ETV Bharat / state

Women Help Police For Catch Thief മാലക്കള്ളനെ പിടിക്കാന്‍ സഹായിച്ച് സ്‌ത്രീകള്‍; ഓണക്കോടി നല്‍കി ആദരിച്ച് ബേക്കല്‍ പൊലീസ്

author img

By ETV Bharat Kerala Team

Published : Aug 25, 2023, 10:35 PM IST

Kasargod Women Help Police For Catch Thief മാലമോഷ്‌ടാവ് കീഴൂർ സ്വദേശി മുഹമ്മദ്‌ ഷംനാസിനെ പിടികൂടാന്‍ സഹായിച്ചതിനാണ് ബേക്കല്‍ പൊലീസ് സ്‌ത്രീകള്‍ക്ക് ഓണക്കോടി സമ്മാനമായി നല്‍കിയത്

Women Help Police For Catch Thief  മാലക്കള്ളനെ പിടിക്കാന്‍ സഹായിച്ച് സ്‌ത്രീകള്‍  ഓണക്കോടി നല്‍കി ബേക്കല്‍ പൊലീസ്  ജില്ല പൊലീസ് മേധാവി സംസാരിക്കുന്നു  officers distributed onam gifts  ഓണക്കോടി നല്‍കി ആദരിച്ച് ബേക്കല്‍ പൊലീസ്  മാലക്കള്ളനെ പിടിക്കാന്‍ സഹായിച്ച് സ്‌ത്രീകള്‍
Women Help Police For Catch Thief
ജില്ല പൊലീസ് മേധാവി സംസാരിക്കുന്നു

കാസർകോട്: മോഷ്‌ടാവിനെ പിടികൂടാൻ സഹായിച്ച സ്‌ത്രീകള്‍ക്ക് ഓണസമ്മാനം നൽകി പൊലീസ്. ബേക്കൽ പൊലീസ് സ്റ്റേഷനിലാണ് (Bekal Police Station) വ്യത്യസ്‌തമായൊരു ഓണസമ്മാന വിതരണം നടന്നത്. ബൈക്കിലെത്തി മാലപൊട്ടിച്ച് (Chain snatching) കടന്നുകളയുന്ന മോഷ്‌ടാവിനെ പിടികൂടാനാണ് സ്‌ത്രീകള്‍ പൊലീസിനെ സഹായിച്ചത്. പൊലീസ് മേധാവി വൈഭവ് സക്സേനയാണ് (Vaibhav saxena IPS) ഓണസമ്മാനം വിതരണം ചെയ്‌തത്.

തനിച്ച് ബൈക്കിലെത്തി മാല പൊട്ടിച്ചുകടന്നുകളയുന്ന മോഷ്‌ടാവിനെ പിടികൂടാൻ നിർണായക വിവരങ്ങൾ പങ്കുവയ്‌ക്കുകയായിരുന്നു സ്‌ത്രീകള്‍. സംഭവത്തില്‍, കീഴൂർ സ്വദേശി മുഹമ്മദ്‌ ഷംനാസാണ് പൊലീസിന്‍റെ പിടിയിലായത്. റോഡിൽ ഒറ്റയ്ക്ക് നടന്നുപോകുന്ന സ്ത്രീകളെ സ്‌കൂട്ടറിൽ പിന്തുടർന്ന് സ്വർണമാല പിടിച്ചുപറിച്ച് കടന്നുകളയുന്ന പ്രതിയെ പിടികൂടാൻ പൊലീസ് വല വിരിച്ചിട്ട് മാസങ്ങളായിരുന്നു. ഏഴ് മാസത്തിനിടെ ജില്ലയുടെ വിവിധമേഖലകളിലായി 10 തവണയാണ് മോഷ്‌ടാവ് പിടിച്ചുപറി നടത്തിയത്.

