‌ക്ക് നല്‍കാനുള്ള സ്വര്‍ണ കപ്പിന് കൊല്ലത്ത് വന്‍ സ്വീകരണമാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം കപ്പ് നേടിയ കോഴിക്കോട് നിന്ന് ആഘോഷപൂര്‍വ്വമാണ് കപ്പ് കൊല്ലത്തെത്തിച്ചത് (Kerala State School Kalolsavam).

117.5 പവന്‍ തൂക്കം വരുന്നതാണ് കപ്പ്. ചിന്നക്കട റെസ്റ്റ് ഹൗസിന് സമീപം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, ധനകാര്യ വകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ, മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി എന്നിവരുടെ നേതൃത്വത്തിൽ ഘോഷയാത്രയായാണ് ആശ്രാമം മൈതാനിയിലേക്ക് കപ്പ് എത്തിച്ചത്. തുടർന്ന് മന്ത്രിമാർ കപ്പ് ഏറ്റുവാങ്ങി. ബാൻഡ് മേളം, ശിങ്കാരിമേളം തുടങ്ങിയവയുടെ അകമ്പടിയോടുകൂടിയാണ് ഘോഷയാത്ര ആശ്രാമം മൈതാനിയിലേക്ക് പ്രവേശിച്ചത് (Kerala State School Youth Festival 2024).

ജില്ലയിൽ കുളക്കടയിലാണ് കപ്പിന് ആദ്യ സ്വീകരണം ഒരുക്കിയിരുന്നത്. തുടർന്ന് മാര്‍ത്തോമ്മ ഹൈസ്‌കൂള്‍, കൊട്ടാരക്കര പൊലീസ് സ്റ്റേഷന്‍, നെടുവത്തൂര്‍ ജങ്‌ഷന്‍, എഴുകോണ്‍, കുണ്ടറ ആറുമുറിക്കട, കുണ്ടറ ആശുപത്രി മുക്ക്, മുക്കട ജങ്ഷന്‍, ഇളംമ്പള്ളൂര്‍ ജങ്ഷന്‍, കേരളപുരം ഹൈസ്‌കൂള്‍, ശിവറാം എന്‍എസ്എസ്എച്ച്എസ്എസ് കിക്കോട്, ടികെഎംഎച്ച്എസ്എസ് കരിക്കോട്, മൂന്നാം കുറ്റി, കോയിക്കല്‍, രണ്ടാം കുറ്റി, കടപ്പാക്കട എന്നിവിടങ്ങളിലും സ്വീകരണം നൽകി. കലോത്സവത്തിന്‍റെ സമാപന ദിവസം വരെ കപ്പ് കൊല്ലം ജില്ല ട്രഷറിയിലാണ് സൂക്ഷിക്കുക.

എംഎൽഎമാരായ എം നൗഷാദ്, എം മുകേഷ്, പിസി വിഷ്‌ണുനാഥ്, മേയർ പ്രസന്ന ഏണസ്റ്റ്, ജില്ല സ്പോർട്‌സ് കൗൺസിൽ പ്രസിഡന്‍റ് എക്‌സ് ഏണസ്റ്റ്, കെഎസ്എഫ്ഇ ചെയർമാൻ കെ വരദരാജൻ, പൊതു വിദ്യാഭ്യാസ ഡയറക്‌ടര്‍ എസ് ഷാനവാസ്, കൊല്ലം കോർപറേഷൻ സ്ഥിര സമിതി അധ്യക്ഷന്‍, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ കപ്പിനെ അനുഗമിച്ചു (Kalolsavam Starts Today).

ഇന്ന് (ജനുവരി 4) രാവിലെ 10 മണിയോടെയാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരശീല ഉയരുക. ആശ്രാമം മൈതാനിയിലെ മുഖ്യവേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേളയുടെ ഉദ്‌ഘാടനം നിര്‍വ്വഹിക്കും. സിനിമ നടിയും നര്‍ത്തകിയുമായ ആശ ശരത്തും സംഘവും അവതരിപ്പിക്കുന്ന നൃത്ത ശില്‍പ്പത്തോടെയാകും കലാമേളയ്‌ക്ക് തുടക്കമാകുക (State School Kalolsavam In Kollam).

കേരളത്തിലെ മുഴുവന്‍ ജില്ലകളില്‍ നിന്നായി 14,000ലേറെ കാലാകാരന്മാരാണ് കലാമേളയില്‍ പങ്കെടുക്കുക. ഇത് നാലാം തവണയാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊല്ലത്ത് വേദിയൊരുങ്ങുന്നത്. കഴിഞ്ഞ വര്‍ഷം സ്വര്‍ണ കപ്പ് സ്വന്തമാക്കിയ കോഴിക്കോട് തന്നെയായിരുന്ന കലോത്സവത്തിന് വേദിയായത്.

