ETV Bharat / state

കാറും ബസും കൂട്ടിയിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം - കൊല്ലത്ത് കാറും ബസും കൂട്ടിയിടിച്ചു

കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന കാർ മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുമ്പോൾ എതിരെ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു

ദമ്പതികൾക്ക് ദാരുണാന്ത്യം
author img

By

Published : Nov 11, 2019, 8:18 PM IST

കൊല്ലം: ദേശീയപാതയിൽ പാരിപ്പള്ളി മുക്കടയ്ക്ക് സമീപം ദമ്പതികൾ സഞ്ചരിച്ച കാറും എസി ബസും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. കാർ യാത്രികരായ നെയ്യാറ്റിൻകര സ്വദേശി രാഹുൽ എസ്.നായർ (30), ഭാര്യ സൗമ്യ (28) എന്നിവരാണ് മരിച്ചത്. രാഹുൽ പൊതുമരാമത്ത് വകുപ്പിൽ നെയ്യാറ്റിൻകര കാഞ്ഞിരംകുളം ഓഫീസിലെ ഓവർസീയറും സൗമ്യ അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരിയുമാണ്.

ഇന്ന് രാവിലെ 10.30ന് കൊല്ലം ഭാഗത്തേക്ക് പോയ ഇവരുടെ കാർ മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യവേ എതിരെ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കാർ പൂർണമായും തകർന്നു. ഇരുവരെയും നാട്ടുകാർ ഉടൻ പാരിപ്പള്ളി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സൗമ്യയുടെ ബന്ധുവിന്‍റെ വിവാഹത്തിൽ പങ്കെടുക്കാൻ മയ്യനാട്ടേക്ക് പോകുകയായിരുന്നു ദമ്പതികൾ. ഏക മകൾ ഒന്നര വയസുള്ള ഇഷ്യാനയെ നെയ്യാറ്റിൻകരയിലെ വീട്ടിൽ നിർത്തിയാണ് ഇരുവരും മയ്യനാട്ടേക്ക് യാത്രതിരിച്ചത്. ഇരുവരുടെയും മൃതദേഹം മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം വൈകിട്ടോടെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

ബസ് കണ്ടക്‌ടർ ബിനു ഗോപാലകൃഷ്‌ണന് (41) കൈക്ക് പരിക്കേറ്റത് ഒഴിച്ചാൽ ബസിലുള്ള മറ്റാർക്കും പരിക്കില്ല. സംഭവത്തില്‍ പാരിപ്പള്ളി പൊലീസ് കേസ് എടുത്തു.

കൊല്ലം: ദേശീയപാതയിൽ പാരിപ്പള്ളി മുക്കടയ്ക്ക് സമീപം ദമ്പതികൾ സഞ്ചരിച്ച കാറും എസി ബസും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. കാർ യാത്രികരായ നെയ്യാറ്റിൻകര സ്വദേശി രാഹുൽ എസ്.നായർ (30), ഭാര്യ സൗമ്യ (28) എന്നിവരാണ് മരിച്ചത്. രാഹുൽ പൊതുമരാമത്ത് വകുപ്പിൽ നെയ്യാറ്റിൻകര കാഞ്ഞിരംകുളം ഓഫീസിലെ ഓവർസീയറും സൗമ്യ അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരിയുമാണ്.

ഇന്ന് രാവിലെ 10.30ന് കൊല്ലം ഭാഗത്തേക്ക് പോയ ഇവരുടെ കാർ മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യവേ എതിരെ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കാർ പൂർണമായും തകർന്നു. ഇരുവരെയും നാട്ടുകാർ ഉടൻ പാരിപ്പള്ളി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സൗമ്യയുടെ ബന്ധുവിന്‍റെ വിവാഹത്തിൽ പങ്കെടുക്കാൻ മയ്യനാട്ടേക്ക് പോകുകയായിരുന്നു ദമ്പതികൾ. ഏക മകൾ ഒന്നര വയസുള്ള ഇഷ്യാനയെ നെയ്യാറ്റിൻകരയിലെ വീട്ടിൽ നിർത്തിയാണ് ഇരുവരും മയ്യനാട്ടേക്ക് യാത്രതിരിച്ചത്. ഇരുവരുടെയും മൃതദേഹം മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം വൈകിട്ടോടെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

ബസ് കണ്ടക്‌ടർ ബിനു ഗോപാലകൃഷ്‌ണന് (41) കൈക്ക് പരിക്കേറ്റത് ഒഴിച്ചാൽ ബസിലുള്ള മറ്റാർക്കും പരിക്കില്ല. സംഭവത്തില്‍ പാരിപ്പള്ളി പൊലീസ് കേസ് എടുത്തു.

Intro:പാരിപ്പള്ളിയിൽ കാറും ബസും കൂട്ടിയിടിച്ച് യുവദമ്പതികൾക്ക് ദാരുണാന്ത്യംBody:

ദേശീയപാതയിൽ പാരിപ്പള്ളി മുക്കടയ്ക്ക് സമീപം ദമ്പതികൾ സഞ്ചരിച്ച കാറും ജെൻറം ലോ ഫ്ളോർ എ. സി ബസും കൂട്ടിയിടിച്ച് സർക്കാർ ഉദ്യോഗസ്ഥരായ യുവ ദമ്പതികൾ മരിച്ചു. കാർ യാത്രികരായ നെയ്യാറ്റിൻകര ഊരുട്ടുകാല തിരുവോണത്തിൽ ജനാർദ്ദനൻ നായരുടെയും ശ്രീജയുടെയും മകൻ രാഹുൽ എസ്.നായർ (30), ഭാര്യ ആയുർ, തേവന്നൂർ സൗമ്യ നിവാസിൽ പരേതനായ സുന്ദരൻപിള്ളയുടെയും സരസ്വതി അമ്മയുടെയും മകൾ സൗമ്യ (28) എന്നിവരാണ് മരിച്ചത്. രാഹുൽ പൊതുമരാമത്ത് വകുപ്പിൽ നെയ്യാറ്റിൻകര കാഞ്ഞിരംകുളം ഒാഫീസിലെ ഓവർസീയറും സൗമ്യ അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരിയുമാണ്.

തിങ്കളാഴ്ച രാവിലെ 10.30നു കൊല്ലം ഭാഗത്തേക്കു പോയ ഇവരുടെ കാർ മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യവേ എതിരെ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. കാർ പൂർണ്ണമായും തകർന്നു. ഇരുവരെയും നാട്ടുകാർ ഉടൻ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സൗമ്യയുടെ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ മയ്യനാട്ടേക്ക് പോകുകയായിരുന്നു ദമ്പതികൾ. ഏക മകൾ ഒന്നര വയസ്സുള്ള ഇഷ്യാനയെ നെയ്യാറ്റിൻകരയിലെ വീട്ടിൽ നിർത്തിയിട്ടാണ് ഇരുവരും മയ്യനാട്ടേയ്ക്ക് യാത്രതിരിച്ചത്.

ഇരുവരുടെയും മൃതദേഹം മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം വൈകിട്ടോടെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

ബസ് കണ്ടക്ടർ ബിനു ഗോപാലകൃഷ്ണന് (41) കൈക്ക് പരിക്കേറ്റത് ഒഴിച്ചാൽ ബസിലുള്ള മറ്റാർക്കും പരിക്കില്ല.പാരിപ്പള്ളി പോലീസ് കേസ് എടുത്തുConclusion:ഇ. ടി. വി ഭാരത് കൊല്ലം
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.