പ്രത്യേകസംഘം രംഗത്തിറങ്ങി, ഒടുവില്‍...: സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടും പിടികൂടാൻ സാധിച്ചിരുന്നില്ല. ഒടുവിൽ പ്രതിയെ കണ്ടെത്തുന്നവർക്ക് പാരിതോഷികം പോലും പ്രഖ്യാപിച്ചു. മാല മോഷണം തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്‌തതോടെ പ്രതിയെ പിടികൂടാൻ ജില്ല പൊലീസ് മേധാവി വൈഭവ് സക്സേന പ്രത്യേക സംഘത്തെ നിയോഗിച്ചു. 40 അംഗ സംഘം പ്രതിയെ പിടിക്കാൻ തന്ത്രങ്ങൾ മെനഞ്ഞു. എന്തുവന്നാലും കള്ളനെ പിടിക്കണമെന്ന തീരുമാനത്തിൽ പ്രത്യേകസംഘം രംഗത്തിറങ്ങി. 250 സിസിടിവി ക്യാമറകൾ അരിച്ചുപെറുക്കി. പ്രത്യേക റൂട്ടിൽ പതിവായി സഞ്ചരിക്കുന്ന ബൈക്കുകൾ നിരീക്ഷിച്ചു. അവയിൽ രജിസ്‌റ്റർ നമ്പർ മാറ്റിയും മുഖംമറച്ചും പോയവരെ വിളിപ്പിച്ചു.

ഇടക്കിടക്ക്‌ വാഹനം മാറ്റി സഞ്ചരിക്കുന്നവരുടെ ലിസ്‌റ്റ്‌ ശേഖരിച്ചു. ഹെൽമറ്റിന്‍റെ പ്രത്യേകതകൾ വരെ നിരീക്ഷിച്ചാണ്‌ പ്രതിയിലേക്ക്‌ എത്തിയത്‌. വെള്ള, സ്വർണ കളറുകളിലുള്ള സ്‌കൂട്ടറാണ്‌ ഇയാൾ മാലപൊട്ടിക്കുമ്പോൾ ഉപയോഗിച്ചത്‌. കൃത്യം നടത്തിയ ശേഷം ഒപ്പം കരുതുന്ന ബാഗിലുള്ള ഷർട്ട്‌ മാറ്റിയിട്ടാണ്‌ വീണ്ടും റോഡിലിറങ്ങുക. ബേക്കൽ ഡിവൈഎസ്‌പി സികെ സുനിൽ കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിൽ ഇൻസ്‌പെക്‌ടർ യുപി വിപിൻ, എസ്‌ഐമാരായ ശ്രീജേഷ്‌, കെഎം ജോൺ, ട്രാഫിക്ക്‌ എസ്‌ഐ ഫിറോസ്‌ എന്നിവരും പിങ്ക്‌ പട്രോൾ, ബദിയഡുക്ക, ബേക്കൽ, മേൽപറമ്പ, ചന്തേര, വിദ്യാനഗർ, ഹോസ്‌ദുർഗ്‌, ജില്ല പൊലീസ്‌ ആസ്ഥാനം എന്നിവിടങ്ങളിലെ സിവിൽ പൊലീസ്‌ ഓഫിസർമാരും ഉണ്ടായിരുന്നു.

ALSO READ | കൊല്ലത്ത് പട്ടാപ്പകൽ വൃദ്ധയെ ആക്രമിച്ച് മാല മോഷ്‌ടിച്ചു ; കവര്‍ച്ച പുറകില്‍ നിന്ന് ചവിട്ടിവീഴ്‌ത്തി

പ്രതി മാല പൊട്ടിച്ച റൂട്ടുകളിൽ വനിത പൊലീസിനെ വേഷംമാറ്റി നടത്തിച്ചു. അങ്ങനെ തന്ത്രപരമായ നീക്കങ്ങൾക്കൊടുവിൽ പ്രതി പിടിയിലാവുകയായിരുന്നു. പ്രതിയെ പിടികൂടിയപ്പോൾ മാല നഷ്‌ടപ്പെട്ടവരെ പൊലീസ് മറന്നില്ല. ഓണസമ്മാനം നൽകാനായിരുന്നു തീരുമാനം. ഇവർ നൽകിയ വിവരങ്ങൾ ഇല്ലെങ്കിൽ പ്രതിയുടെ അടുത്തെത്താൻ പൊലീസ് വൈകുമായിരുന്നു. പ്രതിയെ പിടികൂടിയതോടെ നാട്ടുകാർക്കും പൊലീസിനും ആശ്വാസം. ഇനി പേടിക്കാതെ സ്ത്രീകൾക്ക് തനിച്ചു യാത്ര ചെയ്യാം എന്ന വിശ്വാസവും.