Also Read : 'മേളയ്‌ക്കൊരു നാളികേരം'; സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്‍റെ കലവറ നിറയ്ക്കലിന് തുടക്കം

സ്വര്‍ണ കപ്പ് കൊല്ലത്തെത്തിക്കുന്ന ഘോഷയാത്ര

കൊല്ലം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനുള്ള സ്വര്‍ണ കപ്പ് കോഴിക്കോട് നിന്നും ഘോഷയാത്രയായി കൊല്ലത്തെത്തിച്ചു. ഇന്ന് (ജനുവരി 4) തുടക്കം കുറിക്കുന്ന 62ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്‍റുകള്‍ കരസ്ഥമാക്കുന്ന ജില്ലയ്‌ക്ക് നല്‍കാനുള്ള സ്വര്‍ണ കപ്പിന് കൊല്ലത്ത് വന്‍ സ്വീകരണമാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം കപ്പ് നേടിയ കോഴിക്കോട് നിന്ന് ആഘോഷപൂര്‍വ്വമാണ് കപ്പ് കൊല്ലത്തെത്തിച്ചത് (Kerala State School Kalolsavam).

117.5 പവന്‍ തൂക്കം വരുന്നതാണ് കപ്പ്. ചിന്നക്കട റെസ്റ്റ് ഹൗസിന് സമീപം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, ധനകാര്യ വകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ, മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി എന്നിവരുടെ നേതൃത്വത്തിൽ ഘോഷയാത്രയായാണ് ആശ്രാമം മൈതാനിയിലേക്ക് കപ്പ് എത്തിച്ചത്. തുടർന്ന് മന്ത്രിമാർ കപ്പ് ഏറ്റുവാങ്ങി. ബാൻഡ് മേളം, ശിങ്കാരിമേളം തുടങ്ങിയവയുടെ അകമ്പടിയോടുകൂടിയാണ് ഘോഷയാത്ര ആശ്രാമം മൈതാനിയിലേക്ക് പ്രവേശിച്ചത് (Kerala State School Youth Festival 2024).

ജില്ലയിൽ കുളക്കടയിലാണ് കപ്പിന് ആദ്യ സ്വീകരണം ഒരുക്കിയിരുന്നത്. തുടർന്ന് മാര്‍ത്തോമ്മ ഹൈസ്‌കൂള്‍, കൊട്ടാരക്കര പൊലീസ് സ്റ്റേഷന്‍, നെടുവത്തൂര്‍ ജങ്‌ഷന്‍, എഴുകോണ്‍, കുണ്ടറ ആറുമുറിക്കട, കുണ്ടറ ആശുപത്രി മുക്ക്, മുക്കട ജങ്ഷന്‍, ഇളംമ്പള്ളൂര്‍ ജങ്ഷന്‍, കേരളപുരം ഹൈസ്‌കൂള്‍, ശിവറാം എന്‍എസ്എസ്എച്ച്എസ്എസ് കിക്കോട്, ടികെഎംഎച്ച്എസ്എസ് കരിക്കോട്, മൂന്നാം കുറ്റി, കോയിക്കല്‍, രണ്ടാം കുറ്റി, കടപ്പാക്കട എന്നിവിടങ്ങളിലും സ്വീകരണം നൽകി. കലോത്സവത്തിന്‍റെ സമാപന ദിവസം വരെ കപ്പ് കൊല്ലം ജില്ല ട്രഷറിയിലാണ് സൂക്ഷിക്കുക.

എംഎൽഎമാരായ എം നൗഷാദ്, എം മുകേഷ്, പിസി വിഷ്‌ണുനാഥ്, മേയർ പ്രസന്ന ഏണസ്റ്റ്, ജില്ല സ്പോർട്‌സ് കൗൺസിൽ പ്രസിഡന്‍റ് എക്‌സ് ഏണസ്റ്റ്, കെഎസ്എഫ്ഇ ചെയർമാൻ കെ വരദരാജൻ, പൊതു വിദ്യാഭ്യാസ ഡയറക്‌ടര്‍ എസ് ഷാനവാസ്, കൊല്ലം കോർപറേഷൻ സ്ഥിര സമിതി അധ്യക്ഷന്‍, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ കപ്പിനെ അനുഗമിച്ചു (Kalolsavam Starts Today).

ഇന്ന് (ജനുവരി 4) രാവിലെ 10 മണിയോടെയാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരശീല ഉയരുക. ആശ്രാമം മൈതാനിയിലെ മുഖ്യവേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേളയുടെ ഉദ്‌ഘാടനം നിര്‍വ്വഹിക്കും. സിനിമ നടിയും നര്‍ത്തകിയുമായ ആശ ശരത്തും സംഘവും അവതരിപ്പിക്കുന്ന നൃത്ത ശില്‍പ്പത്തോടെയാകും കലാമേളയ്‌ക്ക് തുടക്കമാകുക (State School Kalolsavam In Kollam).

കേരളത്തിലെ മുഴുവന്‍ ജില്ലകളില്‍ നിന്നായി 14,000ലേറെ കാലാകാരന്മാരാണ് കലാമേളയില്‍ പങ്കെടുക്കുക. ഇത് നാലാം തവണയാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊല്ലത്ത് വേദിയൊരുങ്ങുന്നത്. കഴിഞ്ഞ വര്‍ഷം സ്വര്‍ണ കപ്പ് സ്വന്തമാക്കിയ കോഴിക്കോട് തന്നെയായിരുന്ന കലോത്സവത്തിന് വേദിയായത്.

Also Read : 'മേളയ്‌ക്കൊരു നാളികേരം'; സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്‍റെ കലവറ നിറയ്ക്കലിന് തുടക്കം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.