ALSO READ | വഴുതക്കാട് സ്‌ത്രീയുടെ മാല പൊട്ടിച്ച സംഭവം; പൊലീസ് പിന്തുടരുന്നതിനിടെ പ്രതികള്‍ ആറ്റില്‍ ചാടി രക്ഷപ്പെട്ടു

ജില്ല പൊലീസ് മേധാവി സംസാരിക്കുന്നു

കാസർകോട്: മോഷ്‌ടാവിനെ പിടികൂടാൻ സഹായിച്ച സ്‌ത്രീകള്‍ക്ക് ഓണസമ്മാനം നൽകി പൊലീസ്. ബേക്കൽ പൊലീസ് സ്റ്റേഷനിലാണ് (Bekal Police Station) വ്യത്യസ്‌തമായൊരു ഓണസമ്മാന വിതരണം നടന്നത്. ബൈക്കിലെത്തി മാലപൊട്ടിച്ച് (Chain snatching) കടന്നുകളയുന്ന മോഷ്‌ടാവിനെ പിടികൂടാനാണ് സ്‌ത്രീകള്‍ പൊലീസിനെ സഹായിച്ചത്. പൊലീസ് മേധാവി വൈഭവ് സക്സേനയാണ് (Vaibhav saxena IPS) ഓണസമ്മാനം വിതരണം ചെയ്‌തത്.

തനിച്ച് ബൈക്കിലെത്തി മാല പൊട്ടിച്ചുകടന്നുകളയുന്ന മോഷ്‌ടാവിനെ പിടികൂടാൻ നിർണായക വിവരങ്ങൾ പങ്കുവയ്‌ക്കുകയായിരുന്നു സ്‌ത്രീകള്‍. സംഭവത്തില്‍, കീഴൂർ സ്വദേശി മുഹമ്മദ്‌ ഷംനാസാണ് പൊലീസിന്‍റെ പിടിയിലായത്. റോഡിൽ ഒറ്റയ്ക്ക് നടന്നുപോകുന്ന സ്ത്രീകളെ സ്‌കൂട്ടറിൽ പിന്തുടർന്ന് സ്വർണമാല പിടിച്ചുപറിച്ച് കടന്നുകളയുന്ന പ്രതിയെ പിടികൂടാൻ പൊലീസ് വല വിരിച്ചിട്ട് മാസങ്ങളായിരുന്നു. ഏഴ് മാസത്തിനിടെ ജില്ലയുടെ വിവിധമേഖലകളിലായി 10 തവണയാണ് മോഷ്‌ടാവ് പിടിച്ചുപറി നടത്തിയത്.

പ്രത്യേകസംഘം രംഗത്തിറങ്ങി, ഒടുവില്‍...: സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടും പിടികൂടാൻ സാധിച്ചിരുന്നില്ല. ഒടുവിൽ പ്രതിയെ കണ്ടെത്തുന്നവർക്ക് പാരിതോഷികം പോലും പ്രഖ്യാപിച്ചു. മാല മോഷണം തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്‌തതോടെ പ്രതിയെ പിടികൂടാൻ ജില്ല പൊലീസ് മേധാവി വൈഭവ് സക്സേന പ്രത്യേക സംഘത്തെ നിയോഗിച്ചു. 40 അംഗ സംഘം പ്രതിയെ പിടിക്കാൻ തന്ത്രങ്ങൾ മെനഞ്ഞു. എന്തുവന്നാലും കള്ളനെ പിടിക്കണമെന്ന തീരുമാനത്തിൽ പ്രത്യേകസംഘം രംഗത്തിറങ്ങി. 250 സിസിടിവി ക്യാമറകൾ അരിച്ചുപെറുക്കി. പ്രത്യേക റൂട്ടിൽ പതിവായി സഞ്ചരിക്കുന്ന ബൈക്കുകൾ നിരീക്ഷിച്ചു. അവയിൽ രജിസ്‌റ്റർ നമ്പർ മാറ്റിയും മുഖംമറച്ചും പോയവരെ വിളിപ്പിച്ചു.

ഇടക്കിടക്ക്‌ വാഹനം മാറ്റി സഞ്ചരിക്കുന്നവരുടെ ലിസ്‌റ്റ്‌ ശേഖരിച്ചു. ഹെൽമറ്റിന്‍റെ പ്രത്യേകതകൾ വരെ നിരീക്ഷിച്ചാണ്‌ പ്രതിയിലേക്ക്‌ എത്തിയത്‌. വെള്ള, സ്വർണ കളറുകളിലുള്ള സ്‌കൂട്ടറാണ്‌ ഇയാൾ മാലപൊട്ടിക്കുമ്പോൾ ഉപയോഗിച്ചത്‌. കൃത്യം നടത്തിയ ശേഷം ഒപ്പം കരുതുന്ന ബാഗിലുള്ള ഷർട്ട്‌ മാറ്റിയിട്ടാണ്‌ വീണ്ടും റോഡിലിറങ്ങുക. ബേക്കൽ ഡിവൈഎസ്‌പി സികെ സുനിൽ കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിൽ ഇൻസ്‌പെക്‌ടർ യുപി വിപിൻ, എസ്‌ഐമാരായ ശ്രീജേഷ്‌, കെഎം ജോൺ, ട്രാഫിക്ക്‌ എസ്‌ഐ ഫിറോസ്‌ എന്നിവരും പിങ്ക്‌ പട്രോൾ, ബദിയഡുക്ക, ബേക്കൽ, മേൽപറമ്പ, ചന്തേര, വിദ്യാനഗർ, ഹോസ്‌ദുർഗ്‌, ജില്ല പൊലീസ്‌ ആസ്ഥാനം എന്നിവിടങ്ങളിലെ സിവിൽ പൊലീസ്‌ ഓഫിസർമാരും ഉണ്ടായിരുന്നു.

ALSO READ | കൊല്ലത്ത് പട്ടാപ്പകൽ വൃദ്ധയെ ആക്രമിച്ച് മാല മോഷ്‌ടിച്ചു ; കവര്‍ച്ച പുറകില്‍ നിന്ന് ചവിട്ടിവീഴ്‌ത്തി

പ്രതി മാല പൊട്ടിച്ച റൂട്ടുകളിൽ വനിത പൊലീസിനെ വേഷംമാറ്റി നടത്തിച്ചു. അങ്ങനെ തന്ത്രപരമായ നീക്കങ്ങൾക്കൊടുവിൽ പ്രതി പിടിയിലാവുകയായിരുന്നു. പ്രതിയെ പിടികൂടിയപ്പോൾ മാല നഷ്‌ടപ്പെട്ടവരെ പൊലീസ് മറന്നില്ല. ഓണസമ്മാനം നൽകാനായിരുന്നു തീരുമാനം. ഇവർ നൽകിയ വിവരങ്ങൾ ഇല്ലെങ്കിൽ പ്രതിയുടെ അടുത്തെത്താൻ പൊലീസ് വൈകുമായിരുന്നു. പ്രതിയെ പിടികൂടിയതോടെ നാട്ടുകാർക്കും പൊലീസിനും ആശ്വാസം. ഇനി പേടിക്കാതെ സ്ത്രീകൾക്ക് തനിച്ചു യാത്ര ചെയ്യാം എന്ന വിശ്വാസവും.

ALSO READ | വഴുതക്കാട് സ്‌ത്രീയുടെ മാല പൊട്ടിച്ച സംഭവം; പൊലീസ് പിന്തുടരുന്നതിനിടെ പ്രതികള്‍ ആറ്റില്‍ ചാടി രക്ഷപ്പെട്ടു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.